മലബാറിനെ മൂന്ന് സീറ്റുകളിലും സിപിഎം പ്രവർത്തകർ ഒരുപോലെ ആവശ്യപ്പെട്ടത് പി ജയരാജനെ; വിഎസിനുശേഷം സിപിഎമ്മിൽ എറ്റവും സ്വാധീനമുള്ള നേതാവ് അങ്കത്തിനിറങ്ങുമ്പോൾ വടകര കൈപ്പിടിയിലാവുമെന്ന് കണക്ക് കൂട്ടലിൽ ഇടതുക്യാമ്പ്; അക്രമ രാഷ്ട്രീയം ചർച്ചയാക്കി പ്രതിരോധമുയർത്താൻ യുഡിഎഫും; മുല്ലപ്പള്ളിക്കായി കോൺഗ്രസിലും മുറവിളി; കെ കെ രമയുടെ നിലപാടും നിർണ്ണായകം; കടത്തനാടൻ മണ്ണിൽ ഇത്തവണ രാഷ്ട്രീയ പൂഴിക്കടകൻ
രഞ്ജിത്ത് ബാബു
കണ്ണൂർ: വി എസ് അച്യുതാനന്ദനുശേഷം സിപിഎം അണികളിൽ മലബാറിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ, രാജ്യത്ത് പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഘടനാ ബലമുള്ള കണ്ണൂരിലെ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്ന പേരാണ് ലഭിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി നേതൃനിരയിൽ പ്രവർത്തിക്കുന്ന ഈ നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിക്ക് മുകളിൽപോവുന്നു എന്നുപോലും ഈയിടെ സിപിഎമ്മിൽ വിമർശനമുണ്ടായിരുന്നു. ചില ബിജെപി നേതാക്കളെയും എന്തിന് കാവി ഗ്രാമങ്ങളെപോലും പാർട്ടിയിലേക്ക് മാറ്റിയും, നിരവധി പ്രക്ഷോഭസമരങ്ങൾ നയിച്ചും എന്നും പ്രവർത്തകർക്ക് ഒപ്പമായിരുന്നു പി ജയരാജൻ. അണികളുമായുള്ള ആത്മ ബന്ധവും, അഴിമതിരഹിതനെന്ന പ്രതിഛായയും, ജനകീയ അടിത്തറയുമായിരുന്നു ജയരാജന്റെ എക്കാലത്തെയും കരുത്ത്.
ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ മരണാസന്നനായി ഇപ്പോളും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറിയിട്ടില്ലാത്ത അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം തന്നെയാണ്. ജയരാജനെ വടകരയിൽ നിർത്താനുള്ള തീരുമാനും സിപിഎം അണികളിൽ വലിയ ആവേശത്തിന് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി പാർട്ടിക്ക് മേൽക്കയുള്ള വടകര മണ്ഡലം സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൊണ്ടാണ് കൈവിട്ടുപോകുന്നതെന്ന് നേരത്തെ പല തവണ സിപിഎമ്മിൽ ചർച്ചയായിരുന്നു. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് ഏകോപിക്കാൻ കഴിഞ്ഞാൽ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണുക്കൂകൂട്ടൽ. സിപിഎമ്മിൻെർ അനൗദ്യോഗിക പ്രോട്ടോക്കോൾ പ്രകാരവും പാർട്ടിസെക്രട്ടി കഴിഞ്ഞാൽ രണ്ടാമൻ കണ്ണൂർ ജില്ലാ സെക്രട്ടിറിയാണ്.
മലബാറിലെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ച ചെയ്യപ്പെട്ട പേരുകാരിൽ മുൻനിരയിലായിരുന്നു സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ. കണ്ണൂർ, കാസർഗോഡ്, വടകര ലോകസഭാ മണ്ഡലങ്ങളിൽ സിപിഎം. അണികൾ ഒന്നുപോലെ ആഗ്രഹിച്ചിരുന്നത് പി.ജയരാജനെയാണ്. വടകര മണ്ഡലത്തിലെ വിവിധ ഏരിയാകമ്മറ്റികൾ വൃന്ദാകാരാട്ടിനേയൊ അല്ലെങ്കിൽ പി ജയരാജനെയോ ഈ സീറ്റിൽ മൽസരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നുത്. അണികളുടെ ആഗ്രഹത്തിന് അനുകൂലമായി വടകരയിലാണ് പി.ജയരാജനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.
മൂവായിരത്തിൽ പരം വോട്ടിന് മാത്രമാണ് വടകര മണ്ഡലം കഴിഞ്ഞ തവണ സിപിഎമ്മിന് കൈവിട്ടു പോയത്. കെപിസിസി പ്രസിഡണ്ടായതോടെ സിറ്റിങ് എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സര രംഗത്ത് നിന്ന് പിന്മാറിയിരിക്കയാണ്. ഇത് മുന്നിൽ കണ്ട് തന്നെയാണ് സിപിഎം. തങ്ങളുടെ പഴയ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുന്നത്. മുല്ലപ്പള്ളിക്ക് സമനായ ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ ഇറക്കിക്കളിക്കാൻ യു.ഡി.എഫിന് ഇല്ലാത്തതും സിപിഎമ്മിന് അനുഗ്രഹമാകും. അതേസമയം പി ജയരാജനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെ മുല്ലപ്പള്ളിക്കായി കോൺഗ്രസിൽ മുറവിളി ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മൽസരിക്കില്ലെന്ന തീരുമാനം തിരുത്തണമെന്നും, മുൻകാലങ്ങളിൽ അത്തരം അനുഭവം ഉണ്ടെന്നുമാണ് വടകരയിലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ജയരാജൻ സ്ഥാനാർത്ഥിയാവുന്നതോടെ അക്രമരാഷ്ട്രീയം ചർച്ചയാവുന്നതും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് യുഡിഎഫ് കരുതുന്നു. ഷുക്കൂർ - ശുഹൈബ് വധക്കേസുകളുമായ ബന്ധപ്പെട്ട കോടതി നടപടികൾ ചർച്ചയാവുന്നതോടെ ജയരാജൻ പ്രതിക്കൂട്ടിലാവുമെന്ന് ഇവർ കരുതുന്നു.
കെ കെ രമയടക്കമുള്ളവരുടെ നിലപാടും ഇവിടെ നിർണ്ണായകമാവും. നേരത്തെ ആർഎംപി യുഡിഎഫിന് പിന്തുണകൊടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും രമ അത് നിഷേധിക്കുകയായിരുന്നു. സിപിഎമ്മിന്റെ വലതുപക്ഷ നയങ്ങളിൽ പ്രതിഷേധിച്ച് ടി പി ചന്ദ്രശേഖരൻ ഉണ്ടാക്കിയ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരുന്നു. പക്ഷേ പി ജയരാജൻ സ്ഥാനാർത്ഥിയാവുന്നതോടെ, അക്രമരാഷ്ട്രീയം എന്ന ഒറ്റ വിഷയം ഉയർത്തി യുഡിഎഫിന് പിന്തുണകൊടുക്കുന്നതിനെ ആർഎംപിക്ക് ന്യായീകരിക്കാൻ കഴിയും.
2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ട വടകര മണ്ഡലം പിന്നീട് തുടർച്ചയായി ഇടതുമുന്നണിക്ക് ഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എംപി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എംപി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എംപി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.
വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം. സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിമയസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎമ്മിന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍