Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇരുപത് വർഷം മുമ്പ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കെ.ടി. ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തി ശിക്ഷിക്കപ്പെട്ട വ്യക്തി ഇന്ന് അതേ സ്‌ക്കൂളിലെ പി.ടി.എ. ഭാരവാഹിത്വം വഹിക്കുന്നു; യു.എസ്.എസ് ആറിൽ സ്റ്റാലിൻ ചെയ്ത ക്രൂരതയാണ് ഇവിടെ സിപിഎം ആവർത്തിക്കുന്നത്'; ലോക്‌സഭാ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ ഇടതുപക്ഷത്തിനെതിരെ പ്രതിരോധ മന്ത്രി ഉപയോഗിച്ചത് മൂർച്ഛയേറിയ വിമർശനങ്ങൾ

'ഇരുപത് വർഷം മുമ്പ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കെ.ടി. ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തി ശിക്ഷിക്കപ്പെട്ട വ്യക്തി ഇന്ന് അതേ സ്‌ക്കൂളിലെ പി.ടി.എ. ഭാരവാഹിത്വം വഹിക്കുന്നു; യു.എസ്.എസ് ആറിൽ സ്റ്റാലിൻ ചെയ്ത ക്രൂരതയാണ് ഇവിടെ സിപിഎം ആവർത്തിക്കുന്നത്'; ലോക്‌സഭാ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ ഇടതുപക്ഷത്തിനെതിരെ പ്രതിരോധ മന്ത്രി ഉപയോഗിച്ചത് മൂർച്ഛയേറിയ വിമർശനങ്ങൾ

രഞ്ജിത് ബാബു

കണ്ണൂർ: പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ പ്രവർത്തിക്കുന്നവരാണ് ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ. കണ്ണൂരിൽ ലോക്‌സഭാ ഇലക്ഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കമ്യൂണിസ്റ്റ്കാർ കണ്ണൂരിനെ യുദ്ധ ഭൂമിയാക്കി മാറ്റുകയാണ്. ഇരുപത് വർഷം മുമ്പ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് കെ.ടി. ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തി ശിക്ഷിക്കപ്പെട്ട വ്യക്തി ഇന്ന് അതേ സ്‌ക്കൂളിലെ പി.ടി.എ. ഭാരവാഹിത്വം വഹിക്കുന്നു. ഇത്തരമൊരു ദുരവസ്ഥ അനുഭവിക്കേണ്ടി വരികയാണ് കണ്ണൂരിൽ. രാഷ്ട്രീയ പ്രതിയോഗികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കു വേണ്ടി നമുക്ക് എന്ത് ചെയ്യുവാൻ കഴിയും.

അതിനു വേണ്ടി ബിജെപി. നേതൃത്വത്തിലുള്ള എൻഡി.എ സർക്കാറിനെ അധികാരത്തിൽ കൊണ്ടു വരണം. സിപിഎമ്മിനെ കടന്നാക്രമിച്ചാണ് നിർമ്മലാ സീതാരാമന്റെ പ്രസംഗം. യു.എസ്.എസ് ആറിൽ സ്റ്റാലിൻ ചെയ്ത ക്രൂരതയാണ് ഇവിടെ സിപിഎം ആവർത്തിക്കുന്നത്. ഈ തത്വശാസ്ത്രം എവിടെയുണ്ടോ അവിടെ നാശവുമുണ്ടായിട്ടുണ്ട്. അവർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്ക് വികസനം എന്ന അജണ്ടയേ ഇല്ല. അതുകൊണ്ടു തന്നെ കമ്യൂണിസമുള്ള രാജ്യങ്ങളെല്ലാം തകർച്ച അനുഭവിച്ചു കൊണ്ടിരിക്കയാണ്. ക്യൂബയിൽ 50 വർഷത്തിലേറെയായി ഫിഡൽ കാസ്ട്രോയുടെ കുടുംബമാണ് ഭരണത്തിലുള്ളത്. അവിടെ ഒരു ഇന്റർനെറ്റ് ബൂത്ത് കാണണമെങ്കിൽ പത്ത് കിലോ മീറ്ററെങ്കിലും സഞ്ചരിക്കണം.

സിപിഎം. പറയുന്നതെല്ലാം കപടതയാണ്. പറയുന്നതല്ല അവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണെന്നാണ് പറയുന്നത്. മതേതര സഖ്യത്തിലുൾപ്പെട്ട സിപിഎം. വയനാട്ടിൽ രാഹുലിനെയാണ് നേരിടുന്നത്. ഇതണോ ഇടതു സഖ്യത്തിന്റെ മുഖമുദ്ര. രാഹുലിന്റെ പരാജയം ഉറപ്പാണെന്ന് സിപിഎം. നേതാവ് പ്രകാശ് കാരാട്ട് പറയുന്നു. വയനാട്ടിൽ രാഹുലിനെ എതിർക്കുന്ന സിപിഎം. തമിഴ്‌നാട്ടിൽ സഖ്യത്തിലുമാണ്. സിപിഎം. സവർണ്ണരുടെ പാർട്ടിയാണ്. അവിടെ പിന്നോക്കക്കാർക്ക് യാതൊരു സ്ഥാനവുമില്ല.

സ്ത്രീകൾക്ക് അവിടെ ഒരു പരിഗണനയും ലഭിക്കുന്നില്ല. ഒരു വൃന്ദാകാരാട്ട് മാത്രമാണ് അവർക്കുള്ളത്. എന്നാൽ മോദി സർക്കാറിൽ ക്യാമ്പിനറ്റ് മന്ത്രിമാരിൽ രണ്ടു പേർ സ്ത്രീകളാണ്. സ്ത്രീ സുരക്ഷയെപ്പറ്റി അവർ പ്രസംഗിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. ചടങ്ങിൽ എൻ.ഡി.എ. കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി സി.കെ. പത്മനാഭൻ, ബിജെപി. സംസ്ഥാന സെൽ.കോഡിനേറ്റർ കെ. രഞ്ജിത്ത്, എൻ.ഡി.എ. ഘടകക്ഷി നേതാക്കൾ എന്നിവരും പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP