കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ പത്രിക സമർപ്പിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയും മലപ്പുറം വയനാട് ഡിസിസി അധ്യക്ഷന്മാരും സാദിഖലി ശിഹാബ് തങ്ങളും; ഒരു മണിക്കൂർ നീണ്ടുനിന്ന റോഡ്ഷോയിൽ ആർത്തിരമ്പിയ പ്രവർത്തകർക്ക് കൈകൊടുത്തും കൈവീശിയും രാഹുലും പ്രിയങ്കയും; വെയിലിനെ ചെറുക്കാൻ പ്രവർത്തകർ നൽകിയ തൊപ്പിയും അവഗണിച്ചു; പ്രവർത്തകർ നൽകിയ ത്രിവർണ്ണപതാകയും കൈയിലേന്തി വീശി; 'ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ' എന്ന് പ്രവർത്തകർ: രാഹുൽഷോയിൽ ഇളകിമറിഞ്ഞ് വയനാട്
ആർ പീയൂഷ്
കൽപ്പറ്റ: 'ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ'- രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട ആവേശം കൊണ്ട് കോൺഗ്രസ് പ്രവർത്തകർ അലറിവിളിച്ചത് ഇങ്ങനെയായിരുന്നു. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ മത്സരിക്കാൻ എത്തിയത് സംസ്ഥാനത്തെ കോൺഗ്രസിന് പകർന്ന ഊർജ്ജം ചെറുതൊന്നുമല്ല. ആവേശം വാനോളം ഉയർത്തയ റോഡ്ഷോ ഒരു മണിക്കൂർ നീണ്ടു നിന്നു. കൽപ്പറ്റ നഗരത്തിന് ഉൾക്കാള്ളാൻ ആകുന്നതിലേറെ ജനസഞ്ചയമായിരുന്നു കൽപ്പറ്റയിൽ എത്തിയത്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കം മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് പതിനായിരങ്ങൾ ഒഴുകി എത്തിയത്.
വയനാട് കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു ഇന്ന് കൽപ്പറ്റയിൽ കണ്ടത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മണിക്കൂറുകളോളം കാത്തു നിന്നവർ പ്രിയനേതാവിനെ കണ്ട ആവേശത്തിൽ അക്ഷരാർത്ഥത്തിൽ അലറിവിളിക്കുകയായിരുന്നു. ഇന്നലെ രാത്രി രാഹുൽ കരിപ്പൂരിലെത്തിയതു മുതൽ ആവേശത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ. കോഴിക്കോട്ട് ഗസ്റ്റ് ഹൗസിനു മുന്നിലും വിക്രം മൈതാനിക്കുമുന്നിലും പുലർച്ചെ തന്നെ പ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനു പേരെത്തി. കൽപ്പറ്റയിൽ പ്രവർത്തകരുടെ ബാഹുല്യം മൂലം റോഡ് നിറഞ്ഞു. രാഹുലിനെ ഒരുനോക്ക് കാണുക എന്നതു തന്നെയായിരുന്നു ഇവരുടെ പ്രധാന ആവശ്യം.
11.06ന് കൽപറ്റയിലെത്തിയ രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തിലാണ് കലക്ടറേറ്റിലെത്തിയത്. കനത്ത സുരക്ഷയിൽ നാലു നേതാക്കന്മാർക്കൊപ്പം ഇരുവരും കലക്ടറുടെ ചേംബറിലേക്ക്. ഇവിടെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ഔദ്യോഗിക തിരക്കുകൾ. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ കാത്തിരുന്ന ആയിരക്കണക്കിനു പ്രവർത്തകരുടെ മധ്യത്തിലേക്ക് കോൺഗ്രസിന്റെ ഇളയ തലമുറ. റോഡിനിരുവശവും കാത്തുനിൽക്കുന്ന പ്രവർത്തകർക്കും കൊടുംചൂടിനെ അവഗണിച്ചെത്തിയ സാധാരണക്കാർക്കും അഭിവാദ്യം അർപ്പിച്ച് റോഡ് ഷോയ്ക്ക് തുടക്കം. തിങ്ങിനിറഞ്ഞ ജനസാഗരത്തിനു നടുവിലൂടെ ഇഴഞ്ഞിഴഞ്ഞാണ് വാഹനം മുന്നോട്ടുപോയത്. ജനസഞ്ചയം ഒഴുകി എത്തിയതോടെ എസ്പിജിയും സ്ഥിതിഗതികൾ നിയന്തരിക്കാൻ നന്നേ പണിപ്പെട്ടു.
പത്രിക സമർപ്പിക്കാൻ മുതിർന്നവരെ ഒഴിവാക്കി രാഹുൽ
രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി വയനാട്ടിൽ നിന്നു നാമനിർദ്ദേശ പത്രിക നൽകിയപ്പോൾ ഒപ്പം കൂട്ടിയത് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയെ ആയിരുന്നു. കലക്ട്രേറ്റിൽ പത്രിക നൽകാൻ എത്തിയപ്പോൾ നാല് പേരായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രിയങ്കയ്ക്ക പുറമേ വയനാട് ഡിസിസി അധ്യക്ഷൻ ഐ സി ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി വി പ്രകാശ്, മലപ്പുറം ലീഗ് അധ്യക്ഷൻ സാദിഖ് അലി തങ്ങൾ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. നാല് സെറ്റ് പത്രികയാണ് രാഹുൽ നല്കിയത്. കലക്ട്രർ മുമ്പാകെ സത്യവാാങ്മൂലവും പറഞ്ഞു.
സംസ്ഥാനത്തെ യുഡിഎഫ് ക്യാംപുകളെ മുഴുവൻ ആവേശത്തിലാക്കി പതിനൊന്നരയോടെയായിരുന്നു നാമനിർദ്ദേശ പത്രികാ സമർപ്പണം. സഹോദരി പ്രിയങ്കയും സംസ്ഥാനത്തെ മുതിർന്ന യുഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. എഴുപതാണ്ടിലെ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു വയനാട് കലക്ടറേറ്റിൽ രാഹുൽ ഗാന്ധി. കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് അധ്യക്ഷൻ ആദ്യമായി ലോക്സഭയിലേക്കു മൽസരിക്കുന്ന ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ പതിനായിരങ്ങളാണ് ആവേശത്തോടെ വയനാട്ടിൽ എത്തിയത്.
ഇളക്കിമറിച്ച് രാഹുൽ -പ്രിയങ്ക ഷോ
കോഴിക്കോട് നിന്ന് പുറപ്പെട്ട് കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങിയ നിമിഷം മുതൽ അത്യന്തം ആവേശകരമായിരുന്നു രാഹുലിന്റെ ഓരോ നീക്കങ്ങളും. ഹെലികോപ്റ്റർ ഇറങ്ങി തുറന്ന വാഹനത്തിൽ തന്നെയാണ് കലക്ടറേറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. പിൻനിരയിൽ നിന്ന ഉമ്മൻ ചാണ്ടിയ പിടിച്ചു മുന്നിലേക്ക് നിർത്തി യാത്രയുടെ തുടക്കം. ആവേശക്കൊടുമുടിയിലായിരുന്നു വയനാട്ടിലെത്തിയ ഓരോ യുഡിഎഫ് പ്രവർത്തകനും. കോൺഗ്രസിന്റെ ത്രിവർണപതാകകളും മുസ്ലിംലീഗിന്റെ ഹരിതപതാകയും ആഞ്ഞു വീശി.
ഹെലികോപ്ടറിൽ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം കണ്ട രാഹുൽ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.എസ്.ജി.എം കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തിൽ പ്രവർത്തകരോടൊപ്പം കളക്റ്റ്രേറ്റിലേക്ക് പുറപ്പട്ടു.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്ളസ് കാറ്റഗറിയിലാണ് രാഹുൽ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാൻഡോകൾ ഫുൾടൈം കൂടെയുണ്ടായിരുന്നു. 15 മിനിറ്റിനകം പത്രിക സമർപ്പണം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം റോഡ്ഷോ നടത്തിയത്. ഒരു മണിക്കൂർ നേരമാണ് രാഹുൽ ഗാന്ധി കൽപ്പറ്റനഗരത്തെ ഇളക്കിമറിച്ച് പ്രകടനം നടത്തിയത്.
പ്രിയങ്കഗാന്ധിയുടെ സാന്നിധ്യവും പ്രവർത്തകരെ വളരേയേറെ ആവേശത്തിലാക്കിയത്. ആർത്തിരമ്പിയ പ്രവർത്തകർക്ക് കൈകൊടുത്തും കൈവീശിയും രാഹുലും പ്രിയങ്കയും രംഗം കൊഴുപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു. തുറന്ന വാഹനത്തിൽ നിന്നും രാഹുലും പ്രിയങ്കയും അണികളെ കൈവീശി കാണിച്ചു. ചുവന്ന സാരി ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. കത്തുന്ന വെയിലിനെയും അവഗണിച്ച് റോഡ്ഷോയിൽ ഇരുവരും പങ്കാളികളായി.
വെയിലിനെ ചെറുക്കാൻ പ്രവർത്തകർ നൽകിയ തൊപ്പിയും ധരിക്കാൻ ഇവർ വിസമ്മതിച്ചു. പ്രവർത്തകർ നൽകിയ ത്രിവർണ്ണപതാകയും കൈയിലേന്തി വീശുന്ന രാഹുൽ ഗാന്ധിയെും കാണാമായിരുന്നു. റോഡ് ഷോ കടന്നുപോകുന്ന ഇടങ്ങളിൽ കെട്ടിടത്തിന് മുകളിലായി ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെയും രാഹുലിനെയും കാണാൻ നിലകൊണ്ടത്. ഇന്ത്യയുടെ മക്കളാണ്, രണ്ടു പൊന്നുമക്കൾ' എന്നു പറഞ്ഞ് പ്രവർത്തകർ തടിച്ചു ആർത്തിരമ്പി മുദ്രാവാക്യങ്ങലും വിളിച്ചു.
തുറന്ന വാഹനത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പാണക്കാട് സാദിഖലി തങ്ങൾ, ജോസ് കെ മാണി, അനൂപ് ജേക്കബ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം തന്നെ ആവേശത്തോടെ മുസ്ലിംലീഗ് പ്രവർത്തകരും ആഘോഷങ്ങളിൽ പങ്കുചേർന്നതോടെ കൽപറ്റ നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. എസ്പിജിയും കേരള പൊലീസും തണ്ടർ ബോൾട്ടും ചേർന്ന് കർശന സുരക്ഷയാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒരുക്കിയത്. യാത്രാമധ്യേ പലയിടത്തും രാഹുൽ സുരക്ഷാ വലയം ഭേദിച്ച് പ്രവർത്തകരുടെ അടുത്തേക്ക് വന്നത് ആവേശം ഇരട്ടിപ്പിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അത് തലവേദനയായി.
വയനാട്ടിൽ മത്സരിക്കുന്നത് ഐക്യസന്ദേശം നൽകാനെന്ന് രാഹുൽ
ഒരു മണിക്കൂർ നീണ്ട റോഡ്ഷോ അവസാനിപ്പിച്ച് തിരികെ പോകാൻ തുനിഞ്ഞ ഘട്ടത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയുടെ ഐക്യത്തിന് വേണ്ടിയാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ എത്ര വിമർശിച്ചാലും താൻ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോദിയുടേത് ഇന്ത്യയെ വിഘടിപ്പിക്കുന്ന നിലപാട്. അദ്ദേഹത്തിന്റെ ഭരണത്തിൽ ദക്ഷിണേന്ത്യക്ക് ആശങ്കയുണ്ടെന്നും. അതുകൊണ്ട് തന്നെ യൂണിറ്റിയെന്ന സന്ദേശം നൽകാനുമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദി സർക്കാർ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്കാരവും തകർക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയർത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാർത്ഥിത്വും. സിപിഐഎമ്മിനും കോൺഗ്രസിനും ഇടയിൽ രാഷ്ട്രീയ സൗഹൃദ മൽസരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുൽ വ്യക്തമാക്കി. തന്റെ സിപിഐഎം സുഹൃത്തുക്കൾക്കും മറ്റും താൻ ഇവിടെ മൽസരിക്കുന്നതിൽ അതൃപ്തിയുണ്ട്, എന്നാൽ സിപിഐഎമ്മിനെതിരെയല്ല തന്റെ മൽസരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ഒറ്റ രാജ്യമെന്ന സന്ദേശം നൽകാനാണ് കേരളത്തിൽ മൽസരിക്കുന്നതെന്നും രാഹുൽ ആവർത്തിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് അദ്ദേഹം ഹെലികോപ്ടറിൽ മടങ്ങിയത്. കരിപ്പൂരിലേക്ക് ഹെലികോപ്ടറിൽ പോകുന്ന പ്രിയങ്ക ഡൽഹിയിലേക്കും രാഹുൽ നാഗ്പൂരിലേക്കുമാണ് പുറപ്പെടുക.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്