കാസർകോട്ടുകാരെ തീപ്പൊരി പ്രസംഗത്തിലൂടെ കൈയിലെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻ; വർഗീയ ഫാസിസത്തിന് എതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും വോട്ടഭ്യർത്ഥന; കോൺഗ്രസ് കേന്ദ്രങ്ങളിൽ പടക്കം പൊട്ടിച്ച് ഷാൾ അണിയിച്ചും ആവേശ സ്വീകരണം; സെൽഫിയെടുക്കാൻ തള്ളിക്കയറി യുവാക്കളും; കാസർകോടിന്റെ ഇടതുകോട്ട തകർക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ ലാസ്റ്റ് ലാപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി; പോരാട്ടം കടുത്തതെന്ന തിരിച്ചറിവിൽ എൽഡിഎഫും
രഞ്ജിത്ത് ബാബു
കാസർഗോഡ്: മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.പി. നൂറുദ്ദീന്‍ മർദ്ദനമേറ്റ സ്ഥലം. രാമചന്ദ്രൻ കടന്നപ്പള്ളിയെ ഓടിച്ചു വിട്ട സ്ഥലം. അതാണ് കാസർഗോഡ് ലോകസഭാ മണ്ഡലത്തിലെ അടുത്തില. പൂർണ്ണമായും സിപിഎം. പാർട്ടി ഗ്രാമം. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ അടുത്തിലയിൽ എത്തുകയാണ്. രാവിലെ 11. 45 ന് ആയിരുന്നു സമയം. ഉച്ച തിരിഞ്ഞ് 2.30 നാണ് സ്ഥാനാർത്ഥിയെ വഹിച്ചുള്ള വാഹനം അടുത്തിലയിലെത്തി. പൊരി വെയിലത്ത് ജനങ്ങൾ കാത്തു നിന്ന് മുഷിഞ്ഞെങ്കിലും ഉണ്ണിത്താനെ കാണാതെ ആരും പിൻവാങ്ങിയില്ല. പാർട്ടി ഗ്രാമത്തിൽ സ്ഥാനാർത്ഥി വരുന്നതിന് മുന്നോടിയായി യു.ഡി.എഫിലെ യുവ നേതാക്കൾ പ്രസംഗിച്ച് തകർക്കുകയാണ്. പൈലറ്റ് വാഹനം രാജ്മോഹന്റെ വരവറിയിച്ചു കൊണ്ട് കുതിച്ചെത്തി. പിന്നേയും സമയമെടുത്തു സ്ഥാനാർത്ഥിയുടെ വരവിന്. ഒടുവിൽ ഉണ്ണിത്താൻ എത്തി. യു.ഡി.എഫുകാർ മുദ്രാവാക്യം വിളിച്ച് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നു.
താമസിച്ചതിന്റെ കാര്യങ്ങൾ രാജ്മോഹൻ പ്രസംഗത്തിന്റെ ആദ്യം തന്നെ പറയുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് കണ്ണൂരിലെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഇങ്ങിനെ സംഭവിച്ചത്. അത് നിങ്ങളെല്ലാവരും സദയം ക്ഷമിക്കണം. തുടർന്ന് പ്രസംഗത്തിലേക്ക് വന്നു. രാഷ്ട്രീയത്തിനതീതമായി വോട്ട് ചെയ്യണം. കാസർഗോഡ് നിങ്ങളുദ്ദേശിക്കുന്ന വികസനം നടപ്പാക്കണം. അതിനാൽ മാറ്റത്തിന് വോട്ട് വേണം. ചുരുങ്ങിയ വാക്കിലായിരുന്നു അടുത്തിലയിലെ പ്രസംഗം. തുടർന്ന് ഗ്രാമത്തിലെ കടകളിൽ കയറി വോട്ട് തേടുന്നു. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് അനൗൺസ്മെന്റ് വാഹനം കുതിക്കുകയാണ്.
രാജ്മോഹൻ ഉണ്ണിത്താൻ ഇതാ ഈ വഴിത്താരയിൽ കൂടെ കടന്നു വരുന്നു. വർഗ്ഗ ഫാസിസത്തേയും വർഗ്ഗീയ ഫാസിസത്തേയും മാറ്റി നിർത്താൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ രാജ് മോഹൻ ഉണ്ണിത്താനെ അനുഗ്രഹിക്കൂ ആശീർവദിക്കൂ. പ്രചാരണ വാഹനം ചെങ്ങളിലേക്ക് കുതിക്കുകയാണ്. പിറകിലത്തെ വാഹനത്തിൽ ഉണ്ണിത്താൻ കൈവീശിക്കൊണ്ട് കടന്നു പോകുന്നു. ചെങ്ങൽ കോൺഗ്രസ്സ് ഭൂരിപക്ഷ ഗ്രാമമാണ്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരണം. പര്യടനം താമസിച്ചതിലുള്ള പ്രവർത്തകരുടെ പരിഭവം. അതിന് സ്ഥാനാർത്ഥിയുടെ വിശദീകരണം. അതിനിടെ പടക്കം പൊട്ടലിൽ എല്ലാം തീരുന്നു.
സ്ഥാനാർത്ഥി തന്നെ അതിനുള്ള വിശദീകരണം നൽകി. അതോടെ പരിഭവക്കാരും സ്ഥാനാർത്ഥിയും കൂട്ടച്ചിരിയിൽ പങ്കുകൊണ്ടു. ഷാളുമായി 90 കഴിഞ്ഞ മുത്തശ്ശിയും അഞ്ച് വയസ്സുകാരനും സ്ഥാനാർത്ഥിക്ക് സമീപമെത്തി. മുത്തശ്ശിയുടേതായിരുന്നു ആദ്യ ഊഴം. പിന്നെ ഒരോരുത്തരായി ഷാൾ അണിയിച്ചു. ശേഷം തുറന്ന വാഹനത്തിൽ കയറി ഉണ്ണിത്താന്റെ പ്രസംഗം. താമസിച്ചെത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മനസ്സുകൊണ്ട് എന്നെ അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്യണം. ഒരു 25 വർഷം കൊണ്ട് താൻ ഇവിടെ വന്നിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നു. അത്രകണ്ട് സ്നേഹമാണ് എനിക്ക് കാസർഗോഡ് നിന്നും ലഭിക്കുന്നത്. എന്നെ നിങ്ങൾ വിജയിപ്പിക്കണം. തീവ്രവാദത്തിനും വിഘടന വാദത്തിനുമെതിരെ ഞാൻ നിലകൊള്ളും. ശാന്തമായ സ്വരത്തിൽ രാജ് മോഹൻ പ്രസംഗിക്കുമ്പോൾ കാതു കൂർപ്പിച്ച് കേൾക്കുകയാണ് ജനങ്ങൾ.
ഓരോ സ്ഥലത്തും പ്രസംഗത്തിൽ മാറ്റമുണ്ട്. ചെങ്ങലിൽ നിന്നും കൊട്ടിലയിലേക്കെത്തിയപ്പോൾ പ്രസംഗം കടുപ്പിച്ചു. ഷാജഹാൻ ചക്രവർത്തി തന്റെ പ്രേയസ്സിക്കുവേണ്ടി പണിത താജ്മഹലിനേക്കാളും വലിയ രക്തസാക്ഷി കുടീരങ്ങളാണ് കാസർഗോഡ് മണ്ഡലത്തിൽ എവിടെ ചെന്നാലും കാണാൻ കഴിയുന്നത്. ഈ രക്തസാക്ഷി മണ്ഡപങ്ങൾക്കു വേണ്ടി ചിലവഴിക്കുന്ന പണം കൊണ്ട് പത്ത് പേർക്ക് തൊഴിലുണ്ടാക്കാനുള്ള സ്ഥാപനങ്ങൾ പണിതുകൂടെ എന്ന് രാജ്മോഹൻ പരിഹാസ രൂപേണ പറയുന്നു.
കാസർഗോഡ് 35 വർഷക്കാലം ഒരു പാർട്ടിയേയും ഒരു ചിഹ്നത്തിനും വോട്ട് ചെയ്തു കൊണ്ട് എന്താണ് ഇവിടെ നടപ്പായത്. ഇവിടുത്തെ എം. പി.യുടെ വീട്ടുവാതുക്കൽ ഒരു റെയിൽവേ ഗേറ്റുണ്ട്. ഇന്ത്യയിൽ ദേശീയ പാതയിലുള്ള ഏക റെയിൽവേ ഗേറ്റാണിത്. അവിടെ പോലും വികസനം നടന്നിട്ടില്ല. പഴയ പോസ്റ്റോഫീസിന്റെ അവസ്ഥയിലാണ് ജില്ലയിലെ റെയിൽവേസ്റ്റേഷനുകൾ. കാഞ്ഞങ്ങാട് -കാണിയൂർ റെയിൽ പാത ഒരു ചർച്ചാ വിഷയമേ അല്ലാതായിരിക്കുന്നു. ഇതാണോ അവർ നടപ്പാക്കിയ വികസനം.
കോൺഗ്രസ്സ് കൊണ്ടു വന്ന നാവിക അക്കാദമിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സും കേന്ദ്ര സർവ്വകലാശാലയും സിആർപിഎഫ്. ക്യാമ്പും അല്ലാതെ എന്ത് വികസനമാണ് ഇവിടെ നടന്നത്. സമഗ്രമായ വികസനം കൊണ്ടു വരാൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ വരണം. അതിന് നിങ്ങളുടെ വോട്ടുകൾ എനിക്ക് നൽകണം. ഉണ്ണിത്താൻ പറയുന്നു. തന്റേതായ ശൈലിയിൽ നാക്ക് കൊണ്ട് വോട്ട് നേടുകയാണ് ഉണ്ണിത്താൻ. വാക്പയറ്റുകൊണ്ട് എതിരാളിയെ നേരിടുന്ന ഉണ്ണിത്താൻ കാസർഗോഡിനെ ഒച്ചവെച്ച് ഉണർത്തിയിരിക്കയാണ്. വാക്കിലും നോക്കിലും വോട്ട് തേടുന്നതിലും ആവേശം നിറച്ച് ഓരോ സ്ഥലത്തുമെത്തുന്നു.
ഓരോ സ്വീകരണ സ്ഥലത്തും യുവാക്കളുടെ പ്രാതിനിധ്യം കൂടുന്നു. ഹാരമണിയിക്കാനും സെൽഫിയെടുക്കാനും ജനക്കൂട്ടം മത്സരിക്കുന്നു. 30 വർഷത്തിന് ശേഷം കാസർഗോഡിനെ ഉണ്ണിത്താൻ വരുതിയിലാക്കുമോ? അണികൾ അത് ഉറച്ച് വിശ്വസിക്കുന്നു. അതിനു വേണ്ടി രാപ്പകൽ പ്രവർത്തനത്തിലാണ് ഉണ്ണിത്താനും യു.ഡി. .എഫും. ഉച്ച ഊണിന് ഒരു മണിക്ക് ഓണപ്പറമ്പിലേക്കെത്തേണ്ട സ്ഥാനാർത്ഥി എത്തിയത് വൈകീട്ട് 5.30 കഴിഞ്ഞ്. അവിടെ നിന്ന് ഒരു പ്രവർത്തകന്റെ വീട്ടിൽ നിന്നും ഊണ് കഴിച്ച് വീണ്ടും തെരഞ്ഞെടുപ്പ് ഗോധയിലേക്ക്. നേരം ഇരുട്ടി. ഇക്കണക്കിന് പോയാൽ പ്രചാരണം അവസാനിക്കുന്നത് അർദ്ധരാത്രിയെങ്കിലുമാവും. ഉണ്ണിത്താൻ പറയുന്നു.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി'
- 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍