നിലമ്പൂരിൽ സീറ്റ് നിഷേധിച്ചതിൽ വി വി പ്രകാശ് അനുകൂലികളുടെ കലി തീരുന്നില്ല; ഷൗക്കത്തിന്റെ കൺവൻഷനുകളിൽ നിന്ന് അണികൾ വിട്ടുനിൽക്കുന്നു: മകന് വേണ്ടി ആന്റണിക്കു മുമ്പിൽ ആര്യാടൻ നടത്തിയ കളി പാരയാകുമെന്ന ആശങ്കയിൽ യുഡിഎഫ്
എം പി റാഫി
മലപ്പുറം: നിലമ്പൂരിൽ കെപിസിസി സെക്രട്ടറി വിവി പ്രകാശിന് സീറ്റ് നിഷേധിച്ചതിൽ അണികളുടെ പ്രതിഷേധം കെട്ടടങ്ങുന്നില്ല. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന നിയോജക മണ്ഡലം കൺവെൺഷനിൽ നിന്നും വിവി പ്രകാശും അണികളും വിട്ടുനിന്നു. ഇതോടെ കോൺഗ്രസിനുള്ളിലെ സീറ്റു തർക്കം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ആര്യാടൻ മുഹമ്മദ് ഒഴികെയുള്ള ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളും വിവി പ്രകാശിന്റെ സ്ഥാനാർത്ഥിത്വത്തിനായി ശക്തമായ സമ്മർദം ചെലുത്തുകയുണ്ടായി.
മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകുരം പ്രകാശ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചായിരുന്നു ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം പിടിച്ചത്. ഇതോടെ നിലമ്പൂർ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള വിവി പ്രകാശിന് സീറ്റുനൽകാത്തതിൽ കോൺഗ്രസ് അണികളിൽ അമർഷം ശക്തമായിരിക്കുകയാണ്. പ്രകാശനെയും അനുയായികളെയും അനുനയിപ്പിക്കാൻ ഇന്നലെ മലപ്പുറത്തെത്തിയ ഉമ്മൺ ചാണ്ടിയും ലീഗ് നേതാക്കളും ശ്രമം നടത്തിയിരുന്നു. മണ്ഡലത്തിലെ വലിയ വിഭാഗം കോണൺഗ്രസ് പ്രവർത്തകരെ അനുനയിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല.
ആര്യാടൻ ഷൗക്കത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരപാടികളിൽ നിന്നും വിട്ടുനൽക്കുകയാണ് എടക്കരയിലെ പ്രാകശ് അനുകൂലികൾ. വിവി പ്രകാശിന് സീറ്റ് നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിലായി മണ്ഡലത്തിൽ ചേർന്ന യോഗത്തിലാണ് പ്രകാശന്റെ അടുപ്പക്കാർ ഈ ചോദ്യം ഉന്നയിച്ചത്. എന്നാൽ ആര്യാടൻ അനുകൂലികൾ ഇതിനു വ്യക്തമായ മറുപടി പറയാനോ വിശദീകരണം നൽകാനോ തയ്യാറായില്ല. പിന്നീട് നടന്ന യോഗത്തിലും ആര്യാടൻ മമുഹമ്മദ് നേതൃത്വം വിശദീകരണം നൽകാതെ ഒഴിഞ്ഞു മാറിയതാണ് പ്രകാശനെയും അനുയായികളെയും ചൊടിപ്പിച്ചിരിക്കുന്നത്. വിവി പ്രകാശനെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് സീറ്റ് നിഷേധിച്ചതെന്നാണ് പ്രകാശൻ പക്ഷക്കാരുടെ ആരോപണം. പരസ്പര ആരോപണ പ്രത്യാരോപണങ്ങൾ ഇരുവിഭാഗവും പ്രചരിപ്പിക്കുന്നതോടെ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയായിരിക്കുകയാണ്.
പ്രകാശൻ മൂന്ന് കോടി രൂപ വാങ്ങി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയതാണെന്ന പ്രചാരണം ആര്യാടൻ ക്യാമ്പ് ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ പ്രചാരണം നടത്തിയവർ മാപ്പു പറയണമെന്നും അല്ലാത്തപക്ഷം തെരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്നുമാണ് മറുവിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കൺവെൺഷനിൽ പ്രകാശന് ഏറെ സ്വാധീനമുള്ള എടക്കര ഭാഗത്ത് നിന്നും കോൺഗ്രസ് പ്രവർത്തകരുടെ വൻ കുറവ് ഉണ്ടായത്. നിലമ്പൂരിൽ പ്രകാശൻ പിടികൊടുക്കുന്നില്ലെന്നു മാത്രമല്ല തവനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തികാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവവുമാണ്.
നേരത്തെ ഡിസിസിയും മണ്ഡലം കമ്മിറ്റിയുമെല്ലാം വിവി പ്രകാശിനായിരുന്നു സ്ഥാനാർത്ഥിയാവാൻ മുഖ്യപരിഗണന നൽകിയിരുന്നത്. സ്ഥാനാർത്ഥി ലിസ്റ്റിൽ ഷൗക്കത്തിന്റെ പേര് ഉണ്ടായിരുന്നെങ്കിലും കെപിസിസി സെക്രട്ടറി എന്ന നിലയിലും മുമ്പ് മത്സരിച്ച ആളെന്ന നിലയിലും പ്രകാശിനായിരുന്നു തൊണ്ണൂറു ശതമാനവും സാധ്യതയുണ്ടായിരുന്നത്. ഉമ്മൺചാണ്ടിയുടെ വിശ്വസ്തൻ എന്നതിലുപരി വി എം സുധീരനും പ്രകാശന്റെ പേര് അംഗീകരിച്ചിരുന്നു. ഇതോടെ മകന് സീറ്റ് നഷ്ടമാകുമെന്നായപ്പോൾ ആര്യാടൻ മുഹമ്മദ് നേരിട്ട് കളത്തിലിറങ്ങി കളിക്കാൻ തുടങ്ങി. എന്നാൽ ആര്യാടന്റെ വാക്ക് ചെവികൊള്ളാൻ സൂധീരനും ഉമ്മൺ ചാണ്ടിയും തയ്യാറായിരുന്നില്ല. ഇതോടെ എ.കെ ആന്റണിയുടെ വീട്ടിൽ പോയി നേരിൽ കണ്ട ആര്യാടൻ മുഹമ്മദ് മകന് സീറ്റ് ഉറപ്പാക്കി മടങ്ങുകയായിരുന്നു.
സുധീരൻ, ഉമ്മൺചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിർദേശ പ്രകാരം സ്ക്രീനിംങ് കമ്മിറ്റിയിൽ സോണിയാഗാന്ധി പ്രകാശന്റെ പേര് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ ഷൗക്കത്ത് മത്സരിക്കട്ടെ എന്ന് ആന്റണി പറഞ്ഞതോടെ സോണിയാ ഗാന്ധിക്കും എതിർപ്പുണ്ടായിരുന്നില്ല. ഇതോടെ പ്രകാശന്റെ പേരു ലിസ്റ്റിൽ നിന്നും വെട്ടി. കടുത്ത സമ്മർദങ്ങളും രാജി ഉൾപ്പടെയുള്ള ഭീഷണികളും ആര്യാടൻ മുഹമ്മദ് മകന്റെ സീറ്റിനായി ആന്റണിക്കു മുന്നിൽ സമ്മർദം ചെലുത്തി എന്നാണ് അറിയുന്നത്. ലീഗ് നേതാക്കളും ഷൗക്കത്തിനായി ആന്റണിയുമായി സംസാരിച്ചിരുന്നുവത്രെ.
വിവി പ്രകാശന് സീറ്റ് നിഷേധിച്ചതറിഞ്ഞ് ഏറെ സന്തോഷിച്ചത് മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകരായിരുന്നു. സിപിഐഎം സംസ്ഥാന നേതാക്കൽ ഇടപെട്ട് പ്രകാശനെ നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥി ആക്കാൻ വരെ ചർച്ചകൾ നടത്തി. എന്നാൽ പ്രകാശൻ ഓഫറുകൾക്കു വഴങ്ങാതെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി നിന്നു. പക്ഷെ, അസംതൃപ്തരായ അണികളുടെ വികാരം ശമിപ്പിക്കാൻ നേതാക്കൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം നിലനിൽക്കുന്നത് ഷൗക്കത്തിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് നിലമ്പൂരിലെ ഇടതു പക്ഷ സ്ഥാനാർത്ഥി പിവി അൻവർ.
ഇടതു പക്ഷം മലപ്പുറം ജില്ലയിൽ വിജയ സാധ്യത കൽപ്പിക്കുന്ന ആറു മണ്ഡലങ്ങളിൽ ഒന്ന് നിലമ്പൂർ ആണെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സർവ്വ സ്വതന്ത്രനായി മത്സരിച്ചിരുന്ന പിവി അൻവർ അന്ന് സിപിഎമ്മിനെ പിൻതള്ളി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അടുത്ത മണ്ഡലമായ നിലമ്പൂരിൽ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പ്രമുഖ വ്യവസായി കൂടിയായ പിവി അൻവറിന് കോൺഗ്രസിനുള്ളിലെ കലാപം പ്രതീക്ഷ കൂട്ടുന്നതായാണ് കണക്കുകൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍