മുസ്ലിം ലീഗിന്റെ പിടിവാശിയിൽ മുട്ടുകുത്തി കോൺഗ്രസ്; പഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന കെപിസിസി - സർക്കാർ ഏകോപന സമിതിയുടെ ആവശ്യം തള്ളി; പഞ്ചായത്തു രൂപീകരണം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും; തെരഞ്ഞെടുപ്പു കൃത്യസമയത്തു നടത്തുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മുസ്ലിംലീഗിന്റെ പിടിവാശിക്ക് മുന്നിൽ കോൺഗ്രസ് വീണ്ടും മുട്ടുകുത്തി. പപഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന കെപിസിസി - സർക്കാർ ഏകോപന സമിതിയുടെ നിർദ്ദേശം തള്ളിയ സർക്കാർ പഞ്ചായത്ത് - മുൻസിപ്പൽ രൂപീകരണം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും. നാളെ അപ്പീൽ നൽകാനാണ് സർക്കാറിന്റെ നീക്കം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബർ ഒന്നിന് സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 15 ദിവസത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം ചോദ്യം ചെയ്യുന്ന നാല്പതിലധികം ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഇന്നലെ സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് അപ്പീലിന് പോകുന്നത്. വില്ലേജുകൾ ഇങ്ങനെ വിഭജിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതിനാലാണ് കോടതി വിധി.
ഗവർണറുടെ മുൻകൂർ അനുമതിയോടെ മാത്രമേ വില്ലേജുകളെ വിഭജിക്കാവൂ എന്നാണ് ഭരണഘടനയിലെ 243 (ജി) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. പഞ്ചായത്ത് വിഭജനക്കാര്യത്തിൽ സർക്കാർ ഈ വ്യവസ്ഥ പാലിച്ചില്ലെന്നതാണ് ഹർജിക്കാർ ഉന്നയിച്ച പ്രധാന വാദം. അത് ഹൈക്കോടതി അംഗീകരിച്ചു.
2015 ഏപ്രിൽ 25ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ പഞ്ചായത്ത് വിഭജന ഉത്തരവിൽ, ഗവർണറുടെ അനുമതിയില്ലാതെ വില്ലേജ് വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്ന ഭാഗമാണ് ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളത്. ഒരു വില്ലേജിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത പഞ്ചായത്തുകളിലാവുന്നത് നാട്ടുകാർക്ക് വിഷമം സൃഷ്ടിക്കും. വില്ലേജിനെ പല പഞ്ചായത്തുകൾക്കായി മുറിച്ചു നൽകാനാവില്ല. ഒരു വില്ലേജ് അല്ലെങ്കിൽ ഒരു കൂട്ടം വില്ലേജുകൾ പൂർണമായി ഉൾപ്പെട്ടതാവണം പഞ്ചായത്ത് എന്നാണ് ഭരണഘടനാ വ്യവസ്ഥ.
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. പഴയ നിലയിൽ തന്നെ വോട്ടെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ മുസ്ലിംലീഗ് മന്ത്രിമാർ തയ്യാറായില്ല. ഇതോടെയാണ് മുസ്ലിംലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി അപ്പീൽ നൽകാമെന്ന തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തർക്കമായ രൂക്ഷമാണ് ഉടലെടുത്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഭാഗികമായി നടത്താനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ ആരാഞ്ഞത്. ഇക്കാര്യം അംഗീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറിയില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കോടതിയുടെ ഇടപെടലിനും ഇടയിൽ ഈ ആശയ വിനിമയം തികച്ചും അനൗദ്യോഗികമായിരുന്നു. കൂട്ടിച്ചേർക്കലുകളുടെ പേരിൽ കോടതി ഇടപെട്ടവ ഒഴിച്ചുള്ള നഗരസഭകളിൽ മാത്രമായി നിർദ്ദിഷ്ട സമയത്തുതന്നെ തെരഞ്ഞെടുപ്പു നടത്താൻ സാധിക്കുമോ എന്നാണു ചോദിച്ചത്. അതിലൂടെ സർക്കാരിനു താൽക്കാലികമായി മുഖം രക്ഷിക്കാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
വിഭജനവും പുനർവിഭജനവും കോടതി റദ്ദാക്കിയ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും പിന്നീടു തെരഞ്ഞെടുപ്പു നടത്താമെന്നതായിരുന്നു സർക്കാറിന്റെ മറ്റൊരു നിർദ്ദേശം. എന്നാൽ ഇക്കാര്യവും തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകാര്യമായില്ല. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരേ ശൃംഖലയുടെ ഭാഗമായതിനാൽ ഭാഗിക തെരഞ്ഞെടുപ്പ് എളുപ്പമാകില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, അങ്ങനെ തെരഞ്ഞെടുപ്പു നടത്താൻ തയ്യാറായാലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും കമ്മീഷൻ മുന്നിൽ കാണുന്നുണ്ട്. 2010ലെ അതിർത്തികൾ പ്രകാരമാണെങ്കിൽ പ്രശ്നങ്ങളില്ലാതെ ഒക്ടോബറിൽ തന്നെ എല്ലായിടത്തും തെരഞ്ഞെടുപ്പു നടത്താൻ കഴിയുമെന്നാണ് കമ്മീഷന്റെ അഭിപ്രായം. സമയത്തു തെരഞ്ഞെടുപ്പു നടത്താതെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ കമ്മീഷനു താൽപര്യവുമില്ലെന്ന നിലപാടും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചതോടെ സർക്കാർ ഹൈക്കോടതിയെ സമീപിക്കാമെന്ന തീരൂമാനം കൈക്കൊള്ളുകയായിരുന്നു.
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കരുതെന്ന് കെപിസിസി-സർക്കാർ ഏകോപന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. പഞ്ചായത്തുകളും കോർപ്പറേഷനുകളും രൂപീകരിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കാൻ മുഖ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി. ഘടകക്ഷികളുമായി ആലോചിച്ച ശേഷം നിയവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് മുഖ്യമന്ത്രിയോട് യോഗം ആവശ്യപ്പെട്ടത്.
തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ നടത്താനാവാത്ത സാഹചര്യമുണ്ടായാൽ 2010ലെ രീതി അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർക്കേണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം, വാർഡ് വിഭജനത്തിന്റെ പേരിൽ യു.ഡി.എഫിൽ തർക്കങ്ങൾ ഉണ്ടാവാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗത്തിൽ പറഞ്ഞു. മുസ്ളീം ലീഗിനെ പിണക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.
യോഗത്തിന് ശേഷം ലീഗ് മന്ത്രിമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, മഞ്ഞളാംകുഴി അലി എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി കെസി ജോസഫും ചർച്ചയിൽ പങ്കെടുത്തു. വാർഡ് വിഭജനം പൂർത്തിയായ ശേഷം മതി തെരഞ്ഞെടുപ്പെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തു. ലീഗിന്റെ താൽപര്യത്തിനല്ല വാർഡ് വിഭജനത്തിന് ശ്രമിച്ചത്. പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകണം തെരഞ്ഞെടുപ്പ്. ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുമ്പും വൈകി നടന്നിട്ടുണ്ടെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് സാമുദായികാടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പുതിയ വാർഡ് വിഭജന ആവശ്യത്തിൽ നിന്നും പിന്മാറിയാൽ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗ് മന്ത്രിമാരുടെ യോഗത്തിൽ വിലയിരുത്തൽ.
വാർഡ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2010ലെ പഴയ വാർഡുകളുടെ അടിസ്ഥാനത്തിൽ കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെയും ഗവർണറെയും നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിലെ ആശങ്ക മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കെ. ശശിധരൻ നായർ ഗവർണറെ കണ്ട് അറിയിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ രണ്ടാംവാരം തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഷെഡ്യൂൾ തയാറാക്കിയിരുന്നത്. ഇതനുസരിച്ച് മറ്റ് നടപടികളും ആരംഭിച്ചിരുന്നു. വാർഡ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ 2010ലെ വാർഡ് വിഭജനം അടിസ്ഥാനമാക്കി നിശ്ചിത സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാൽ പുതിയ വാർഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് സർക്കാരിന് താൽപര്യം.
Stories you may Like
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
- ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറി ചർച്ച പ്രതിപക്ഷം തുടങ്ങുമ്പോൾ
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്