പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ശ്രീധരൻ പിള്ളയുടെ സീറ്റുമോഹം കൊണ്ടു തന്നെ; തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ തൃശ്ശൂർ സീറ്റ് ബിഡിജെഎസിൽ നിന്നും ഏറ്റെടുത്ത് സുരേന്ദ്രനെ മത്സരിപ്പിക്കാൻ നീക്കം; തുഷാറിന്റെ കനിവ് കാത്ത് കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ; ഹോട്ട്സീറ്റിനായി കടിപിടി മുറുകുമ്പോൾ അണികൾക്ക് കടുത്തനിരാശ; വിജയപ്രതീക്ഷ തല്ലിക്കെടുത്തുന്നവർക്കെതിരെ കടുത്ത അമർഷം; സീറ്റില്ലാത്തവർ അതൃപ്തി പരസ്യപ്പെടുത്തുമ്പോൾ കേഡർ സ്വഭാവം നഷ്ടമായി ബിജെപി
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലെ മൂന്നാം രാഷ്ട്രീയ ശക്തിയാകുമെന്നു കരുതിയിരുന്ന എൻഡിഎയും ബിജെപിയും കേരളത്തിൽ തകർന്നടിയുന്നു. വെറും ഇരുപത് ലോക്സഭാ സീറ്റുള്ള കേരളത്തിൽ 20 സീറ്റിലും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനോ അത് പ്രഖ്യാപിക്കാനോ കഴിയാത്ത അവസ്ഥയിൽ കേരളത്തിലെ ബിജെപി നേതൃത്വവും ദേശീയ ബിജെപി നേതൃത്വവും എത്തി എന്നുള്ളത് ബിജെപി നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത വെളിവാക്കുകയും ചെയ്യുന്നു. ഇന്നലെ ദേശീയ നേതൃത്വം ലോക്സഭാ തിരഞ്ഞടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട ലോക്സഭാ സീറ്റിലെ സ്ഥാനാർത്ഥി ആരെന്നു പ്രഖ്യാപിക്കാൻ കൂടി കഴിഞ്ഞില്ല. ബിജെപിയുടെ കേരളത്തിലെ ചരിത്രത്തിൽ ഇത് പുതുമയുള്ള കാര്യമാണ്.
പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ ബിജെപി ഇപ്പോൾ തൃശൂർ സീറ്റിനെ ആശ്രയിച്ച് നിൽക്കുന്നു. വിചിത്രമായ കാര്യമാണിത്. തൃശൂർ സീറ്റ് ഇപ്പോൾ ബിജെപിക്ക് തിരികെ വാങ്ങണം. തൃശൂർ സീറ്റ് ബിഡിജെഎസിനാണ്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഈ സീറ്റിൽ നിന്നില്ലെങ്കിൽ സീറ്റ് തിരികെ വാങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാം. അതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരിഭവം തീരും. പിള്ളയെ തൃശൂരിൽ നിർത്തിയില്ലെങ്കിൽ പത്തനംതിട്ട നിർത്താം. ഇതോടെ രണ്ടു സീറ്റുകളിൽ പിള്ള, സുരേന്ദ്രൻ എന്ന രീതിയിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്താം.
പത്തനംതിട്ട സീറ്റിന്റെ പേരിൽ ബിജെപിയിൽ കലാപമാണ് നടന്നത്. പത്തനംതിട്ട സീറ്റിൽ ഒരേ ഒരു സ്ഥാനാർത്ഥിയുടെ പേരാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പിള്ള നൽകിയ ലിസ്റ്റിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതോടെയാണ് ആർഎസ്എസും ശബരിമല കർമ്മസമിതിയും ഇടഞ്ഞത്. പത്തനംതിട്ടയിൽ സുരേന്ദ്രൻ വേണമെന്ന് ഇവർ നിർബന്ധം പിടിച്ചു. ഇതോടെ ബിജെപി കേന്ദ്ര നേതൃത്വം ലിസ്റ്റിൽ പിള്ളയുടെ പേര് വെട്ടി സുരേന്ദ്രൻ എന്നാക്കി. സോഷ്യൽ മീഡിയയിൽ വന്ന കലാപങ്ങളും ഇതിനായി കെ.സുരേന്ദ്രൻ പക്ഷം ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നാൽ സുരേന്ദ്രന് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന കലാപങ്ങൾക്ക് പിന്നിൽ സുരേന്ദ്രൻ തന്നെയാണ് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ പിള്ള-കൃഷ്ണദാസ് പക്ഷങ്ങൾ അറിയിച്ചത്. ഇതോടെയാണ് ഇന്നലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പത്തനംതിട്ട ഒഴിച്ച് നിർത്തിയത്.
ബിജെപി കാക്കുന്നത് തുഷാർ വെള്ളാപ്പള്ളിയുടെ തീരുമാനമാണ്. തുഷാർ ഇപ്പോഴും തൃശൂരിൽ മത്സരിക്കാം എന്ന് ഉറപ്പു പറഞ്ഞിട്ടില്ല. മത്സരിച്ചാൽ എസ്എൻഡിപിയിലെ സ്ഥാനം അച്ഛൻ വെള്ളാപ്പള്ളി തന്നെ വെട്ടും. തുഷാർ തൃശൂരിൽ ജയിക്കാനും സാധ്യത കുറവ്. അതിനാൽ ഈ സെറ്റ് തിരികെ ബിജെപിയെ ഏൽപ്പിക്കാൻ തന്നെയാണ് തുഷാറും ഒരുങ്ങുന്നത്. ഇപ്പോൾ തൃശൂർ സീറ്റിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും വ്യത്യാസപ്പെട്ടിട്ടുണ്ട്. ബിജെപിയിൽ നിലനിൽക്കുന്ന ശക്തമായ ഗ്രൂപ്പ് പോര് ഒഴിവാക്കണമെങ്കിൽ തൃശൂർ ബിജെപിക്ക് തിരികെ തന്നെ വേണം. പിള്ളയെയും കെ.സുരേന്ദ്രന്റെയും ഈ രണ്ടു സീറ്റിൽ സ്ഥാനാർത്ഥികളായി മാറ്റിയാൽ തത്ക്കാലം ഗ്രൂപ്പ് പോരുകൾക്ക് ശമനമാകും. പക്ഷെ അതിനു തുഷാർ കനിയണം. ഇപ്പോൾ ബിജെപിയിലെ ശക്തമായ ഗ്രൂപ്പ് പോര് പരിഹരിക്കാൻ തുഷാറിന്റെ കാലിൽ വീഴേണ്ട അവസ്ഥയാണ്. . തുഷാർ തീരുമാനം ഇന്ന് പ്രഖ്യാപിക്കും എന്നാണ് പറയുന്നത്. അതിനാൽ ബിജെപിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരുകളെ സംബന്ധിച്ച് തുഷാറിന്റെ തീരുമാനം നിർണ്ണായകമായി മാറുകയാണ്.
തൃശൂർ സീറ്റ് ബിഡിജെഎസിനാണ്. തുഷാർ വെള്ളാപ്പള്ളിയോട് തൃശൂർ സീറ്റിൽ മത്സരിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്. തുഷാർ നിന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ബിജെപി-ബിഡിജെഎസ് സഖ്യം എന്നാണ് അമിത് ഷാ ചോദിച്ചത്. ഈ വിരട്ടലിൽ വീണാണ് തുഷാർ തൃശൂരിൽ ബീഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കാം എന്ന് അമിത് ഷായോട് സമ്മതിച്ചത്. തൃശൂരിൽ മത്സരിച്ചാൽ തെറിക്കുക തുഷാർ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന എസ്എൻഡിപി ഭാരവാഹിത്യം ഒഴിയേണ്ടി വരും. വെള്ളാപ്പള്ളി നടേശൻ ഈ കാര്യത്തിൽ കടുത്ത നിലപാടിലുമാണ്. ഈ ഘട്ടത്തിൽ തന്നെയാണ് അമിത് ഷായെ പേടിച്ച് തൃശൂരിൽ സ്ഥാനാർത്ഥിയാകാമെന്ന് തുഷാർ സമ്മതിക്കുന്നതും പക്ഷെ മാറിയ സാഹചര്യത്തിൽ തുഷാർ തൃശൂരിൽ നിന്നില്ലെങ്കിൽ നല്ലത് എന്ന രീതിയിലാണ് ബിജെപി നീങ്ങുന്നത്. തുഷാർ മത്സരിച്ചില്ലെങ്കിൽ സീറ്റ് തിരികെ വാങ്ങും എന്ന് മുൻപ് തന്നെ ധാരണയുമുണ്ട്. ഈ സീറ്റ് തുഷാറിൽ നിന്ന് തിരികെ വാങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത്. പിള്ള തൃശൂരിൽ വന്നാൽ പത്തനംതിട്ട സുരേന്ദ്രന് നൽകാം.
കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് വിവാദത്തിന്റെ കുന്തമുനയായി കരുതുന്ന പത്തനംതിട്ടയിൽ ആരു സ്ഥാനാര്ഥിയാകുമെന്നു തീരുമാനിക്കാൻ കേരള നേതൃത്വത്തിനു കഴിയാതെ പോകുന്ന അവസ്ഥയിൽ സാധാരണ ഗതിയിൽ കേന്ദ്ര നേതൃത്വം അർത്ഥശങ്കയില്ലാതെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുകയാണ് പതിവ്. ഈ രീതിയിലാണ് ബിജെപി അധ്യക്ഷൻ കേരളത്തിലെ ബിജെപി കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിന്റെ തൊട്ടു മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തെ രാത്രിക്ക് രാത്രി മിസോറാം ഗവർണർ ആയി പറപ്പിച്ചതും വി.മുരളീധരന് സംസ്ഥാന അധ്യക്ഷൻ ആയ കുമ്മനം പോലും അറിയാതെ എംപിയായി നിയമിച്ച തീരുമാനങ്ങൾ എല്ലാം കേന്ദ്ര നേതൃത്വം പ്രത്യേകിച്ച് അമിത് ഷാ ഇങ്ങിനെ എടുത്ത തീരുമാനങ്ങൾ ആണ്. ഇതേ അമിത് ഷായ്ക്ക് പോലും പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലാ എന്നത് ബിജെപിയുടെ കേരളത്തട്ടിലെ പ്രതിസന്ധിയുടെ ആഴം തന്നെയാണ് കാണിക്കുന്നത്.
കേഡർ പാർട്ടി ആയ ബിജെപി കേരളത്തിൽ കേഡർ പാർട്ടി അല്ലാതാകുന്ന സൂചനകളും ഇതിന്നിടയിൽ ഉയരുന്നുമുണ്ട്. അതിനായി ബിജെപി നേതാക്കളേയും അണികളും എടുത്ത് കാണിക്കുന്ന ഉദാഹരണം ഇപ്പോൾ എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രതികരണമാണ്. കൊല്ലത്ത് സ്ഥാനാർത്ഥിയാവും എന്ന സൂചനകൾ വന്നപ്പോൾ കണ്ണന്താനം പരസ്യമായി പ്രതികരിച്ചത് ഇതിലും ഭേദം മലപ്പുറമാണ് എന്നാണ്. ഇതുകൊല്ലത്തെ ബിജെപി അണികളെയും നേതാക്കളെയും ക്ഷുഭിതരാക്കുകയും ചെയ്തു. ബിജെപിയുടെ കേഡർ സംവിധാനത്തിനകത്ത് ഇത്തരം പ്രസ്താവനകൾ ബിജെപിയെ സംബന്ധിച്ച് അചിന്ത്യമാണ്. അതുപോലെ ആലപ്പുഴയിൽ കെ.എസ്. രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിലും ബിജെപിയിൽ അമർഷം പുകയുകയാണ്.
പാർട്ടിക്ക് വേണ്ടി വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും അവഗണിച്ചാണ് രാധാകൃഷ്ണനെ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയത് എന്നാണ് ഉയരുന്ന ആക്ഷേപം. കുറെകാലമായി ലോക്സഭാ തിരെഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിക്ക് സ്വന്തം സ്ഥാനാര്ഥികളുമില്ല. എൻഡിഎ സ്ഥാനാർത്ഥികൾ അവിടെ സ്ഥാനാർത്ഥികൾ ആകുന്നതാണ് നിലവിലെ രീതി. ഇപ്പോൾ സ്വന്തം സ്ഥാനാർത്ഥി വന്നപ്പോൾ അത് ഇന്നലെ ബിജെപിയിലേക്ക് കയറിവന്ന ആളുമായി. കോൺഗ്രസ് പാരമ്പര്യമാണ് രാധാകൃഷ്ണന് ഉണ്ടായിരുന്നത്. പി.എസ്സി ചെയർമാൻ ആയതും കാലടി യൂണിവേഴ്സിറ്റി വിസി ആയതുമെല്ലാം കോൺഗ്രസ് ബന്ധം ഉപയോഗിച്ചായിരുന്നു. അതേ രാധാകൃഷ്ണനാണ് ഇന്നലെ ബിജെപി അംഗത്വം പാർട്ടി സംസ്ഥാന അധ്യക്ഷനിൽ നിന്ന് സ്വീകരിക്കുകയും ആലപ്പുഴ ബിജെപി സ്ഥാനാർത്ഥിയായി മാറുകയും ചെയ്തത്. ഇത് ബിജെപിയുടെ കേഡർ സംവിധാനത്തെ കാറ്റിൽപറത്തുന്ന രീതിയാണ് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനു മൂർച്ച കൂട്ടുന്നതാണ് മലപ്പുറമാണ് കൊല്ലത്തെക്കാളും ഭേദമെന്ന കണ്ണന്താനത്തിന്റെ പ്രതികരണവും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്