വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞ് കൈകൂപ്പി മുരളീധരൻ; അഴിമതിയും കെടുകാര്യസ്ഥയും ചർച്ചയാക്കി സൗമ്യ സാന്നിധ്യമായി സീമ; മാറ്റത്തിന്റെ വോട്ട് തേടി പുഞ്ചിരിയോടെ കുമ്മനം; ത്രികോണ ചൂടിൽ പൊരിയുന്ന വട്ടിയൂർക്കാവിലെ ജനമനസ്സ് അനുകൂലമാക്കാനുള്ള പ്രചരണകാഴ്ചകൾ ഇങ്ങനെ
അരുൺ ജയകുമാർ
സംസ്ഥാനത്തെ ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിലെ പ്രചരണത്തിലും ആ ചൂട് വ്യക്തമാണ്. കടുത്ത വേനൽ ചൂടിനെപ്പോലും അവഗണിച്ച് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മുന്നണികൾ തങ്ങളുടെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോകുന്നത്. കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത നേതാക്കളാണ് കെ.മുരളീധരനും, ടി.എൻ സീമയും, കുമ്മനം രാജശേഖരനും. എന്നാൽ പരിചിത മുഖങ്ങളാണെന്നതിനാൽ വെറുതെ വോട്ടു കിട്ടില്ലെന്ന് മൂന്നു സ്ഥാനാർത്ഥികൾക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരോ വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള പാച്ചിലിലാണ് സ്ഥാനാർത്ഥികൾ.
ഇതിനായി തങ്ങൾ എന്തിനു വേണ്ടിയാണ് വോട്ടു ചോദിക്കുന്നതെന്നുപോലും പലപ്പോഴും സ്ഥാനാർത്ഥികൾക്ക് പല വോട്ടർമാരോടും ആവർത്തിക്കേണ്ടി വരുന്നു. പണ്ടത്തെപ്പോലെ കാടിളക്കിയുള്ള പ്രചരണം മാത്രം മതിയാകില്ല വിജയം നേടാൻ എന്ന തിരിച്ചറിവായിരിക്കണം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കൊപ്പമുള്ള പ്രവർത്തകർക്കും എന്തിനാണ് തങ്ങൾ വോട്ടു ചോദിക്കുന്നതെന്ന വ്യക്തമായ ധാരണയുണ്ട്.
കുമ്മനവും സീമയും ഓരോ വീടും സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടിയപ്പോൾ സിറ്റിങ്ങ് എംഎൽഎ കെ മുരളീധരൻ ജംങ്ങ്ഷനുകൾ കേന്ദ്രീകരിച്ചു മാത്രമാണ് വോട്ടു തേടിയത്. പരാജയ ഭീതി കാരണമാണ് മുരളീധരൻ ഓരോ വീട്ടിലും കയറി വോട്ടുചോദിക്കാത്തതെന്നാണ് ഇടത്ബിജെപി ക്യാമ്പുകൾ ആരോപിക്കുന്നത്.
വട്ടിയൂർക്കാവിലെ കടുത്ത പ്രചരണത്തിനിടയിലും ആവേശകരമായ തങ്ങളുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ മൂന്നു സ്ഥാനാർത്ഥികളും മറുനാടൻ മലയാളിയോട് പങ്കുവച്ചു.
അവേശം ചോരാതെ വികസന നേട്ടങ്ങൾ ഉയർത്തി മുരളീധരൻ
വട്ടിയൂർക്കാവ് മണ്ഡലത്തിലെ സിറ്റിങ്ങ് എംഎൽഎ കൂടിയായ മുരളീധരനെ മണ്ഡലം നിലനിർത്തുന്നതിനായി നിയോഗിക്കാൻ കൊൺഗ്രസ് നേതൃത്വത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 16167 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് ഇടത് സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ മുരളീധരൻ കെട്ടുകെട്ടിച്ചത. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മണ്ഡലത്തിൽ മുരളീധരൻ വികസന നായകനും ജനകീയനുമാവുകയായിരുന്നു.സഹോദരി പത്മജയുടെ തൃശ്ശൂരിലെ പ്രചരണ പരിപാടികൾ വിലയിരുത്തിയ ശേഷം ഇന്നു മുതലാണ് പ്രചരണത്തിൽ വീണ്ടും സജീവമായത്.
കെ മുരളീധരന്റെ ഇന്നത്തെ പര്യടനം പട്ടം പ്ലാമൂട് മേഖലയിലായിരുന്നു. ഇത്തവണയും താൻ മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും 5 വർഷം കൊണ്ട് സംസ്ഥാനത്താകെ യുഡിഎഫ് നടപ്പിലാക്കിയ വികസന പ്രവർത്തിനെ ജനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വീട്ടിലും കയറി വോട്ടു ചോദിച്ചില്ലെന്ന് പരാതി പറയുന്നവർക്കുള്ള മുരളീധരന്റെ മറുപടി താൻ 5 വർഷവും വട്ടിയൂർക്കാവിൽ തന്നെ ഉണ്ടായിരുന്നുവെന്നും താൻ സന്ദർശിക്കാത്ത ഒരു വീടും വട്ടിയുർക്കാവിൽ ഇല്ലെന്നുമാണ്. ഇന്നലെ മാത്രം മണ്ഡലത്തിലേക്ക് വന്നവർക്കാണ് ഒരോ വീടും കയറി ഇറങ്ങേണ്ട ആവശ്യമുള്ളത്. തന്റെ മണ്ഡലത്തിലെ വോട്ടർമാരെ തനിക്ക് വിശ്വാസമാണ്. തനിക്കെതിരെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് ആക്ഷേപമുന്നയിക്കുന്നവരോട് ആര് എന്ത് പറഞ്ഞാലും അത് മെയ് 16 വരെ മാത്രമെ പറയാനാകുകയുള്ളുവെന്നും 19ന് ഫലം പുറത്തുവരുമ്പോൾ അന്തിമ വിജയം യുഡിഎഫിനായിരിക്കുമെന്നും അദ്ദേഹം പറയുന്നു
കേരളത്തിൽ ഭരണതുടർച്ചയുണ്ടാകാതിരിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വികസനപ്രവർത്തനം കാണണമെങ്കിൽ വട്ടിയൂർക്കാവിലെ റോഡുകൾ മാത്രം പരിശോധിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കുണ്ഡമൺകടവ്, മരുതംകുഴി പാലങ്ങൾ ഗതാഗത കുരുക്കിൽ പെട്ട് അനേകം ജീവനുകൾ പൊലിഞ്ഞ മെഡിക്കൽ കോളേജിലേക്കുള്ള മുറിഞ്ഞപാലം 198 ദിവസമെന്ന റെക്കോർഡ് വേഗതയിൽ വീതി കൂട്ടിയതും ചരിത്രത്തിലാദ്യമായി നഗരസഭ ശരിയാക്കേണ്ട മണ്ഡലത്തിലെ റോഡുകൾ സർക്കാർ ഫണ്ടിലെ പണമുപയോഗിച്ച് നിർമ്മിച്ചതും തന്റെ കാലത്താണ്. അതു കൊണ്ട് തന്നെ തന്റെ വിജയം സുനിശ്ചതമാണെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം താൻ വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും അതിനുള്ള അംഗീകാരമായിരിക്കും വട്ടിയൂർക്കാവിലെ ഫലമെന്നും അ്ദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.
വനിതാ വോട്ടുകളിൽ കണ്ണുവച്ച് സീമ
കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ഇടതു പക്ഷം രംഗത്തിറക്കിയിരിക്കുന്നത് മുൻ രാജ്യസഭാംഗവും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ സീമയെയാണ്. മണ്ഡലത്തിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ ശേഷം കെ മുരളീധരൻ നടപ്പിലാക്കാതിരുന്ന പദ്ധതികളും രാജ്യസഭാ അംഗമെന്ന നിലയിൽ താൻ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുമാണ് ടി.എൻ സീമ വോട്ടു ചോദിക്കുന്നത്. ഒപ്പം തന്നെ യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെയുള്ള ജനവികാരവും തനിക്കനുകൂലമാകുമെന്നും അവർ കണക്കുകൂട്ടുന്നു. കുടുംബശ്രീയുമായും മറ്റും ചേർന്ന് പ്രവർത്തിച്ചിട്ടുള്ള താൻ മണ്ഡലത്തിലെ സ്ത്രീകൾക്ക് സുപരിചിതയാണെന്നും വോട്ടർമാരെ നേരിൽ കണ്ടു തുടങ്ങിയതു മുതൽ മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ തന്നോട് കാണിക്കുന്ന സ്നേഹം പ്രതീക്ഷിച്ചതിലുമപ്പുറത്താണെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.
വോട്ടർമാരെ സന്ദർശിക്കാനായി തനിക്കൊപ്പം ആവേശത്തോടെയാണ് പ്രവർത്തകർ എത്തുന്നത്. പ്രവർത്തകരുടെ ആവേശം തന്നെയാണ് തനിക്ക് വിജയപ്രതീക്ഷ നൽകുന്നത്. വട്ടിയൂർക്കാവ് പരമ്പരാഗതമായി ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലമാണെന്നും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. രാവിലെ 7 മണിക്കു തന്നെ നുപ്പതോളം പ്രവർത്തകരുടെ അകമ്പടിയോടെ നഗരസഭയിലെ കുന്നുകുഴി വാർഡിൽ ടി.എൻ സീമ പ്രചരണമാരംഭിച്ചു. പ്രവർത്തകരോട് കുശലം പറഞ്ഞും വോട്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ടും ഓരോ വീട്ടിലും കയറി എല്ലാ വോട്ടർമാരെയും നേരിൽ കണ്ടാണ് പ്രചരണം നടത്തിയത്. 9 മണിയോടെ ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചു.
തുടർന്ന് ഏവരുടേയും വിശേഷങ്ങൾ തിരക്കിയും ഒപ്പം നിന്നു പ്രവർത്തകരോടൊപ്പം ചിത്രങ്ങളെടുത്തും, അൽപ്പനേരം വിശ്രമിച്ച ശേഷം വീണ്ടും പ്രചരണ രംഗത്തേക്ക്. മണ്ഡലത്തിലെ കഴിഞ്ഞ കുറച്ച് ദിവസത്തെ പര്യടനത്തിൽ നിന്നും തനിക്ക് മനസ്സിലായത് രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് മണ്ഡലത്തിലെന്നാണ്. സമഗ്രമായ വികസനമാണ് മണ്ഡലത്തിന് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രമെഴുതാൻ ഉറച്ച് കുമ്മനം
കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെയാണ് മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്. വോട്ടർമാരിൽ നിന്നും മികച്ച അഭിപ്രായങ്ങളും വലിയ സ്വീകാര്യതയുമാണ് ലഭിക്കുന്നതെന്നും ഇതു തന്നെയാണ് തനിക്ക് പൂർണ ആത്മവിശ്വാസം നൽകുന്നതെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ ആറു തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചതിന്റെ ക്ഷീണമൊന്നും കുമ്മനത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. ഇടതുവലതു മുന്നണികളുടെ സൗഹൃദ സഖ്യം ബംഗാളിലെ പോലെ കേരളത്തിലും ഉണ്ട്. അതു കേരള ജനത തിരിച്ചറിയും.
മെയ് 19ന് വരാനിരിക്കുന്ന ഫലം അതിന്റെ സൂചനയാണ് നൽകുകയെന്നും പറഞ്ഞ അദ്ദേഹം ഇരു മുന്നണികൾക്കെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. രാവിലെ പത്തു മണിയോടു കൂടി നഗരസഭയിലെ കാഞ്ഞിരംപാറ വാർഡിൽ നിന്നും പ്രചരണം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചില പരിപാടികൾ കാരണം വൈകിയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രചരണ പരിപാടികൾ ആരംഭിച്ചത്. വൈകിയെത്തിയ തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയെ കാത്ത് ആവേശത്തോടെയാണ് ബിജെപി പ്രവർത്തകർ കാത്തു നിന്നത്. തുടർന്ന് ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം പതിനൊന്നര മണിയോടെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പ്രവർത്തകരോട് അൽപനേരം കുശലം പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്ക് മറ്റു 139 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കേണ്ടതുകൊണ്ട് സ്വന്തം മണ്ഡലത്തിൽ പ്രതീക്ഷിച്ചതു പോലെ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രവർത്തകരെ ചൂണ്ടിക്കൊണ്ട് തന്റെ അഭാവത്തിലും അവർ ആത്മാർത്ഥമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിനാൽ തന്നെ ചില ദിവസങ്ങളിൽ താൻ സ്ഥലത്തില്ലെന്ന കുറവ് പ്രവർത്തകർ നികത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏവർക്കും മണ്ണ്, വെള്ളം, അന്നം എന്നതാണ് തന്റെ മുദ്രാവാക്യം. വട്ടിയൂർക്കാവിന്റെ സമഗ്ര വികസനത്തിന് ബിജെപി എംഎൽഎ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്