കഴിഞ്ഞ തവണത്തെ വെറും രണ്ട് സീറ്റിൽനിന്ന് കോൺഗ്രസ് 12 സീറ്റിലേക്ക് ഉയരും; ബിജെപി 27ൽ നിന്ന് പത്തുസീറ്റ് കുറഞ്ഞ് 17ൽ എത്തും; ബിജെപിയുടെ തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വവുമായി കോൺഗ്രസ്; പിന്നോക്ക വോട്ടുകളിൽ കാവിപ്പട കണ്ണുവെക്കുമ്പോൾ മുന്നോക്ക വോട്ടുകളിൽ കണ്ണുവെച്ച് കമൽനാഥും കൂട്ടരും; സംസ്ഥാന ഭരണം കിട്ടിയെങ്കിലും സംഘടനാ ദൗർബല്യം കോൺഗ്രസിന് വിന; ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിൽ സംഭവിക്കുന്നത്
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന ഹിന്ദി ഹൃദയഭൂമികയായ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അവസാനഘടത്തിൽ എത്തുമ്പോൾ എങ്ങും കാണാനാവുന്നത് കടുത്ത മൽസരത്തിന്റെ സൂചനകൾ. കഴിഞ്ഞ തവണ മോദി തരംഗം ആഞ്ഞുവീശിയപ്പോൾ ഇവിടെ 28ൽ 27 സീറ്റുകളും ബിജെപി തൂത്തുവാരുകയായായിരുന്നു. വെറും രണ്ടു സീറ്റ് മാത്രം നേടിയതിന്റെ ഞെട്ടലായിരുന്നു കോൺഗ്രസ്. അതോടെ തങ്ങൾക്ക് ചരമക്കുറിപ്പെഴുതിയ മുഴുവൻ മാധ്യമ പ്രവർത്തകരെയും അമ്പരപ്പിച്ചുകൊണ്ടുള്ള തിരിച്ചുവരവാണ്, മാസങ്ങൾക്ക് മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി കാഴ്ചവെച്ചത്. 15 വർഷത്തെ തുടർച്ചയായ ബിജെപി ഭരണത്തിന് തടയിട്ട്, ജനകീയനെന്ന് പ്രതിഛായയുള്ള മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനെയും എതിരിട്ടാണ് കോൺഗ്രസ് ഇവിടെ അധികാരത്തിൽ എത്തിയത്. 230 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം അകലെ ഫനീഷ് ചെയ്ത കോൺഗ്രസിന് നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്പി. എംഎൽഎ.മാരുടെയും ഒരു എസ്പി. എംഎൽഎ.യുടെയും പിന്തുണയോടെയാണ് ഭരണമുറപ്പിച്ചു. അങ്ങനെ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രിയുമായി.
പക്ഷേ അഞ്ചുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ അതേ മേൽക്കെ ഇപ്പോൾ കോൺഗ്രസിന് ഇവിടെയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും പറയുന്നത്. കോൺഗ്രസിന് സംഘടനാ ദൗർബല്യം വിനയാകുന്ന ഇവിടെ ചെലവാകുന്നത് ബിജെപിയുടെ തീവ്ര ഹിന്ദുത്വം തന്നെയാണ്. ഇതുമനസ്സിലാക്കി ഇവിടെ മൃദുഹിന്ദുത്വം പിന്തുടരാൻ നിർബന്ധിതരാവുകയാണ് രാഹുൽ ഗാന്ധിപോലും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്് 12 സീറ്റും, ബിജെപിക്ക് 17 സീറ്റുമാണ് മധ്യപ്രദേശിൽ ലഭിക്കുമെന്നാണ് സി വോട്ടർ അടക്കമുള്ള തെരഞ്ഞെടുപ്പ് വിശകലന ഏജൻസികൾ കരുതുന്നത്. സംസ്ഥാന ഭരണം കിട്ടിയതിന്റെ ആനുകൂല്യം മുതലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെങ്കിലും, അംഗസംഖ്യ രണ്ടിൽ നിന്ന് 12ലേക്ക് ഉയരുന്നുണ്ട്. പക്ഷേ ബിജെപിക്കാകട്ടെ 27ൽ നിന്ന് പത്തുസീറ്റ് നഷ്ടമാവുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 13 സീറ്റിലെ വോട്ടെടുപ്പ് രണ്ടുഘട്ടങ്ങളിലായി പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള 16 സീറ്റിൽ 12, 19 തീയതികളിലാണ് വോട്ടെടുപ്പ്.
കോൺഗ്രസിന് വിനയാകുന്നത് സംഘടനാ ദൗർബല്യം
സംഥപരിവാറിന്റെ വ്യാപകമായ നെറ്റ് വർക്ക് വെച്ചുനോക്കുമ്പോൾ, തീർത്തും ദുർബലമാണ് ഇവിടെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം. ഭരണം കിട്ടിയതിന്റെ ഉണർവും പാർട്ടിയിൽ കാണാനില്ലെന്നാണ് ഇന്ത്യ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ പറയുന്നത്. മാത്രമല്ല 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി. സർക്കാരിനെതിരായ ജനവികാരത്തിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല. മാത്രമല്ല കമൽനാഥിന്റെ അഞ്ചുമാസത്തെ ഭരണവും പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. അതുകൊണ്ടുതന്നെ ഭരണവിരുദ്ധ വികാരത്തിന്റെ ലാഞ്ചനകളും കോൺഗ്രസിന് നേർക്കുമുണ്ട്.
ജനപ്രിയരായ നേതാക്കളും മാധ്യപ്രദേശിൽ കോൺഗ്രസിന് കുറവാണ്.ദിഗ്വിജയ് സിങ്, കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ പല തട്ടുകളിലാണ് കോൺഗ്രസ് നേതൃത്വം. രാജപാരമ്പര്യം അവകാശപ്പെടുന്ന രജപുത്രരും ബ്രാഹ്മണരുമാണ് കോൺഗ്രസിന്റെ തലപ്പത്ത്. കഴിഞ്ഞ തവണത്തെ തരംഗത്തിൽ ഗ്വാളിയർ രാജകുടുംബത്തിലെ ഇളമുറത്തമ്പുരാൻ ജ്യോതിരാദിത്യസിന്ധ്യയുടെ ഗുണയും ഇന്നത്തെ മുഖ്യമന്ത്രി കമൽനാഥിന്റെ ചിന്ദ്വാഡയും മാത്രമാണ് അന്ന് കോൺഗ്രസിനൊപ്പം നിന്നത്. ചിന്ദ്വാഡ മകന് വിട്ടുകൊടുത്ത് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. സ്വന്തം തട്ടകമായ ഗുണയിൽ മത്സരിക്കുന്ന ജ്യോതിരാദിത്യസിന്ധ്യയും ബിജെപി.യുടെ കോട്ടയായ ഭോപാലിൽ പോരിനിറങ്ങിയ ദിഗ്വിജയ് സിങ്ങുമാണ് കോൺഗ്രസിലെ താരങ്ങൾ.
എറ്റവും രസാവഹം ഇവിടെ മുന്നോക്ക വോട്ടുകൾ കോൺഗ്രസിന് കിട്ടുമ്പോൾ പിന്നോക്ക വോട്ടുകളിലാണ് ബിജെപിയുടെ കരുത്ത് എന്നതാണ്. ബാബുലാൽ ഗൗറിനെയും ഉമാഭാരതിയെയും ശിവരാജ് സിങ് ചൗഹാനെയും പോലുള്ള പിന്നാക്ക വിഭാഗനേതാക്കളാണ് ബിജെപിയിലേക്ക് വിവിധ സമുദായങ്ങളെ അടുപ്പിക്കുന്നത്. ഹിന്ദുവിരുദ്ധരും മുസ്ലിം പക്ഷപാതികളുമാണ് കോൺഗ്രസ് എന്നതാണ് ബിജെപി. യുടെ പ്രചാരണം. മൃദുഹിന്ദുത്വ നിലപാടുകളിലൂടെ അതിനെ മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപി തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വം കോൺഗ്രസും പയറ്റുന്നു. പശുസരക്ഷണവും ബീഫ് നിരോധനവും അടക്കമുള്ള ഒട്ടു മിക്ക ബിജെപി ആശയങ്ങളും ഇവിടെ കോൺഗ്രസിലും കാണാം. രാഹുൽഗാന്ധിപോലും ക്ഷേത്രങ്ങളിൽ കയറി തൊഴുത് പ്രാർത്ഥിച്ചാണ് ഇവിടെ വോട്ടു ചോദിക്കുന്നത്.
കാർഷിക മേഖല തന്നെയാണ് കോൺഗ്രസിന്റെ പ്രചാരണ വിഷയം. കമൽനാഥ് സർക്കാർ കാർഷികവായ്പ എഴുതിത്ത്ത്തള്ളുമെന്ന വാഗ്ദാനം പെട്ടെന്നുതന്നെ നടപ്പാക്കി. 21 ലക്ഷം കർഷകർക്ക് അതിന്റെ പ്രയോജനം കിട്ടിക്കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വൈദ്യുതി നിരക്ക് കുറയ്ക്കും വയോജനങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തും തുടങ്ങി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ 85 ശതമാനവും നിറവേറ്റിക്കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. കടാശ്വാസ പദ്ധതി നടപ്പാക്കിയത് തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ, കടാശ്വാസ പദ്ധതിയുടെ ഗുണം കർഷകർക്കു കിട്ടിയിട്ടില്ലെന്നാണ് ബിജെപി. വക്താവ് ഗോവിന്ദ് മാലൂ പറയുന്നത്.
തീവ്ര ഹിന്ദുത്വം ആഞ്ഞു വീശി ബിജെപി
യുപിയിൽ എന്നപോലെ തീവ്ര ഹിന്ദുത്വം തന്നെയാണ് ഇവിടെയും ബിജെപിയുടെ തുറപ്പുശീട്ട്. ഒപ്പം ദേശീയതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരിക നേതൃത്വവും. ''കോൺഗ്രസ് എന്റെ മരണം ആഗ്രഹിക്കുന്നു. നിങ്ങൾക്കെന്താണെന്നോട് ഇത്ര ദേഷ്യം?'' -ഹോഷംഗാബാദിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ വികാരഭരിതനായി മോദി ചോദിച്ചു. ''താങ്കൾ സുരക്ഷിതനായി രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന'' -എന്ന് കമൽനാഥ് തിരിച്ചടിക്കുകയും ചെയ്തു. ജനകീയപ്രശ്നങ്ങൾ ചർച്ചാ വിഷയമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ദേശീയതയും മതവും കേന്ദ്രബിന്ദുവാകുമ്പോൾ സ്ഥിതി മാറുമെന്ന് പാർട്ടിനേതൃത്വം കരുതുന്നു. മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ ഭോപാലിൽ സ്ഥാനാർത്ഥിയുമാക്കി. ഇതും തീവ്ര ഹിന്ദുത്വം കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്സഭയിലേക്കാണെങ്കിലും മധ്യപ്രദേശിൽ സംസ്ഥാനസർക്കാരിനെയാണ് ബിജെപി. പ്രാദേശികനേതൃത്വം ലക്ഷ്യംവെക്കുന്നത്. കേന്ദ്രത്തിൽ ബിജെപി. വീണ്ടുംവന്നാൽ കമൽനാഥ് സർക്കാർ നിലംപതിക്കുമെന്ന് നേതാക്കൾ പരസ്യമായിത്തന്നെ ഭീഷണിപ്പെടുത്തുന്നു. കോൺഗ്രസിലെ 15 എംഎൽഎ.മാർ ബിജെപി. നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മെയ് 23 കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമാഭാരതി തിരഞ്ഞെടുപ്പു റാലിയിൽ അവകാശപ്പെട്ടു. അതൊരു വ്യാമോഹം മാത്രമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കമൽനാഥ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പാർട്ടിനേതൃത്വത്തിന് ആശങ്കയൊഴിഞ്ഞിട്ടില്ല.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മാറിനിൽക്കുകയും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജന് ടിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബിജെപി.യിൽ നിന്ന് ഉന്നത ദേശീയ നേതാക്കളാരും മത്സര രംഗത്തില്ലെന്നു പറയാം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് 40.9 ശതമാനം ആയി ഉയർന്നപ്പോൾ ബിജെപി.ക്ക് കിട്ടിയത് 41.0 ശതമാനം. നിയമസഭാതിരഞ്ഞെടുപ്പിന്റെവോട്ടു നില അതേപോലെ ആവർത്തിച്ചാൽ സംസ്ഥാനത്ത് ബിജെപി.ക്ക് 17 സീറ്റും കോൺഗ്രസിന് 12 സീറ്റും കിട്ടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, 22 സീറ്റിൽ ജയിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുന്നു. കഴിഞ്ഞതവണ കിട്ടിയ 27 സീറ്റും നിലനിർത്തുമെന്നാണ് ബിജെപി.യുടെ അവകാശവാദം.
Stories you may Like
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് രാജ്യത്തിന് ഒറ്റ തിരഞ്ഞെടുപ്പ് തന്നെ
- ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രം അവശേഷിക്കെ ഇനി എന്തു സംഭവിക്കും?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്