സെമിഫൈനൽ വിജയിച്ച് ഇടതു മുന്നണി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം; ബിജെപി മുന്നേറ്റത്തിന് ഇടയിലും എൽഡിഎഫിനെ കൈവിടാതെ ജനങ്ങൾ; യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ തകർച്ച; തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് മൂന്നാമത്; പി സി ജോർജ്ജ് കരുത്തു തെളിയിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമിഫൈനൽ എന്ന വിശേഷിപ്പിക്കപ്പെട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം ഇടതുമുന്നണികൾക്കൊപ്പം. യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റ തിരഞ്ഞെടുപ്പിൽ ബിജെപിയും വൻ കുതിപ്പു നടത്തി മൂന്നാം മുന്നണി പ്രതീക്ഷകൾ സജീവമാക്കി. മുൻസിപ്പാലിറ്റികൾ ഇരു മുന്നണികളും ഒരുമിച്ച് വീതിച്ചെടുത്തപ്പോൾ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി. അതിനിടെ മുന്നേറ്റങ്ങൾക്കിടയിലും സിപിഎമ്മിലെ പ്രമുഖരുടെ തോൽവി പാർട്ടിക്ക് തിരിച്ചടിയായി. കൊച്ചി കോർപ്പറേഷനിൽ മുഖ്യമന്ത്രി ഇ.കെ. നായനാരുടെമകൾ ഉഷാ പ്രവീണും കണ്ണൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. വി. രാഘവന്റെ മകൾ എം വി ഗിരിജയും തോൽവി രുചിച്ചു.
ആറിൽ നാല് കോർപ്പറേഷനുകളിൽ എൽഡിഎഫിനാണ് മേൽക്കൈ. കൊല്ലത്തും കോഴിക്കോട്ടും ഭരണം എൽഡിഎഫ് ഉറപ്പിച്ചപ്പോൾ കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫ് നിലനിർത്തി. അതേസമയം തിരുവനന്തപുരത്ത് സിപിഐ(എം) ഏറ്റവും വിലയ ഒറ്റകക്ഷിയായി. തൃശ്ശൂരിൽ ഇടതിനാണ് മുൻതൂക്കമെങ്കിലും തൂക്ക്ഭരണം വരുമെന്ന കാര്യം ഉറപ്പായി. പുതുതായി രൂപം കൊണ്ട കണ്ണൂരിൽ വിമതനായി വിജയിച്ച ആൾ ആര് ഭരിക്കും എന്ന കാര്യം തീരുമാനിക്കും.
തിരുവനന്തപുരം കോർപ്പറേഷനിലാണ് ബിജെപിക്ക് വൻനേട്ടം ഉണ്ടായത്. എസ്എൻഡിപിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ബിജെപി മുന്നേറ്റം ഉണ്ടായത്. അതേസമയം എസ്എൻഡിപി നിർത്തിയ സ്ഥാനാർത്ഥികൾ വിജയിക്കാത്തത് സിപിഎമ്മിന് തിരിച്ചടിയായി മാറി. എസ്എൻഡിപിക്ക് സ്വാധീനമുള്ള ഈഴവ മേഖലകളിൽ പോലും ബിജെപിക്ക് വിജയിക്കാൻ സാധിക്കാതെ വന്നപ്പോൾ നായർ ഭൂരിപക്ഷ മേഖലകളിലാണ് ബിജെപി വൻ കുതിപ്പു നടത്തിയത്.
ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ച പി സി ജോർജ്ജിന്റെ കേരളാ കോൺഗ്രസിന്റെ സെക്യുലർ വിഭാഗം കരുത്തു കാട്ടുകയും ചെയ്തു. അതേസമയം എൽഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആർ ബാലകൃഷ്ണ പിള്ളക്ക് കനത്ത തരിച്ചടിയാണ് ഏറ്റത്. കൊട്ടാരക്കരയിൽ മത്സരിച്ച എട്ടിടത്തും കേരളാ കോൺഗ്രസ് ബി തോൽവി രുചിച്ചു. ഇടതുമുന്നണിയുടെ ഭാഗാമായി മത്സരിച്ച സിഎംപിക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഗ്രാമപഞ്ചായത്തുകളിലാണ് സിപിഐ(എം) വൻ മുന്നേറ്റം നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച മുന്നേറ്റം നടത്തി. കഴിഞ്ഞതവണ യുഡിഎഫ് അധികാരത്തിൽ ഇരുന്ന 200ലേറെ പഞ്ചായത്തുകൾ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിച്ചു. 550 ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫിനൊപ്പം നിന്നത്. അതേസമയം 357 എണ്ണം യുഡിഎഫ് നേടി. അതേസമയം കഴിഞ്ഞ തവണ ചുരുങ്ങിയ ഗ്രാമപഞ്ചായത്തുകൾ ഭരിച്ച ബിജെപി ഇത്തവണ വൻ മുന്നേറ്റം തന്നെ നടത്തി. 13 ഇടത്ത് ബിജെപി ഭരണം നേടി. കൂടാതെ പാലക്കാട് നഗസരഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനേക്കാൾ മുന്നിലെത്താൻ എൽഡിഎഫിന് സാധിച്ചു. 14 ജില്ലാപഞ്ചായത്തുകളിൽ എട്ടിടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ ആറിടത്താണ് യുഡിഎഫ് ഭരണം പിടിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ 34 ഇടത്ത് ബിജെപി വിജയിച്ചതോടെ പ്രതിപക്ഷം ഇവരാകുമെന്ന കാര്യം ഉറപ്പായി. 42 ഇടത്ത് സിപിഐ(എം) വിജയിച്ചു. ഇവിടെ മേയർ സ്ഥാനാർത്ഥിയായിരുന്ന മുൻ മേയർ കൂടിയായ സി. ജയൻ ബാബു തോറ്റതാണ് പാർട്ടിക്ക് നാണക്കേടായത്. കോർപ്പറേഷനിലേക്ക് മത്സരിച്ച സിപിഐ(എം) പ്രമുഖരായ കെ.സി. വിക്രമൻ, കരമന ഹരി, വി എസ്. പത്മകുമാർ, ചാല മോഹനൻ എന്നിവരും തോറ്റത് പാർട്ടി തിരിച്ചടിയായി. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ഇലക്ഷനെ നേരിട്ട തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷത്തിലേക്ക് ഇടതുമുന്നണിക്ക് എത്താനായില്ല. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതിൽ ഇടതിന് ആശ്വസിക്കാം.
കൊച്ചി കോർപറേഷനിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. കൊച്ചിയിൽ ഒരിടത്ത് മുൻ മന്ത്രി എ.എൽ. ജേക്കബിന്റെ മകനും പ്രമുഖ കോൺഗ്രസ് നേതാവുമായ ലിനോ ജേക്കബ് ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ലിനോ ജേക്കബ് തോറ്റെങ്കിലും കൊച്ചി കോർപ്പറേഷൻ ഭരണം യുഡിഎഫിനൊപ്പം നിന്നു. കണ്ണൂരിൽ കടുത്ത മത്സരത്തിന് ഒടുവിൽ ടൈ ആകുകയായിരുന്നു. തൃശൂർ കോർപ്പറേഷനിൽ ആര് ഭരിക്കുമെന്ന സ്ഥിതി ബിജെപിയും കോൺഗ്രസ് വിമതനും തീരുാമനിക്കും. കണ്ണൂരിൽ കാരായിമാർ വിജയചിച്ചതും സിപിഎമ്മിന് ആശ്വാസമായി. മാവേലിക്കരയിലെ ഫലമറിഞ്ഞ ആറു വാർഡിൽ മൂന്നിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. കൊറ്റംകുളങ്ങര വാർഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥി വിജയിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് നീങ്ങിയ യു.ഡി.എഫിന് കനത്ത തിരിച്ചടിയായി ഫലം. വിമതപ്പടയും തമ്മിലടിയും രൂക്ഷമായിട്ടും കൊച്ചി കോർപ്പറേഷൻ നില നിറുത്താനായതാണ് ഏക നേട്ടം. കന്നി മത്സരം നടക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ നേരിയ ഭൂരിപക്ഷം നേടാനുമായി. വിമതന്റെ സഹായത്തോടെ അവിടെ യു.ഡി.എഫിന് ഭരിക്കാം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാൽ പിന്തുണ നൽകാമെന്നാണ് വിമതൻ പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും വിമതപ്പടയും ഏറ്റവുമൊടുവിൽ കെ.എം. മാണിക്കെതിരായ ബാർകോഴ വിധിയുമൊക്കെ യു.ഡി.എഫിനെ തളർത്താൻ കാരണമായെന്നാണ് വിലയിരുത്തൽ.
അതേസമയം ബിജെപി ക്യാമ്പ് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പഞ്ചായത്തുകളിൽ ഇരട്ടിയിലേറെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. തിരുവനന്തപുരത്ത് ബിജെപിക്ക് ശക്തിയുണ്ടെന്ന് വീണ്ടും തെളിയിക്കുന്നതായി കോർപ്പറേഷൻ തിരഞ്ഞെടുപ്പുഫലം. എൽഡിഎഫിന് ആശ്വാസ വിജയം നേടായായി എന്നതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇപ്പോഴത്തെ വിജയത്തിലൂടെ സിപിഎമ്മിന് സാധിക്കും.
അതേസമയം, യു.ഡി.എഫിൽ അടിമൂക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി മാറണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ ഐ വിഭാഗം ഒരുങ്ങുമെന്ന കാര്യം ഉറപ്പാണ്. ബാർകോഴയിൽ കെ.എം. മാണിയുടെ രാജി ആവശ്യം ശക്തമാകാൻ ഇടയുണ്ട്. നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഇനി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ഇടതുസഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആർ ബാലകൃഷ്ണപിള്ളയ്ക്കും കനത്ത തിരിച്ചടിയുണ്ടായപ്പോൾ പി.സി. ജോർജ് തന്റെ കരുത്തു തെളിയിച്ചു. ഈരാറ്റുപേട്ട നഗരസഭയിൽ ജോർജ് നാലിടത്ത് വിജയിച്ചു. കോൺഗ്രസും ലീഗും പരസ്പരം പോരടിച്ച മലപ്പുറത്ത് യുഡിഎഫിന് കുറേ ഇടങ്ങളിലെ ഭരണം പോകാൻ ഇടയായിട്ടുണ്ട്.
എസ്എൻഡിപിയെ പ്രീതിപ്പെടുത്തുന്നതിന് പകരം ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഇടതു തന്ത്രത്തിന്റെ വിജയം കൂടിയാണ് ഇപ്പോഴത്തെ തദ്ദേശ വിധി. വിഎസിനെ മുന്നിൽ നിർത്തിയുള്ള പ്രചരണവും സിപിഎമ്മിന് തുണയായി. ഇടതുപക്ഷ ആഭിമുഖ്യമുള്ള ഭൂരിപക്ഷംവരുന്ന ഈഴവ സമുദായ അംഗങ്ങളുടേയും വോട്ട് സിപിഎമ്മിന് ലഭിച്ചു. എസ്എൻ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന നിയമനങ്ങളിൽ അഴിമതിയുണ്ടെന്നും മൊക്രോ ഫിനാൻസ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടതോടെ എസ്എൻഡിപി നേതൃത്വം പ്രതിരോധത്തിലായിരുന്നു. കഴിഞ്ഞ തവണത്തേതിന് വ്യത്യസ്തമായി മുന്നണിയിലെ ഒരുമയും എൽഡിഎഫ് വിജയത്തിൽ നിർണ്ണായകമായി.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ ഇങ്ങനെ:
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍