എണീറ്റ് നിൽക്കാൻ പറ്റിയാൽ വല്ല്യേട്ടൻ കളിക്കുന്ന കോൺഗ്രസിനുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്; നഷ്ടമാക്കിയത് ദളുമായി ചേർന്ന് തൂത്തുവാരാനുള്ള സാഹചര്യം; യുപിയിൽ ഭരണ നഷ്ടത്തിൽ നിന്നും പാഠം പഠിക്കാതെ പ്രതിപക്ഷ പാർട്ടികൾ; കെജ്രിവാളും മമതയും മുതൽ സർവ പ്രദേശിക നേതാക്കളെയും ഒരുമിപ്പിക്കാതെ ഇനി രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ഇപ്പോൾ ബിജെപിയോട് പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ശക്തികേന്ദ്രം തന്നെയാണ് കർണാടകം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ സമ്മാനിച്ച സംസ്ഥാനം. ഇത് കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വത്തെ സാമ്പത്തികമായി സഹായിച്ച സംസ്ഥാനം കൂടിയായിരുന്നു കർണാടകം. ആ കർണാടകത്തിൽ സഖ്യങ്ങൾ ഉണ്ടാക്കാതെയാണ് കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങിയത്. ഇപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ എങ്ങനെയെങ്കിലും ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ അധികാരം നിലനിർത്താമായിരുന്നു എന്ന വിലയിരുത്തൽ പുറത്തുവരുന്നുണ്ട്. എന്നാൽ, സിദ്ധരാമയ്യ ഒറ്റക്ക് മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
കോൺഗ്രസ് ദളുമായി ചേർന്ന് സഖ്യം രൂപീകരിക്കാത്ത സാഹചര്യത്തിൽ ബിജെപി അപ്രഖ്യാപിതമായി സഖ്യമുണ്ടാക്കി എന്നു തന്നെ വേണം കരുതാൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി വിജയിച്ചിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഇവിടങ്ങളിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് പോകുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലും ദള്ളിനെ ആക്രമിക്കാൻ ബിജെപി നേതാക്കൾ തയ്യാറായിരുന്നില്ല. ഇത് ഭാവിയിലേക്കുള്ള സഖ്യസൂചനയായി വിലയിരുത്തപ്പെട്ടു. കോൺഗ്രസ് ആകട്ടെ ഈ അപകടം ശരിക്കും തിരിച്ചറിഞ്ഞതുമില്ല. ബിജെപിയുടെ ബി ടീമാണ് ജെഡിഎസ് എന്ന് അഭിപ്രായപ്പെട്ടെങ്കിലും ജെഡിഎസിന് പോകുന്ന മുസ്ലിംവോട്ടകളെ പിന്തുണപ്പിക്കാൻ സാധിച്ചില്ല.
രാഹുൽ ഗാന്ധി മോദിക്ക് ബദലായി വളരാൻ ഇനിയും സമയമെടുക്കും എന്ന ശക്തമായ സൂചനയാണ് കർണാടക ഭരണത്തിലൂടെ പുറത്തുവരുന്നത്. ദേശീയ തലത്തിൽ മോദിക്ക് ബദൽ രൂപം കൊണ്ടാൽ തന്നെയും അതിൽ അമരക്കാരനാകാമെന്ന രാഹുലിന്റെ പ്രതീക്ഷയാണ് ഇല്ലാതായത്. കേവല ഭൂരിപക്ഷം ബിജെപി കർണാടകത്തിൽ ലഭിക്കാത്ത പക്ഷം ജെഡിഎസിനെ പിളർത്തി ആയാലും അധികാരത്തിലെത്തുമെന്നത് ഉറപ്പാണ്. എന്തായാലും കർണാടക തിരഞ്ഞെടുപ്പ് ഫലത്തിന്റെ അലയൊലി യുപിയിലും ഉണ്ടായേക്കും. യുപിയിൽ എസ്പി-ബിഎസ്പി സഖ്യം എന്ന നിലയിലേക്ക് പോകുന്നുണ്ട്. ഈ സഖ്യത്തിൽ കോൺഗ്രസിനെ ഒപ്പം കുട്ടിയിട്ടില്ല.
അടുത്തിടെ ഗോരഖ്പുരിലും ഫൂൽപ്പുരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപിക്കാൻ എസ്പി-ബിഎസ്പി സഖ്യത്തിന് സാധിച്ചിരുന്നു. ഇതോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നഷ്ടപ്പെട്ടുപോയ സ്വാധീനം തിരിച്ചുപിടിക്കാൻ സംസ്ഥാന വ്യാപകമായി സഖ്യത്തിൽ പോകണമെന്ന ധാരണയിലാണ് ഇരുപാർട്ടി നേതാക്കളും. ദേശീയ രാഷ്ട്രീയത്തിൽ മൂന്നാം മുന്നണി സാധ്യതകളും ഇപ്പോൾ വിരളമാണ്.
ബിജെപി സഖ്യത്തിൽ നിന്നും ഇപ്പോൾ വിട്ടുനിൽക്കുന്നത് തൃണമൂൽ കോൺഗ്രസും ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളാണ്. ഇവരൊക്കെ മോദിയുടെ അപ്രമാദിത്തത്തെ ചോദ്യം ചെയ്യാൻ രംഗത്തുണ്ടാകുമോ എന്നാണ് അറിയേണ്ടത്. ലാലു പ്രസാദിന്റെ ആർജെഡിയും തെലുങ്കു ദേശം പാർട്ടിയും അടക്കമുള്ളവർ കോൺഗ്രസ് സഖ്യത്തിന് തയ്യാറായേക്കും. ഇക്കാര്യത്തിൽ ഇനി നിർണായകമാകുക മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നേരിട്ട് പോരാടുന്ന സ്ഥലങ്ങളാണ്. ഹിന്ദി ഹൃദയഭൂമിയാണ് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ഇവിടെ മുന്നേറാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുമോ എന്നതാണ് അടുത്ത ചോദ്യം.
ഭരണത്തിലിരുന്ന കോൺഗ്രസ് കർണാടയിൽ നിന്നും തൂത്തെറിയപ്പെട്ടിരിക്കുന്നു. കോൺഗ്രസിന് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉത്തരംകിട്ടാതെ തൂങ്ങിക്കിടക്കുക. ഭരണ വിരുദ്ധ വികാരം കർണാടകയിൽ അത്ര പ്രകടമാണെന്ന് ആർക്കും തോന്നിയിരുന്നില്ല. സിദ്ധരാമയ്യയുടെ നേതൃപാടവവും അഴിമതിരഹിത പ്രതിച്ഛായയും അത്രവലിയ തോതിൽ ഭരണവിരുദ്ധവികാരം ഇല്ലാഞ്ഞതും കോൺഗ്രസിനെ അധികാരംനിലനിർത്താൻ സഹായിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കുറഞ്ഞത് സിദ്ധരാമയ്യയും കോൺഗ്രസ് ദേശീയ നേതൃത്വവുമെങ്കിലും അങ്ങനെ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസങ്ങളൊന്നും ശരിയായില്ല. പ്രതീക്ഷകൾ അസ്ഥാനത്തായി. അപ്രതീക്ഷിത തോൽവി കോൺഗ്രസ് ഏറ്റുവാങ്ങുയായിരുന്നു.
ഏതാണ്ട് ഒരു മാസം മുൻപ് വരെ ബിജെപി ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല. കോൺഗ്രസ് ഏകപക്ഷീയ വിജയം നേടുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ മുന്നേറിയിരുന്നത്. സിദ്ധരാമയ്യയും മോദിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിട്ടായിരുന്നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് വിലയിരുത്തിയിരുന്നത്. സിദ്ധരാമയ്യയുടെ പ്രതിച്ഛായയിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ഈ നീക്കം. സിദ്ധരാമയ്യ തന്നെയായിരുന്നു പോരാട്ടം തനിക്കും മോദിക്കും ഇടയിലേക്ക് ചുരുക്കിയത്. അതൊരു വലിയ വിജയം പ്രതീക്ഷിച്ചായിരുന്നു.
എന്നാൽ മോദി പ്രഭാവത്തിന് മുന്നിൽ സിദ്ധരാമയ്യ ഒന്നുമല്ലെന്ന് വോട്ടെണ്ണൽ കഴിഞ്ഞതോടെ തെളിയുകയാണ്. ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ഒന്നിന് പിറകെ ഒന്നായി ഓരോ തെരഞ്ഞെടുപ്പുകളിലും തകർന്നടിയുകയാണ്. കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്ന രണ്ട് വലിയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കർണാടക. അതിൽ കർണാടകം കൂടി കൈവിട്ടതോടെ ഇനി പഞ്ചാബിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങുകയാണ്. പുതുച്ചേരിയാണ് കോൺഗ്രസ് ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനം.
നരേന്ദ്ര മമോദി ദേശീയതലത്തിൽ ദുർബലനായി നിൽക്കുന്ന സമയത്താണ് കർണാടക തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്താകമാനം വർധിച്ച് വരുന്ന അസഹിഷ്ണുതയും അസമത്വവും വലതുപക്ഷ വർഗീയതയും വിലക്കയറ്റവും എല്ലാം മോദിയെ മുൾമുനയിൽ നിർത്തുന്ന സമയമാണിത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രാധാന്യം, ആവശ്യകത ചർച്ചചെയ്യപ്പെടുന്ന സമയാണിത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് പ്രസംഗിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സമയമാണിത്. അതുകൊണ്ട് ഒരുമിച്ച് മുന്നേറാതെ കോൺഗ്രസിന് ഇനി പ്രതീക്ഷയില്ല. രാഹുൽ പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യം തൽക്കാലം ഉദിക്കുന്നു പോലുമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍