കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, ജയരാജൻ, ധീരസഖാവ്'; വടകര മുഴുവൻ മുഴങ്ങുന്നത് പി ജയരാജനെ വ്യക്തി പൂജ വിമർശനത്തിന് ഇടയാക്കിയ വിപ്ലവഗാനം; വിവാഹ വീടുകളിൽപോലും പി ജെയുടെ ബാഡ്ജ് കുത്തിയ പ്രവർത്തകർ; കണ്ണൂരിൽനിന്ന് പ്രവർത്തകർ കൂട്ടമായി വടകരയിൽ എത്തുന്നതോടെ പി കെ ശ്രീമതിയുടെ പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക; കടത്തനാടൻ മണ്ണിലും നിറഞ്ഞു നിൽക്കുന്നത് പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
വടകര: വി എസ് കഴിഞ്ഞാൽ സിപിഎമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ പി ജയരാജൻ എന്ന മറുപടി മാത്രമാണ് മലബാറിലെങ്കിലും കിട്ടുക. മുഖ്യമന്ത്രി പിണറായി വിജയനോ, പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഒന്നും ജയരാജന് കഴിയുന്ന രീതിയിൽ ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിഞ്ഞിട്ടുമില്ല. ഈ പ്രവണത പിടിക്കാതായ പാർട്ടിയിലെ ചിലർ തന്നെ നേരത്തെ വ്യക്തി പൂജ വിവാദം ഉണ്ടാക്കി അദ്ദേഹത്തിനുനേരെ ഉൾപ്പാർട്ടി വിമർശനം ഉയർത്തിയിരുന്നു.
കഴിഞ്ഞ പാർട്ടി സമ്മേളനകാലത്ത്, അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീർത്തിച്ച് തയാറാക്കിയ 'ചെന്താരക' ഗാനം വിവാദമായിരുന്നു. എന്നാൽ 'വ്യക്തിപൂജ'യ്ക്കെതിരേ അച്ചടക്കവാളെടുത്ത സിപിഎമ്മിനു തെരഞ്ഞെടുപ്പുകാലത്തു മനംമാറ്റം വന്നിരിക്കയാണ്.ചെന്താരക ഗാനം ഇപ്പോൾ വടകരയിൽ ഹിറ്റാണ്. 'ചെഞ്ചോരപ്പൊൻകതിരല്ലേ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, കണ്ണൂരിൻ താരകമല്ലേ ജയജയരാജൻ, ധീരസഖാവ്' എന്നു തുടങ്ങുന്ന ഗാനമാണ് ഇടതുസ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളിൽ നിറഞ്ഞു നിൽക്കുന്നത്.
15 മിനിട്ട് ദൈർഘ്യമുള്ള സംഗീത ആൽബമാണ് ജയരാജസ്തുതിയായി പ്രചരിക്കപ്പെട്ടത്. പാർട്ടി ബന്ധമുള്ള ഒരു ഗ്രാമീണകലാസമിതിയാണ് ആൽബം തയാറാക്കിയത്. ഇതു പാർട്ടി സംസ്ഥാനനേതൃത്വത്തിനു നീരസമുളവാക്കുകയും ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ആയതോടെ ഇത് വീണ്ടും പ്രചാരത്തിലായിരിക്കയാണ്. പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ വോട്ടാകുക എന്ന് അറിയുന്നതുകൊണ്ട് പഴയ ശാസന പാർട്ടിയും വിഴുങ്ങിയിരക്കയാണ്.
മാത്രമല്ല കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ശക്തമായ മൽസരമാണ് ഇടതുമുന്നണി വടകരയിൽ നേരിടുന്നത്. ആർഎംപി യുഡിഎഫിന് പിന്തുണ കൊടുക്കുയും കൂടി ചെയ്തതോടെ വടകര പിടിക്കുക സിപിഎമ്മിന്റെ അഭിമാന പ്രശ്നമായും മാറിക്കഴിഞ്ഞു. വടകര ലോക്സഭാമണ്ഡലത്തിൽ കണ്ണൂർ ജില്ലയിലെ തലശേരിയും കൂത്തുപറമ്പും മാത്രമാണുള്ളത്. എന്നാൽ,കണ്ണൂരിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ആരാധകർ വടകരയിൽ പ്രചാരണത്തിനായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ണൂരിൽ പി കെ ശ്രീമതിയുടെ പ്രചാരണങ്ങളെ ബാധിക്കുമെന്നും പാർട്ടിക്കകത്ത് ആശങ്കയുണ്ട്. വടകരയെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള ശക്താമായ പ്രചാരണമാണ് പി ജയരാജന്റെ നേതൃത്വത്തിൽ നടക്കുന്നത്. വിവാഹ വീടുകളിൽ വധൂവരന്മ്മാർ ഉൾപ്പെടെയുള്ളവർ ജയരാജന്റെ ചിത്രം പതിച്ച ബാഡ്്ജ് കുത്തിയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ പ്രചാരണം മൂർധന്യത്തിലെത്തുമെന്നാണ് പാർട്ടി കരുതുന്നത്.
വ്യക്തിപൂജാ വിവാദത്തിൽ സംഭവിച്ചത്
പാർട്ടിക്ക് അതീതനായി വളരാനാണു ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാവില്ലെന്നുമായിരുന്നു വ്യക്തിപൂജാവിവാദത്തിൽ സംസ്ഥാനസമിതിയുടെ നിലപാട്. ഇക്കാര്യം കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. എന്നാൽ, ജയരാജനു പിന്നിൽ ഉറച്ചുനിന്ന കണ്ണൂർ ഘടകം ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. കണ്ണൂർ ഘടകത്തിന്റെ പൂർണപിന്തുണയോടെ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുകയും ചെയ്തു. തുടർന്ന്, സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേളയിൽ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയർത്തിക്കാട്ടിയ പ്രവർത്തകനെ പിണറായി താക്കീതു ചെയ്തതും ഈ നീരസത്തിന്റെ ഭാഗമായിരുന്നെന്ന് പറയുന്നു.
അവസരം കിട്ടിയപ്പോൾ ജയരാജനെ വടകര സ്ഥാനാർത്ഥിയാക്കി നാടുകടത്തിയതാണെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. കണ്ണരിൽ സിപിഎമ്മിന്റെ അവസാന വാക്കാണ് ഇപ്പോൾ ജയരാജൻ. ഈ അപ്രമാദിത്വത്തിന് അവസാനം വരുത്തുക എന്ന ലക്ഷ്യംകൂടി ഈ സ്ഥാനാർത്ഥിത്വത്തിനുണ്ടോ എന്നും സംശയിക്കുന്നവരുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും ജില്ലാ നേതൃത്വത്തിൽനിന്നും ജയരാജനെ ഒഴിവാക്കാനുള്ള തന്ത്രമാണു സ്ഥാനാർത്ഥി കുപ്പായമെന്ന വികാരവും ശക്തമാണ്. ജയരാജൻ സ്ഥാനാർത്ഥിയായ ഉടനെ തന്നെ പുതിയ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തെരഞ്ഞെടുത്തതും വ്യക്തമായ സൂചനയാണ്.
കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് പലപ്പോഴും പി ജയരാജന്റെ നീക്കങ്ങൾ നടക്കാറ്. അടുത്തിടെ മുസ്ലിംലീഗിന്റെ കോട്ടകളിൽ പോലും വിള്ളൽ വീഴ്ത്തിക്കൊണ്ടാണ് ജയരാജൻ ഇടപെട്ട് ലീഗ് പ്രവർത്തകരെ സിപിഎമ്മിൽ എത്തിച്ചത്. ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിന് പിന്നിലും ജയരാജന്റെ മിടുക്കു തന്നെയായിരുന്നു. കണ്ണൂരിൽ എവിടെ പോയാലും പ്രവർത്തകരെ പേര് ചൊല്ലി വിളിക്കുന്ന വിധത്തിൽ പരിചയമുള്ള നേതാവാണ് പി ജയരാജൻ. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ജനകീയത.
എന്തായാലും ഈ ജനകീയമായ നീക്കങ്ങൾ തന്നെയാണ് അദ്ദേഹം പുരയ്ക്ക് മേലേ ചാഞ്ഞെന്ന തോന്നലുണ്ടാക്കാൻ സിപിഎം നേതൃത്വത്തിന് ഇടയാക്കിയത്.സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിരുന്നു. അണികളുടെ കരുത്തിന്റെ പിൻബലത്തിൽ ജയരാജൻ പാർട്ടിക്കകത്തെ വിമർശനങ്ങളെ അതിജീവിച്ചത്.
തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കൂടാതെ സ്വാന്തന ചികിൽസയിലുടെ കിടപ്പുരോഗികളെ പരിചരിക്കനായുള്ള ഐആർപിസി പദ്ധതിയൊക്കെ വലിയ പിന്തുണയാണ് സമൂഹത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കികെക്കാടുത്ത്. കണ്ണൂരിലെ സിപിഎം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണമെന്നാണ് വിലയരുത്തൽ. എന്തായാലും വടകര ജയിക്കാനായി പഴയ വ്യക്തി പ്രഭാവ സിദ്ധാന്തം പാർട്ടി ഉപേക്ഷിച്ച മട്ടാണ്.
Stories you may Like
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- കണ്ണൂർ തിരിച്ചുപിടിക്കാൻ എം വി ജയരാജൻ കളത്തിലിറങ്ങുമോ?
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍