പ്രദേശ് ഇലക്ഷൻ കമ്മിറ്റി എന്നു പറഞ്ഞു കുത്തിതിരുകിയത് 26 പേരെ; കെ മുരളീധരൻ ചെയർമാനായ പ്രചരണ കമ്മിറ്റിയിൽ ഉള്ളത് 35 പേർ; 36 പേരുള്ള പബ്ലിസിറ്റി കമ്മിറ്റി ഉള്ളപ്പോൾ തന്നെ മീഡിയാ കോ-ഓർഡിനേഷൻ എന്ന പേരിലും മറ്റൊരു കമ്മിറ്റി; ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താൻ നേതാക്കളെ ഉൾപ്പെടുത്തി ജംബോ തെരഞ്ഞെടുപ്പു സമിതികളുമായി കോൺഗ്രസ്; 'ആളു കൂടിയാൽ പാമ്പു ചാകുമോ' എന്നു ചോദിച്ച് ഒരു വിഭാഗം നേതാക്കളും: മുതിർന്നവരെയും ഈർക്കിൽ നേതാക്കളെയും തൃപ്തിപ്പെടുത്താൻ പാടുപെട്ട് മുല്ലപ്പള്ളി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയം ആക്ഷേപഹാസ്യ പരിപാടികളിലെ സ്ഥിരം ചേരുവ ആകുന്നതിന് പല കാരണങ്ങളുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. ആരെക്കെ കെപിസിസി അധ്യക്ഷ പദവിയിൽ എത്തായാലും കോൺഗ്രസിനുള്ളിൽ ഗ്രൂപ്പുകളുടെ അതിപ്രസരം തന്നെയാണ്. എ, ഐ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനും ഇതിനൊപ്പമുള്ള ഉപ ഗ്രൂപ്പുകളിൽ ഉള്ളവർക്ക് സ്ഥാനമാനങ്ങൾ നേടിയെടുക്കാനും വേണ്ടിയുള്ള തിക്കും തിരക്കുമാണ് കേരളത്തിലെ കോൺഗ്രസിനെ ഒരു കോമഡി പീസാക്കി മാറ്റുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന കോൺഗ്രസ് ഇപ്പോൾ. ഇതിനായി എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മറ്റികളും രൂപീകരിച്ചു. ഈ പല കമ്മിറ്റികളാക്കി ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി അഞ്ച് സമിതികൾ കോൺഗ്രസ് രൂപീകരിച്ചതു തന്നെ പലവിധത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ്. തർക്കം കേരളത്തിൽ നിൽക്കാത്തതിനാൽ ദേശീയ നേതൃത്വം വരെ ഇടപെട്ടാണ് ഗ്രൂപ്പുകളുടെ ഇഷ്ടപ്രകാരം ലിസ്റ്റ് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പ്രതീക്ഷിച്ച് നിരാശരായ നേതാക്കൾക്ക് താൽക്കാലിക അക്കോമഡേഷൻ എന്ന വിധത്തിലാണ് കോൺഗ്രസിലെ സമിതികളുടെ രൂപീകരണം. അതുകൊണ്ടു തന്നെ എല്ലാവരെയും ഉൾപ്പെടുത്തി വന്നപ്പോൾ അത് ജംബോ കമ്മിറ്റിയായി മാറുകയായിരുന്നു.
മുകുൾ വാസ്നിക് അധ്യക്ഷനായ ഏകോപന സമിതിയും കെ. മുരളീധരൻ അധ്യക്ഷനായ പ്രചാരണ സമിതിയും രൂപീകരിച്ചുട്ടുണ്ട്. വി എസ് ശിവകുമാർ അധ്യക്ഷനായ പബ്ലിസിറ്റി കമ്മിറ്റി ഉള്ളപ്പോൾ തന്നെ പാലോട് രവിയെ അധ്യക്ഷനാക്കി മാധ്യമ ഏകോപന സമിതിയും രൂപീകരിച്ചു. ഓരോ സമിതിയിലും അംഗങ്ങളുടെ ബാഹുല്യം തന്നെയാണ്. ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തിക്കൊണ്ടും വനിതാ-യുവ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനുമാണ് ഈ ജംബോ കമ്മറ്റി രൂപീകരിച്ചത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി കമ്മിറ്റി അംഗീകരിച്ചത്.
മുകുൾ വാസ്നിക് അധ്യക്ഷനായ പ്രധാനപ്പെട്ട ഏകോപന സമിതിയിൽ 58 അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ പിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എ.കെ ആന്റണി, വി എം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളും യുവ നേതാക്കളും ഒരുപോലെ ഇടം നേടി. 26 അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ സംസ്ഥാന കേൺഗ്രസിലെ എണ്ണപ്പെട്ട നേതാക്കളെല്ലാമുണ്ട്. എക്സ് ഓഫീഷ്യോ അംഗങ്ങളായി ഡീൻ കുര്യാക്കോസ്, അഭിജിത് തുടങ്ങിയവരെയും ഉൾപ്പെടുത്തി.
കെ മുരളീധരൻ അധ്യക്ഷനായ പ്രചരണ സമിതിയിൽ 35 പേരാണ് ഉള്ളത്. സമിതിയുടെ കൺവീനർ വി എസ് ജോയിയാണ്. വി എസ് ശിവകുമാർ അധ്യക്ഷനും പിഎസ് പ്രശാന്ത് കൺവീനറുമായി 36 അംഗ പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരീച്ചു. പാലോട് രവി അധ്യക്ഷനായ മാധ്യമ ഏകോപന സമിതിക്കും രൂപം നൽകി. കോൺഗ്രസിൽ ഇപ്പോൾ അത്ര സജീവമല്ലാത്ത വിജയൻ തോമസാണ് മാധ്യമ സമിതി കൺവീനർ സ്ഥാനത്ത്. ഇതും തൃപ്തിപ്പെടുത്തലിന്റെ ഭാഗമായാണ്.
മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നേരത്തെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ, കേരളത്തിൽ ഇത്തരം സമിതി രൂപീകരിക്കാൻ സാധിക്കാതെ വന്നത് ഗ്രൂപ്പുകളുടെ അതിപ്രസരം കൊണ്ടായിരുന്നു. ഗ്രൂപ്പ് പരിഗണനകൾ കാരണം പലകുറി അഴിച്ചു പണിഞ്ഞ ശേഷമാണ് കേരളത്തിലെ പട്ടിക അന്തിമമായത്. ഈ ജംബോ ലിസ്റ്റിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവരും കുറവല്ല. ഗ്രൂപ്പു പരിഗണന വെച്ചുള്ള ലിസ്റ്റിൽ ആളുകളുടെ എണ്ണം കൂടിയതു കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകുമോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. നിലവിൽ കെപിസിസി അധ്യക്ഷൻ നയിക്കുന് യാത്രയിൽ വേണ്ടവിധത്തിൽ പങ്കാളിത്തമില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വലിയ ജംബോ കമ്മറ്റികളാണ് ഓരോ ഡിസിസിക്കും നിലവിലുള്ളത്. ഇതുകൊണ്ടൊന്നും കാര്യമില്ലാത്ത സ്ഥിതിക്ക് ഇപ്പോഴത്തെ ജംബോ തെരഞ്ഞെടുപ്പു സമിതികൾ കൊണ്ട് ഗുണമുണ്ടാകുമോ എന്ന ചോദ്യുവും ഉയരുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റുനിർണയം അടക്കം പൂർത്തിയാക്കേണ്ട സമിതിയാണ് ഇപ്പോൾ രൂപീകരിച്ചത്. ലോക്സഭാ സീറ്റ് നൽകുന്ന കാര്യത്തിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഇത്തവണ മുൻഗണന നൽകുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തിയ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ ആ വാഗ്ദാനവും ഗ്രൂപ്പു പോരിൽ തട്ടിത്തകരുമെന്നാണ് പുറത്തുവരുന്ന സൂചന.
രാഹുലിന്റെ വാക്കു കേട്ട് മോഹം ഉദിച്ച കോൺഗ്രസിനെ യുവാക്കൾക്കുമെല്ലാം തൽക്കാലം അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെക്കാം. പഴയമുഖങ്ങൾ തേച്ചു മിനിക്കു പുതുക്കി അവതരിപ്പിക്കുകയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ചെയ്യുന്നത്. യുവാക്കളെയും വനിതകളേയും നിരാശരാക്കുന്നതാണ് ആദ്യഘട്ടമായി പുറത്തുവന്ന പട്ടിക.
Stories you may Like
- വയനാട്ടിൽ മുല്ലപ്പള്ളി മത്സരിക്കുമോ?
- പൊതുപ്രവർത്തകർ എല്ലാ കാര്യങ്ങളിലും ജാഗ്രത കാട്ടണം
- കെപിസിസി അധ്യക്ഷനെ തളയ്ക്കാൻ രണ്ടും കൽപ്പിച്ചത് ക്രൈംബ്രാഞ്ച്; പൊലീസ് ഭീഷണിയും ചർച്ചയിൽ
- കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍