യുഡിഎഫിനെയല്ലാതെ മറ്റാരെയും പുണരാൻ താൽപ്പര്യം ഇല്ലാത്ത ഇരിക്കൂറുകാർ 'നല്ല ക്രിസ്ത്യാനി'യായ ഇടതു സ്ഥാനാർത്ഥിക്കായി ഇക്കുറി മാറ്റി ചിന്തിക്കുമെന്ന് ഉറപ്പ്; കോട്ടയത്തു നിന്നും എംഎൽഎ ആകാൻ മാത്രം എത്തിയ 'വെള്ളിമൂങ്ങ'ക്കെതിരെ മലയോര ഗ്രാമങ്ങളിൽ പ്രതിഷേധം ശക്തം; ശാപമോക്ഷം വേണമെന്ന് നാട്ടുകാർ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിൽ ഏറ്റവും ഉറച്ച യുഡിഎഫ് സീറ്റുകളിൽ ഒന്നാണ് മലയോര ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന ഇരിക്കൂർ. ഏത് പാവയെ പിടിച്ച് സഥാനാർത്ഥിയാക്കിയാലും ജയിക്കും. ആ ആനുകൂല്യമാണ് കെ സി ജോസഫ് എന്ന കോട്ടയത്തുകാരൻ കഴിഞ്ഞ 35 വർഷമായി അനുഭവിക്കുന്നത്. ഇരിക്കൂറിൽ എംഎൽഎ ആയിരിക്കുമ്പോൾ കോട്ടയം ഡിസിസി പ്രസിഡന്റ് ആവുക എന്നതാണ് വേറൊരു മണ്ഡലത്തിൽ ആണെങ്കിൽ ചിന്തിക്കാൻ പറ്റുമോ? എന്നുവച്ചാൽ കോട്ടയംകാരൻ എന്ന ക്ലെയിം നിലനിർത്തിക്കൊണ്ട് തന്നെ മലബാറിൽ എത്തി എംഎൽഎ ആകുന്നു എന്നർത്ഥം. വരത്തനെ ഇനി വേണ്ടെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങി. വെള്ളിമൂങ്ങ എന്ന സിനിമ പോലും കെ സി ജോസഫിനെ മാത്രം മനസിൽ കണ്ട് എടുത്തതാണെന്നാണ് നാട്ടുകാരുടെ പക്ഷം.
ഇടതു കോട്ടയെന്നാണ് മുൻകാലങ്ങളിൽ കണ്ണൂർ അറിയപ്പെടുന്നതെങ്കിലും ആ പതിവ് ഇരിക്കൂർ മണ്ഡലത്തിൽ എത്തുമ്പോൾ പലപ്പോഴും തെറ്റുന്നത്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഇരിക്കൂർ മണ്ഡലത്തിന്റെ ഗതി നിർണ്ണയിക്കുന്നത് എന്നതു കൊണ്ട് തന്നെയാണ് കെ സി ജോസഫ് എല്ലാത്തവണയും കുപ്പായം ധരിച്ച് ഇങ്ങോട്ടെത്തിയത്. എ ഗ്രൂപ്പുകാരിലെ കരുത്തനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എന്നതാണ് ഈ കുട്ടനാട്ടുകാരന് പലപ്പോഴും തുണയായത്. 35 വർഷമായി എംഎൽഎ ആയ അദ്ദേഹം ഇത്തവണ മാത്രമാണ് മന്ത്രിയായതും. പലപ്പോഴും ഇടതു പക്ഷത്തിന്റെ ഭാഗത്തുള്ള വീഴ്ച്ചകളും ജോസഫിന് തുണയായി നിന്നു.
കാലങ്ങളായി ഇടതുപക്ഷത്തു നിന്നും ഇവിടെ സ്ഥാനാർത്ഥിയായി വരാറ് സിപിഐ പ്രതിനിധികളാണ്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ സിപിഐ(എം) പ്രവർത്തകർക്ക് ആത്മാർത്ഥത കുറവാണെന്ന ആക്ഷേപവുമുണ്ട്. ഇത്തവണയും സിപിഐ തന്നെയാണ് സ്ഥാനാർത്ഥിത്വം. എന്നാൽ, മലയോര മേഖലയിൽ നിന്നും മികച്ചൊരു ക്രൈസ്തവ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ ഇത്തവണ വിജയിച്ചു കയറാൻ സാധിക്കുമെന്ന കണക്കുകൂട്ടൽ. അത്തരമൊരു സ്ഥാനാർത്ഥിയെ സിപിഐ തേടുന്നുമുണ്ട്. വെള്ളിമൂങ്ങ സിനിമയിലെ യുവാവായ രാഷ്ട്രീയക്കാരൻ തുടർച്ചയായി വിജയിച്ചു വരുന്ന മുതിർന്ന് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതാണ് ചിത്രം. കഴിഞ്ഞ തവണ തന്നെ കെ സി ജോസഫിനെതിരെ ജനവികാരം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് കെ സി ജോസഫ് കടന്നുകൂടിയത്.
ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന പ്രതിഷേധം ജോസഫിന് എത്രത്തോളം വിനയാകും എന്നതാണ ഇനി അറിയേണ്ടത്. ഇത്തവണ മത്സരിക്കാൻ ഇറങ്ങിയാൽ തങ്ങൾ തന്നെ കാലുവാരി തോൽപ്പിക്കുമെന്ന സൂചനയാണ് യൂത്ത് കോൺഗ്രസുകാർ നൽകിയിരിക്കുന്നത്. പരസ്യമായി പ്രതിഷേധത്തിലൂടെ ഇത് തന്നെയാണ് അവർ വ്യക്തമാക്കുന്നതും. എന്നാൽ, അതുകൊണ്ടൊന്നും താൻ പിന്മാറില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കി കഴിഞ്ഞു.
അതേസമയം ജോസഫിനെതിരെ പ്രതിഷേധം ഇന്നും ഇന്നലേയും തുടങ്ങിയതുമല്ല. ഇതിന് മുമ്പ് തെരഞ്ഞെടുപ്പു വേളയിലും യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ ഒടുവിൽ പള്ളിയുടെയും മെത്രാന്മാരുടെയും അനുഗ്രഹത്തോടെ വിജയിച്ചു കോട്ടയത്തേക്ക് പോയ ചരിത്രമാണ് കെ സി ജോസഫിനുള്ളത്. മണ്ഡലത്തിൽ ഏഴ് തവണ എംഎൽഎയായ കെ സി വീണ്ടും രംഗത്ത് ഇറങ്ങുമ്പോൾ ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്ന് പരസ്യമായി മലയോര കർഷകർ പറഞ്ഞിട്ടുണ്ട്. ഇത്തവണ മന്ത്രിയെന്ന നിലയിലാണ് മത്സരിക്കാൻ ഇറങ്ങുന്നത് എന്നതിനാൽ കടുത്ത ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
കോട്ടയംകാരനായ കെസി 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. കോട്ടയം രൂപതയിൽപ്പെട്ട ക്നാനായ നസ്രാണികൾ ഈ മണ്ഡലത്തിൽ ഒരു നിർണായ ശക്തിയൊന്നുമല്ലെങ്കിലും കോട്ടയം രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ ഇരിക്കൂർ മണ്ഡലം മത്സര തട്ടകമായി മാറ്റുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഒരു വാടക വീട് പോലും കെ സി ജോസഫിന് മണ്ഡലത്തിലില്ല. ഇങ്ങനെ വരത്തനായ സ്ഥാനാർത്ഥികളെ കെട്ടിയിറക്കരുതെന്നാണ് പൊതു നിലപാട്. സതീശൻ പാച്ചേനിയും സജീവ് ജോസഫും ഒക്കെയാണ് ഇത്തവണ ഇരിക്കൂർ പ്രതീക്ഷിച്ചിരുന്നത്. സതീശൻ പാച്ചേനിക്കുവേണ്ടി തന്നെയായിരുന്നു ഇരിക്കൂർ ശുപാർശ ചെയ്തിരുന്നത്.
സജീവ് ജോസഫിന്റെ സഹോദരൻ ഫിലിപ്പ് ജോസഫ് സജീവമായി തന്നെ രംഗത്തുണ്ട്. അയാൾ പറയുന്നത്, തങ്ങൾക്ക് സീറ്റ് ലഭിച്ചില്ലെങ്കിൽ വിമതനാകാനും മടിക്കില്ലെന്നാണ്. അദ്ദേഹമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും കേൾക്കുന്നുണ്ട്. ഇരിക്കൂർ മണ്ഡലത്തിന്റെ പലഭാഗങ്ങളിൽ ഉയർന്ന ഫ്ളാ്സ് ബോർഡുകളിലൊന്നിൽ ഒരു സ്കൂൾ വിദ്യാർത്ഥി ചോദിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്റെ അപ്പൂപ്പനും എന്റെ മുത്തശ്ശിയും എന്റെ അച്ഛനും എന്റെ അമ്മയും ഇയാൾക്ക് വോട്ടു ചെയ്തു. ഇനി ഞാനും അയാൾക്ക് വോട്ടു ചെയ്യണോ എന്നതാണ് ആ ചോദ്യം.
വരും ദിനങ്ങളും പ്രതിഷേധത്തിന്റേത് തന്നെയാകുമ്പോൾ ഒടുവിൽ കോട്ടയംകാരൻ കോട്ടയത്തേക്ക് പാക്ക് ചെയ്യുമോ എന്നതാണ് കണ്ണൂരിലെ കോൺഗ്രസുകാർ ഉറ്റുനോക്കുന്നത്. എന്തായാലും അവസരം മുതലെടുത്ത് നല്ല സ്ഥാനാർത്ഥിക്കായുള്ള തിരച്ചിൽ ഇടതു മുന്നണി തേടുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് എൽഡിഎഫ്. കത്തോലിക്കാ സമുദായക്കാരനായ സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് തേടുന്നതെന്നുമാണ് അറിയുന്നത്.
അബ്ദുള്ളക്കുട്ടിയെ മാറ്റാതെ കെ സുധാകരൻ ഉദുമയിൽ മത്സരിക്കാൻ ഒരുങ്ങുന്ന സാഹചര്യമാണ് നിലവിൽ കണ്ണൂർ കോൺഗ്രസിൽ ഉള്ളത്. എന്നാൽ അബ്ദുള്ളക്കുട്ടി കണ്ണൂരിൽ സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനവും ഉണ്ടായിട്ടില്ല. കെ സുധാകരന്റെ വിശ്വസ്തനായ സുരേന്ദ്രന്റെ പേര് ഈ മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന സാഹചര്യമുണ്ട്. ഇങ്ങനെ കണ്ണൂർ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്ക്യങ്ങളിൽ മാറ്റം വന്നാൽ അത് കെ സി ജോസഫിനെയും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
Stories you may Like
- ഇരിക്കൂറിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം
- യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യു പി സ്വദേശി അറസ്റ്റിൽ
- ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാറിന് മുകളിൽ മരം പൊട്ടിവീണു
- 'അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം'; പാണക്കാട് സാദിഖലി തങ്ങൾ
- വ്യാപാരിയുടെ കണ്ണിൽ മുളക പൊടിയെറിഞ്ഞ് കൊള്ളയടിക്കാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്