തദ്ദേശ മനസ്സ് ആർക്കൊപ്പം? വി എസും പാർട്ടിയും ഒരുമിച്ചതു ഗുണം ചെയ്യുമെന്നു സിപിഎം; വെള്ളാപ്പള്ളിയുടെ ഹിന്ദു ഐക്യം പൊളിഞ്ഞതിലും പ്രതീക്ഷ; വിമതരും സൗഹൃദ പോരും തലവേദനയെന്നു തിരിച്ചറിഞ്ഞു വലതുപക്ഷം; എസ്എൻഡിപിയുമായുള്ള സഖ്യം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലിൽ ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിപിഐ(എം). തുടക്കത്തിലുണ്ടായിരുന്ന വെല്ലുവിളികളെയെല്ലാം ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിലൂടെ മറികടന്നുവെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമവും വിജയിച്ചില്ല. എല്ലാത്തിനുമുപരി പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള എസ്എൻഡിപി-ബിജെപി നീക്കം ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ.
ശക്തി കേന്ദ്രങ്ങളിലെല്ലാം മുൻതൂക്കം ഉറപ്പാണെന്നാണ് വിലയിരുത്തൽ. എന്നാൽ വിഭാഗീയ പ്രശ്നങ്ങളും വിമത സ്ഥാനാർത്ഥികളും സൗഹൃദ മത്സരവും വലതു മുന്നണിയുടെ പ്രതീക്ഷകൾക്ക് ഏറ്റ തിരിച്ചടിയാണ്. എന്നാൽ പ്രാദേശിക സമവാക്യങ്ങളുടെ മികവിൽ കോൺഗ്രസ് മികച്ച വിജയം കാണുമെന്നാണ് വിലയിരുത്തൽ. എസ്എൻഡിപിയുമായുള്ള സഖ്യം തിരിച്ചടിയാകുന്നുവെന്ന വിലയിരുത്തലിലാണ് ബിജെപി ഇപ്പോൾ. ഈ സാഹചര്യത്തിൽ അവകാശവാദങ്ങളൊന്നും നടത്താതെ അന്തിമ റിസൾട്ടിനായി കാത്തിരിക്കാനാണ് ബിജെപിയുടെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോൾ എസ്എൻഡിപിയും ബിജെപിയും ചർച്ചയാക്കിയ ഹിന്ദു ഐക്യമാണ് നിഴലിച്ചു നിന്നത്. സിപിഎമ്മിന്റെ അടിത്തറ ഇളക്കാനുള്ള നീക്കമാണ് ഇതെന്നും വിലയിരുത്തലുണ്ടായി. പാർട്ടി പ്രഖ്യാപനത്തിനുള്ള റാലി കൂടിയായപ്പോൾ ചർച്ച ഗംഭീരമായി. പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും വെല്ലുവിളിച്ചിറങ്ങിയ വെള്ളാപ്പള്ളി നടേശൻ താനാകും താരമെന്നും പ്രഖ്യാപിച്ചു.
അതിനിടെയാണ് എല്ലാം അപ്രസക്തമാക്കി വി എസ് അച്യൂതാനന്ദന്റെ വരവ്. വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് വി എസ് മുന്നേറി. മൈക്രോ ഫിനാൻസ് അഴിമിതിയും ബെൽ ചിട്സുമെല്ലാം ചർച്ചയായപ്പോൾ വെള്ളാപ്പള്ളിക്ക് അടി തെറ്റി. വി എസ് അച്യൂതാനന്ദന്റെ കരുത്തിൽ ഭൂരിപക്ഷ ഹിന്ദു ഐക്യമെന്ന ഭീഷണിയെ സിപിഐ(എം) മറികടന്നു. പാർട്ടിയിലെ ഐക്യം തകർക്കാൻ ജനശക്തിയിലെ വി എസിന്റെ അഭിമുഖമെത്തിയെങ്കിലും അതും വി എസിന്റെ നീക്കത്തിന് മുന്നിൽ നിക്ഷ്പ്രഭമായി. ജനശക്തിയേയും വി എസ് തള്ളിപ്പറഞ്ഞു.
സീറ്റ് വിഭജനത്തിലുൾപ്പെടെ യുഡിഎഫിൽ പ്രതിസന്ധിയായിരുന്നു. യുഡിഎഫിന് ജയം സുനിശ്ചിതമായ മലപ്പുറത്തും കോട്ടയത്തും സൗഹൃദ മത്സരങ്ങൾ. മുസ്ലിം ലീഗും കേരളാ കോൺഗ്രസും പിണങ്ങിയതിനൊപ്പം കോൺഗ്രസിനുള്ളിലും കലാപമായി. മിക്കയിടത്തും വിമതർ. അല്ലെങ്കിൽ സൗഹൃദ മത്സരങ്ങൾ. പതിവിന് വിപരീതമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സുധീരൻ വിഭാഗീയത കൂട്ടുന്ന പ്രസ്താവനയുമായെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഉമ്മൻ ചാണ്ടി നയിക്കുമെന്ന പ്രസ്താവന കൂടിയായപ്പോൾ രമേശ് ചെന്നിത്തല ക്യാമ്പ് മൗനത്തിലായി. എല്ലാത്തിനുമുപരി വിമതരും സൗഹൃദ മത്സരവുമാണ് ആദ്യ രണ്ട് ഘട്ടവും തദ്ദേശ പ്രചരണത്തിൽ കോൺഗ്രസിന് തിരിച്ചടിയായത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കം ഇടതുപക്ഷത്തിന് മാത്രം എതിരാകുമെന്ന തരത്തിലെ വിലയിരുത്തലുകളും കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ഹിന്ദു ഐക്യത്തിനെതിരായ പരാമർശങ്ങൾ പോലും സിപിഎമ്മിന് ഗുണകരമാകുന്ന അവസ്ഥയാണുള്ളത്.
തുടക്കം ഉജ്ജ്വലമായിരുന്നുവെങ്കിലും പ്രചരണം തുടങ്ങിയപ്പോൾ അടിതെറ്റിയെന്ന് തന്നെയാണ് ബിജെപി നേതൃത്വം പറയുന്നത്. വലിയൊരു മുന്നേറ്റാണ് പ്രതീക്ഷിച്ചത്. എന്നാൽ ഒരിടത്തും ആ പ്രചരണം നടത്താൻ കഴിഞ്ഞില്ല. എങ്കിലും സ്ഥിതി മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ. കാസർഗോഡും തിരുവനന്തപുരത്തും പാലക്കാടും മുന്നേറ്റം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ സജീവമാക്കും. വെള്ളാപ്പള്ളി നടേശൻ വിവാദങ്ങളിൽ പെട്ടതോടെ എസ്എൻഡിപിയുമായി കൂടിയത് ദോഷം ചെയ്തു. അതിനിടയിൽ പിപി മുകുന്ദനേയും കെ രാമൻപിള്ളയേയും മടക്കി കൊണ്ടു വരാൻ ദേശീയ നേതൃത്വം നീക്കം നടത്തിയതും വിവാദങ്ങളുണ്ടാക്കി. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം രണ്ട് തട്ടിലായി. തെരഞ്ഞെടുപ്പ് കാലത്തും പോലും വിഭാഗീയ പരാമർശവുമായി നേതാക്കൾ നിറഞ്ഞത് തദ്ദേശത്തിൽ താമര വിരിയാനുള്ള മോഹങ്ങൾക്ക് തിരിച്ചടിയാണ്. എന്നാൽ പ്രാദേശീയ രാഷ്ട്രീയം ബിജെപിയെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഇടതു മുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിൽ ചെറിയ തർക്കങ്ങളുണ്ട്. എന്നാൽ മറ്റ് കക്ഷികളൊന്നും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ കാര്യമായുണ്ടാക്കിയല്ല. സംഘടനയുടെ കരുത്തിൽ വിമത സ്ഥാനാർത്ഥികളെ പരമാവധി ഒഴിവാക്കാനും സിപിഎമ്മിന് കഴിഞ്ഞു. എല്ലാ മേഖലയിലും പ്രധാന നേതാക്കളെ തന്നെ അണിനിരത്തി. കണ്ണൂരിൽ കാരായിമാർ മത്സരത്തിനിറങ്ങിയിട്ടു പോലും വിവാദങ്ങൾ ആളിക്കത്തിയില്ല. വി എസ് അച്യൂതാനന്ദന്റെ തന്ത്രപരമായ മൗനമാണ് ഇതിന് തുണയായത്. അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിന്റെ അലയൊലികൾ തദ്ദേശത്തിൽ കേൾക്കില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു. വിഎസും കോടിയേരിയും പിണറായിയും ഒരേ മനസ്സിൽ പോകുന്നതാണ് സിപിഎമ്മിന്റെ കരുത്ത്. സംസ്ഥാന നേതൃത്വം വിവാദങ്ങളിൽ ചെന്നുപെട്ടില്ലങ്കിൽ സംസ്ഥാനത്തുടനീളം മികച്ച വിജയമാണ് ഇടതു പക്ഷം പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിഎസിനെ തന്നെ പ്രചരണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ തോറ്റാൽ ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ വേണ്ടെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.
ഭരണ തുടർച്ചയാണ് ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം. അതിന് തദ്ദേശത്തിൽ മുൻതൂക്കം അനിവാര്യമാണ്. സൗഹൃദ മത്സരമുള്ളിടത്തു പോലും മുന്നണിക്ക് ജയിക്കാനായാൽ അത് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. കൊച്ചി. തൃശൂർ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലെ മികവാണ് ലക്ഷ്യമിടുന്നത്. മലപ്പുറത്ത് ലീഗ് വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോട്ടയത്ത് ബാർ കോഴ വിവാദം ബാധിച്ചിട്ടുണ്ടോ എന്ന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകും. കേരളാ കോൺഗ്രിസന് തോൽവി പിണഞ്ഞാൽ കെ എം മാണിയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടി കിട്ടും. അതിലൂടെ കോട്ടയത്ത് കോൺഗ്രസിന്റെ പ്രസക്തി കൂടും. വില പേശലുകൾ കുറച്ച് കോൺഗ്രസുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എം മാണി പ്രവർത്തിക്കുകയും ചെയ്യും. ഈ രാഷ്ട്രീയമാകും കോട്ടയത്ത് വിജയിക്കുകയെന്നാണ് കോൺഗ്രസിന്റെ പക്ഷം. അതുകൊണ്ട് തന്നെ സൗഹൃദ മത്സരത്തെ കോൺഗ്രസ് പേടിയോടെ കാണുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
കേരളാ കോൺഗ്രസിന് സീറ്റുകൾ കൂടുതൽ കിട്ടിയാലും അത് മുന്നണിക്ക് കരുത്താകും. ഭരണത്തുടർച്ചയെന്ന മുദ്രാവാക്യമുയർത്തുമ്പോൾ കൂടുതൽ വിലപേശലുകൾ കെ എം മാണി നടത്തിയാലും ഭരണ തുടർച്ചയ്ക്ക് അത് അനുകൂല സാഹചര്യമുണ്ടാക്കും. എന്നാൽ കോട്ടയവും മലപ്പുറവും ഒഴികെയുള്ള ജില്ലകളിലെ പ്രകടന മികവിൽ കോൺഗ്രസിന് സംശയമുണ്ട്. പാർട്ടി വിമതരാണ് പ്രധാന പ്രശ്നം. പരമാവധി വിമതരെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. അതിനുള്ള നിർദ്ദേശം ഡിസിസികൾക്ക് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നൽകി കഴിഞ്ഞു. നിമയസഭാ തെരഞ്ഞെടുപ്പിലെ നേതൃപ്രശ്നവും ചർച്ചയാക്കില്ല. സിപിഎമ്മിനെ കടന്നാക്രമിക്കാൻ ആയുധമൊന്നും കിട്ടുന്നില്ലെന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്. കോൺഗ്രസ്ബിജെപി സഖ്യമാണുള്ളതെന്ന സിപിഐ(എം) ആരോപണത്തെ അതിജീവിക്കാനും കോൺഗ്രസ് തന്ത്രങ്ങൾ ഒരുക്കും. വെള്ളാപ്പള്ളി നടേശനെ ആദ്യ ഘട്ടത്തിൽ കടന്നാക്രമിക്കാത്തതും സിപിഎമ്മിന് ഗുണകരമായെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്.
തന്ത്രങ്ങൾ രാകി മുറുക്കിയാകും കോൺഗ്രസ് ഇനിയുള്ള ദിനങ്ങളിൽ മുന്നോട്ട് പോവുക. ബിജെപിയേയും സിപിഎമ്മിനേയും ഒരു പോലെ ആക്രമിക്കേണ്ട അവസ്ഥയുണ്ട്. പ്രാദേശിക സമവാക്യങ്ങൾ ഗ്രൂപ്പ് പോരിൽ നഷ്ടമായെന്ന തിരിച്ചറിവുമുണ്ട്. അതിനാൽ സംസ്ഥാന തലത്തിലെ മുൻതൂക്കം ഉപയോഗിക്കാനാകും ലക്ഷ്യം. മുസ്ലിം ലീഗും കേരളാ കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ താൽക്കാലികമാണെന്ന സന്ദേശവും നൽകും. മുന്നണിക്കുള്ളിൽ വിഭാഗീയത വ്യക്തമാക്കുന്ന ആരോപണ പ്രത്യാരോപണങ്ങൾക്ക് ഇടനൽകാതെയാകും പ്രവർത്തനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്