മിസോറാമിൽ ജനവിധി തേടിയവരിൽ ബ്രിട്ടനിൽ നിന്നെത്തിയ ബൈബിൾ വചന പ്രഘോഷകയും; മികച്ച ജോലി രാജി വച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയ പെൺമക്കളും പിതാവും പോരാടുന്നത് ക്രിസ്തു വിന്റെ പേരിൽ; സോറം താർ പാർട്ടിയുടെ നേതാവും യേശുവെന്ന് സ്ഥാനാർത്ഥികൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മിസോറാം ജനത പുതിയ ജനവിധിക്കായി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇവിടെ മത്സരത്തിലുള്ള സ്ഥാനാർത്ഥികളിൽ രണ്ടു യുവ താരങ്ങൾ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. രണ്ടു പേരും സഹോദരിമാരാണ്, കൂടെ അപ്പനും മത്സരിച്ചു. ബ്രിട്ടനിൽ പഠിച്ചു മികച്ച ഉദ്യോഗം ഉള്ളവരാണ് രണ്ടു പേരും. ജനവിധി തേടാൻ മികച്ച ജോലിയും ശമ്പളവും വലിച്ചെറിഞ്ഞാണ് ഇരുവരും മിസോറാമിൽ എത്തിയത്. മൂവരും മത്സരിക്കുന്നത് യേശുക്രിസ്തുവിനു വേണ്ടിയാണു എന്നതാണ് മറ്റൊരു പ്രത്യേകത.
കാരണം അഴിമതി രാഷ്ട്രീയത്തിന് എതിരെ തൽക്കാലം പട നയിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് മൂവരും വിശ്വസിക്കുന്നു. ദൈവം കൂടെ ഉണ്ടെങ്കിലും തോൽക്കുമോ എന്ന പേടിയും മൂവർക്കും ഇല്ലാതില്ല. അതിനായി മൂവരും രണ്ടു സീറ്റിൽ നിന്നും വീതമാണ് ജനവിധി തേടുന്നത്. അപ്പൻ സ്ഥാനാർത്ഥിയാകട്ടെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഭാഗ്യം പരീക്ഷിക്കാൻ എത്തിയിരിക്കുന്നത്.
സുന്ദരികളായ പെൺ മക്കളുടെ സീറ്റിൽ പ്രത്യേക മാധ്യമ കണ്ണുകൾ ഉണ്ടായിരുന്നതിനാൽ ജയപ്രതീക്ഷ തന്നെയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. ബ്രിട്ടനിൽ നിന്നും എത്തി മത്സരിക്കുന്നു എന്ന കാരണത്താൽ പെൺകൊടികൾ രണ്ടും ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും നേടിക്കഴിഞ്ഞു. സോറം താർ (പുതിയ മിസോറാം) എന്ന് പേരിട്ട പാർട്ടി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത് രണ്ടാം വട്ടമാണ് പരീക്ഷണത്തിന് ഇറങ്ങുന്നത്. മതവും രാഷ്ട്രീയവും കൂട്ടിയിണക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണമായി മാറുകയാണ് സോറം താർ. തങ്ങളുടെ പാർട്ടിക്ക് പ്രത്യേക നേതാവില്ലെങ്കിലും യേശു ക്രിസ്തു തന്നെയാണ് പട നയിക്കാൻ മുന്നിൽ ഉള്ളതെന്നും അപ്പൻ സ്ഥാനാർത്ഥി സൈച്ചവനാ ഹ്വണ്ടോ വ്യക്തമാക്കുന്നുണ്ട്.
മിസോറാമിൽ അറിയപ്പെടുന്ന ബൈബിൾ പ്രഘോഷകനായ സൈച്ചവനാ ഹ്വണ്ടോ പെണ്മക്കൾ രണ്ടിനും ബ്രിട്ടനിൽ ഉന്നത വിദ്യാഭ്യാസം നൽകി ജോലിയും കരസ്ഥമാക്കിയപ്പോഴാണ് തിരഞ്ഞെടുപ്പ് ജ്വരം തലയ്ക്കു പിടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം അഴിമതിയിൽ മുങ്ങിയിരിക്കുന്നതിനാൽ മോചനം നൽകാൻ ദൈവത്തിനു മാത്രമേ സാധിക്കൂ എന്ന ഹ്വൻഡോയുടെ കണ്ടെത്തൽ പെണ്മക്കളായ ലാൽഹിസ്ററേലിയും ലാലിറ്റ്ഫെലിയും. ഒട്ടും മടിച്ചില്ല നല്ല ജോലി വലിച്ചെറിഞ്ഞു ഇരുവരും മിസോറാമിൽ എത്തി. ദൈവത്തിനു വേണ്ടി തങ്ങൾ മത്സര രംഗത്ത് ഇറങ്ങി എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. നേതാവ് യേശുവാണെന്നു പറയുന്നുണ്ടെങ്കിലും പാർട്ടിയെ നിയന്ത്രിക്കുന്നത് ഹ്വണ്ടോ തന്നെയാണ്.
അഴിമതിക്കെതിരെ പോരാടാൻ അപ്പനും മക്കളും ഒന്നിച്ചു സ്ഥാനാർത്ഥികൾ ആയതു ശരിയാണോ എന്ന ചോദ്യത്തിനും ഇവർക്ക് ഉത്തരമുണ്ട്. ദൈവ വചനം അനുസരിച്ചാണ് സ്ഥാനാർത്ഥികൾ ആയതെന്നും അതിനാൽ വിജയം ഉറപ്പാണെന്നും മൂവരും വാദിക്കുന്നു. താൻ സാങ്കേതികമായി മാത്രമാണ് പാർട്ടിയുടെ പ്രസിഡന്റ് എന്നും യഥാർത്ഥ നേതാവായി യേശുവിനെ തന്നെ കരുതിയാൽ മതിയെന്നുമാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പ്രഘോഷിക്കുന്നത്. ഇയാൾ ഐസ്വാൾ വെസ്റ്റ് ഒന്നിലും സെർച്ചിപ്പ് മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. സെർച്ചിപ്പിൽ മുഖ്യമന്ത്രി ലാൽ തന്വാലയാണ് എതിരാളി.
മൂത്തമകൾ ലാൽഹിസ്ററേലി ഐസ്വാൾ നോർത്ത് രണ്ടിലും ലെങ്റ്റണിലും മത്സരിക്കുന്നു. പ്രായം വെറും 28 ആയത് തന്നെയാണ് ജനം തങ്ങളെ സ്വീകരിക്കും എന്ന് പറയാനും ഇവർ മടിക്കുന്നില്ല. ഇളയവളായ ലാലിറ്റ്ഫെലിക്കാണ് കൂടുതൽ മാധ്യമ ശ്രദ്ധ. ഐസ്വാൾ നോർത്ത് ഒന്നിലും തൈകുമിലും മത്സരിക്കുന്ന ഇവർ യുവജനങ്ങളുടെ വോട്ടു സമാഹരിക്കും എന്നാണ് പറയുന്നത്.
പാർട്ടി ഉണ്ടെങ്കിലും തൽക്കാലം സ്വാതന്ത്രയാണ് മൂവരും ജനവിധി തേടുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം വരവാണ്. ആദ്യ പരീക്ഷണം 90 കളിൽ നടത്തിയെങ്കിലും അത് ചീറ്റിപ്പോയിരുന്നു. അന്ന് വികാരി കൂടി ആയിരുന്ന നിതാങ്ക ആയിരുന്നു നേതാവ്. പക്ഷെ യാതൊരു ചലനവും മിസോറാം രാഷ്ട്രീയത്തിൽ സൃഷ്ടിക്കാൻ അന്ന് സോറം തോറിന് കഴിഞ്ഞില്ല. രണ്ടു വർഷം മുൻപ് നടത്തിയ റീ ലോഞ്ചിങ്ങാന് ഇപ്പോൾ മത്സര രംഗത്ത് സ്ഥാനാർത്ഥികളെ ഇറക്കാൻ കാരണമായി മാറിയത്. ദൈവത്തിനു മാത്രമേ യഥാർത്ഥ ജനാധിപത്യം നടപ്പാക്കാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് സോറം തോർ ഇപ്പോൾ ജനവിധി തേടുന്നതെന്നും ലാലിറ്റ്ഫെലി പറയുന്നു. മാത്രമല്ല തങ്ങൾക്കു വ്യവസ്ഥാപിത പാർട്ടി രൂപങ്ങളായ യൂണിറ്റുകളോ ഘടകങ്ങളോ ഇല്ലെന്നും വോട്ടു വാങ്ങാൻ കാശ് ഇറക്കുന്നില്ലെന്നും ഇവർ തുടരുന്നു.
യുകെയിൽ ഉന്നത വിദ്യാഭ്യസം കിട്ടിയിട്ടും മികച്ച ജോലി കണ്ടെത്താൻ ശ്രമിക്കാതെ മിസോറാം രാഷ്ട്രീയത്തിൽ എന്തിനു എത്തി എന്ന ചോദ്യത്തിനും ലാലിറ്റ്ഫെലി ഉത്തരം നൽകുന്നു. താൻ യുകെയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്നെന്നും ബൈബിൾ കോളേജിന്റെ മാർക്കറ്റിങ് ഓഫിസർ ആയിരുന്നെന്നും ഇവർ സൂചിപ്പിക്കുന്നു. പിതാവിനെ സഹായിക്കാനായി മിസോറാമിൽ എത്തിയപ്പോൾ നാടിന്റെ ശോച്യാവസ്ഥ കണ്ടാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് മനസ് മാറ്റിയത്. മിസോറാമിൽ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലും ലോകത്തിലും തന്നെ മാറ്റം ഉണ്ടാകുമെന്നും പറയാനും ഇവർ മടിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍