ഉമ്മൻ ചാണ്ടിയെ മത്സരിപ്പിച്ച് നാട് കടത്താനുള്ള ഐ ഗ്രൂപ്പിന്റെ അമിതാവേശത്തിന് തടയിടാൻ എ ഗ്രൂപ്പ് ഒറ്റക്കെട്ടായി രംഗത്ത്; മുൻ മുഖ്യമന്ത്രിയെ എംപിയാക്കാൻ വിട്ട് തരില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ; ഹൈക്കമാണ്ടും അയയുന്നു; സിറ്റിങ് എംഎൽഎമാർ ആരും മത്സരിക്കേണ്ടെന്ന വാദത്തിന് തത്വത്തിൽ അംഗീകാരം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസിലെ എ വിഭാഗത്തിൽ തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ അകറ്റാനുള്ള തന്ത്രങ്ങളെ അംഗീകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിലെ ധാരണ. ഉമ്മൻ ചാണ്ടിയേക്കാൾ ഏറെ ജൂനിയറായ കെ സി വേണുഗോപാലിന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി പദം കൊടുത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്. വേണഗോപാലിനേക്കാൾ ചെറിയ സ്ഥാനത്ത് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്നത് ക്ഷീണമാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ സംസ്ഥാനത്ത് തന്നെ നിർത്താനാണ് തീരുമാനം. വീണ്ടും കേരളത്തിൽ അധികാരം പിടിച്ച് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കേരളത്തിൽ ഭരണം പിടിക്കാൻ ഉമ്മൻ ചാണ്ടി അനിവാര്യമാണെന്ന് ഹൈക്കമാണ്ടിനെ ധരിപ്പിക്കാൻ എ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയെങ്കിലും കോൺഗ്രസിൽ ഉണർവ്വുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനവും ശരാശരിക്ക് താഴെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ കേരളത്തിലെ സാന്നിധ്യം അനിവാര്യമാണെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ നേതൃയോഗത്തിൽ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെ കോട്ടയത്ത് വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പരിശോധിച്ചായിരിക്കും സ്ഥാനാർത്ഥി നിർണ്ണയമെന്ന് മുകുൾ വാസ്നിക്കും പറഞ്ഞിട്ടുണ്ട് ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിർണായകമാകും. ഇത് മനസ്സിലാക്കി കേരളത്തിൽ ഉമ്മൻ ചാണ്ടിയുണ്ടാകേണ്ടതിന്റെ അനിവാര്യത ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തും. ഇതിനൊപ്പം സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് മത്സരിക്കേണ്ടെന്ന നയവും പ്രഖ്യാപിക്കും. കേരളത്തിൽ ജയസാധ്യതയുള്ള നിരവധി നേതാക്കൾ എല്ലാ മണ്ഡലത്തിലും കോൺഗ്രസിനുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ കോട്ടയത്തും ഇടുക്കിയിലും ഒന്നും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.
ഉമ്മൻ ചാണ്ടി മത്സരിക്കുന്ന കാര്യം കെപിസിസിയിൽ പോലും ചർച്ചയായിട്ടില്ല. എന്നാൽ നേതാക്കളടക്കം ഉമ്മൻ ചാണ്ടിയുടെ പേര് ഉയർത്തി കാട്ടുന്നുമുണ്ട്. ഇടുക്കിയിൽ മത്സരിക്കുമെന്ന സൂചനകൾക്കൊപ്പം തന്നെ കേരള കോൺഗ്രസിന്റെ സീറ്റായ കോട്ടയത്തും ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. ലോക്സഭയിൽ ഓരോ സീറ്റും നിർണ്ണായകമാണ്. എന്നാൽ കോട്ടയത്തും ഇടുക്കിയിലും ആരു നിന്നാലും ജയിക്കാം. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി മത്സരിക്കേണ്ട ആവശ്യമില്ല. എന്നാൽ ആലപ്പുഴയിലെ സ്ഥിതി അതല്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. ഈ ചർച്ച സജീവമാക്കിയാകും ഉമ്മൻ ചാണ്ടിയെ നാടുകടത്താനുള്ള ഐ ഗ്രൂപ്പിന്റെ നീക്കെത്തെ ചെറുക്കുക. ആലപ്പുഴയിൽ കെ സി വേണുഗോപാൽ വീണ്ടും മത്സരിക്കാനിടയില്ല. ഈ സാഹചര്യത്തിൽ ആലപ്പുഴയിൽ ചെന്നിത്തലയാണ് കരുത്തനായ സ്ഥാനാർത്ഥി. ആലപ്പുഴയിൽ ചെന്നിത്തല മത്സരിച്ച് ദേശീയ നേതാവാകട്ടേ എന്നും ഉമ്മൻ ചാണ്ടി കേരളത്തിൽ നിൽക്കട്ടേയെന്നുമാണ് എ ഗ്രൂപ്പ് ഉയർത്തുന്ന വാദം.
ദേശീയ മാധ്യമങ്ങളുടേതായി ഇതുവരെ പുറത്ത് വന്ന സർവ്വേകളിലെല്ലാം കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഏറ്റവും സജീവമാകുന്നത് ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങൾക്കാണ്. സോളാർ അഴിമതി, ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയാണ് ഉമ്മൻ ചാണ്ടി മന്ത്രി സഭ പുറത്ത് പോകുന്നത്. തോൽവിക്ക് ശേഷം നേതൃപരമായ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ പിറകോട്ട് വലിഞ്ഞ ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വം ഇടപെട്ടാണ് തിരികെ കൊണ്ട് വന്നത്. ഐഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയും നൽകി. ഇതെല്ലാം മുന്നിൽ വച്ചാണ് ഉമ്മൻ ചാണ്ടിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഐ ഗ്രൂപ്പ് രംഗത്ത് വന്നത്. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി പദം ഉറപ്പിക്കാനായിരുന്നു ഇത്. കേരളത്തിൽ രാഷ്ട്രീയ മോഹമുള്ള കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും പിന്താങ്ങി. ഇടക്കിയിൽ ഉമ്മൻ ചാണ്ടിയാണ് മികച്ചതെന്ന് ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തി എംപിയായി മത്സരിപ്പിക്കാനായിരുന്നു നീക്കം. ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നും ഏത് സീറ്റും നൽകാമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കുരയും ചെയ്തു.
ഉമ്മൻ ചാണ്ടി മത്സര രംഗത്തുണ്ടെങ്കിൽ അത് കോൺഗ്രസിന് വലിയ കരുത്താകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കോൺഗ്രസ് പ്രവർത്തകർ, പ്രത്യേകിച്ച് കോട്ടയത്തെ കോൺഗ്രസുകാർ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനോട് താൽപര്യമില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുന്നതോടെ ഉമ്മൻ ചാണ്ടിയുടെ തട്ടകം ഡൽഹിയാകും. ഉമ്മൻ ചാണ്ടിയുടെ അഭാവം കോൺഗ്രസിലെ എ ഗ്രൂപ്പിനെ ദുർബലപ്പെടുത്തും എന്ന ആശങ്കയും ഇവർക്കുണ്ട്. ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാൻ ആവേശം കാണിക്കുന്നത് കേരളത്തിൽ ഒതുക്കുന്നതിന് വേണ്ടിയാണെന്നും എ ഗ്രൂപ്പ് കണക്ക് കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കേണ്ടതില്ല എന്ന് എ ഗ്രൂപ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. അതേസമയം താൻ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ല എന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഒതുക്കുന്നതിന് വേണ്ടിയാണോ ലോക്സഭയിലേക്ക് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നത് എന്ന ചോദ്യത്തിന് എല്ലാവരും സഹപ്രവർത്തകരാണ് എന്നാണ് മറുപടി.
സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താനുള്ള ആസൂത്രിത നീക്കമാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രചാരണങ്ങൾക്ക് പിന്നിലെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നുു. ചർച്ചകൾ മുറുകുമ്പോഴും മൽസരരംഗത്തേക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഉമ്മൻ ചാണ്ടി. അതിനിടെ ഉമ്മൻ ചാണ്ടി മൽസരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികും വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പരസ്യ ചർച്ചകളിൽ എ ഗ്രൂപ്പ് അതൃപ്തി പ്രകടിപ്പിച്ചതിലെ രാഷ്ട്രീയം ഐ ഗ്രൂപ്പും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇനി പരസ്യ ചർച്ച ഐ ഗ്രൂപ്പുകാരും നടത്തില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍