Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഹുൽ ഗാന്ധി 'സ്‌ട്രോങ്ങായ' ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 'ഡബിൾ സ്‌ട്രോങ്ങ്'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷന് 500 വോട്ട് ലീഡ് നൽകിയ മാണ്ടാട് വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം; പുൽപ്പാടി അബ്ദുല്ല വിജയമുറപ്പിച്ചത് 177 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

രാഹുൽ ഗാന്ധി 'സ്‌ട്രോങ്ങായ' ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 'ഡബിൾ സ്‌ട്രോങ്ങ്'; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷന് 500 വോട്ട് ലീഡ് നൽകിയ മാണ്ടാട് വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി ജയം; പുൽപ്പാടി അബ്ദുല്ല വിജയമുറപ്പിച്ചത് 177 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷന്റെ 'പ്രഭാവം' കൊണ്ട് യുഡിഎഫ് വിജയിച്ചെങ്കിലും വാർഡ് ഉപതിരഞ്ഞെടുപ്പിൽ ചെങ്കൊടിയെ കൈവിടാതെ വയനാട്ട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ വോട്ടർമാർ. ഇവിടെ മാണ്ടാട് വാർഡിൽ രാഹുൽ ഗാന്ധി 500 വോട്ട് ലീഡ് നേടിയിരുന്നു. എന്നാൽ ഇതേ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 177 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി പുൽപ്പാടി അബ്ദുള്ള വിജയിച്ചത്. ഇതോടെ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് എൽഡിഎഫ്.

യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കൊട്ടേക്കാരൻ മൊയ്തീനായിരുന്നു അബ്ദുള്ളയുടെ മുഖ്യ എതിരാളി. പഞ്ചായത്ത് അംഗമായിരുന്ന എ.എം നജീമിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച നജീമിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് മുട്ടിൽ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. എന്നാൽ അഭിപ്രായവ്യത്യാസത്തെ തുടർന്ന് നജീമ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. മാണ്ടാട് വാർഡിൽ എൽഡിഎഫ് വിജയിച്ചതോടെ ഇനി പഞ്ചായത്ത് ഭരണത്തിൽ എൽഡിഎഫിന് കാര്യമായ വെല്ലുവിളികൾ ഇല്ല.

പുൽപ്പാടി അബ്ദുള്ള വിജയിച്ചതോടെ മുട്ടിൽ പഞ്ചായത്തിൽ എൽഡിഎഫിന്റെ അംഗബലം പത്തായി. യുഡിഎഫിന് ഒൻപത് അംഗങ്ങളുടെ പിൻബലമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മുന്നേറ്റമുണ്ടായി കൊടുവള്ളി നഗരസഭയിലെ പതിനാലം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിലും എൽഡിഎഫ് സീറ്റ് നിലനിർത്തി. 306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ അരീക്കോട്ടിൽ അനിത ഇവിടെ വിജയിച്ചത്. സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം. 44 ൽ 22 സീറ്റുകളിൽ എൽഡിഎഫും 17 എണ്ണം യുഡിഎഫും നേടിയപ്പോൾ അഞ്ച് സീറ്റിൽ ബിജെപി വിജയിച്ചു.

എൽഡിഎഫ് - 23, യുഡിഎഫ് - 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില. യുഡിഎഫിന്റെ ആറ് സീറ്റുകൾ എൽഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എൽഡിഎഫിന്റെ എഴ് സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണം പിടിക്കാൻ കഴിഞ്ഞതാണ് യുഡിഎഫ് വിജയത്തിൽ നിർണ്ണായകം. ഉപതെരഞ്ഞെടുപ്പ് നടന്ന വെള്ളംകുടി വാർഡിൽ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാവുകയായിരുന്നു. നിലവിലെ എൽഡിഎഫ് കൗൺസിലർ സർക്കാർ ജോലി കിട്ടി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP