വിധിയെഴുത്തു കഴിഞ്ഞു; കാത്തിരിക്കാം മൂന്നുനാൾ കൂടി; വോട്ടു രേഖപ്പെടുത്തിയത് 71.7 ശതമാനം പേരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ; വോട്ടെടുപ്പു സമാധാനപരം; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂർ; കുറവ് പത്തനംതിട്ടയിൽ; അവകാശവാദങ്ങളുമായി മുന്നണികൾ
തിരുവനന്തപുരം: പതിനാലാം നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ പോളിങ് ബൂത്തിൽ എത്തിയത് 71.7 ശതമാനം വോട്ടർമാരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. രാവിലെ ഏഴു മണിക്ക് തുടങ്ങിയ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാവിലെ മുതൽ പെയ്യുന്ന മഴയെ അവഗണിച്ച് മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളമാണ് പോളിംഗിൽ മുന്നിലെത്തിയത്.
ആറുമണിക്ക് പോളിങ് ബൂത്തിലെ ക്യൂവിലെത്തിയവർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഗ്രാമ - നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകൾക്കു മുന്നിൽ ദൃശ്യമായത്.
സംസ്ഥാനത്തെ 10 ജില്ലകളിൽ 70 ശതമാനത്തിനു മേൽ പോളിങ് രേഖപ്പെടുത്തി. വടക്കൻ ജില്ലകളിൽ തുടക്കത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇതുവരെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയതു കണ്ണൂരാണ്. പത്തനംതിട്ട ജില്ലയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ, പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, വി എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി തുടങ്ങിയ പ്രമുഖർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. പോളിങ്ങിനിടെ ചിലേടത്ത് യന്ത്രങ്ങൾ പണിമുടക്കിയെങ്കിലും തകരാറുകൾ പരിഹരിച്ച് വോട്ടെടുപ്പു പൂർത്തിയാക്കി.
എല്ലാവരും വോട്ട് ചെയ്യണമെന്നും, ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഗവർണർ കേരളത്തിൽ വോട്ട് ചെയ്തു എന്ന പ്രത്യേകതയ്ക്കും ഇന്നത്തെ വോട്ടെടുപ്പ് സാക്ഷിയായി. ഗവർണ്ണർ പി സദാശിവം തിരുവനന്തപുരത്ത് വട്ടിയൂർക്കാവു മണ്ഡലത്തിലാണു വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ വോട്ട് രാജ്ഭവൻ വിലാസത്തിലേക്ക് മാറ്റിയാണ് അദ്ദേഹം വോട്ട് ചെയ്തത്. എല്ലാവരും വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണ് താൻ സ്വപ്നം കാണുന്നതെന്ന് ഗവർണ്ണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽഡിഎഫ് അധികാരത്തിൽ വരുമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സംസ്ഥാനത്ത് ഇടത് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. രാവിലെ മലമ്പുഴ മണ്ഡലത്തിൽ പോയിരുന്ന വി എസ് ഉച്ചയ്ക്ക് ശേഷമാണ് ആലപ്പുഴയിലെത്തി വോട്ട് ചെയ്തത്. അഴിമതിക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയ വഴിത്തിരിവിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.
ഒറ്റപ്പെട്ട ചില തർക്കങ്ങൾ ഒഴിച്ചു നിർത്തിയാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. റാന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി രാജു ഏബ്രഹാമിനെതിരെ വ്യാജ നോട്ടിസ് വിതരണം ചെയ്ത മൂന്നു ബിഡിജെഎസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂലിൽ തിരച്ചറിയൽ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ എത്തിയ ആളെ റിട്ടേണിങ് ഓഫിസർ തടഞ്ഞു. ഇതേച്ചൊല്ലി തർക്കമുണ്ടായി. മുഹമ്മ കായിപ്പുറത്ത് സിപിഐ(എം) - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.12 ശതമാനം പേരാണ് വോട്ടു ചെയ്തിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 77 ശതമാനത്തിലേറെപ്പേരാണ് വോട്ടു ചെയ്തത്. വൈകിട്ട് ആറു മണിയോടെ വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചപ്പോഴും നിരവധിപ്പേർ വിവിധ ബൂത്തുകളിൽ വോട്ടുചെയ്യാൻ ഊഴംകാത്ത് നിന്നിരുന്നു. ആറു മണിക്ക് മുൻപായി വരിയിൽ ഇടം നേടിയവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. പലയിടങ്ങളിലും നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വോട്ടെടുപ്പു നീണ്ടു.
വിവിധ ജില്ലകളിലെ വോട്ടിങ് ശതമാനം ഇങ്ങനെ
തിരുവനന്തപുരം: 67.83
കൊല്ലം: 69.59
പത്തനംതിട്ട: 61.95
ആലപ്പുഴ: 74.54
കോട്ടയം: 71.98
ഇടുക്കി: 72.18
എറണാകുളം: 72.33
തൃശൂർ: 72.52
പാലക്കാട്: 76.5
മലപ്പുറം: 68.51
കോഴിക്കോട്: 73.76
വയനാട്: 70.42
കണ്ണൂർ: 78.49
കാസർഗോഡ്: 71.80
മധ്യകേരളത്തിൽ മഴ പോളിംഗിന് ഭീഷണിയാകുന്നുണ്ട്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മഴ ഭീഷണി ഉയർത്തുന്നത്. എന്നാൽ തീരദേശ മേഖലയിൽ കാലാവസ്ഥ ഒരു ഭീഷണിയും ഉയർത്തുന്നില്ല. തിരുവനന്തപുരത്ത് പോളിങ് ശതമാനം കൂടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ത്രികോണ മത്സര ചൂടാണ് ഇതിന് കാരണം.
തിരുവനന്തപുരത്ത് രാവിലെ കനത്ത മഴ പെയ്തെങ്കിലും പിന്നീട് മാനം തെളിഞ്ഞിരുന്നു. അതേസമയം മദ്ധ്യകേരളത്തിൽ രാവിലെ പെയ്ത കനത്തമഴയ്ക്ക് പിന്നാലെ മേഘാവൃതമായ അവസ്ഥയിലാണ് അന്തരീക്ഷം. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ മഴ പോളിംഗിനെ ബാധിക്കുന്നുണ്ട്.
വോട്ടെടുപ്പിനിടെ നാലുപേർ കുഴഞ്ഞു വീണു മരിച്ചു
വോട്ടെടുപ്പിനിടെ സംസ്ഥാനത്തു നാലു പേർ കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് പേരാമ്പ്ര സികെജി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയ മുസ്തഫ ഹാജി (70 ), പൊന്നാനി ഈശ്വരമംഗലം സ്വദേശി വേലായുധൻ (58), ഇടുക്കി അമ്പലമേട് സ്വദേശി രാമകൃഷ്ണൻ (50), വോട്ട് ചെയ്ത് മടങ്ങിയ പാനൂർ സ്വദേശി ബാലൻ എന്നിവരാണു കുഴഞ്ഞുവീണു മരിച്ചത്.
യുഡിഎഫ് കൊടികൾക്കൊപ്പം ദേശീയപതാക കെട്ടിയെന്നു പരാതി
പാലായിലെ യു.ഡി.എഫ് ബൂത്തിൽ യു.ഡി.എഫ് കൊടികൾക്കൊപ്പം ദേശീയപതാക കെട്ടിയെന്നു പരാതി ഉയർന്നു. പാലായിലെ തൊണ്ണൂറ്റിയൊൻപതാം നമ്പർ ബൂത്തായ മുത്തോലി പാളയം സ്കൂളിനു സമീപമുള്ള യു.ഡി.എഫിന്റെ ബൂത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി എതിർകക്ഷികൾ രംഗത്തെത്തി.
വോട്ടിങ് യന്ത്രത്തിലെ തകരാർ: കാട്ടാക്കടയിൽ പോളിങ് നിർത്തിവച്ചു
ചിലയിടങ്ങളിൽ വോട്ടിങ്ങ് യന്ത്രത്തിലെ തകരാറുമൂലം പോളിങ് തുടങ്ങാൻ വൈകി.കാട്ടാക്കടയിലെ ബൂത്ത് നമ്പർ 138ൽ വോട്ടെടുപ്പ് നിർത്തിവച്ചു. വോട്ടിങ് മെഷീൻ തകരാറാണ് കാരണം. ട്രാൻസ്ഫോമർ തകരാർമൂലം വൈദ്യുതി നിലച്ചതിനാൽ ആലുവ നഗരത്തിലെ ബൂത്തുകളിൽ മെഴുകുതിരിവെട്ടത്തിലും വോട്ടിങ് നടന്നു.
ഉടുമ്പൻചോലയിൽ കള്ളവോട്ടെന്നു യുഡിഎഫ്
ഇടത്, വലത്, എൻ.ഡി.എ മുന്നണികൾക്കൊപ്പം എ.ഐ.എ.ഡി.എം.കെയും മത്സരരംഗത്തുള്ള ഉടുമ്പഞ്ചോലയിൽ കള്ളവോട്ട് നടക്കുന്നതായി യു.ഡി.എഫിന്റെ പരാതി. ബോഡിമേട്ട് ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിൽ നിന്ന് ആളുകളെ ഉടുമ്പൻചോലയിൽ എത്തിച്ച് വോട്ട് ചെയ്യിക്കുന്നതായാണ് യു.ഡി.എഫിന്റെ ആരോപണം. ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലയിൽ തേയില തോട്ടങ്ങളിലെ തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ ഇരട്ടവോട്ട് ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍