ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി മാണി പ്രഖ്യാപിച്ചു; തോൽവി സമ്മതിക്കാതെ റിബൽ സ്ഥാനാർത്ഥിയായി ജോസഫ് കോട്ടയത്ത് മത്സരിക്കാനിറങ്ങുമോ? ഗോദയിലിറങ്ങിയാൽ ജോസഫിനെ പുറത്താക്കുമെന്ന് മാണിയുടെ മുന്നറിയിപ്പ്; പിളർപ്പിലേക്ക് നീങ്ങരുതെന്ന് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും രണ്ടില രണ്ടാകുമെന്ന് സൂചന; യുഡിഎഫ് കോട്ടയിൽ വിജയം കൊയ്യാനൊരുങ്ങി വി.എൻ.വാസവനെ സ്ഥാനാർത്ഥിയാക്കിയ എൽഡിഎഫ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുമെന്നതാണ് കേരള കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ചരിത്രപ്രസിദ്ധമായ ചൊല്ല്. അതിനെ അന്വർഥമാക്കും വിധം കെ.എം.മാണിയും പി.ജെ.ജോസഫുമെല്ലാം ഒരേ കുടക്കീഴിൽ കഴിയുന്ന കേരള കോൺഗ്രസ് എം പിളർപ്പിലേക്ക് നീങ്ങുകയാണെന്ന് സൂചന. കോട്ടയം സീറ്റ് ജോസഫിന് നൽകാനാവില്ലെന്ന് മാണി കട്ടായം പറഞ്ഞതോടെയാണ് കാര്യങ്ങൾ കലുഷിതമായത്. പകരം തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാനാണ് മാണിയുടെ തീരുമാനം. ഇക്കാര്യം മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. 'കേരളാ കോൺഗ്രസ്സ് (എം) മത്സരിക്കുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് (എം) ഉന്നതാധികാരസമിതി അംഗമായ തോമസ് ചാഴിക്കാടൻ എക്സ്.എംഎൽഎയെ പ്രഖ്യാപിച്ചിരിക്കുന്നു,' ഇതാണ് ഒറ്റവരി വാർത്താക്കുറിപ്പ്. യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജോസഫ് രാത്രി 10 മണിയോടെ പ്രതികരിച്ചു. താൻ മത്സരിക്കുന്നത അടക്കമുള്ള കാര്യങ്ങൾ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും. പാർട്ടി തീരുമാനം എടുത്തത് കേട്ടുകേൾവിയില്ലാത്ത രീതിയിലൂടെയാണ്. കേരള കോൺഗ്രസ് തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് രോഷത്തോടെ പറഞ്ഞു.
തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതോടെ ജോസഫും മത്സരിക്കാനായി കളത്തിലിറങ്ങും. ഇതോടെ ജോസഫിനെ പുറത്താക്കുമെന്നാണ് മാണിയുടെ ഭീഷണി. കേരള കോൺഗ്രസ് ഒന്നാകെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തോമസ് ചാഴികാടൻ പ്രതികരിച്ചു. യുഡിഎഫിന് ജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. 1991-1996, 1996-2001 കാലയളവിൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു തോമസ് ചാഴിക്കാടൻ. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ദിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടത്.
കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ കോട്ടയത്തേക്കായി മൂന്നു പേരുകളാണ് ഉയർന്നത്. സ്റ്റീഫൻ ജോർജ്, പ്രിൻസ് ലൂക്കോസ്, തോമസ് ചാഴിക്കാടൻ. പ്രിൻസ് ലൂക്കോസിനെ തള്ളിയതോടെ, സ്റ്റീഫൻ ജോർജും തോമസ് ചാഴിക്കാടനും അവശേഷിച്ചു. മാണിയും ജോസ്.കെ.മാണിയും സ്റ്റീഫൻ ജോർജിന് വേണ്ടി നിലകൊണ്ടു. എന്നാൽ, താൻ തോമസ് ചാഴിക്കാടനെ മാത്രമേ പിന്തുണയ്ക്കുകയുള്ളുവെന്ന് മുതിർന്ന നേതാവ് സി.എഫ്.തോമസ് കടുത്ത നിലപാടെടുത്തു. ഇതോടെയാണ് മാണി തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാമെന്ന് സമ്മതിച്ചത്. ഏതായാലും രണ്ടില പിളർപ്പിന്റെ വക്കിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായതോടെ ജോസഫ് ഗ്രൂപ്പ് തിരക്കിട്ട കൂടിയാലോചനകളിലാണ്. പിളർപ്പ് ഒഴിവാക്കണമെന്ന സന്ദേശമാണ് കോൺഗ്രസ് നേതാക്കൾ മാണിക്ക് നൽകിയത്. ജോസഫിന് വേണ്ട പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അവഗണിക്കാനാവാത്ത ആവശ്യമെങ്കിലും തൽക്കാലം അത് മാണി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
തോമസ് ചാഴിക്കാടൻ ഏറ്റുമാനൂരിൽ നിന്ന് രണ്ടുവട്ടം മത്സരിച്ച് പരാജയപ്പെട്ട നേതാവാണ്. ജോസഫ് കൂടി മത്സരിക്കാനിറങ്ങുന്നതോടെ, എൽഡിഎഫിന് കാര്യങ്ങൾ എളുപ്പമാകും. വി.എൻ.വാസവനെ ഇറക്കി പാർട്ടി വോട്ടുകൾ ഉറപ്പാക്കിയ സിപിഎമ്മിന് കോൺഗ്രസിന്റെ രഹസ്യ പിന്തുണ കൂടി കിട്ടും. പോരാത്തതിന് ജോസഫ് പിടിക്കുന്ന വോട്ടുകളും നിർണായകമാകും.
നേരത്തെ ജോസഫിന് സീറ്റ് നൽകണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ.മാണിയോടും യുഡിഎഫ് നേതാക്കൾ ഫോണിൽ സംസാരിച്ചിരുന്നു. കോട്ടയം സീറ്റിൽ ജയം ഉറപ്പിക്കാൻ ജോസഫ് വേണമെന്ന നിലപാട് നേതാക്കൾ അറിയിച്ചു. ജോസഫിനെ എതിർത്ത് കേരള കോൺഗ്രസ് ജില്ലാഘടകം രംഗത്തെത്തിയതിന് പിന്നാലെയാണ് ഇടപെടൽ. എന്നാൽ ഈ ഇടപെടലും ഫലം കണ്ടില്ല. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്ന കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനത്തിൽ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി ഉടലെടുത്തു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് ഇത്രയും കൂടിയാലോചനകളൊന്നും നടത്താതെയാണെന്നും അന്ന് ആർക്കും എതിർപ്പ് ഇല്ലായിരുന്നുവെന്നും ജോസ്ഫ് വിഭാഗം നേതാക്കൾ വ്യക്തമാക്കി.
നേരത്തെ, പി.ജെ.ജോസഫ് കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവേയാണ് എംഎൽഎമാർ മത്സരിക്കേണ്ടതില്ലെന്നും വിജയ സാധ്യതയുള്ള മറ്റുള്ളവർ പാർട്ടിയിലുണ്ടെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അഭിപ്രായപ്പെട്ടത്. ജോസഫിനെ ഉന്നം വച്ചായിരുന്നു സണ്ണിയുടെ ഈ അഭിപ്രായ പ്രകടനം. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.
അതിനിടെ പാർട്ടിയിലെ നേതാക്കളുമായി കൂടിയാലോചിച്ചാവും കെ.എം.മാണി സ്ഥാനാർത്ഥിയെ നിർണയിക്കുകയെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികിരച്ചു. ഞായറാഴ്ച ചേർന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ചെയർമാനായ മാണിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും റോഷി വ്യക്തമാക്കി. കോട്ടയം സീറ്റിൽ പി.ജെ.ജോസഫിനെ മത്സരിപ്പിക്കാൻ കോൺഗ്രസ്-മുസ്ലിം ലീഗ് സമ്മർദ്ദം മാണിക്ക് മേൽ ഉണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ജോസഫ് കോട്ടയം സീറ്റ് ആവശ്യപ്പെടുന്നതെന്നായിരുന്നു മാണി വിഭാഗത്തിന്റെ പരാതി.
മാണിഗ്രൂപ്പ് നേതാക്കൾക്ക് വിജയ സാധ്യത ഇല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തലുണ്ടായിരുന്നത്. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ജോസഫിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം വന്നത്. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം ഇന്നലെ ചേർന്ന സ്റ്റിയറിങ് കമ്മിറ്റി, പാർലമെന്ററി പാർട്ടി യോഗങ്ങളിൽ ജോസഫ് അറിയിച്ചിരുന്നു. അന്തിമതീരുമാനം പ്രഖ്യാപിക്കാൻ പാർട്ടി ചെയർമാൻ കെ.എം. മാണിയെ ചുമതലപ്പെടുത്തിയാണു നേതൃയോഗങ്ങൾ പിരിഞ്ഞത്. എന്നാൽ പാർലമെന്ററി പാർട്ടിയോഗത്തിന് പിന്നാലെ രാത്രിയിൽ മാണി വിഭാഗം കോട്ടയത്തു പ്രത്യേകയോഗം ചേർന്നു.
പാർലമെന്ററി പാർട്ടി യോഗത്തിലാകട്ടെ സീറ്റ് ജോസഫിന് എന്ന തരത്തിലേക്കു കാര്യങ്ങളെത്തിയെങ്കിലും മത്സരിക്കാൻ സന്നദ്ധത അറിയിക്കുകയും കോൺഗ്രസ് പിന്തുണയുമായി രംഗത്ത് വന്നതും മാണി വിഭാഗത്തിന് ജോസഫിനോട് അമർഷം കൂട്ടി്. നേരത്തേ ഈ തർക്കം പരിഹരിക്കുന്നതിനായി ഇടുക്കിയിലും കോട്ടയത്തും രണ്ടു സീറ്റ് മാണി വിഭാഗം ചോദിച്ചെങ്കിലും കോൺഗ്രസ് അനുവദിച്ചില്ല. ഇതോടെയാണ് കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചത്.
നേരത്തെ കോട്ടയം സീറ്റിൽ ഒത്തുതീർപ്പിന്റെ ഭാഗമായി ജോസഫിനെ ഏല്ലാവരും അംഗീകരിക്കുമെന്ന ഘട്ടം ഉണ്ടായിരുന്നു. കോട്ടയവും ഇടുക്കിയും വെച്ചുമാറുന്നതിനുള്ള അണിയറ നീക്കങ്ങൾക്കെതിരേ ജോസ് കെ.മാണിതന്നെ രംഗത്തെത്തിയിരുന്നു. കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്.. അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്.
ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. കേരളാ കോൺഗ്രസിൽ ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാൽ പുതിയ വിവാദങ്ങൾക്കിടയിൽ ചെയർമാൻ സ്ഥാനം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടേയും ശ്രമമെന്നും വിലയിരുത്തലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്