ആദിവാസി ഊരുകളിലെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി; ജാതിഭ്രഷ്ടിനെതിരെയും ഊരുവിലക്കുകൾക്ക് എതിരെയും പോരാടി; പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോന്ന യോഗ്യതകൾ തനിക്കുണ്ടെന്ന് അഡ്വ. ശ്രീജിത്ത് പെരുമന; വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: വയനാട് ലോക്സഭാ സീറ്റിൽ സിപിഐ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല. ടി സിദ്ദിഖ് മത്സരിക്കാൻ എത്തുമോ അതോ രാഹുൽ ഗാന്ധി വരുമോ എന്നുമാണ് അറിയേണ്ടത്. എന്തായാലും മുഖ്യ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തത ഇനിയും വരേണ്ടതുണ്ടെങ്കിലും ചില സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കാൻ രംഗത്തുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖനാണ് അഡ്വ. ശ്രീജിത്ത് പെരുമന.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് ശ്രീജിത്ത് പെരുമാന അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയിലുള്ളവരുടെ ദുരന്തം പുറംലോകത്തെ അറിയിക്കുന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചും മറ്റും ശ്രദ്ധേയനാണ് ശ്രീജിത്ത് പെരുമന. അതുകൊണ്ട് തന്നെ തനിക്ക് സ്ഥാനാർത്ഥിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ തീരുമാനിക്കുകയായിപുന്നു എന്ന് ശ്രീജിത്ത് പെരുമന അറിയിച്ചു.
എന്തുകൊണ്ടാണ് താൻ മത്സരിക്കുന്നത് എന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ വിശദമായ പോസ്റ്റുമിട്ടു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെയും, സ്ഥാനാർത്ഥിത്വത്തെയും, സാഹചര്യങ്ങളെയും സംബന്ധിച്ച് നിങ്ങളറിയാൻ...
പാർട്ട് -2
( ആദ്യഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ )
സാമൂഹിക ഇടപെടലുകൾ
അധികാരമോ, ശുപാർശകളോ, പണ പിരിവുകളോ ഇല്ലാതെ എന്റെ ആത്മസംതൃപ്തിക്കും, മാനവികതയ്ക്കും വേണ്ടി തന്നാലാകും വിധം നടത്തിയ ഇടപെടലുകൾ പലപ്പോഴും പൊതു നന്മയ്ക് വേണ്ടിമാത്രമായിരുന്നു എന്ന വലിയ ചാരിതാർഥ്യം പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കുണ്ട്. ലാഭമായി ആകെ ബാക്കിയായിട്ടുള്ളത് ശരീരത്തിൽ ഏറ്റ മർദ്ദനങ്ങളും, ക്രിമിനൽ കേസുകളും, വധ ഭീഷണികളും, സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും മാത്രമാണ്.
വയനാട്ടിലെ ജന സംഖ്യയിൽ 45 ശതമാനത്തോളം അഥവാ ഏകദേശം പകുതിയോളം വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലുതല്ലെങ്കിലും കാര്യപ്രസക്തമായ ഇടപെടലുകൾ കഴിഞ്ഞ കാലങ്ങളിൽ നടത്താൻ സാധിച്ചിട്ടുണ്ട്. അത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കാര്യത്തിൽ തുടങ്ങി ആദിവാസികളുടെ ഭൂമി പ്രശ്നങ്ങളിലും, അവരിലേക്കെത്തുന്ന വ്യാജ മദ്യമുൾപ്പെടെയുള്ള ലഹരിയുടെ കാര്യത്തിലായാലും, ആരോഗ്യ കാര്യത്തിലായാലും പരിമിതികളിൽ നിന്നുകൊണ്ട് ഇപെടാനും ഒരുപരിധിവരെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്.
ഭൂമിയെയും, പ്രകൃതിയെയും, ആത്യന്തികമായി ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെയും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ വായനാട്ടിലെത്തുന്ന ഭൂമി- റിസോർട്ട്- മദ്യ-മണൽ- പരിസ്ഥിതി-വന്യജീവി-വനം മാഫിയകളോട് കഴിഞ്ഞ ആറ് വർഷങ്ങളിലേറെയായി നിരന്തരം നടത്തുന്ന ഒറ്റയാൾപോരാട്ടങ്ങളിൽ പലതും വർഷങ്ങൾക്ക് ശേഷം ഫലം കണ്ടിട്ടുണ്ട് എന്നത് വലിയ പ്രചോദനമാണ്.
കേരള കർണ്ണാടക അതിർത്തിയിൽ ആദിവാസികൾ തിങ്ങി പാർക്കുന്ന കോളനികൾക്കരികിൽ, നാഗർഹൊളെ നാഷണൽ പാർക്കിനുള്ളിൽ കർണ്ണാടക എക്സൈസ് മന്ത്രിയുടെ സഹോദരന്റെ ഉടമസ്ഥതതയിലുള്ള അനധികൃത ബാറും, അനുബന്ധ റിസോർട്ടുകളും അടച്ചുപൂട്ടാൻ സാധിച്ചത് പ്രദേശത്തു അധിവസിക്കുന്ന നിരവധി ആദിവാസി യുവാക്കളുടെ ജീവനുകളാണ് രക്ഷിച്ചത് ഒപ്പം രാജ്യത്തെ ഏറ്റവും വലിയ ടൈഗർ റിസർവ്വിലെ മൃഗങ്ങളുടെ സ്വൈര്യ വിഹാരവും നിലനിർത്താനായത് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നനായിരുന്നു.
കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായി ഞാൻ ശേഖരിച്ച കേരള കർണ്ണാടക അനധികൃത മണൽ കടത്തിന്റെ രേഖകൾ അന്നത്തെ കർണ്ണാടക പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി എന്നെ നേരിട്ട് വിളിച്ച് കൈപ്പറ്റുകയും തുടർന്ന് അദ്ദേഹം പ്രസ്തുത രേഖകൾ സഭയിൽ ഉയർത്തി കർണ്ണാടക നിയമസഭാ അരമണിക്കൂറോളം സ്തംഭിപ്പിച്ചു മന്ത്രിമാരുടെ രാജി ഉൾപ്പെടെ ആവശ്യപ്പെടുകയും ശേഷം പ്രത്യേക സിഐഡി അന്വേഷണം പ്രഖ്യാപിച്ച് കർണ്ണാടകയിലെ നദികളെ കൊന്നുകൊണ്ടു കേരളത്തിലേക്ക് നടത്തിവന്നിരുന്ന മണൽകടത്ത് പൂർണ്ണമായും നിരോധിക്കുകയും ചെയ്തത് പശ്ചിമഘട്ടത്തിൽജീവിക്കുന്ന ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ പോരാട്ടങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ്. തുടർന്ന് കേരളത്തിന്റെ ഭാഗത്തുള്ള കബനീ നദിയിലും മറ്റു നദികളിലും മണൽ വാരൽ നിരോധിക്കപ്പെട്ടു എന്നതും ആ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു.
വയനാട്ടിൽ ചേക്കേറിയ റിസോർട്ട് ഭൂമാഫിയകൾ വയനാടിന്റെ പ്രകൃതിയെ നശിപ്പിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു വർഷങ്ങൾക്ക് മുൻപ് റിസോർട്ട് മാഫിയകൾക്കെതിയരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചത്. അതിനിടയിൽ എന്നെ മാവോയിസ്റ്റായി മുദ്രകുത്താനും, ആക്രമിക്കാനും വരെയുള്ള ശ്രമങ്ങളുണ്ടായി. എങ്കിലും മുട്ടുമടക്കാതെ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ പല റിസോർട്ടുകളും മലയും, കാടും പുഴയും കയ്യേറി റിസോർട്ട് പണിയാതെ പിന്തിരിഞ്ഞതും പലരും കേസുകളുമായി കോടതികൾ കയറി ഇറങ്ങുന്നതും.
ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിലെ ചോല നായിക്കന്മാരുടെ അനധികൃത രക്ത കടത്തലും അനുബന്ധ സംഭവ വികാസങ്ങളും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിൽ മേൽ വിഷയം അടിയന്തര സാഹചര്യയമായി കണ്ടു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ട്രൈബൽ മന്ത്രിയെ നേരിട്ട് കാണുകയും, ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഡൽഹിയിലെത്തി പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രറട്ടറിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ഇപ്പോൾ നടന്നുവരികയാണ്. നൂറിൽ താഴെ മാത്രം അംഗസംഘ്യയുള്ള ചോല നായ്ക്കർ വോട്ടു ബാങ്കുകളല്ലാത്തതിനാൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ സ്ഥലം എംപിയോ എം എൽ എ മാരോ ഇടപെടുകയോ അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ, ജീവൻ സംരക്ഷിക്കാനോ ശ്രമങ്ങളെങ്കിലും നടത്തിയിട്ടില്ല എന്നതും ഖേദകരമാണ്. ചോല നായിക്കരുടെ വിഷയത്തിൽ ഇടപെട്ടതിനു പലഭാഗങ്ങളിൽ നിന്നും ഇപ്പോഴും എനിക്കുള്ള ഭീഷണികൾ തുടരുന്നുമുണ്ട്.
നാട്ടിൽ നടത്തിയ ചെറുതും വലുതുമായ ഇത്തരം ഇടപെടലുകളെ സംബന്ധിച്ചു ഓർത്തെടുത്താൽ ഒരുപക്ഷെ ഈ ഫെയിസ്ബുക്ക് പേജുകൾ മതിയാകാതെ വരും ...
ദേശീയ മനുഷ്യാവകാശ കംമ്മീഷൻ മുൻപാകെ ഒരുപക്ഷെ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാതികൾക്കൊടുത്ത ഒരാൾ ഞാനായിരിക്കും. മനുഷ്യാവകാശ കമ്മീഷൻ ട്രൈബൽ കമ്മീഷൻ, ചൈൽഡ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുന്നിൽ നൂറുകണക്കിനായ എന്റെ മനുഷ്യാവകാശ ലംഘന പരാതികൾ തീർപ്പും കാത്തു കിടക്കുന്നുണ്ട്..
യമനിൽ ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ തുടങ്ങി ഝാർഖണ്ഡിൽ സർക്കർ ആശുപത്രിയുടെ തറയിൽഭക്ഷണംനൽകിയ പാൽമാ ദേവി എന്ന വയോധികക്ക് വേണ്ടിയും, സ്വന്തം പ്രിയതമയുടെ മൃദശരീരം ചുമന്ന ഒഡിഷയിലെ ധനാ മാജിക്ക് വേണ്ടിയും, തിരുനെൽവേലിയിൽ ചുട്ടെരിക്കപ്പെട്ട അമ്മമ്മയ്ക്കും പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഒടുവിൽ പാലക്കാട് സാമൂഹിക ദ്രോഹികളാൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മൃഗീയമായി കൊല്ലപ്പെട്ട മധുവിന് വേണ്ടിയും അങ്ങനെ സമൂഹത്തിൽ പകച്ചു നിൽക്കുന്ന മനുഷ്യജീവിതങ്ങൾക്ക് തന്നാലാകുന്ന സഹായം ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ സാമൂഹിക ജീവിതത്തിലെ ധന്യമാക്കുന്ന ചില നിമിഷങ്ങളാണ്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് അവസാന ആശ്രയം എന്ന നിലയിൽ എന്നിലേക്ക് ഓടിയെത്തിയ മാനന്തവാടിയിലെ അരുൺ, സുകന്യ ദമ്പതിമാരുടെ കഥയും വ്യത്യസ്തമല്ല. പ്രണയിച്ചു വിവാഹം കഴിച്ചതിനു ഊരുവിലക്കും, ഭ്രഷ്ട്ടും, കുലദ്രോഹികൾ എന്ന പദവികളും സ്വന്തം സമുദായം തന്നെ ചാർത്തിക്കൊടുത്ത അവർ പ്രധാനമന്ത്രിക്ക് അയച്ച പരാതിപോലും ലക്ഷ്യം കാണാതെ വന്നപ്പ്പോഴാണ് എന്നെ കാണാൻ വരുന്നത്. പിന്നീടിങ്ങോട്ട് നടത്തിയ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിൽ ആ കുടുംബം സസന്തോഷം ഒരുമിച്ചു ജീവിക്കുമ്പോൾ ബാക്കിയാകുന്നത് ഊരുവിലക്കിന്റെ കഥ പുറംലോകത്തെ അറിയിച്ച ആളെന്ന നിലയിൽ തെരുവിൽ ഞാൻ ഏറ്റുവാങ്ങേണ്ടിവന്ന കായികമായ മർദ്ദനങ്ങൾ മാത്രമാണ്. സാമൂഹികപ്രവർത്തനത്തിന്റെ ശേഷിപ്പുകൾ.
പറഞ്ഞുവെക്കാൻ ഏറെയുണ്ട് ഇത്തരം കഥനകഥകൾ, പലതും അതിന്റെ ഗുണഭോക്താക്കൾവരെ മറന്നുതുടങ്ങിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തരം സെന്റിമെൻസുകൾ പറഞ്ഞുകൊണ്ട് വോട്ടുപ്പിടിക്കലൊന്നുമല്ല ലക്ഷ്യം മറിച്ച് രാഷ്ട്രീയത്തിലിടപെടാൻ തനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന അഭിനവ രാഷ്ട്രീയ ബുദ്ധിജീവികളുടെ വരാൻ പോകുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി കണക്കാക്കിയാൽ മതി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്