ലോക്സഭയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുലായം രംഗത്ത്; കോൺഗ്രസ്-ബിജെപി വിരുദ്ധ പാർട്ടികളിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ആദ്യം നറുക്ക് വീഴുക തനിക്കെന്ന് കരുതി മമതാ ബാനർജി; ഏതെങ്കിലും തരത്തിൽ ബിഎസ്പി സീറ്റുകൾ നിർണ്ണായകമാകുമെങ്കിൽ പ്രധാനമന്ത്രി പദം ചോദിക്കാൻ ഒരുങ്ങി മായാവതി; തൂക്ക് പാർലമെന്റ് പ്രവചിച്ചതോടെ മോദി വിരുദ്ധ സഖ്യത്തിലുള്ള പലരും പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് ചാട്ടം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
ലക്നൗ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂക്ക് പാർലമെന്റുണ്ടാകുമെന്നാണ് പ്രവചനം. അതായത് ആർക്കും പ്രധാനമന്ത്രിയാകാമെന്ന അവസ്ഥ. ഇത് തിരിച്ചറിഞ്ഞ് പ്രാദേശിക നേതാക്കളെല്ലാം പ്രധാനമന്ത്രി കുപ്പായം തയ്ക്കാൻ തുടങ്ങുകയാണ്. കോൺഗ്രസിതര പ്രധാനമന്ത്രിയുടെ സാധ്യതകളാണ് പ്രവചനങ്ങളിലുള്ളത്. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ കഴിയുമെങ്കിലും ഭരണമുറപ്പിക്കാനുള്ള എംപിമാരെ കിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. ഇത് മനസ്സിലാക്കിയാണ് ഏവരും കരുക്കൾ നീക്കുന്നത്.
ഈ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ മെയിൻപുരി മണ്ഡലത്തിൽനിന്നു സമാജ്വാദി പാർട്ടി (എസ്പി) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് മത്സരിക്കുമെന്നു പാർട്ടി നേതാവ് രാം ഗോപാൽ അറിയിച്ചു. യുപിയിലെ എസ്പി-ബിഎസ്പി സഖ്യത്തെക്കുറിച്ചു തനിക്ക് അറിയില്ലെന്നും പാർട്ടി അധ്യക്ഷന്മാരാണു സഖ്യതീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ 71 സീറ്റുകളും നിലവിൽ ബിജെപിക്കാണ്. എസ്പിക്ക് 5 എംപിമാരും. ബിഎസ്പിക്ക് ഇല്ല. എന്നാൽ യുപിയിൽ എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നതോടെ 60 ഓളം സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ യുപിയിൽ നിന്നൊരു പ്രധാനമന്ത്രിക്ക് സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് മുലായം മത്സരിക്കാനെത്തുന്നത്.
ചെറു പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടാൻ സാധ്യത തൃണമൂൽ കോൺഗ്രസിനാണ്. ബംഗാളിൽ ശക്തമായ പ്രതിപക്ഷം ഇല്ലാത്തതാണ് ഇതിന് കാരണം. സിപിഎം തകർന്നടിഞ്ഞു കഴിഞ്ഞു. കോൺഗ്രസിന്റെ കാര്യവും പരിതാപകരവും. അവിടെ ബിജെപിക്ക് വലിയ വളർച്ചയുണ്ടായിട്ടുമില്ല. 43 സീറ്റാണ് ബംഗാളിലുള്ളത്. ഇതിൽ 34ലും കൈവശം വച്ചിരിക്കുന്നത് മമതയുടെ തൃണമൂലാണ്. കോൺഗ്രസിന് നാലും ബിജെപിക്ക് മൂന്നും സിപിഎമ്മിന് രണ്ടും. അടുത്ത തെരഞ്ഞെടുപ്പിൽ 34 എന്നുള്ളത് 40ആക്കാനാണ് മമതയുടെ ശ്രമം. ഇതിലൂടെ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് എത്താമെന്നാണ് മമതയുടെ കണക്ക് കൂട്ടൽ. ഏറ്റവും അധികം സീറ്റു നേടുന്ന പ്രാദേശിക പാർട്ടി നേതാവ് പ്രധാനമന്ത്രിയാകുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം.
യുപിയിലെ മുന്നണി ബന്ധമാണ് മമതയ്ക്ക് തുണയാകുന്നത്. യുപിയിൽ 80 സീറ്റാണുള്ളത്. ഇതിൽ ബിഎസ്പിയും എസ് പിയും ഒരുമിച്ച് മത്സരിക്കുന്നതിനാൽ ഈ രണ്ട് കക്ഷികൾക്കും 40 സീറ്റ് കടക്കാനാകില്ല. തമിഴ്നാട്ടിൽ ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ദുർബലമായി. കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്ക് 37 സീറ്റുകൾ ലഭിച്ചിരുന്നു. ജയലളിതയുടെ പാർട്ടിയായിരുന്നു പ്രാദേശിക കക്ഷികളിൽ മുന്നിൽ. ഇത്തവണ എഐഎഡിഎംകെയോ ഡിഎംകെയോ 30 സീറ്റിന് മുകളിൽ നേടാൻ സാധ്യതയില്ല. കമൽഹാസനും രജിനികാന്തും രാഷ്ട്രീയ പാർട്ടിയുമായി എത്തിയതാണ് ഇതിന് കാരണം. അങ്ങനെ മമത പലവിധ കണക്കുകൂട്ടലിലാണ്. മറ്റൊരു സംസ്ഥാനത്തേയും പ്രാദേശിക പാർട്ടികൾക്കും മമതയെ മറികടക്കാനാകില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ.
എന്നാൽ യുപിയിലെ ബിഎസ് പിയും എസ് പിയും കടുത്ത വെല്ലുവിളിയാണ്. ഇവർ വൻ മുന്നേറ്റം യുപിയിൽ നടത്തിയാൽ മോദി സർക്കാരിന് വലിയ തിരിച്ചടിയായി അത് മാറും. ഈ സാഹചര്യത്തിൽ മായാവതിയും പ്രധാനമന്ത്രി പദത്തിനായി സജീവമായി നിലകൊള്ളും. ഇത് മനസ്സിലാക്കിയാണ് മുലായവും എത്തുന്നത്. എസ് പിയും ബിഎസ്പിയും സമവായത്തിലെത്തി പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവതിപ്പിച്ചാൽ അവർക്ക് വേണ്ടി ബാക്കിയുള്ള എല്ലാവർക്കും വഴി മാറേണ്ടി വരും. പ്രധാനമന്ത്രി പദമോഹവുമായാണ് പ്രതിപക്ഷത്തെ ഐക്യപ്പെടുത്താൻ അന്ധ്രയിൽ നിന്ന് ചന്ദ്രബാബു നായിഡു ഡൽഹിക്കെത്തിയത്. എന്നാൽ തെലുങ്കാനയിൽ ഏറ്റ തിരിച്ചടിയോടെ ചന്ദ്രബാബു നായിഡുവിന്റെ പ്രധാനമന്ത്രി പദമോഹങ്ങൾക്ക് മങ്ങലേറ്റു.
തെലുങ്കാനയിൽ 15 ലോക്സഭാ സീറ്റുകൾ മാത്രമേ ഉള്ളൂ. അതിനാൽ തെലുങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പാർട്ടി കുതിച്ചു കയറിയാലും പ്രധാനമന്ത്രി പദത്തിന് അവകാശ വാദം ഉന്നയിക്കാൻ പറ്റില്ല. ഒഡീഷയിൽ 20 സീറ്റാണുള്ളത്. ഇതിൽ 18 ഉം നവീൻ പട്നായിക്കിന്റെ ബിജു ജനതാദള്ളിന് അവകാശപ്പെട്ടതാണ്. 20ൽ 20 നേടിയാലും പ്രദേശിക കക്ഷിയെന്ന നിലയിൽ മമതയുടെ നേട്ടത്തിനൊപ്പമെത്താൻ സാധ്യത കുറവാണ്. അതുകൊണ്ട് കൂടിയാണ് അടുത്ത പ്രധാനമന്ത്രിയായി പലരും മമതയെ കാണുന്നത്. ബംഗാളിൽ ബിജെപി കുതിച്ചു കയറിയാൽ മാത്രമാകും മമതയുടെ സാധ്യത ഇടിയുക. ഇതിന് സാധ്യത വളരെ കുറവുമാണ്.
പൊതു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബിജെപിക്കെതിരെ വിശാലസഖ്യത്തെ അണിനിരത്താനുള്ള ശ്രമങ്ങൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ സജീവ ചർച്ചയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ നാഷണൾ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയെ പരിഗണിക്കുമെന്ന സൂചന നൽകിയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമർ അബ്ദുള്ളയുടെ പ്രതികരണം. ബംഗാളിൽ മമത ചെയ്യുന്ന കാര്യങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യാനാവും. അതിനാൽ മമതയെ ദേശീയ തലസ്ഥാനത്തേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു പ്രതികരണം. ഇത്തരത്തിൽ ചെറിയ പാർട്ടികളുടെ പിന്തുണയും മമതയ്ക്കൊപ്പമാണ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മമത ബാനർജി ഡൽഹിയിലേക്ക് മാറുമെന്ന് പറഞ്ഞ ഒമർ മമത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പറഞ്ഞിരുന്നു.
നിലവിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കോൺഗ്രസിന് 100ൽ താഴെ സീറ്റുകളേ ലഭിക്കൂവെന്നാണ് പറയുന്നത്. ഈ നിലയിൽ കാര്യങ്ങൾ തുടർന്നാലാകും പ്രാദേശിക പാർട്ടികളിലേക്ക് പ്രധാനമന്ത്രി പദമെത്തുക. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 150ൽ അധികം സീറ്റ് കിട്ടിയാൽ എല്ലാവർക്കും രാഹുൽ ഗാന്ധിയെ തന്നെ പ്രധാനമന്ത്രിയാക്കേണ്ടിയും വരും. ഇത് തിരിച്ചറിഞ്ഞാണ് മമതയുൾപ്പെടെയുള്ളവർ പ്രാദേശിക തലത്തിൽ കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാക്കത്തതും. ബിജെപിയുടേയും കോൺഗ്രസിന്റേയും സീറ്റ് പരമാവധി കുറിച്ച് തൂക്ക് പാർലമെന്റിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് അവരുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍