അശ്നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ
രഞ്ജിത് ബാബു
കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂരിലെ നാണുവിനും ഭാര്യ ശാന്തക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേദനിക്കുന്ന ഓർമ്മയാണ്. അവരുടെ മകൾ അശ്നക്ക് വൈകല്യം സംഭാവന ചെയ്ത ആ തിരഞ്ഞെടുപ്പിനെ ഭീതിയോടെയാണ് അവർ ഓർക്കുന്നത്. അധികാരം പിടിച്ചടക്കാൻ ഒരു കൂട്ടം രാഷ്ട്രീയ കിരാതന്മാരുടെ ബോംബേറിലാണ് അശ്നക്ക് ഈ ദുർവിധി ഉണ്ടായത്.
പൂവത്തൂർ യുപി സ്കൂളിനു പിന്നിലാണ് അശ്നയുടെ വീട്്്. പഴയ ഓടുമേഞ്ഞ ചെറിയ വീടിനു പകരം ചെറുതെങ്കിലും കോൺക്രീറ്റ് ചെയ്ത വീട് കോൺഗ്രസ് പാർട്ടി പിന്നീടു പണിയിപ്പിച്ചുകൊടുത്തതാണ്, 2001-ൽ എട്ടു ലക്ഷം മുടക്കായി. പതിനഞ്ചു വർഷം മുമ്പ്് ഇതുപോലൊരു തദ്ദേശതെരഞ്ഞെടുപ്പു സമയത്താണ് അശ്നയുടെ കാലു തകർത്ത ബോംബേറുണ്ടായത്. അന്നു ബോംബു വീണ മുറ്റത്തിനു സ്കൂൾ വക മതിൽക്കെട്ട് അതിർത്തി തിരിച്ചിട്ടുണ്ടെന്ന മാറ്റമുണ്ട്.
കൂത്തുപറമ്പിൽനിന്നു ചെറുവാഞ്ചേരിയിൽ ബസിറങ്ങിയാൽ പിന്നെ നമ്മെ പിന്തുടരാൻ ഒട്ടേറെ കണ്ണുകളും പിന്തുടരാൻ നിരവധി കാലുകളുമുണ്ടാവും, പാർട്ടിഗ്രാമം പോലെ, ഇവിടെ ബിജെപിയാണെന്നേയുള്ളൂ, അശ്നയുടെ അച്ഛൻ നാണുവിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അവശതയുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ട്. അതോ, ഭയമോ? പഴയ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും. മനുഷ്യരുടെ സ്വഭാവത്തിലും വലിയ മാറ്റമില്ല. അന്നത്തെപ്പോലെ ഒരു വിളിപ്പാടകലെയാണ് പോളിങ് ബൂത്തായ പൂവത്തൂർ സ്കൂൾ. അന്നു പോളിങ് ബൂത്തിൽ നിന്നു പുറപ്പെട്ട സംഘർഷമാണ് അശ്നയുടെ ശരീരത്തിൽ ചെന്നു പതിച്ചത്.
തെരഞ്ഞെടുപ്പിന്റെ ലഹരിയൊന്നും ഇല്ലാത്ത പ്രായത്തിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അശ്നയെ വികലാംഗയാക്കിയ ബോംബു വന്നു പതിച്ചത്. അനിയൻ ആനന്ദിനും പരിക്കേറ്റു. അശ്നക്ക് അന്ന് പ്രായം 6, അനിയന് മൂന്ന്.. ഏറെക്കാലം എറണാകുളത്ത് ചികിത്സയിൽ കഴിഞ്ഞാണ് അശ്ന വീട്ടിലേക്ക് തിരിച്ചത്.
പഠിപ്പിൽ മിടുക്കിയായ എ.അശ്ന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. പഴയ സംഭവത്തെക്കുറിച്ച് അശ്ന പറയുന്നത് ഇങ്ങനെ- ആ ദുരന്തദിനത്തെക്കുറിച്ച് ഓർക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളൂ. തെരഞ്ഞെടുപ്പുകൾ സമാധാനപരമായിരിക്കണം. ആരുടേയും രക്തം ചീന്തിയുള്ള ജനവിധി ഉണ്ടാകരുത്. എനിക്കുണ്ടായ ദുരന്തം ഇനിയൊരാൾക്കും ഉണ്ടാകരുത്. ജനാധിപത്യത്തിൽ പിടിച്ചടക്കലല്ല, ജനവിധിയായിരിക്കണം ഉണ്ടാകേണ്ടത്. നിർഭാഗ്യവശാൽ എനിക്ക് സംഭവിച്ചത് ആവർത്തിക്കപ്പെടരുത്...
തിരഞ്ഞെടുപ്പിന് രണ്ടു ദിവസത്തെ അവധി ലഭിച്ചാൽ താൻ വോട്ടു ചെയ്യാനെത്തും. ഒറ്റദിവസം കൊണ്ട് വന്നുതിരിച്ചു പോകാനാവില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടു ചെയ്തതും അശ്ന അനുസ്മരിച്ചു. 2000 സെപ്റ്റംബർ 27 നു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് അശ്നക്കും അനുജൻ ആനന്ദിനും അമ്മ ശാന്തക്കും പരിക്കേൽക്കാനിടയായ സംഭവം അരങ്ങേറിയത്. പാട്യം പഞ്ചായത്തിലെ പൂവ്വത്തുർ യു.പി.സ്കൂളിലെ 10- ാം നമ്പർ ബൂത്തിലാണ് ബിജെപി- കോൺഗ്രസ്സ് സംഘർഷം നടന്നത്. കാലാകാലങ്ങളിൽ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രമായ പൂവ്വത്തൂരിൽ അവരാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു പോന്നത്. തൊട്ടടുത്ത കണ്ണവവും കോൺഗ്രസ്സിന്റെ കയ്യിലാണ്. ഈ രണ്ടു വാർഡുകളും പിടിച്ചടക്കുക എന്ന തന്ത്രവുമായി തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർ.എസ്.എസ്. സഹായത്തോടെ ബിജെപി.ക്കാർ പരസ്യമായി രംഗത്തുവന്നു.
പോളിങ് ആരംഭിച്ച ഉടൻ തന്നെ വ്യാജപ്പേരിൽ വോട്ടു ചെയ്യാനെത്തിയ ബിജെപി.ക്കാരനെ കോൺഗ്രസ്സുകാർ ചോദ്യം ചെയ്തു. തുടർന്ന് മറുഭാഗത്തുനിന്ന് ഭീഷണിയും അക്രമവും അരങ്ങേറി. ബൂത്തിനു നേരേയും പരിസരത്തും ബിജെപി.ക്കാർ ബോംബെറിഞ്ഞു ഭീതി പരത്തി. ശബ്ദം കേട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 6 വയസ്സുകാരി അശ്നയേയും ആനന്ദിനേയും വീട്ടിനകത്തേക്ക് എടുത്തു കൊണ്ടുവരാൻ ശ്രമിക്കവെയാണ് ബോംബേറുണ്ടായത്. വീട്ടുമുറ്റത്ത് പതിച്ച ബോംബ് അശ്നയേയും ആനന്ദിനേയും അപകടത്തിലാക്കി. അശ്നയുടെ വലത് കാൽ ചിതറി. ആനന്ദിന്റെ ദേഹത്ത് മുഴുവൻ ചോര. ശാന്തക്കും പരിക്കേറ്റു. തുടർന്ന് തലശ്ശേരി ആശുപത്രിയിലെത്തി. അവിടെനിന്ന് കോഴിക്കോട്. പിന്നീട് കൊച്ചിയിലും ചികിത്സ തേടി. ചികിത്സയിലൊന്നും അശ്നക്ക് സംഭവിച്ച പരിക്കിന്റെ ഗൗരവത്തെ ഭേദമാക്കാൻ കഴിഞ്ഞില്ല. മുട്ടിനുമുകളിൽ വച്ച് പിഞ്ചുകാൽ മുറിച്ചു മാറ്റി. നടക്കാൻ കൃത്രിമക്കാൽ വേണ്ടി വന്നു. വളരുന്നതിനനുസരിച്ച് അത് മാറ്റുകയും വേണം.
വേദന തിന്നുമ്പോഴും അവൾ പഠിച്ചു മിടുക്കിയായി. എസ്.എസ്.എൽ. സി., +2 വിജയങ്ങൾക്കു ശേഷം മെഡിക്കൽ പ്രവേശനവും ലഭിച്ചു. എന്നാൽ അവിടേയും വൈകല്യം പ്രശ്നക്കാരനായി. മെഡിക്കൽ കോളേജിലെ മൂന്നാം നിലയിലായിരുന്നു ക്ലാസ്സ്. അവിടെ കയറിയെത്തുക വിഷമം സൃഷ്ടിച്ചു. കോഴിക്കോട് എംപി, എം.കെ. രാഘവൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചു. നടപടി ഉടനെയുണ്ടായി. അശ്നയുടെ പഠനസൗകര്യത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഏർപ്പെടുത്തി. അതിനിടെ തന്നെ അശ്നയുടെ കുടുംബത്തിന് കോൺഗ്രസ്സുകാർ വീടുണ്ടാക്കി നൽകിയിരുന്നു. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും കുടുംബത്തെ സഹായിക്കാനും പാർട്ടി മുൻനിരയിലുണ്ടെന്ന് പ്രാദേശിക നേതാവ് സുരേശൻ പറഞ്ഞു. അശ്നയുടെ സഹോദരൻ ആനന്ദ് ഇപ്പോൾ നഴ്സിങ് വിദ്യാർത്ഥിയാണ്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിന് ഒരു കുട്ടി ഇരയാകുന്നത് ഇതാദ്യമായിരുന്നു. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ ഈ സംഭവം ഏറെ കോളിളക്കമുണ്ടാക്കി. ബിജെപി, ആർ.എസ്.എസ്. നേതൃത്വങ്ങൾ അശ്ന സംഭവത്തിൽ മുൾമുനയിലായി. തലശ്ശേരി അതിവേഗ കോടതിയിൽ പതിനാല് ബിജെപി- ആർ.എസ്.എസ്. കാരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടു. വിധി അശ്നക്കനുകൂലമായിരുന്നു. അതിവേഗ കോടതി 13 പ്രതികളേയും ശിക്ഷിച്ചു. അഞ്ചാം പ്രതി നരോത്ത് രാമചന്ദ്രനെ പത്തുവർഷവും എ.അശോകനുൾപ്പെടെയുള്ളവരെ അഞ്ചുവർഷം വീതവും തടവുശിക്ഷക്കു വിധിച്ചു. കേസിലെ ആറാം പ്രതി പ്രദീപൻ മറ്റൊരു ബോംബു സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. അശോകന്റെ ഭാര്യ ജസീനയായിരുന്നു പൂവത്തൂരിലെ ബിജെപി. സ്ഥാനാർത്ഥി. അശോകനിപ്പോൾ ഒ.കെ. വാസുവിനൊപ്പം സിപിഐ (എം)യിൽ ചേർന്നിരിക്കയാണ്. സ്ഥാനാർത്ഥിപ്പട്ടികയിൽപ്പെടുത്താൻ പരിഗണിച്ചെങ്കിലും അശ്നക്കേസിൽ കീഴ്ക്കോടതി ശിക്ഷിച്ചതിനാൽ മത്സരിക്കാൻ അയോഗ്യനാണ്. പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനാൽ ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍