ശബ്ദാരവങ്ങൾ അവസാനിച്ചു; ഇന്ന് അവസാന ചരട് വലികൾ; പണം എറിയാൻ തയ്യാറായി അനേകം സ്ഥാനാർത്ഥികൾ; വർഗ്ഗീയ വിഷം ഏറെ ഇന്നു കലർന്നേക്കാം; കുതന്ത്രങ്ങളുടെ ദിനത്തിൽ ഗോളടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും നെട്ടോട്ടം തുടങ്ങി
തിരുവനന്തപുരം: കേരളത്തിൽ രണ്ടര മാസമായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം. കൊട്ടികലാശത്തോടെ പരസ്യ പ്രചരണം ഇന്നലെ സമാപിച്ചു. നാളെ വിധിയെഴുത്തിന് ജനങ്ങൾ പോളിങ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകൾ. ആകെയുള്ള വോട്ടർമാരിൽ 70 ശതമാനത്തിലധികവും വോട്ട് രേഖപ്പെടുത്താൻ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷ. ഇവരിൽ പകുതിയോളം പേർക്കും വ്യക്തമായ രാഷ്ട്രീയം കാണം. ബാക്കിയുള്ളവരാണ് ജനവിധി എങ്ങോട്ടെന്ന് നിശ്ചയിക്കുക. പല ഘടകങ്ങൾ ഈ വോട്ടർമാരെ നിശബ്ദമായി സ്വാധീനിക്കും. ഇതെല്ലാം അനുകൂലമാക്കാനുള്ള ദിനമാണ് ഇന്ന്. അടിയൊഴുക്കുകളും ജാതി മത സമവാക്യങ്ങളുമെല്ലാം അനുകൂലമാക്കേണ്ട ദിനം. രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ വോട്ടർമാരെ പരോക്ഷമായി സ്വാധീനിക്കാനുള്ള ശ്രമങ്ങളാകും ഇന്ന് നടക്കുക.
പണം വാരിയെറിഞ്ഞ് പ്രവർത്തകരെ അവേശത്തിലാക്കുക. തങ്ങൾക്ക് അനുകൂലമാകുമെന്നു കരുതുന്ന വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമങ്ങളാകും ഇനിയുള്ള മണിക്കൂറുകളിൽ ഉണ്ടാകുക. ആത്മവിശ്വാസത്തിൽ തിളങ്ങുന്ന മുഖമാണ് മുന്നണികൾ പുറത്തുകാട്ടുന്നത്. സർവേഫലങ്ങളും പ്രചാരണത്തിലെ ആവേശവും വിജയസൂചനയാണെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. മദ്യനയവും വികസനവും സൊമാലിയൻ പരാമർശവും അനുകൂല വോട്ടാകുമെന്ന് യു.ഡി.എഫ്. കരുതുന്നു. രണ്ടു മുന്നണികളുടെയും പൊള്ളത്തരം തുറന്നുകാട്ടാൻ കഴിഞ്ഞെന്നാണു ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ ത്രികോണചൂടിൽ പൊരിഞ്ഞ ജനമനസ്സ് അനുകൂലമാക്കാൻ വേണ്ടെതെല്ലാം മുന്നണികൾ ചെയ്തു കഴിഞ്ഞു. അവസാന മണിക്കൂറിൽ ജാതി മത സമാവക്യങ്ങൾ അനുകൂലമാക്കാനുള്ള അവസാന വട്ട ശ്രമങ്ങളാകും നടക്കുക.
ജാതി പറഞ്ഞും സമുദായം വെളിപ്പെടുത്തിയും വോട്ടർമാരെ നേരിട്ട് കണ്ട് സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥന നടത്തും. ഉത്തരേന്ത്യയിലേതിന് സമാനമായ സാഹചര്യമില്ലെങ്കിലും പണം കൊടുത്ത് വോട്ട് തേടുന്ന അത്യപൂർവ്വ പ്രതിഭാസം കേരളത്തിലുമുണ്ട്. ഇതെല്ലാം സജീവമായി നടക്കും. കണ്ണും കാതും തുറന്ന് ഇവയെല്ലാം തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. രണ്ട് മുന്നണികൾ തമ്മിലുള്ള പോരാട്ടം എന്ന പതിവ് തെറ്റിച്ച് പല മണ്ഡലങ്ങളിലും ഇടതു, വലതു മുന്നണികൾക്ക് ഒപ്പം എൻ.ഡി.എയും ഉഷാറായി തന്നെ പ്രചാരണ രംഗത്തുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എൻ.ഡി.എയുടെ ഭാഗമായ 37 സീറ്റിൽ മത്സരിക്കുന്ന പുതിയ പാർട്ടി ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു പ്രത്യേകത. ബി.ഡി.ജെ.എസിന് ലഭിക്കുന്ന വോട്ടുകൾ പല മണ്ഡലങ്ങളിലും ജനവിധി മാറ്റി മാറിക്കുമെന്ന ആശങ്ക ഇരു മുന്നണികൾക്കുമുണ്ട്.
രണ്ടര മാസത്തോളം നീണ്ട പ്രചാരണ കാലമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. പരമാവധി പോയാൽ ഒരു മാസത്തിൽ ഒതുങ്ങുന്ന പ്രചാരണം നീണ്ടതോടെ തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ തരത്തിൽ സ്ഥാനാർത്ഥികൾ നേരിട്ട് വീടുകൾ കയറിയുള്ള വോട്ട് ചോദ്യവും പലയിടത്തും നടന്നു.
വോട്ടിങ് സമയം രാവിലെ ഏഴുമുതൽ വൈകിട്ട് ആറു വരെ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ. കഴിഞ്ഞ തവണ അഞ്ചു വരെയായിരുന്നു പോളിങ്. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇക്കുറി 2,60,19,284 വോട്ടർമാരാണു പട്ടികയിലുള്ളത്. സ്ത്രീകളുടെ എണ്ണം 1,35,08,693. പുരുഷന്മാർ 1,25,10,589. കഴിഞ്ഞ നിയമസഭാ വോട്ടർമാരുടെ എണ്ണം 2.32 കോടിയായിരുന്നു.
140 മണ്ഡലങ്ങളിലായി 21,498 പോളിങ് ബൂത്തുകളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 740 ബൂത്തുകൾ കൂടുതൽ. 80 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. പൊലീസ് സേനാംഗങ്ങളടക്കം 1.5 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. 35,946 വോട്ടിങ് യന്ത്രങ്ങാളാണു തയാറാക്കിയിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിലും പോസ്റ്റൽ ബാലറ്റിലും സ്ഥാനാർത്ഥിയുടെ ചിത്രമുണ്ടാകും. വോട്ട് രേഖപ്പെടുത്തിയത് ഏതു സ്ഥാനാർത്ഥിക്കാണെന്നു കണ്ടറിയാനുള്ള വോട്ടർ വെരിഫെയ്ഡ് പേപ്പർ ഓഡിറ്റ് ട്രെയ്ൽ (വി.വി.പി.എ.ടി വോട്ട് സ്ഥിരീകരണ സംവിധാനം) 12 മണ്ഡലങ്ങളിൽ നടപ്പാക്കും.
ബി.എൽ.ഒ. നൽകിയ ഫോട്ടോയുള്ള സ്ലിപ്, സ്ഥാനാർത്ഥിയുടെ പ്രതിനിധികൾ നൽകുന്ന അനൗദ്യോഗിക സ്ലിപ് എന്നിവയിലുള്ള ക്രമനമ്പർ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് കണ്ടെത്തുന്നത്. ബൂത്തിനു സമീപമുള്ള ബൂത്തുതല ഉദ്യോഗസ്ഥന്റെ (ബി.എൽ.ഒ) പക്കലുള്ള വോട്ടർപട്ടിക നോക്കിയും പേരും ക്രമനമ്പറും കണ്ടെത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ. അംഗപരിമിതർ, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവർക്കു മുൻഗണന.
ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ അനിവാര്യം
ബി.എൽ.ഒയിൽ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇതു കിട്ടിയില്ലെങ്കിൽ ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ള 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കാം. ഇവയ്ക്ക് ഒപ്പം സത്യപ്രസ്താവന നൽകണം. പ്രസ്താവനയുടെ പകർപ്പുകൾ ബി.എൽ.ഒമാർ നൽകും.
പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാർക്കു നൽകുന്ന തിരിച്ചറിയൽ കാർഡ്, സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്റ്റ് ഓഫീസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്.
വോട്ട് ചെയ്യേണ്ടത് ഇങ്ങനെ
ബൂത്തിൽ ഒന്നാം പോളിങ് ഓഫീസർ തിരിച്ചറിയൽ രേഖകൾ പരിശോധിക്കും. രണ്ടാം പോളിങ് ഓഫീസർ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും. ക്രമനമ്പർ രേഖപ്പെടുത്തിയ ശേഷം സ്ലിപ്പ് നൽകും. വോട്ടേഴ്സ് സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുത്തേക്ക്. മഷി പുരട്ടിയതു പരിശോധിച്ചശേഷം കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തി വോട്ട് ചെയ്യാൻ അനുവദിക്കും.
വോട്ടിങ് മെഷീനിലെ ബൾബ് പച്ചനിറത്തിൽ പ്രകാശിക്കുമ്പോൾ താൽപര്യമുള്ള സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള നീല ബട്ടൺ അമർത്തണം. അപ്പോൾ പച്ച ബൾബ് അണഞ്ഞ് ചുവന്ന ബൾബ് കത്തും. ബീപ് ശബ്ദവും കേൾക്കും. വോട്ട് രേഖപ്പെടുത്തപ്പെട്ടതിന്റെ സൂചനയാണിത്. സംശയമുള്ളവർക്കു പ്രിസൈഡിങ് ഓഫീസറുടെ പക്കലുള്ള മാതൃകാ യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം കണ്ടറിയാം.
52,000 പൊലീസുകാരെ വിന്യസിച്ചു; കൺട്രോൾ റൂം തുറന്നു
തെരഞ്ഞെടുപ്പു സമാധാനപരമായും നീതിപൂർവകമായും നടത്തുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശമനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡിജിപി ടി.പി.സെൻകുമാർ അറിയിച്ചു.
സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി കേന്ദ്രസേന ഉൾപ്പെടെ 52,000 പുരുഷ – വനിതാ പൊലീസുകാരെ സംസ്ഥാനത്തു വിന്യസിച്ചുകഴിഞ്ഞു. ഇതോടൊപ്പം രണ്ടായിരത്തിൽപരം എക്സൈസ് – ഫോറസ്റ്റ് ജീവനക്കാരെയും 2027 ഹോം ഗാർഡുകളെയും ക്രമസമാധാന പാലനത്തിനു വിന്യസിക്കും. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രത പുലർത്തണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്താനോ അക്രമങ്ങൾ നടത്താനോ ശ്രമമുണ്ടായാൽ കർശന നടപടിയെടുക്കും.
സുരക്ഷാ നടപടികളുടെ ഭാഗമായി സ്ട്രൈക്കിങ് ഫോഴ്സ് ഉൾപ്പെടെ സംവിധാനങ്ങൾ ഫീൽഡിൽ ഉണ്ടാകും. തൽക്ഷണ നടപടികൾ കൈക്കൊള്ളാനായി വോട്ടെടുപ്പുദിവസം 1395 ഗ്രൂപ്പ് പട്രോൾ സംഘങ്ങളെയും 932 ക്രമസമാധാനപാലന പട്രോൾ സംഘങ്ങളെയും നിയോഗിക്കും. അക്രമികളെ കണ്ടെത്തുന്നതിനു വിഡിയോ ക്യാമറകൾ ഉപയോഗിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് 291 ഇലക്ഷൻ സർക്കിൾ ക്യൂആർടി, 116 സബ് ഡിവിഷൻ സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് ആസ്ഥാനത്തു തിരഞ്ഞെടുപ്പു കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 0471 – 2722233.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്