ഇടത് സാധ്യത പ്രവചിച്ച മറുനാടൻ സർവ്വേയിലും യുഡിഎഫ് തരംഗം മുന്നോട്ട് വയ്ക്കുന്ന ഏഷ്യാനെറ്റ് സർവ്വേയിലും തിരുവനന്തപുരത്ത് ബിജെപി വിജയത്തിന് അടുത്ത്; ഇനി വേണ്ടത് സംഘപരിവാർ അണികൾക്കിടയിൽ സർവ്വ സമ്മതനായ സ്ഥാനാർത്ഥിയെ; ഗവർണ്ണർ പദവിയിൽ ഒരു വർഷം തികയും മുമ്പ് കുമ്മനം എത്തുന്നത് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താനാവത്തതിനാൽ; പരസ്യമായി ബിജെപി സഹവർത്തിത്വം പ്രഖ്യാപിച്ചിട്ടും നമ്പി നാരായണനെ കുറ്റപ്പെടുത്തി വിവാദത്തിലായ സെൻകുമാർ സാധ്യതാ ലിസ്റ്റിൽ പോലും ഇടം പിടിച്ചില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ സ്വാധീന വിഷയം ശബരിമലയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. യുവതി പ്രവേശനത്തിനെതിരെയും ശബരിമലയിൽ ആചാര സംരക്ഷണത്തിനായും വിശ്വാസികൾക്കൊപ്പം നിന്ന് പ്രതിഷേധിച്ചത് സംഘപരിവാറുകാരാണ്. കോൺഗ്രസും പ്രസ്താവനകളുമായി കൂടെ കൂടി. അതുകൊണ്ട് കേരളത്തിൽ ഇതിന്റെ നേട്ടം കോൺഗ്രസും ബിജെപിയും പ്രതീക്ഷിക്കുന്നു. ഇത് അടിവരയിടുന്ന തരത്തിലാണ് ഏഷ്യാനെറ്റ് സർവ്വേ. ഇതിന് വിരുദ്ധമാണ് മറുനാടൻ നടത്തിയ സർവ്വേയിലും വിശദാംശങ്ങൾ. ഇടതു പക്ഷത്തിന് ലോക്സഭയിൽ ഒരു സീറ്റ് അധികം ലഭിക്കുമെന്നാണ് മറുനാടന്റെ പ്രവചനം. പുറത്തു വന്ന രണ്ട് സർവ്വേയിലും തിരുവനന്തപുരത്ത് ബിജെപിയുടെ സാധ്യത ഏറെയാണെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ ഇഞ്ചോടിഞ്ഞ് പോരാട്ടം മറുനാടൻ പ്രവചിക്കുമ്പോഴും സീറ്റ് കിട്ടില്ലെന്നാണ് അന്തിമ വിലയിരുത്തൽ. എന്നാൽ ഏഷ്യാനെറ്റിന് തിരുവനന്തപുരത്ത് ബിജെപിക്ക് ജയപ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ അതിശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം.
തിരഞ്ഞെടുപ്പു നയിക്കാനും ബിജെപി അനുകൂല തരംഗം സൃഷ്ടിക്കാനും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ വേണമെന്നു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു കുമ്മനത്തെ മൽസരിപ്പിക്കണമെന്നു നിർദ്ദേശിക്കുന്ന പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിനു കൈമാറി. മത്സരരംഗത്തേക്കു വരണമെന്ന് ആർഎസ്എസ് മോഹിക്കുന്ന ചലച്ചിത്രതാരം മോഹൻലാലിന്റെ പേര് പട്ടികയിലില്ല. എ പ്ലസ് മണ്ഡലങ്ങളെന്നു ബിജെപി കരുതുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും 4 പേരുകൾ കരുതിയിട്ടുണ്ട്. ആറ്റിങ്ങലിൽ മത്സരിക്കുമെന്നു കരുതിയിരുന്ന ടി.പി. സെൻകുമാറിനെ ഒഴിവാക്കി പകരം പി.കെ. കൃഷ്ണദാസിനെയാണു പരിഗണിച്ചിരിക്കുന്നത്. പത്മ പുരസ്കാരവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ വിവാദ പ്രസ്താവന നടത്തിയതാണു സെൻകുമാറിനെ ഒഴിവാക്കാൻ കാരണമെന്നറിയുന്നു. ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് സെൻകുമാർ. അയ്യപ്പ കർമ്മ സമിതിയുടേയും തലയെടുപ്പുള്ള നേതാവാണ്.
തൃശൂർ സീറ്റ് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് അവർക്കു വിട്ടുനൽകിയാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ മാറ്റം വന്നേക്കാം. കോട്ടയം സീറ്റ് പി.സി. തോമസിനു നൽകിയേക്കും. ബിഡിജെഎസുമായുള്ള ചർച്ച പൂർത്തിയാക്കിയ ശേഷം ദേശീയ അധ്യക്ഷൻ അമിത് ഷാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എംപി, പി.എസ്. ശ്രീധരൻ പിള്ള എന്നിവരാണ് ലിസ്റ്റിലുള്ളത്. ഇതിൽ കുമ്മനത്തിന് തന്നെയാണ് മുൻതൂക്കം. കുമ്മനം മാറിയാൽ മാത്രമേ മറ്റുള്ളവരെ പരിഗണിക്കൂ. അമിത് ഷാ അഗ്രഹിച്ചാൽ തിരിച്ചു വരാൻ കുമ്മനവും തയ്യാറാണ്. കൊല്ലത്ത് സുരേഷ് ഗോപിയും. ആറ്റിങ്ങലിൽ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ എന്നിവരുമാണ് പരിഗണനാ പട്ടികയിലുള്ളത്. പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം, എം ടി. രമേശ്, ശശികുമാര വർമ, മഹേഷ് മോഹനര് എന്നിവരും. മാവേലിക്കരയിൽ പി.എം. വേലായുധനേയും പാലക്കാട് ശോഭ സുരേന്രും ചർ്ച്ചയിലാണ്. തൃശൂരിൽ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരെ പരിഗണിക്കുന്നു. കോഴിക്കോട്: എം ടി. രമേശും കാസർകോട്: കെ. സുരേന്ദ്രനുമാണ് ലിസ്റ്റിൽ. എന്നാൽ എല്ലാത്തിലും അവസാന തീരുമാനം ദേശീയ നേതൃത്വത്തിന്റേതാകും.
തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനവിധിക്ക് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സർവെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്തവർ പറയുന്നത്. 44 ശതമാനം വോട്ട് വിഹിതം നേടിയാവും ഭൂരിപക്ഷം സീറ്റുകളും യുഡിഎഫ് നേടുകയെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വോട്ട് വിഹിതം 30 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സർവ്വേ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ എൽഡിഎഫിന് കിട്ടിയേക്കുമെന്ന് പ്രവചിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സീറ്റിൽ എൻഡിഎ വിജയിക്കാൻ സാധ്യതയുണ്ടെന്ന് സർവേ പ്രവചിക്കുന്നു. 18 ശതമാനം വോട്ടുവിഹിതമായിരിക്കും എൻഡിഎക്ക് കിട്ടുക. തെക്കൻ ജില്ലകളിലെ ഏഴ് സീറ്റുകളിൽ ഒന്നിൽ ബിജെപി വിജയിക്കും എന്നാണ് സർവേയുടെ പ്രവചനം. തിരുവനന്തപുരത്ത് ബിജെപിക്കുള്ള സാധ്യത മറുനാടൻ സർവ്വേയിലും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് കരുതലോടെ സ്ഥാനാർത്ഥിയെ ഇറക്കാനാണ് തീരുമാനം.
പത്തനംതിട്ടയിലും മികച്ച പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ താര പ്രചാരകനുമായ യോഗി ആദിത്യനാഥ് ഇന്ന് പത്തനംതിട്ടയിലെത്തും. നാലിന് ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിൽ നിന്നുള്ള ശക്തികേന്ദ്ര ഭാരവാഹികളുടെ യോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലയിലെ പേജ് പ്രമുഖ്മാരുടെ സമ്മേളനമാണ് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം ക്ലസ്റ്റർ കൺവീനർ വി.ശിവൻകുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവർ അറിയിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് യോഗി ആദിത്യനാഥ് എത്തുന്നത്. അണികളെ ആവേശത്തിലാക്കാൻ യോഗിയുടെ വരവോടെ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.
ശബരിമല സ്ത്രീപ്രവേശന വിഷയം ഇളക്കി മറിച്ച കേരളത്തിൽ ഇത്തവണ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലർത്തുന്നത്. സംസ്ഥാനത്തെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചു കഴിഞ്ഞു. 22 ന് സംസ്ഥാനത്തെത്തുന്ന പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തിയാകും അന്തിമ പട്ടിക തയ്യാറാക്കുക. പാർട്ടിയിലെ മുതിർന്ന നേതാവായ പിപി മുകുന്ദൻ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച സാഹചര്യത്തിൽ കുമ്മനത്തെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ശക്തമായി മത്സരം പ്രതീക്ഷിക്കുന്നു മണ്ഡലത്തിൽ ശിവസേനയും മുകുന്ദന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. വിജയ സാധ്യത പാർട്ടി വിജയ സാധ്യത വെച്ചുപുലർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നിരിക്കെ പിപി മുകുന്ദന്റെ പ്രഖ്യാപനം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഞെട്ടലുണ്ടാക്കുന്നുണ്ട്.
ഇതിനിടെ പിപി മുകന്ദൻ കുമ്മനം രാജശേഖരുനുമായി വേദി പങ്കിട്ടത് ശ്രദ്ധേയമായി. ബിജെപിയുടെ സന്നദ്ദ സംഘടനയായ സേവാഭാരതി കോഴിക്കോട് ചെറുവറ്റയിൽ നടത്തിയ പരിപാടിയിലാണ് കുമ്മനത്തോടൊപ്പം പിപി മുകുന്ദൻ വേദി പങ്കിട്ടത്. കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടനകൻ.ഉദ്ഘാടനത്തിനെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിക്കാനും പി പി മുകുന്ദനുണ്ടായിരുന്നു. വേദി പങ്കിട്ട് കുമ്മനം രാജശേഖരന് കൈകൊടുത്ത് അഭിവാദ്യംചെയ്ത മുകുന്ദൻ പക്ഷെ പ്രസംഗത്തിൽ രാഷ്ട്രീയമൊന്നും സൂചിപ്പിച്ചില്ല. സേവാഭാരതിയുടെ പരിപാടിയിൽ സംസ്ഥാന നേതൃത്ത്വത്തിന്റെ അവഗണനയിൽ നീരസം പൂണ്ടാണ് പിപി മുകുന്ദൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരത്തിനൊരുങ്ങുന്നത്.
ശബരിമല വിഷയവും നാമജപത്തിലെ ജന പങ്കാളിത്തവും വോട്ടായി മാറില്ല. തെറ്റ് തിരുത്താൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ മത്സരമെന്ന് മുകുന്ദൻ പറയുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. കുമ്മനം മത്സരിച്ചാൽ മുകുന്ദൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Stories you may Like
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- രാജഗോപാലിനെ തിരുത്തിച്ചത് ഷായുടെ കോപം!
- തിരുവനന്തുപുരത്ത് സാധ്യത രാജീവ് ചന്ദ്രശേഖറിന് തന്നെ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്