'ശ്രീപത്മനാഭന്റെ മണ്ണായ അനന്തപുരിയിലെ സഹോദരി സഹോദരന്മാർക്കു നമസ്കാരം' പറഞ്ഞു മോദി തിരുവനന്തപുരത്ത്; അക്രമരാഷ്ട്രീയത്തേയും അഴിമതിയെയും സിപിഐ(എം)-കോൺഗ്രസ് ഒത്തുതീർപ്പിനേയും വിമർശിച്ചു രണ്ടാം വരവിൽ മോദി; അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ സോണിയക്കെതിരെയും രൂക്ഷവിമർശനം
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്/കുട്ടനാട്/തിരുവനനന്തപുരം: സമൃദ്ധ-സുരക്ഷിത-അഴിമതി കേരളത്തിനായി എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസർകോടും കുട്ടനാട്ടിലും തിരുവനന്തപുരത്തും നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി വോട്ട് അഭ്യർത്ഥന നടത്തിയത്.
'ശ്രീപത്മനാഭന്റെ മണ്ണായ അനന്തപുരിയിലെ സഹോദരി സഹോദരന്മാർക്കു നമസ്കാരം' എന്നു മലയാളത്തിൽ പറഞ്ഞാണു പ്രധാനമന്ത്രി തലസ്ഥാനനഗരിയിലെ പ്രസംഗം ആരംഭിച്ചത്. കമ്യൂണിസ്റ്റു പാർട്ടിക്കു ശക്തമായ വേരോട്ടമുള്ള പേരാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നു ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം മനസിൽ നിന്നു മായുന്നില്ലെന്നു പറഞ്ഞ് ഇടതുപക്ഷത്തെ ആക്രമിച്ചാണു മോദി രാഷ്ട്രീയകാര്യങ്ങളിലേക്കു കടന്നത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചു. ഹെലികോപ്റ്റർ ഇടപാടിൽ എത്ര കമ്മീഷൻ വാങ്ങിയെന്ന് അഴിമതി നടത്തിയവർ പറയണം. ഇറ്റലിയിൽ നിങ്ങൾക്ക് ആർക്കെങ്കിലും ബന്ധുക്കളുണ്ടോ, ആരെങ്കിലും പോയിട്ടുണ്ടോ എന്ന് ചോദിച്ച മോദി ഇറ്റലിയിൽ ആർക്കാണ് പരിചയമുള്ളതെന്ന് എല്ലാവർക്കുമറിയാമെന്നും സോണിയയെ ലക്ഷ്യമിട്ട് പറഞ്ഞു. അഴിമതിയിൽ കേന്ദ്രസർക്കാർ ആരുടെയും പേര് പറഞ്ഞില്ല. ഇറ്റലിയിലെ കോടതിയാണ് പേരു പറഞ്ഞത്. കോഴ കൊടുത്തവർ അകത്തായി, വാങ്ങിയവർ എപ്പോൾ അകത്താകുമെന്നതാണ് ഇനിയുള്ള ചോദ്യമെന്നും മോദി കൂട്ടിച്ചേർത്തു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നു മാത്രം പറഞ്ഞു നിന്നിടത്തു തന്നെ തുടരുന്ന കേരളം എങ്ങനെ മുന്നോട്ടു പോകും. ദേശീയ നിരക്കിനേക്കാൾ മൂന്നുമടങ്ങാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ. കേരളത്തിലെ ജനങ്ങളുടെ മേൽ ഒരുലക്ഷം കോടി രൂപയുടെ കടമുണ്ടെന്നും മോദി പറഞ്ഞു.
മാറി മാറി ഭരിക്കുന്ന രാഷ്ട്രീയമാണ് ഇവിടെയുള്ളത്. ഇതിനായി കോൺഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. അഞ്ച് കൊല്ലം ഞങ്ങൾ അഞ്ച് കൊല്ലം നിങ്ങൾ എന്നിങ്ങനെയാണ് കോൺഗ്രസും സിപിഎമ്മും പ്രവർത്തിക്കുന്നത്. ഇതിന് അറുതി വരുത്തിയാൽ മാത്രമേ കേരളത്തിന് വികസനത്തിൽ മുന്നോട്ട് പോകാൻ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പ്രധാനമന്ത്രി. കൂത്തുപറമ്പിലെ ബിജെപി സ്ഥാനാർത്ഥിയുടെ ഇരുകാലുകളും വെട്ടിമാറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. സാദാന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയെടുത്തത് ആരും കാണുന്നില്ലേ. ഡൽഹിയിൽ കണ്ണടച്ചിരിക്കുകയാണ് മാദ്ധ്യമങ്ങൾ. കൊലപാതകക്കേസിലെ പ്രതിയാണ് മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്നത്. ഇതിനെ തോൽപ്പിച്ചേ മതിയാകൂവെന്നും മോദി ആവശ്യപ്പെട്ടു.
ബംഗാളിലെ സിപിഐ(എം)-കോൺഗ്രസ് കൂട്ടുകെട്ടിനെ ചൂണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കേരളത്തിലും പശ്ചിമബംഗാളിലും രണ്ട് സ്വരത്തിൽ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ അഴിമതിക്കെതിരെ കേരളത്തിൽ സംസാരിക്കുന്ന കമ്യൂണിസ്റ്റുകാർ പശ്ചിമബംഗാളിൽപോയി കോൺഗ്രസിന് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതുപോലെതന്നെ കമ്മ്യൂണിസ്റ്റുകാർ അക്രമികളും കൊലപാതകികളുമാണെന്ന് കേരളത്തിൽ പ്രസംഗിക്കുന്ന കോൺഗ്രസുകാർ പശ്ചിമബംഗാളിൽപോയി സംസ്ഥാനത്തെ രക്ഷിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമെ കഴിയൂവെന്ന് പറയുന്നു. ഇത്തരം അവസരവാദ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. ഒത്തുകളിയുടെയും വിട്ടുവീഴ്ചയുടെയും അഴിമതിയുടെയും രാഷ്ട്രീയമാണ് കേരളത്തിൽ നിലനിൽക്കുന്നത്. അഞ്ച് വർഷംവീതം ഭരണം പങ്കിടുന്നതിനുള്ള ഒത്തുകളിയാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
സിപിഎമ്മും കോൺഗ്രസും ബംഗാളിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയുമാണ്.കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പറയും കോൺഗ്രസ് അഴിമതിക്കാരാണെന്ന്. ഇതേ നേതാക്കൾ ബംഗാളിൽ പോയിട്ട് പറയും കോൺഗ്രസിന്റെ അത്ര മികച്ച വേറെ പാർട്ടിയില്ലെന്നും. ഇവരെ സ്വീകരിക്കണോ വേണ്ടയോ എന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടേ-മോദി പറഞ്ഞു. മലയാളത്തിലാണ് മോദി പ്രസംഗിച്ചു തുടങ്ങിയത്. ഇതു അണികളുടെ ആവേശം ഇരട്ടിയാക്കി. പ്രസംഗം അവസാനിപ്പിച്ചതും മലായളത്തിലായിരുന്നു.
പെരുമ്പാവൂരിലെ ജിഷയുടെ മരണവും പ്രധാനമന്ത്രി വിഷയമാക്കി. സർക്കാരിന്റെ വീഴ്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു. ശബരിമലയിൽ 100 പേരുടെ മരണത്തിനിടയായപ്പോൾ കേന്ദ്രമന്ത്രിമാർ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാൽ കൊല്ലത്ത് പുറ്റിങ്ങലിൽ ദുരന്തമുണ്ടായപ്പോൾ മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നേരിട്ടെത്തി. എല്ലാ പ്രവർത്തനത്തിനും നേതൃത്വം നൽകി. അതാണ് കേരളത്തോട് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം. വിവിധ കേന്ദ്ര പദ്ധതികൾ ഉയർത്തികാട്ടിയ പ്രധാനമന്ത്രി കർഷക പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരമുണ്ടാകുമെന്നും വ്യക്തമാക്കി. യമനിലും ലിബിയയിലും അകപ്പെട്ട മലയാളി നഴ്സുമാരെ തിരികെ രാജ്യത്തേക്ക് എത്തിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മോദി പറഞ്ഞു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.
കോൺഗ്രസിന്റെ സ്വഭാവം അഴിമതിയും കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവം അക്രമവുമാണെന്ന് കുട്ടനാട്ടിലും പ്രധാനമന്ത്രി ആവർത്തിച്ചു. അടിസ്ഥാന പ്രശ്നമായ കുടിവെള്ള പ്രശ്നം ഉയർത്തിയായിരുന്നു മോദിയുടെ കുട്ടനാട്ടിലെ പ്രസംഗം. 70 വർഷമായി കുടിവെള്ളം പോലും നൽകാത്ത ഇരു രാഷ്ട്രീയ പാർട്ടികൾക്കും വോട്ടു ചെയ്യണോ എന്ന് ജനങ്ങൾ ആലോചിക്കണം.
യുപിഎ ഭരിച്ച കാലത്തുണ്ടായ ടുജി അഴിമതിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മോദി കേരളത്തിലെ സോളാർ അഴിമതിയെയും പരാമർശിച്ചു. അഴിമതിക്കാർക്ക് വിടനൽകാനുള്ള തിരഞ്ഞെടുപ്പാണിത്. കേരളത്തിന്റെ സുഖവും ദുഃഖവും തന്റേതാണ്. രണ്ട് എംപിമാരെ കേരളത്തിനു നൽകിയത് അതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടു വർഷം മുൻപ് ഡൽഹിയെന്നാൽ അഴിമതി നിറഞ്ഞതായിരുന്നു. എന്നാൽ തന്റെ സർക്കാർ അധികാരത്തിലെത്തിയിട്ട് ഇതുവരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ സാധിച്ചിട്ടില്ല. എല്ലാവരുടെയും വികസനമാണ് നമ്മുടെ ലക്ഷ്യം. മലയാളത്തിൽ എൻഡിഎക്ക് വോട്ടഭ്യർഥിച്ചാണ് കുട്ടനാട്ടെ പ്രസംഗം മോദി അവസാനിപ്പിച്ചത്.
എൻഡിഎയുടെ മൂന്നു പ്രചാരണ പരിപാടികളിലാണ് പ്രധാനമന്ത്രി കേരളത്തിൽ ഇന്ന് പങ്കെടുക്കുന്നത്. കുട്ടനാട്ടിൽ നിന്നു കന്യാകുമാരിയിലേക്കു പോകുന്ന നരേന്ദ്ര മോദി വൈകിട്ട് 4.50ന് അവിടെ തിരഞ്ഞെടുപ്പു സമ്മേളനത്തിൽ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്ന് 6.40നു തിരുവനന്തപുരത്തെത്തി സെൻട്രൽ സ്റ്റേഡിയത്തിൽ പ്രസംഗിക്കും. ജില്ലയിലെ സ്ഥാനാർത്ഥികൾക്കു പുറമേ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും പങ്കെടുക്കും. തുടർന്നു ഡൽഹിയിലേക്കു മടങ്ങുന്ന പ്രധാനമന്ത്രി 11നു വീണ്ടും കേരളത്തിലെത്തും. അന്നു തൃപ്പൂണിത്തുറയിൽ അദ്ദേഹം പ്രസംഗിക്കും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍