Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി കസ്റ്റഡിയിൽ; 42ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല; രാഷ്ട്രീയപാർട്ടി നൽകിയ സ്ലിപ്പുമായി യുവതി വോട്ട് ചെയ്യാൻ എത്തിയത് പേര് നീക്കം ചെയ്ത സ്ത്രീയുടെ പേരിൽ; മുട്ടൊപ്പം വെള്ളത്തിൽ വോട്ടുചെയ്യാൻ എത്താതെ വോട്ടർമാർ; മഴയിൽ മുങ്ങിയ എറണാകുളത്ത് ഏറ്റവും പോളിങ് കുറവ്; അരൂരിൽ വാശിയേറിയ പോളിങ്; കോന്നിക്കും വട്ടിയൂർക്കാവിനും പിന്നിലായി മഞ്ചേശ്വരത്തെ പോളിങ് ശതമാനം

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതി കസ്റ്റഡിയിൽ; 42ാം ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല; രാഷ്ട്രീയപാർട്ടി നൽകിയ സ്ലിപ്പുമായി യുവതി വോട്ട് ചെയ്യാൻ എത്തിയത് പേര് നീക്കം ചെയ്ത സ്ത്രീയുടെ പേരിൽ; മുട്ടൊപ്പം വെള്ളത്തിൽ വോട്ടുചെയ്യാൻ എത്താതെ വോട്ടർമാർ; മഴയിൽ മുങ്ങിയ എറണാകുളത്ത് ഏറ്റവും പോളിങ് കുറവ്; അരൂരിൽ വാശിയേറിയ പോളിങ്; കോന്നിക്കും വട്ടിയൂർക്കാവിനും പിന്നിലായി മഞ്ചേശ്വരത്തെ പോളിങ് ശതമാനം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: സംസ്ഥാനത്തെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മഴയിൽ മുങ്ങി. എറണാകുളത്ത് നിരവധി പോളിങ് ബൂത്തുകളിൽ വെള്ളം കയറിയതോടെ വോട്ടിങ് ശതമാനം ഇടിഞ്ഞു. പലയിടത്തും മോശം പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. എറണാകുളത്താണ് ഏറ്റവും മോശം പോളിങ് രേഖപ്പെടുത്തിയത്. ഒരു മണി വരെയുള്ള പോളിങ് കണക്കുകൾ പ്രകാരം എറണാകുളത്ത് - 29.10 ശതമാനം വോട്ടു മാത്രമാണ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരം- 35. 65 ശതമാനം, അരൂർ -45.20, കോന്നി - 40.98, വട്ടിയൂർക്കാവ് -38.56 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ പോളിങ് നില.

അതേസമയം കാസർഗോഡ് മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം നടന്നു. മഞ്ചേശ്വരത്തെ നാൽപ്പത്തി രണ്ടാം ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വോർക്കാടി ബക്രബയൽ ബൂത്തിൽ വച്ചാണ് യുവതിയെ കസ്റ്റഡിയിൽ എത്തിയത്. അറസ്റ്റിലായ നസീബയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. രാഷ്ട്രീയപാർട്ടി നൽകിയ സ്ലിപ്പുമായിട്ടായിരുന്നു യുവതി വോട്ട് ചെയ്യാൻ എത്തിയത്. പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് ആക്ഷേപം.

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിങ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. എന്നാൽ മുട്ടൊപ്പം വെള്ളം കയറിയതോടെ ബൂത്തിലേക്കെത്താൻ കഴിയാത്ത അവസ്ഥയിലായി വോട്ടർമാർ. എറണാകുളം നിയമസഭ മണ്ഡലത്തിലെ അയ്യപ്പൻകാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ 5 ബൂത്തുകൾ ഒന്നാം നിലയിലേക്ക് മാറ്റിയെങ്കിലും വെള്ളക്കെട്ട് കാരണം ആളുകകൾക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. 5 ബൂത്തുകളിലായി ആറായിരത്തോളം വോട്ടർമാരാണ് ഉള്ളത്. ഇവിടെ ആദ്യ നാല് മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 200ൽ താഴെ വോട്ടുകൾ മാത്രമാണ്.

കൊച്ചിയിൽ അതിതീവ്രമഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എംജി റോഡിലും ഇടപ്പള്ളി അരൂർ ദേശീയപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കലൂർ സബ്‌സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ സബ്‌സ്റ്റേഷന്റെ പ്രവർത്തനം നിർത്തി .സൗത്ത്, നോർത്ത് റയിൽവെ സ്റ്റേഷനുകളിൽ വെള്ളം കയറി. ആറ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.സംസ്ഥാനത്ത് ട്രെയിനുകൾ രണ്ടുമണിക്കൂർ വരെ വൈകിയോടുന്നു. അതിനിടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന അവസ്ഥയാണുള്ളത്.

അതേസമയം വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ന്യൂനമർദ്ദത്തിനെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ട് ആണ് നിലവിലുള്ളത്. സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനാൽ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യും.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുന്നത്. പലയിടത്തും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി.കൊച്ചി നഗരത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ,നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതിവിതരണം തടസപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP