`അക്രമ പാർട്ടിക്കും അഴിമതി പാർട്ടിക്കും വർഗീയ പാർട്ടിക്കും വോട്ട് ഇല്ല`; 2013 മുതൽ സമയവും പണവും ചിലവഴിച്ചത് ഈ പാർട്ടിയെ വളർത്താൻ; ഇനി ഞങ്ങളുടെ വോട്ട് നോട്ടയ്ക്ക് മാത്രം; കേരളത്തിൽ ഇടത്പക്ഷത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട നേതൃത്വത്തോട് കലഹിച്ച് ആപ്പിൽ കൂട്ട രാജി; സിപിഎം പിബി അംഗവുമായി ചർച്ച ചെയ്ത് സിആർ നീലകണ്ഠനെ പുറത്താക്കിയത് ഞെട്ടിക്കുന്ന നിലപാടെന്ന് പാർട്ടി വിട്ട നേതാക്കൾ; ആം ആദ്മിയുടെ പേര് പറഞ്ഞ് ഇനി വിളിക്കരുതെന്നും പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽഇടത്പക്ഷത്തിന് വോട്ട് ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആം ആദ്മിയിൽ കൂട്ടരാജി. നേരത്തെ പാർട്ടി കേരള കൺവീനർ സിആർ നീലകണ്ഠനെ പാർട്ടി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തെ ഓഫീസിലേക്ക് വിളിച്ച്വരുത്തി ചർച്ച നടത്തിയ ശേഷമാണ് സോംനാഥ് ഭാരതി സിആറിനെ സസ്പെൻഡ് ചെയ്തത്. ആംആദ്മി പാർട്ടി അതിന്റെ ആത്മാഭിമാനം കേരളത്തിലെ ഇടത്പക്ഷത്തിന് പണയം വെക്കുന്നതിന് തുല്യമാണ് എന്ന വിലയിരുത്തലാണ് പ്രവർത്തകർക്ക്, മാത്രമല്ല നേതൃത്വത്തിന്റെ തീരുമാനത്തിൽ കടുത്ത വിയോജിപ്പ് പരസ്യമായി പുറത്ത് പറഞ്ഞ് തന്നെയാണ് നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടിക്ക് പുറത്ത് പോകുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാൻ നമ്മൾ ബാധ്യസ്ഥരാണ്. എന്നാൽ സംഘപരിവാറിനെ തോൽപ്പിക്കുക എന്ന ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടിനു അനുയോജ്യമായതാണോ എൽഡിഎഫിനെ പിന്തുണയ്ക്കാൻ എടുത്ത തീരുമാനം എന്നത് വരുന്ന ലോക്സഭ ഇലക്ഷൻ ഫലം വരുമ്പോൾ നമ്മൾക്ക് മനസ്സിലാകും.ആം ആദ്മി പാർട്ടി കേന്ദ്ര ഓഫീസിൽ സിപിഎം പോളിറ്റ്ബ്യൂറോ അംഗത്തെ വിളിച്ചിരുത്തി സോമനാഥ് ഭാരതി കേരള സംസ്ഥാന കൺവീനറെ പുറത്താക്കിയ നടപടി ഉചിതമായില്ല എന്നാണ് പാർട്ടി പ്രവർത്തകർക്ക് ഇടയിലുള്ള അഭിപ്രായം.
പാർട്ടി സംസ്ഥാന കൺവീനർ സി.ആർ നീലകണ്ഠനെ പാർട്ടിയിൽ നിന്നു സസ്പെന്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നത്. സംസ്ഥാന നേതാക്കളടക്കം നിരവധി പേർ പാർട്ടി വിടാൻ തയ്യാറെടുത്തതായാണ് വിവരം. പത്തനംതിട്ട ജില്ലയിൽ മാത്രം ഇന്നലെ 84 പ്രവർത്തകർ പാർട്ടി വിട്ടു. ജില്ലാ കൺവീനർ വിഷ്ണുമനോഹരനാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ പ്രവർത്തകർ വിട്ടുപോവുന്നതായി പാർട്ടി പ്രവർത്തകർ പറയുന്നു.പാർട്ടി കേരള ഘടകം സംസ്ഥാനത്ത് പതിനൊന്ന് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാൻ തീരുമാനമെടുത്തതോടെയാണ് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമാവുന്നത്.
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സ്ഥാനാർത്ഥികളെ നിർത്താത്തതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം സീറ്റുകളിൽ നിർണ്ണായക ശക്തിയായിരുന്നു ആം ആദ്മി പാർട്ടി. തൃശൂരിലും, എറണാകുളത്തും അരലക്ഷത്തോളം വോട്ടുകളാണ് അന്ന് പാർട്ടി നേടിയത്. മറ്റിടങ്ങളിൽ കാൽലക്ഷത്തോളം വോട്ടുകളും സ്ഥാനാർത്ഥി നേടിയിരുന്നു. ഇത്തവണയും സ്ഥാനാർത്ഥികളെ നിർത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ വോട്ടുകൾ സ്പ്ലിറ്റ് ചെയ്ത് പോകാത്ത വിധം എൻഡിഎയ്ക്കെതിരെയുള്ള സ്ഥാനാർത്ഥികളെ പിന്തുണക്കാനായിരുന്നു പാർട്ടി നേതൃത്വം തീരുമാനമെടുത്തത്. ഇതിൽ നേതാക്കൾക്കും പ്രവർത്തകർക്കും അമർഷമുണ്ടായിരുന്നു.
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാലങ്ങളായി പാർട്ടിക്കുള്ളിൽ പുകയുന്ന എതിർപ്പുകൾ മറനീക്കി പുറത്ത് വരികയായിരുന്നു. ഡൽഹിയിൽ രാഹുൽ ഗാന്ധിയും ആം ആദ്മി പാർട്ടിയുമായി സഖ്യ ചർച്ചകൾ ആരംഭിച്ച ഉടനായിരുന്നു കേരളത്തിലെ കൺവീനർ സി.ആർ നീലകണ്ഠൻ കോൺഗ്രസിനും യുഡിഎഫ് സ്ഥാനാർത്ഥികൾക്കും പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലത്തിലും പ്രവർത്തകരുടേയും ജില്ലാ കമ്മറ്റികളുടേയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പതിനൊന്ന് മണ്ഡലങ്ങൾ ഒഴിച്ചാൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും പിന്തുണ നൽകാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, ഇത് പാർട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയാണെന്നാരോപിച്ചാണ് നീലകണ്ഠനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി.
ഡൽഹി പോലൊരു സ്ഥലത്ത് സ്വന്തം നിലയ്ക്ക് വളർന്ന പാർട്ടിക്ക് കേരളത്തിലും വളരാൻ കഴിയുമെന്നും അല്ലാതെ മറ്റൊരു പാർട്ടിയുടെ കീഴിൽ പോകേണ്ട അവസ്ഥയെ ആണ് പ്രവർത്തകർ വിമർശിക്കുന്നത്. പാർട്ടി സ്ഥാപിതമായപ്പോഴുള്ള താൽപര്യങ്ങളിൽ നിന്ന് വളരെ വ്യതിയാനമുണ്ടാകുന്നുവെന്ന ആരോപണവും സജീവമാണ്. 2013ൽ ഈ പാർട്ടി രൂപീകരിച്ചപ്പോൾ മുതൽ ഒപ്പമുണ്ടെന്നും പാർട്ടിക്ക് വേണ്ടി വലിയ ത്യാഗം സഹിച്ചുവെന്നും എന്നിട്ടും ദേശീയ നേതൃത്വം ചെയ്തത് വലിയ ചതിയാണ് എന്നുമാണ് പല പ്രവർത്തകരുടേയും വികാരം.
2013 മുതൽ ആം ആദ്മിയിൽ ഉണ്ട് മറ്റൊരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. ഒരു പാട് സമയവും പണവും ഈ പാർട്ടിക്കായി നഷ്ടപെടുത്തി. ഇനി ഇല്ല. അക്രമ പാർട്ടിക്കും അഴിമതി പാർട്ടിക്കും വർഗീയ പാർട്ടിക്കും വോട്ട് ഇല്ല ഞങ്ങൾ നോട്ടക്ക് വോട്ട് ചെയ്യും .ആം ആദ്മി പാർട്ടിയുടെ പേര് പറഞ്ഞു ഇനി ആരും ഞങ്ങളിൽ ആരെയും വിളിക്കാൻ പാടില്ല എന്നും പാർട്ടി വിട്ട് പോയ നേതാക്കൾ പറയുന്നു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളാണ് ജയിക്കേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു കേരളത്തിൽ ആംആദ്മി പാർട്ടി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജ്രിവാൾ തന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളികൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് മതനിരപേക്ഷത പുലരണം. അതിന് ഇടത് പക്ഷം ജയിക്കണം. ഇടത്പക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കെജ്രിവാൾ പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെജ്രിവാൾ പ്രശംസിക്കുകയും ചെയ്യുന്നു. വളരെ മികച്ച സർക്കാരാണ് കേരളത്തിലേതെന്നും, പ്രളയം നേരിടുന്നതിലും, നവകേരള നിർമ്മിതിയിലും കേരളസർക്കാർ കാഴ്ചവെച്ചത് മികച്ച പ്രവർത്തനം. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കഴിവുറ്റ മുഖ്യമന്ത്രിയാണെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിരുന്നു. 2, 56, 662 വോട്ടുകളാണ് ആം ആദ്മി പാർട്ടി നേടിയത്. എറണാകുളത്ത് മാത്രം എ എ പിയുടെ സ്ഥാനാർത്ഥിയായിരുന്ന അനിതാ പ്രതാപ് 50,000 ത്തിനു മുകളിൽ വോട്ട് പിടിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 45,000ത്തിനടുത്ത് വോട്ടുകളാണ് എഎപി സ്ഥാനാർത്ഥി സാറ ജോസഫ് പിടിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ധനപാലന്റെ പരാജയം ഉറപ്പിക്കാൻ സാറ ജോസഫ് പിടിച്ച ഈ വോട്ടുകൾക്ക് കഴിയുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്ര വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഇത്തവണ ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സീറ്റിൽ പോലും മത്സരിക്കുന്നില്ല.
Stories you may Like
- മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം
- കെജ്രിവാളിനും പ്രതീക്ഷ; ബീനാ കുര്യന്റെ വിജയം ചർച്ചകളിൽ
- അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്