നിയമസഭ പിരിച്ചുവിട്ട് ഡൽഹി പിടിക്കും; തന്ത്രജ്ഞനെ അസമിലിറക്കി വടക്ക് കിഴക്കിന്റെ മനസ്സും; കാശ്മീരിലൂടെ കാവിക്കൊടി പാറിച്ചാൽ അടുത്തഘട്ടം പൂർത്തിയാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇനി കാശ്മീരും ഡൽഹിയും അസമുമാകും മോദിയുടെ അജണ്ട. ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുള്ള ഡൽഹിയിൽ വലിയ വിയർപ്പൊഴുക്കാതെ വിജയിക്കാമെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തിൽ ഡൽഹി നിയമസഭയിൽ വലിയ നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ പരാജയപ്പെട്ടാൽ മോദിക്ക് വലിയ തിരിച്ചടിയാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം വടക്ക് കിഴക്കൻ പ്രദേശത്ത് ഇടനാഴിയായ അസമിലും ഉണ്ടാവണം. അസമിൽ നേട്ടമുണ്ടാക്കിയാൽ വടക്ക്-കിഴക്കൻ മേഖലയിൽ ബിജെപിക്ക് ചലനവും ഉണ്ടാക്കാം. പക്ഷേ ഡൽഹിക്കും അസമിനുമപ്പുറം മോദിയുടെ മനസ്സിൽ കാശ്മീരാണ്.
ഹരിയാനയും ഡൽഹിയും തൊട്ടടുത്ത സംസ്ഥാനങ്ങളാണ്. അതിൽ ഹരിയാനയിൽ മാത്രമാണ് ബിജെപിക്ക് 2014വരെ നേട്ടമുണ്ടാക്കാനാകാത്തതും. അതിന് മാറ്റം വന്നു. ഇവിടെ രണ്ടിടത്തും ആംആദ്മിയാണ് ബിജെപി കോട്ടകളിൽ വിള്ളലുണ്ടാക്കുമെന്ന് കരുതിയത്. ഹരിയാനയിൽ നോട്ടയിൽ കുത്താൻ ആഹ്വാനം ചെയ്ത് ആംആദ്മി മാറി നിന്നു. എന്നാൽ നോട്ടയിലെത്തിയ വോട്ടുകൾ ആംആദ്മിക്ക് ശുഭസൂചനയല്ല. അതുകൊണ്ട് തന്നെ ഡൽഹിയെന്ന ഇന്ദ്രപ്രസ്ഥത്തിൽ എളുപ്പത്തിൽ ജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഡൽഹിയിൽ അധികാരത്തിലെത്താൻ കുതിരക്കച്ചവടത്തിന് ഇനി അവർ മുതരില്ല. തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുക എന്നതാകും ലക്ഷ്യം. എന്നാൽ കാശ്മീരിലെ വെല്ലുവിളി ഇതിനുമപ്പുറമാണ്.
2015 ജനുവരി 19നാണ് ജമ്മു-കാശ്മീർ നിയമസഭയുടെ കാലാവധി തീരുക. അതിനാൽ ജനുവരി ആദ്യവാരമെങ്കിലും വോട്ടെടുപ്പ് നടത്തണം. പ്രളയക്കെടുതിയിൽ ഉഴലുന്ന കാശ്മീർ തെരഞ്ഞെടുപ്പിന് സജ്ജമാണോ എന്ന് പരിശോധിച്ചാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. ഒരു കാരണവശാലും തെരഞ്ഞെടുപ്പ് നീട്ടരുതെന്ന നിലപാടാണ് മോദി സർക്കാരിന് അതുകൊണ്ട് തന്നെ പ്രളയ ദുരിതാശ്വാസം വേഗത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പിന് കാശ്മീരിനെ സജ്ജമാക്കാനാണ് നീക്കം. രണ്ട് ദിവസത്തിനുള്ളിൽ കാശ്മീർ തെരഞ്ഞെടുപ്പിൽ കമ്മീഷൻ അന്തിമ ധാരണയിലെത്തും. നിലവിലെ സാഹചര്യത്തിൽ കാശ്മീരിൽ മാത്രമാകും ഈ കാലയളവിൽ തെരഞ്ഞെടുപ്പ് ഉണ്ടാവുക. ഡൽഹിയിലെ പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാൽ അവിടെ വോട്ടെടുപ്പ് ഉടൻ ഉണ്ടാകാനുമിടയില്ല.
എന്തായാലും വ്യക്തമായ പദ്ധതികളുമായി ജമ്മു-കാശ്മീർ നിയമസഭ പിടിക്കാനാണ് പ്രധാനമന്ത്രി മോദിയുടെ തയ്യാറെടുപ്പ്. വെറുമൊരു രാഷ്ട്രീയ വിജയമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് വിജയിച്ചാലും കിട്ടാത്ത ആഗോള മാദ്ധ്യമ ശ്രദ്ധ കാശ്മീരിന് കിട്ടും. കാശ്മീരിൽ ദേശീയ രാഷ്ട്രീയ കക്ഷിയുടെ പ്രതിശ്ചായയുമായി ജയിക്കാനായാൽ പാക്കിസ്ഥാന്റെ നാവടപ്പിക്കാമെന്നാണ് കണക്ക് കൂട്ടൽ. ഇന്ത്യൻ ദേശീയതയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് വിളിച്ചു പറയാൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന മുദ്രാവാക്യമാകും മോദി ഉയർത്തുക. ഒപ്പം സംസ്ഥാനത്തിന്റെ വികസന കുതിപ്പും.
പക്ഷേ ജയത്തിന് വെല്ലുവിളികൾ ഏറെയാണ്. 89 അംഗ സഭയിൽ ബിജെപിക്ക് നിലവിൽ പതിനൊന്ന് പേരാണുള്ളത്. അതിന് മുമ്പ് ഒരാളും. വലിയ സംഘടനാ സംവിധാനവും ഇല്ല. കാശ്മീരി പണ്ഡിറ്റുകളാണ് പ്രധാന വോട്ട് ബാങ്ക്. അതിനപ്പുറത്തേക്ക് വോട്ടർമാരെ ആകർഷിക്കണം. വിഘടന വാദികളുടെ സജീവതയിൽ ഇതു സാധ്യമാകുമോ എന്നതും സംശയം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതീക്ഷ നൽകുന്നു. മോദി തരംഗത്തിൽ അകെയുള്ള ആറിൽ മൂന്നും ബിജെപി നേടി.
അതുകൊണ്ട് തന്നെ മോദിയിലധിഷ്ഠിതമായ പ്രചരണത്തിലൂടെ കാശ്മീർ പിടിക്കാനാകും ശ്രമം. നാഷണൽ കോൺഫറൻസിനും പിഡിപിക്കും വെല്ലുവിളയാകാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യം മുതലാക്കാനാണ് നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണത്തിലുള്ള നാഷണൽ കോൺഫറൻസിനോ കോൺഗ്രസിനോ ഒരു സീറ്റ് പോലും ലഭിച്ചില്ല. മൂന്ന് സീറ്റ് നേടിയ പിഡിപിയെ ലക്ഷ്യമിട്ട് പ്രചരണം സജീവമാക്കി കാശ്മീർ നിയമസഭയിൽ സ്വാധീനമുണ്ടാക്കുകയാണ് മോദിയുടെ ലക്ഷ്യം.
വ്യക്തമായ പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ കാശ്മീരിന് സഹായം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നു. കാശ്മീർ പുനർനിർമ്മാണ പ്രവർത്തനങ്ങളിലെ കേന്ദ്ര സർക്കാർ സാന്നിധ്യം ബിജെപിക്ക് അനുകൂല വോട്ട് കൂട്ടൂമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഭരണത്തിലെത്തണമെങ്കിൽ വലിയ വെല്ലുവിളികളെ അതിജീവിക്കണം. ഭീകരത തന്നെയാണ് അതിൽ പ്രധാനം. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന സ്ഥിരം ആക്രമണങ്ങൾ പോലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രധാനമന്ത്രിക്ക് കിട്ടി കഴിഞ്ഞു.
ആഗോള നയതന്ത്രത്തിലും കാശ്മീർ നിർണ്ണായകമാണ്. ഹിതപരിശോധനയിലൂടെ ജനമനസ്സ് അറിയണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലെന്ന ആവശ്യം അവർ ഉയർത്തുന്നത് അതിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ മൂന്ന് സീറ്റുകൾ കാശ്മീരിന്റെ മനസ്സ് വ്യക്തമാക്കുന്നത് എന്തെന്നും പാക്കിസ്ഥാന് അറിയാം. അതുകൊണ്ട് തന്നെ നിരന്തര ആക്രമണങ്ങൾ അതിർത്തിയിലുണ്ടാക്കി കാശ്മീരിനെ സംഘർഭൂമിയാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കാശ്മീരിലെ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാകുമെന്നും പാക് ചാര സംഘടനയായ ഐഎസ്ഐ കണക്കൂകൂട്ടൂന്നു.
അതിർത്തിയിലെ സംഘർഷത്തിനിടെ പരമാവധി നുഴഞ്ഞുകയറ്റവും സാധ്യമാക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പ് അട്ടിമറി പ്രവർത്തനങ്ങൾക്ക് ഈ ഭീകരരെ ഉപയോഗിക്കാമെന്ന ധാരണയോടെയാണ് ഇത്. അതിനാൽ വരും ദിനങ്ങളിൽ കരുതൽ ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് നരേന്ദ്ര മോദി നിർദ്ദേശം നൽകും. കഴിഞ്ഞ ദിവസം സേനാ തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി കാശ്മീരിനെ സംഘർഷ ഭൂമിയാക്കാനുള്ള ഭീകരരുടെ ശ്രമത്തെ ശക്തമായി ചെറുക്കണമെന്ന് ആവശ്യപ്പെട്ടു. വിഐപി സുരക്ഷാ ചുമതലയിൽ നിന്ന് എൻഎസ്ജിയെ പിൻവലിച്ച് തീവ്രവാദ വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കാനുള്ള തീരുമാനവും കാശ്മീർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.
കാശ്മീരിൽ ജയിച്ചു കയറിയാൽ രണ്ട് നേട്ടങ്ങളുണ്ടാകുമെന്ന് മോദിക്കറിയാം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയക്കുതിപ്പ്. അതോടൊപ്പം അന്തർദേശീയ തലത്തിൽ അംഗീകാരം. കാശ്മീരിലെ ജനങ്ങളുടെ മനസ്സ് മോദിക്ക് ഒപ്പമാണെന്ന് വന്നാൽ പാക്കിസ്ഥാൻ ആഗ്രഹിക്കുന്ന ഹിതപരിശോധനയിൽ ഇന്ത്യ ജയിച്ചതു പോലെയാകും. നാഷൺ കോൺഫറൻസിനും പിഡിപിയും പ്രാദേശിക രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയമുയർത്തുന്ന സംഘപരിവാർ കുടുംബത്തിലെ ബിജെപി ജയിച്ചാൽ ഇന്ത്യൻ മനസ്സിനൊപ്പമാണ് കാശ്മീരെന്ന് അന്താരാഷ്ട്ര സമൂഹത്തെ വ്യഗ്യമായെങ്കിലും ബോധിപ്പിക്കാൻ കഴിയും. അതിനാൽ രാഷ്ട്രീയത്തിനപ്പുറമുള്ള ലക്ഷ്യം കാശ്മീർ തെരഞ്ഞെടുപ്പിൽ മോദി വയ്ക്കുമെന്ന് ഉറപ്പ്.
ഹരിയാനയിലും മഹാരാഷ്ട്രയിലും പയറ്റിയ തന്ത്രം തന്നെയാകും ജമ്മു കാശ്മീരിൽ പ്രയോഗിക്കുക. രണ്ടിടത്തേയും പോലെ പ്രമുഖനായ നേതാവ് കാശ്മീരിലും ബിജെപിക്കില്ല. അതിനാൽ മോദി തന്നെയാകും പോസ്റ്റർ ബോയ്. കരുതലോട് സ്ഥാനാർത്ഥി നിർണ്ണയം നടത്തും. മോദിയുടെ വിശ്വസ്തനായ അമിത് ഷാ വരും ദിവസങ്ങളിൽ തന്നെ വ്യക്തമായ മാർഗ്ഗ രേഖ തയ്യാറാക്കും. ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയെ മുന്നിലെത്തിച്ച ഷായുടെ തന്ത്രങ്ങൾ കാശ്മീരിനേയും കാവിപക്ഷത്ത് എത്തിക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍