ഒടുവിൽ രാജ്മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്പിയുടെ സ്വാധീനവും മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം
അരുൺ ജയകുമാർ
കൊല്ലം: കോൺഗ്രസിലെ തീപൊരിയാണ് രാജ്മോഹൻ ഉണ്ണിത്താൻ. എസ്എഫ്ഐയുടെ കോട്ടയായ കൊല്ലം എസ്എൻ കോളേജിൽ എംഎ ബേബിയെ തോൽപ്പിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ ജയിച്ച നേതാവ്. കെ കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ഐ ഗ്രൂപ്പിന്റെ വക്താവായി. ലീഡറുടെ നല്ലകാലത്തും കഷ്ടകാലത്തുമെല്ലാം ഉണ്ണിത്താൻ ഐ ഗ്രൂപ്പിനൊപ്പം വാദിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ സ്വപ്നം മാത്രം നടന്നില്ല. ഒപ്പമുണ്ടായിരുന്ന പലരും ജയിച്ച് എംഎൽഎമാരായി. മന്ത്രിമാരും. എന്നാൽ കെഎസ് യുവിലുള്ളപ്പോഴോ യൂത്ത് കോൺഗ്രസിലുള്ളപ്പോഴോ ആരും സീറ്റ് നൽകിയില്ല. കാത്തിരിപ്പ് അവസാനിച്ചത് 2006ലാണ്. അന്നും കോൺഗ്രസ് നൽകിയത് ഒരു ജയസാധ്യതയുമില്ലാത്ത തലശ്ശേരി.
സാക്ഷാൽ കോടിയേരി ബാലകൃഷ്ണനെതിരെ ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ പോരാളിയെ പോലെ രാജ്മോഹൻ ഉണ്ണിത്താൻ മത്സര രംഗത്ത് എത്തി. ഇടത് കോട്ടയായ തലശ്ശേരിയിൽ കോടിയേരി നന്നേ വിയർത്തു. എന്നും സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് കാൽ ലക്ഷത്തോളം ഭൂരിപക്ഷം മാത്രം നൽകുന്ന തലശ്ശേരിയിൽ രാജ്മോഹൻ ഉണ്ണിത്താൻ കോടിയേരിയെ ഒരു പരിധി വരെ പിടിച്ചു നിർത്തി. കോടിയേരി ജയിച്ചത് പതിനായിരം വോട്ടിനായിരുന്നു. തലശ്ശേരിയിൽ ഈ വിജയം കോടിയേരിയെ സംബന്ധിച്ചടത്തോളം വിയർപ്പൊഴുക്കി നേടിയാതായിരുന്നു. പതിനായിരം വോട്ടായി കോടിയേരിയുടെ ഭൂരിപക്ഷം കുറിച്ച രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പ്രസംഗത്തിന്റെ തീപ്പൊരിയിൽ തലശ്ശേരിയിൽ വലിയ മുന്നേറ്റം തന്നെയാണ് കോൺഗ്രസിനുണ്ടാക്കി നൽകിയത്. എന്നിട്ടും 2011ൽ ഉണ്ണിത്താന് പാർട്ടി സീറ്റ് നൽകിയില്ല.
ആരോടും പരിഭവം പറയാതെ ഉമ്മൻ ചാണ്ടി സർക്കാരിനായി ചാനൽ ചർച്ചകളിൽ ഈ കോൺഗ്രസ് വക്താവ് നിറഞ്ഞു. സോളാറിലും ബാർ കോഴയിലുമെല്ലാം പ്രതിരോധം തീർത്തു. ഒടുവിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ പിന്തുണയാണ് ഇതിന് കാരണം. സുധീരന്റെ മനസ്സ് അനുകൂലമായതിനാൽ അടുത്ത നിയമസഭയിൽ രാജ്മോഹൻ ഉണ്ണിത്താന്റെ തീപ്പൊരി പ്രസംഗം ഉയരുമെന്നാണ് സൂചന. തന്റെ അടുത്ത അനുയായി ആയ ഉണ്ണിത്താന് സുധീരൻ കണ്ടുവച്ചിരിക്കുന്നതുകൊല്ലം ജില്ലയിലെ കുണ്ടറയാണ്. കൊല്ലംകാരനായ ഉണ്ണിത്താന് ഇവിടെ ജയിക്കാനാകുമെന്ന് തന്നെയാണ് സുധീരന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലുയം ഈ നിർദ്ദേശത്തെ എതിർക്കാത്തതിനാൽ കുണ്ടറയിൽ ഉണ്ണിത്താനെത്തുമെന്നാണ് സൂചന.
കുണ്ടറയിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പാർട്ടിയിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നും രാജ് മോഹൻ ഉണ്ണിത്താൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കുണ്ടറയിൽ യു.ഡി.എഫിന് വിജയ സാധ്യതയുണ്ടെന്നും തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം പാർട്ടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2006ൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്താകെ ഇടതു തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ കോടിയേരിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ ഒതുക്കാനായത് ഉണ്ണിത്താന്റെ വ്യക്തിമികവായാണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കുണ്ടറയിൽ രാജ്മോഹൻ ഉണ്ണിത്താനെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.
കെ.എസ്.യു.വിലൂടെ രാഷ്ടീയപ്രവർത്തനം ആരംഭിച്ചു യൂത്ത് കോൺഗ്രസ്സിലും കോൺഗ്രസ് സേവാദളിലും പ്രധാനപദവികൾ അലങ്കരിച്ച രാജ്മോഹൻ ഉണ്ണിത്താൻ നിരവധി വർഷക്കാലം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും നാഷണൽ കൗൺസിൽ മെമ്പറായും സേവാദൾ സംസ്ഥാന ചെയർമാനായും സേവാദൾ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് വക്താവുമായി. കൊല്ലം എസ്.എൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എ. ബേബിക്കെതിരെ മൽസരിച്ചു വിജയിച്ച ഉണ്ണിത്താൻ 2006 തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെതിരെ മൽസരിച്ചു പരാജയപ്പെട്ടിരുന്നു. അതിന് ശേഷം വീണ്ടുമൊരു അങ്കത്തിന് ഉണ്ണിത്താനെത്തുന്നത് എംഎ ബേബിയുടെ സിറ്റിങ് സീറ്റിലാണ്. പക്ഷേ ഉണ്ണിത്താനെത്തുമ്പോൾ കാര്യങ്ങൾ സിപിഎമ്മിന് അത്ര അനുകൂലമല്ല.
സിപിഎമ്മിൽ ഇന്ന് പഴയ യോജിപ്പ് കുണ്ടറയിൽ ഇല്ല. എം.എ.ബേബിക്ക് മുൻപ് കുണ്ടറയിൽ നിന്നും എംഎൽഎയായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് പാർട്ടി സീറ്റ് നൽകാനുള്ള തീരുമാനമാണ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായിരിക്കുന്നത്. വി എസ് പക്ഷക്കാരിയായ മേഴ്സിക്കുട്ടിയമ്മയെ പാർട്ടി നേതൃത്വം നേരിട്ട് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ജെ.മേഴ്സിക്കുട്ടിയമ്മയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എംഎൽഎ മോഹവുമായിരുന്ന പാർട്ടി ഏരിയ സെക്രട്ടറിയും മുൻ ജില്ലാപഞ്ചായത്തംഗവും കൂടിയായ എസ്.എൽ.സജികുമാറിനെ നേതൃത്വം പരിഗണിച്ചില്ലെന്ന് മാത്രമല്ല സജികുമാറിനെ സ്ഥാനാർത്ഥിയാക്കിയാൽ പരാജയം നിശ്ചയമാണെന്ന അഭിപ്രായത്തിലേക്ക് നേതൃത്വം എത്തുകയുമായിരുന്നു. ഇത് അണികളിൽ അമർഷമുണ്ടാക്കി.
അവസാന നിമിഷം സിപിഐ(എം) ജില്ലാസെക്രട്ടറി ബാലഗോപാലിന്റെയും മുൻ എംപി പി.രാജേന്ദ്രന്റെയും പേരുകൾ ഉയർന്ന് വന്നിരുന്നു. ബാലഗോപാലായിരിക്കും സ്ഥാനാർത്ഥിയെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മേഴ്സിക്കുട്ടിയമ്മയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയെന്ന വിവരങ്ങൾ പുറത്തുവരുന്നത്. മേഴ്സിക്കുട്ടിയമ്മയാണ് ഇടത് സ്ഥാനാർത്ഥിയെങ്കിൽ കുണ്ടറയിൽ കോൺഗ്രസിന് മുൻതൂക്കം കിട്ടും. ഇത് തിരിച്ചറിഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താനെ കുണ്ടറയിലേക്ക് സുധീരൻ നിയോഗിക്കുന്നത്. മണ്ഡലത്തിന്റെ പൊതു ചരിത്രവും ഇത്തവണ കുണ്ടറയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ട് തന്നെ രാജ്മോഹൻ ഉണ്ണിത്താൻ ജയിക്കുമെന്ന് സുധീരനും കരുതുന്നു.
1965 മുതൽ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ കുണ്ടറയിൽ കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേർക്കുനേർ പോരാട്ടമായിരുന്നു. ഇതിൽ ആറു തവണ കോൺഗ്രസും അത്രയും തവണ കമ്മ്യൂണിസ്റ്റു പാർട്ടിയും വിജയിച്ചു. ജയിപ്പിച്ചവരെ തോല്പിക്കുകയും തോല്പിച്ചവരെ ജയിപ്പിക്കുകയും ചെയ്യുന്നത് കുണ്ടറയുടെ സ്വഭാവമാണ്. ഇവിടെ ആദ്യം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി.ശങ്കര നാരായണപിള്ള 1980ൽ സിപിഎമ്മിലെ വി.വി.ജോസഫിനോട് തോറ്റു. വി.വി.ജോസഫിനെ തൊട്ടടുത്ത തിരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോപ്പിൽ രവി തോല്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ തോപ്പിൽ രവി സിപിഎമ്മിലെ ജെ.മേഴ്സിക്കുട്ടി അമ്മയോട് തോറ്റു.
പിന്നീട് മേഴ്സിയെ തോല്പിച്ച കോൺഗ്രസിലെ അൽഫോൻസാ ജോണിനെ അടുത്ത തിരഞ്ഞെടുപ്പിൽ തോല്പിച്ച് മേഴ്സി പകരം വീട്ടി. പിന്നാലെ മേഴ്സിക്കുട്ടിയെ കടവൂർ ശിവദാസൻ തോൽപ്പിച്ചു. പിന്നീട് എം.എ.ബേബിക്ക് മുന്നിൽ കടവൂർശിവദാസനും വീണു. കുണ്ടറയിൽ 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ജർമ്മിയാസ് ബേബിയോട് ദയനീയമായി തോറ്റെങ്കിലും പീന്നാലെ നടന്ന കൊല്ലം ലോക് സഭാ തിരഞ്ഞെടുപ്പിൽ, യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനേക്കാൾ ഏഴായിരത്തോളം വോട്ടിന് മുൻതൂക്കം നേടി. എംഎ ബേബിയായിരുന്നു ലോക്സഭയിലെ സിപിഐ(എം) സ്ഥാനാർത്ഥി.
മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം ബിജെപി. സാന്നിദ്ധ്യം ശക്തിപ്പെട്ടതാണ് കുണ്ടറയുടെ മറ്റൊരു സവിശേഷത. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡികളിൽ ബിജെപി. സ്ഥാനാർത്ഥികൾ വിജയിച്ചു. പെരിനാട് പഞ്ചായത്തിൽ മൂന്നും കുണ്ടറ പഞ്ചായത്തിൽ രണ്ടും വാർഡുകൾ നേടി. കൊറ്റങ്കര, നെടുമ്പന, തൃക്കോവിൽ വട്ടം പഞ്ചായത്തുകളിൽ ഓരോ വാർഡിലും വിജയിച്ചു. അതുകൊണ്ട് ബിജെപിയും ഇത്തവണ നിർണ്ണായക ഘടകമാണ്. ആർ.എസ്പി.യുടെ മുന്നണിമാറ്റം ജനവിധിയെ സ്വാധീനിക്കാനിടയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കുണ്ടറ. മണ്ഡലത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും ആർ.എസ്പി. സാന്നിദ്ധ്യമുണ്ട്. ഇന്ന് ആർഎസ്പി യുഡിഎഫിനൊപ്പമാണ്. ഇതും രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി'
- 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്