റബ്ബർ വിലയിടവും ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ആയുധമാക്കി സിപിഎം; പുതിയ തന്ത്രങ്ങളുമായി പറന്ന് വോട്ടുപിടിച്ച് പിസി തോമസ്; ഇടതുപക്ഷവുമായി ഇടഞ്ഞ് നിൽക്കുന്ന മെത്രാൻ കക്ഷിക്കാരുടെ വോട്ടിൽ പ്രതീക്ഷയർപ്പിച്ച യുഡിഎഫും എൻഡിഎയും; പക്ഷേ കോട്ടയത്ത് രാഹുൽ തരംഗത്തിനൊപ്പം കെ എം മാണി സഹതാപവും; തോമസ് ചാഴിക്കാടന്റെ ഭൂരിപക്ഷം ഒന്നരലക്ഷംവരെ ഉയർന്നേക്കും; കോട്ടയം യുഡിഎഫിന്റെ പൊന്നാപുരം കോട്ട തന്നെ
പ്രകാശ് ചന്ദ്രശേഖർ
കോട്ടയം: യുഡിഎഫിന്റെ പരമ്പരാഗത മണ്ഡലം എന്നുപറയാവുന്ന കോട്ടയം ഇത്തവണയും അങ്ങനെതന്നെ തുടരുമെന്നാണ് ഇവിടെനിന്നുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.പൊതുവെ നിലനിക്കുന്ന രാഹുൽ പ്രഭാവത്തിനൊപ്പം കെ എം മാണിയുടെ നിര്യാണത്തെ തുടർന്നുള്ള സഹതാപ തരംഗം കൂടി വിലയിരുത്തുന്നതോടെ ഒരു ലക്ഷത്തിലധികം വോട്ടിന് ഐക്യമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ നിഷ്പ്രയാസം ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എന്നാൽ പ്രചാരണ രംഗത്ത് ഇതായിരുന്നില്ല ചിത്രം. എൽഡിഎഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ കടുത്ത വെല്ലുവിൽയാണ് ഉയർത്തിയിരുന്നത്. നേരത്തെ സീറ്റ് സംബന്ധിച്ച് ഉണ്ടായ മാണി- ജോസഎഫ് തർക്കവും മറ്റും എൽഡിഎഫിന്റെ പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഇതെല്ലാം ആവിയായിരിക്കയാണ്.
പ്രചാരണത്തിൽ ആദ്യഘട്ടത്തിൽ എൽഡിഎഫ് ബഹുദൂരം മുന്നിലായിരുന്നു.അവസാന ഘട്ടമെത്തിയപ്പോഴേക്കുമാണ് യൂഡിഎഫിന് മൂൻതൂക്കം വന്നത് .എൻഡിഎ സ്ഥാനർഥിയായി മുൻ കേന്ദ്രമന്ത്രികൂടിയായ പി.സി തോമസ് സമനില തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പിന്നാലെയുണ്ട്. സമീപ ജില്ലകളിൽ അലയടിച്ച ശബരിമല വിഷയവും നോട്ട് നിരോധനവും ജിഎസ്ടിയും ചർച്ച് ആക്ടും റബ്ബറിന്റെ വിലയിടിവും കാർഷിക മേഖലയിലെ ഇതര വിഷയങ്ങളുമായിരുന്നു ഇവിടെ പ്രചാരണ രംഗത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഈ മണ്ഡലം പക്ഷേ എൽഡിഎഫിനെയും പിന്തുണച്ച ചരിത്രമുണ്ട്. കഴിഞ്ഞ തവണ ജോസ് കെ മാണി തിളക്കമാർന്ന വിജയം നേടിയ കോട്ടയത്ത് ഇത്തവണ പോരാട്ടത്തിന് വീറും വാശിയും ഏറിയിട്ടുണ്ട്.സിപിഎമ്മിലെ സുരേഷ്കുറുപ്പ് കോട്ടയത്തുനിന്നും ഹാട്രിക്ക് വിജയം സ്വന്തമാക്കിയിരുന്നു.മുൻ തിരഞ്ഞെടുപ്പുകളേക്കാൾ നിരവധി അനുകൂലഘടകങ്ങൾ ഉള്ളതിനാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നതാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
രാഹുൽ തരംഗത്തിനൊപ്പം സഹാതാപ തരംഗവും
രണ്ട് ഇരട്ട തരംഗങ്ങളാണ് കോട്ടയത്ത് യുഡിഎഫിന് തുണയാവുന്നത്. സംസ്ഥാനതലത്തിൽ തന്നെയുള്ള രാഹുൽ തരംഗവും പിന്നെ , ഈ നാടിന്റെ എല്ലാമെല്ലാമായ കെ.എം മാണിയുടെ നിര്യാണത്തോടെ സംജാതമായ സഹതാപ തരംഗവും. മുന്നണികൾ പ്രചാരണ രംംഗത്ത് സജീവമായി വരവെയാണ് കേരള കോൺഗ്രസ്സ് എം ചെയർമാൻ കെ എം മാണിയുടെ വിയോഗം.
കഴിഞ്ഞ തവണ കേരളകോൺഗ്രസ്സ് എമ്മിലെ ജോസ് കെ മാണിയും ജെ ഡി എസ്സിലെ മാത്യു ടി തോമസ്സും തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. വിജയം ജോസ്് കെ മാണി സ്വന്തമാക്കി. 100470 വോട്ടിന്റെ ഭൂരി പക്ഷത്തിലായിരുന്നു ജയം. 2009 -ൽ 71570 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് സിപിഎമ്മിലെ സുരേഷ് കുറുപ്പിനെ തറപറ്റിച്ച് ജോസ് കെ മാണി പാർലിമെന്റിൽ എത്തിയത്. കാലവധി തീരാൻ ഒന്നര വർഷത്തോളം ബാക്കി നിൽക്കെ ഒഴിവുവന്ന രാജ്യസഭ സീറ്റ് സ്വന്തമാക്കി ഇക്കുറി മത്്സരരംഗം വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മണ്ഡലം അനാഥമാക്കിയെന്നത് ഇവിടെ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധമാണ്. ജോസ് കെ മാണി സുരക്ഷതമായി രാജ്യസഭയിൽ എത്തിയതോടെ പാർട്ടിയിലെ ഏറെക്കുറെ പ്രബലനായ നേതാവ് പി ജെ ജോസഫ് മണ്ഡലത്തിൽ നിന്നും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം പി ജെ ജോസഫ് ഏറെക്കുറെ പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.എന്നാൽ നോമിനേഷൻ കൊടുക്കേണ്ട് തീയതി അടുത്തതോടെ പാർട്ടി ചെയർമാൻ കെ എം മാണി തടസ്സവാദങ്ങളുയർത്തി പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചു.പിന്നാലെ തോമസ്സ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതേത്തുടർന്ന പാർട്ടി വിടാൻ ഒരുങ്ങിയ ജോസഫിനെയും കൂട്ടരെയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറ്റും ചേർന്നാണ് തണുപ്പിച്ചതെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൂടുതൽ വാഗാദാനം ചെയ്താണ് ഇക്കൂട്ടർ ജാസഫിന്റെ എതിർപ്പ് ശമിപ്പിച്ചതെന്നാണ് ഒരു കൂട്ടരുടെ വാദം.ഒത്തുതീർപ്പ് ഫോർമുല എന്താണെന്ന കാര്യത്തിൽ പി ജെ ഇതുവരെ മനസ്സുതുറന്നിട്ടില്ലങ്കിലും ചർച്ചകൾക്കുപിന്നാലെ ഇദ്ദേഹം പാട്ടും കളിയും ചിരിയുമായി ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായിരുന്നു.
സഭാവോട്ടുകൾ ആരുടെ പെട്ടിയിൽ ?
സഭാവോട്ടുകളുടെ ധ്രൂവീകരണം മുന്നുമുന്നണികളെയും ബാധിക്കും. സഭാവിഷയത്തിൽ പിണറായി സർക്കാർ യാക്കോബായ വിഭാഗത്തെ സഹായിക്കുന്നതായി മെതാൻ കക്ഷിക്കാർ പരാതി ഉന്നയിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. ഇക്കാര്യത്തിൽ ഇക്കൂട്ടർ ഇടതുപക്ഷവുമായി അകൽച്ചയിലാണെന്നത് പരസ്യമായ വസ്തുതയാണ്. ഇക്കൂട്ടരുടെ വോട്ട് ആരുടെ പെട്ടിയിലെത്തുമെന്നകാര്യം ഇപ്പോഴും അജ്ഞാതമാണ്. കോട്ടയം മണ്ഡലത്തിലെ വിജയം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് ക്രസ്ത്യൻ വോട്ടുകളാണെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.
ഇക്കുറി ഇടതുപക്ഷത്തോട് മുഖം തിരിച്ചിട്ടുള്ള മെത്രാൻകക്ഷിക്കാരിൽ നല്ലൊരു ശതമാനത്തിന്റെ വോട്ട് ചാഴിക്കാടനും പി സി തോമസിനുമായി വിഭജിച്ച് പോകുന്നതിന് സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സഭാനേതൃത്വങ്ങളുമായി അടുപ്പം പി സി തോമസ്സിന് ഈ വഴിക്ക് കൂടുതൽ വോട്ട് ലഭിക്കുന്നതിന് കാരണമാവുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.ജയിച്ചാൽ പി സി തോമസ്സ് കേന്ദ്ര മന്ത്രിയെന്ന തരത്തിൽ ബിജെപി മന്ത്രിമാർ നേരിട്ടെത്തി സഭാനേതൃത്വങ്ങളെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതും ഇക്കൂട്ടർക്ക് എൻഡിഎ യോടുള്ള അടുപ്പം കൂടാൻ ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
അരക്കെ നോക്കാനുറച്ച് പിസി തോമസ്
ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെപ്പെടുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയിക്ക് മണ്ഡലത്തിൽ വ്യാപകമായുള്ള വ്യക്തിബന്ധങ്ങളും ക്രിസ്ത്യൻ സഭകളുമായുള്ള അടുപ്പവും മുതലാക്കി ജയം കൈപ്പിടിയിലൊതുക്കാമെന്നാണ് എൻ ഡി എ പക്ഷത്തിന്റെ പ്രതീക്ഷ.
2004ൽ മൂവാറ്റുപുഴയിൽ ഇരുമുന്നണികളെയും അട്ടിമറിച്ച് പാർലമെന്റിൽ എത്തിയ ചരിത്രം ആവർത്തിക്കുമെന്ന് തന്നെയാണ് കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിൽ നിന്നും പുറത്തുചാടി ,പാർട്ടിയുടെ സ്വന്തം പേരിലുള്ള ഘടകത്തിന്റെ ചെയർമാനായി മത്സര രംഗത്തുള്ള അഡ്വ. പി.സി തോമസിന്റെ കണക്കുകൂട്ടൽ.കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനം ജില്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വിജയത്തിന് വഴിതെളിക്കുമെന്നാണ് എൻഡിഎ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കുറി മെത്രാൻകക്ഷിക്കാരിൽ നല്ലൊരു ശതമാനത്തിന്റെ വോട്ടും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.പിതാവ് പി ടി ചാക്കോയുടെ കർമ്മഭൂമിയായിരുന്ന മണ്ഡലം തന്നെ കൈവിടില്ലന്ന ഉറച്ച വിശ്വാസത്തിലാണ് അഡ്വ.പി സി തോമസ്സ്.
വികസനത്തിൽ പ്രതീക്ഷയർപ്പിച്ച് ഇടതുപക്ഷം
മതനിരപേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകളും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സ്ഥാനാർത്ഥി വി എൻ വാസവന്റെ വിജയത്തിന് സഹായകമാവുമെന്നാണ് ഇടത് നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രധാന ചർച്ചാ വിഷയം റബ്ബറിന്റെ വിലയിടിവുതന്നെ. റബർ കൃഷിയുടെ ഈറ്റില്ലമായിട്ടും കർഷകർ നേരിടുന്ന സാമ്പത്തിക തകർച്ച വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
റബർ വിലയിടിവിന് പ്രധാന കാരണം ആസിയൻ കരാറാണ്. ഇത് നടപ്പായത് കേരള കോൺഗ്രസ് എം കൂടി പിന്തുണച്ചിട്ടാണെന്നും ഒരു വർഷത്തോളം കാലാവധി ബാക്കിനിൽക്കെ ജോസ് കെ മാണി ജനവിധിയെ വെല്ലുവിളിച്ച് മണ്ഡലം ഉപേക്ഷിച്ചു പോയെന്നും അതിനാൽ യൂ ഡി എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്നുമാണ് എൽ ഡി എഫ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. കോട്ടയം എംഎൽഎ ആയിരുന്ന കാലത്ത്് നടത്തിയ വികസന പ്രവർത്തനങ്ങളും പ്രളയകാലത്ത് ഏറ്റെടുത്തുനടത്തിയ രക്ഷാദൗത്യവും കാരുണ്യം നിറഞ്ഞ പ്രവർത്തനങ്ങളും എൽഡിഎഫിന് അനുകൂലമായിട്ടുണ്ടെന്നാണ് നേതാക്കളും പ്രവർത്തകരും വിശ്വസിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് , സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ ജി സുധാകരൻ, സി രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങി എൽഡിഎഫിന്റെ സമുന്നതരായ നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു.
Stories you may Like
- ക്രിസ്മസ് നാളിന് ശേഷം 'ദൈവപുത്രന്റെ പിറവി' തുറമുഖം സമ്മാനിച്ചുവോ?
- സിപിഎമ്മിനെ ഞെട്ടിച്ച് വ്യക്തിപൂജ തുടരുമ്പോൾ
- 'ദൈവാവതാരം' വാസവന് മാത്രമെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി
- ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ
- പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോൺ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്