ശബരിമലയിലേറി കെ സുരേന്ദ്രന്റെ രാജകീയ പര്യടനം; ആൾക്കൂട്ടം വോട്ടായാൽ ബിജെപി ജയിക്കുമെന്ന് നാട്ടുകാർ; പ്രളയത്തിലെ ഇടപെടൽ കിട്ടിയ വലിയ മൈലേജുമായി പ്രസരിപ്പോടെ വീണാ ജോർജ്; പരമ്പാരഗത മണ്ഡലം നിലനിർത്താൻ ആന്റോ ആന്റണി; പക്ഷേ സിറ്റിങ്ങ് എംപിക്ക് സ്വന്തം പാർട്ടിയിൽനിന്ന് കാലുവാരൽ ഭീഷണിയും; പത്തനംതിട്ടയിൽ ആരു ജയിക്കുമെന്നത് അടിയൊഴുക്കുകൾ തീരുമാനിക്കും; ശബരീശ മണ്ഡലത്തിൽ അപ്രവചനീയ ത്രികോണം
അരുൺ ജയകുമാർ
പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ പത്തനംതിട്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തലുള്ള ത്രികോണ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാധാരണ ഗതിയിൽ ഇടത്പക്ഷത്തിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥികൾ ആരെന്ന് പോലും ശ്രദ്ധിക്കാത്ത തരത്തിൽ യുഡിഎഫ് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മണ്ഡലത്തിൽ പക്ഷേ നാടകീയമായ മാറ്റമാണ് പക്ഷേ ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിന് കാരണം എന്താണ് എന്ന് ചോദിച്ചാൽ ശബരിമലയിലെ യുവതി പ്രവേശനം എന്നല്ലാതെ മറ്റൊന്ന് ഇല്ല.
ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള മുതൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വരെ നോട്ടമിട്ടിരുന്ന സീറ്റിൽ ശബരിമല സമരത്തിൽ 242 കേസുകളിൽ പെട്ട് ജയിലിൽ കഴിഞ്ഞ് ഭക്തരുടെ ആരാധ്യ പുരുഷനായി മാറിയ കെ സുരേന്ദ്രൻ എത്തിയപ്പോൾ കളം വല്ലാതെ അങ്ങ് മാറി. ആറന്മുള എംഎൽഎയും മിടുക്കിയെന്ന് നാട്ടുകാർ വിളിക്കുന്ന വീണ ജോർജും സിറ്റിങ് എംപി ആന്റോ ആന്റണിയും ഏറ്റുമുട്ടുമ്പോൾ നേരിയ മുൻതൂക്കം ആർക്കെന്ന് പോലും പറയാൻ കഴിയാത്ത തരത്തലുള്ള മത്സരത്തിന് അപ്രതീക്ഷിതമായി പത്തനംതിട്ട സാക്ഷ്യം വഹിക്കുകയാണ്.
ശരിക്കും ഫോട്ടോ ഫിനീഷ് തന്നെയാണ് ഈ മണ്ഡലത്തിൽ. അവസാനം നടന്ന സർവേയിൽ മൂന്നു മുന്നണികൾക്കും ജയിക്കാവുന്ന കടുത്ത മൽസരമാണെന്നാണ് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇവിടെ ആരു ജയിക്കുമെന്ന പ്രവചനം നടത്താനും കഴിയില്ല.
പത്തനംതിട്ടക്കാർക്ക് എല്ലാമെല്ലാമായ ശബരിമല
മണ്ഡലത്തിൽ ഒരു നിർണായക ശക്തിയേ അല്ലാതിരുന്ന ബിജെപി വളരെ പെട്ടന്ന ജയാധ്യതയുള്ള രണ്ടാമത്തെ മണ്ഡലമായി തിരുവനന്തപുരത്തിന് ശേം പത്തനംതിട്ടയെ കാണുന്നതിന് കാരണം ശബരിമലയാണ്. പത്തനംതിട്ടക്കാരന് ജാതി മത വ്യത്യാസമില്ലാതെ എല്ലാമെല്ലാമാണ് ശബരിമല. മറ്റ് മണ്ഡലങ്ങളിൽ മണ്ഡലകാലത്തെ സംഭവ വികാസങ്ങൾ മറന്നുതുടങ്ങിയെങ്കിലും പക്ഷേ പത്തനംതിട്ടയിൽ സ്ഥിതി അങ്ങനെയല്ല.
യുവതി പ്രവേശനം കൂടി നടന്നതോടെ ഇടത് വലത് അനുഭാവികളായിരുന്ന പലരും ഇത്തവണ ബിജെപിക്കും സുരേന്ദ്രനും ഒപ്പം കൂടിയിരിക്കുകയാണ്. യുവതി പ്രവേശനം നടന്നപ്പോൾ വൃണപ്പെട്ട ഭക്ത വികാരം എത്രേത്താളം മുന്നണികളുടെ അടിത്തറയ ബാധിച്ചുവെന്ന് ചോദിച്ചാൽ നേട്ടമുണ്ടാക്കിയത് കെ സുരേന്ദ്രനാണ് എന്ന് ഒരു സ്വീകരണ കേന്ദ്രത്തിലെങ്കിലും സുരേന്ദ്രനെ അനുഗമിച്ചവർക്ക് അറിയാം. ഇത് കോട്ടമുണ്ടാക്കുന്നത് ഇടത് പക്ഷത്തിനാണോ വലത് പക്ഷത്തിനാണോ എന്ന് നിലവിൽ പറയാൻ കഴിയില്ല. അത്പൊലെ തന്നെ ആൾക്കൂട്ടത്തിന്റെ വോട്ട് സുരേന്ദ്രരന്റെ പെട്ടിയിൽ വീഴുമൊ എന്നും കാത്തിരുന്ന് തന്നെ കാണണം.
പ്രചാരണത്തിൽ തിളങ്ങി സുരേന്ദ്രൻ
പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണം മാത്രം മാനദണ്ഡമാക്കിയാൽ കെ സുരേന്ദ്രൻ ബഹുദൂരം മുന്നിലാണ്. വലിയ ജനപങ്കാളിത്തം കൊണ്ട് പ്രത്യേകിച്ച് വനിത വോട്ടർമാരുടെ വൻ തള്ളിക്കേറ്റം ഉണ്ടാകുന്ന മണ്ഡലത്തിൽ ശബരിമല സമരത്തിൽ 21 ദിവസം ജയിലിൽ കിടന്നതിന് ഒരു സഹതാപം സുരേന്ദ്രന് നേടിക്കൊടുത്തിട്ടുണ്ട്. ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥികൾ എത്തുന്നതിന് മണിക്കൂറുകളോളം കുടുംബ സമേതം നാട്ടുകാർ കാത്തിരിക്കുന്ന ദൃശ്യം നമുക്ക് കാണാൻ കഴിയുമായിരുന്നു.
ഒരിക്കലും സുരേന്ദ്രൻപോലും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് പത്തനംതിട്ടയിൽ ലഭിച്ചത്. ആരതി ഉഴിഞ്ഞും, ശരണം വിളിച്ചുമാണ് സുരേന്ദ്രനെ ഓരോ കേന്ദ്രങ്ങളിലും സ്വീകരിച്ചത്. അത്പോലെ തന്നെ സുരേന്ദ്രനെ കാണുമ്പോൾ തന്നെ വിശേഷം തിരക്കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനുമെല്ലാം ജനം ഇരച്ച് കയറുകയാണ്.
മകളായി... സഹോദരിയായി... കൂട്ടുകാരിയായി വീണാ ജോർജ്
പത്തനംതിട്ട മണ്ഡലത്തിൽ മുൻപൊന്നും ഇല്ലാത്ത പ്രതീക്ഷയാണ് ഈ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും ഇടത്പക്ഷത്തിന്. അതിന് പ്രധാനമായും കാരണമാകുന്നത് വീണ ജോർജ് എന്ന സ്ഥാനാർത്ഥിയുടെ സാന്നിധ്യമാണ്. പ്രളയ സമയത്ത് മുഴുവൻ സമയവും നാട്ടുകാർക്ക് ഒപ്പം നിന്നത് വീണയുടെ മൈലേജ് വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. വോട്ട് ചോദിച്ച് എത്തുമ്പോഴും മറ്റുമെല്ലാം വീണാ ജോർജ് പ്രകടിപ്പിക്കുന്ന എനർജിയും ചടുലതയും എല്ലാം തന്നെ മിടുക്കി എന്ന പേര് ഇതിനോടകം അവർക്ക് നേടിക്കൊടുത്ത് കഴിഞ്ഞു.
വോട്ട് ചോദിക്കാനെത്തിയപ്പോൾ ഓരോ വോട്ടർമാരോടും വളരെ വേഗം സൗഹൃദത്തിലാകാനും അതോടൊപ്പം തന്നെ അവരുടെ വോട്ടുറപ്പിക്കാനും വീണയ്ക്ക് കഴിയുന്നു. ഒപ്പം തന്നെ വളരെ നല്ല പ്രാസംഗിക കൂടിയായ അവർക്ക് ജനപിന്തുണയും വർധിക്കുന്ന കാഴ്ചയാണ്.
കാലു വാരൽ ഭീഷണിയിൽ ആന്റോ ആന്റണി
രണ്ട് തവണ പത്തനംതിട്ടയിൽ നിന്ന് എംപിയായ ആന്റോ ആന്റണിക്ക് ഹാട്രിക് തികയ്ക്കാൻ രംഗത്ത് ഇറങ്ങുമ്പോൾ സുരേന്ദ്രനേയും വീണയേയും നേരിടുന്നതിന് ഒപ്പം സ്വന്തം പാർട്ടിയിലെ എതിരാളികളെ കൂടി നേരിടണം. ആന്റോയെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ വിമത സ്വരം ഉയർത്തുകയും മണ്ഡലത്തെ പിന്നോട്ട് നയിച്ച ആന്റോയ്ക്ക് സീറ്റ് നൽകരുത് എന്നും ഡിസിസി പ്രസിഡന്റ് മോഹൻരാജും ഒപ്പം തന്നെ ജില്ലയിലെ പ്രമുഖ നേതാവായ പഴകുളം മധുവും രംഗത്ത് ഉണ്ടായിരു്നനു.
എന്നാൽ ഇത് ആദ്യ ഘട്ടത്തിൽ മാത്രം ഉണ്ടായിരുന്ന ഒരു പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഇത് നിലനിൽക്കുന്നില്ലെന്നും ജനാധിപത്യമായി തന്നെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും ആന്റോ അവകാശപ്പെടുന്നുവെങ്കിലും ഇതിന്റെ അടിയൊഴുക്കുകൾ എത്രത്തോളമെന്ന് അറിയണമെങ്കിലും അന്തിമ വിധി വരെ കാത്തിരിക്കണം
ജാതിസമവാക്യങ്ങൾ പ്രവചനാതീതം
ക്രൈസ്തവ വോട്ടർമാർ വലിയ വോട്ട് ബാങ്കായ മണ്ഡലത്തിൽ എൻഎസ്എസ് നിലപാട് വളരെ പ്രാധാന്യമുള്ളവയാണ്. ശബരിമല സമരത്തിൽ സിപിഎം വിരുദ്ധ നിലപാടുള്ള എൻഎസ്എസ് മറ്റ് എല്ലായിടത്തും സമദൂരമാണെങ്കിലും പത്തനംതിട്ടയിൽ സഥിതി അങ്ങനെ അല്ല. എന്ത് വിലകൊടുത്തും ആചാരസംരക്ഷണത്തിന് മുൻകൈയെടുത്ത സുരേന്ദ്രനെ വിജയിപ്പിക്കണം എന്നുണ്ട്. ഇപ്പോൾ സുരേന്ദ്രന് ലഭിക്കുന്ന സ്വീകരണത്തിൽ വലിയ പങ്കും എൻഎസ്എസ് പിന്തുണയോടെയാണ്.സമുദായ സംഘടനകളും ഇത്തവണ പത്തനംതിട്ടയിൽ നിർണായക ശക്തികളാവും.
ലോക്സഭാ മണ്ഡലം രൂപംകൊണ്ട ശേഷം ഇതുപോലൊരു മത്സരം പത്തനംതിട്ടയിൽ ഉണ്ടായിട്ടില്ല. മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണ തവണ നടന്ന തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വിജയ പ്രവചനങ്ങളും സാധ്യമായിരുന്നു. സംസ്ഥാനത്ത് അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലം. പത്തനംതിട്ട ദേശീയ ശ്രദ്ധ ആർജജിച്ചതുകൊണ്ടും വിജയം മൂന്ന് മുന്നണികൾക്കും പ്രധാനമാണ്. മലയാളികൾ ലോകത്തിന്റെ ഏത്കോണിലാണെങ്കിലും ശബരിമല അവന്റെ നാടിന്റെ മുഖച്ഛായയാണ് അതുകൊണ്ട് തന്നെ ഈ മണ്ഡലം ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവിടയെല്ലാം ശ്രദ്ധേയവുമാണ്.
ദേശീയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് പ്രചാരണം നടത്തുമ്പോൾ എൽ.ഡി.എഫ് മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശബരിമല വിഷയം തന്നെയാണ് ബിജെപിയുടെ പ്രചാരണായുധം. മൂന്ന് മുന്നണികൾക്കും അടിയൊഴുക്കുകളും നിർണായകമാവും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍