ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനോട് സോഷ്യൽമീഡിയ; ഇത് ന്യൂജനറേഷൻ രാഷ്ട്രീയമെന്ന് മറുപടിയും; ഒമ്പതാം വയസിൽ മത്സ്യബന്ധനത്തിന് കടലിൽ ഇറങ്ങിയ രാധാകൃഷ്ണൻ പിഎസ് സി ചെയർമാൻ പദവിയിൽ ചവിട്ടിക്കയറി; ഇപ്പോൾ കളത്തിലിറങ്ങുന്നത് വിജയം വീശിയെടുക്കാൻ തന്നെ; ഇച്ഛാശക്തി കൊണ്ട് ജീവിതവിജയം നേടിയ രാധാകൃഷ്ണന്റെ കഥ ഇങ്ങനെ
പി.വിനയചന്ദ്രൻ
ആലപ്പുഴ: ഇങ്ങനെയൊക്കെ ചെയ്യാമോ...? കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയ ഡോ.കെ.എസ്.രാധാകൃഷ്ണനോട് ചോദിക്കുന്ന ചോദ്യമാണിത്. കോൺഗ്രസിന്റെ ബുദ്ധിജീവിയും നേതാക്കൾക്ക് ക്ലാസെടുക്കുന്ന ഗുരുനാഥനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണൻ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നതാണ് സോഷ്യൽമീഡിയ ചർച്ചയാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളെയെല്ലാം മറികടന്ന്, അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷായിൽ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ചാണ് രാധാകൃഷ്ണൻ ബിജെപിയിലെത്തിയത്. ആലപ്പുഴയിൽ ബിജെപിയുടെ കരുത്തനായ സ്ഥാനാർത്ഥി എന്നാണ് രാധാകൃഷ്ണനെ ബിജെപി വിലയിരുത്തുന്നത്.
കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെ വൈസ്ചാൻസലറും സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനുമായിരുന്ന ശേഷമാണ് രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയാവുന്നത്. രണ്ട് വൻ പദവികളും കോൺഗ്രസ് നൽകിയതാണെന്ന ആക്ഷേപമാണ് സോഷ്യൽമീഡിയ ഉയർത്തുന്നത്. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്മാരിൽ ഒരാളായിരുന്നു രാധാകൃഷ്ണൻ. ഐ ഗ്രൂപ്പിൽ നിന്ന് പ്രബലനായി വളർന്നുവരുന്ന ടി.എൻ.പ്രതാപനെ ഒതുക്കാൻ ഉമ്മൻ ചാണ്ടിയാണ് ധീവര സമുദായത്തിൽപെട്ട രാധാകൃഷ്ണനെ പി.എസ്.സി ചെയർമാനാക്കിയതെന്നും പരസ്യമായ രഹസ്യമാണ്.
എന്നാൽ മാതാ അമൃതാനന്ദമയിയുടെ ശുപാർശയോടെ രാധാകൃഷ്ണൻ ശബരിമല കർമ്മസമിതിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുകയും പൊടുന്നനെ ബിജെപി സ്ഥാനാർത്ഥിയാവുകയുമായിരുന്നു. ആലപ്പുഴയിൽ രണ്ട് മുസ്ലിം വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥികളാണ് ഇടതു- വലതു മുന്നണികൾക്ക്, ആരിഫും ഷാനിമോൾ ഉസ്മാനും. ഈ സാഹചര്യത്തിൽ അവിടെ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മാത്രമല്ല, അമൃതാനന്ദമയിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ആലപ്പുഴ.
കേരള സർവകലാശാലയിലെ മലയാളം പ്രൊഫസറും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനുമായ എൻ.പത്മറാവുവാണ് രാധാകൃഷ്ണനെതിരെ ആദ്യം രംഗത്തെത്തിയത്. ആദർശബോധമില്ലാത്ത ഇയാൾക്ക് വീക്ഷണം മുതൽ എന്തെല്ലാം കൊടുത്തു എന്നായിരുന്നു റാവുവിന്റെ കുറിപ്പ്. '' കേരളത്തിലെ കോൺഗ്രസിൽ നിന്ന് മേടിക്കാവുന്നതിന്റെ പരമാവധി മേടിച്ചു.ഇനി കേന്ദ്രത്തിലെ കോൺഗ്രസിൽ നിന്ന് എന്തെല്ലാം അടിച്ചുമാറ്റാം എന്ന് കണക്കുകൂട്ടിയിരിക്കുമ്പോൾ അവരുടെ കൈയിലിരുപ്പു കൊണ്ട് കേന്ദ്ര ഭരണവും പോയി, കേരള ഭരണവും പോയി. വെടക്കൻ നസ്രാണി പോയത് കണ്ടില്ലേ ! അത്രയ്ക്കും വലിയ കോൺഗ്രസ് ഒന്നുമല്ലല്ലോ ഈ കെ എസ്....? ഇനി എംപി ആയില്ലെങ്കിലൊരു ഗവർണർ അത് കഴിഞ്ഞാൽ കേന്ദ്രമന്ത്രി അഥവാ അംബാസഡർ! ഇതൊക്കെ വേണ്ടെന്ന് വെക്കാൻ ഇയാള് മഹാത്മാവോ ഗാന്ധിയോ അല്ലല്ലോ! ഇത് താൻ ഡാ ന്യൂ ജൻ!'' ഇത്തരത്തിലായിരുന്നു സോഷ്യൽമീഡിയയുടെ പ്രതികരണം. അതായത് കോൺഗ്രസ് വിട്ട് രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നതിനെ നവതരംഗ രാഷ്ട്രീയമായാണ് സോഷ്യൽമീഡിയ വിലയിരുത്തുന്നത്.
കോൺഗ്രസിന്റെ ഭാഗത്തുനിന്നപ്പോഴാണ് സ്ഥാനമാനങ്ങൾ കിട്ടിയതെങ്കിലും രാധാകൃഷ്ണന് അതിനുള്ള സംശയരഹിതവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതുമായ യോഗ്യതയുള്ളതിനാലായിരുന്നുവെന്നാണ് മറ്റൊരു പ്രതികരണം. ഒരു കോടതിയിലും അത് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയത്തിൽ വിശ്വസിക്കാനുള്ള രാധാകൃഷ്ണന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ആർക്കും അവകാശമില്ല. ഒരാൾക്ക് ഇരിക്കാനും കിടക്കാനും മറ്റൊരാൾ ലക്ഷ്മണ രേഖ വരയ്ക്കുന്നത് ജനാധിപത്യപരല്ല. ഇങ്ങനെ പോവുന്നു സോഷ്യൽമീഡിയയിലെ യുദ്ധം. അദ്ധ്യാപകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വാഗ്മി, വിദ്യാഭ്യാസ വിദഗ്ധൻ, സാംസ്‌കാരിക നായകൻ, ദാർശനികൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച ഡോ. കെ. എസ്. രാധാകൃഷ്ണൻ പി.എസ്.സി ചെയർമാന്റെ ഭരണഘടനാ പദവിയിലിരുന്നശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യയാളാണ്.
എറണാകുളം ജില്ലയിലെ മുളവുകാടിൽ മുക്കുവ കുടുംബത്തിൽ ജനിച്ച് കേവലം ഒൻപതാമത്തെ വയസിൽ മത്സ്യബന്ധനം തൊഴിലാക്കിയ കെ. എസ്. രാധാകൃഷ്ണൻ, ജോലി ചെയ്ത് പഠിച്ച് ദാരിദ്ര്യത്തോടും ജീവിതത്തിലെ ദുഃഖകരമായ അവസ്ഥകളോടും പോരാടി ജീവിച്ച്, സ്വപ്രയത്‌നത്താൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ കോളേജിൽ ഫിലോസഫി അദ്ധ്യാപകനായി. ദരിദ്ര ധീവര കുടുംബത്തിൽ ജനിച്ച കെ. എസ്. രാധാകൃഷ്ണൻ, സ്വപ്രയത്‌നത്താലാണ് ജീവിതത്തിന്റെ പടവുകൾ ഓരോന്നും കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതൽ വിവിധങ്ങളായ പണികൾ ചെയ്ത് കുടുംബം പുലർത്തുകയും പഠിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിൽ ആദ്യ ഇംഗ്‌ളീഷ് പ്രസംഗം ചെയ്ത അദ്ദേഹത്തെപ്പോലെയുള്ള ഇംഗ്ലീഷ് പ്രഭാഷകർ ചുരുക്കമാണ്. കുട്ടിക്കാലത്തെ കാവ്യാനുശീലം അദ്ദേഹത്തെ കവിതയിൽ കൂടുതൽ അഗാധ ജ്ഞാനമുള്ളവനാക്കി. വരുമാനത്തിൽ നിന്നും ഒരു തുക എന്നും പാവപ്പെട്ട കുട്ടികളുടെ ഫീസിനും ജീവകാരുണ്യത്തിനുമായി ഇപ്പോഴും ചെലവിടുന്നു.
പ്രമുഖ മലയാള ദിനപത്രത്തിൽ പത്രപ്രവർത്തകനും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്‌ളിക്കേഷൻ അസിസ്റ്റന്റുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം അദ്ധ്യാപകനായിരിക്കെ വൈസ് ചാൻസലറായി നിയമിതനായി. ഇരുപത് വർഷങ്ങളോളം വിവിധ സർക്കാർ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. അദ്വൈത ഫിലോസഫി, ഗസ്സിയൻ സ്റ്റഡീസ്, മതാന്തര പഠനം, ഭാരതീയ സൗന്ദര്യശാസ്ത്രവും ഫിലോസഫിയും എന്നീ മേഖലകളിൽ പാണ്ഡിത്യം തെളിയിച്ചു. 1994 ൽ കാലിക്കട്ട് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി. 'അദ്ധ്യാത്മരാമായണത്തിലെ എഴുത്തച്ഛന്റെ അദ്വൈതദർശന'മായിരുന്നു ഗവേഷണ വിഷയം.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ന്യൂ ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ്, കാലിക്കട്ട് സർവ്വകലാശാലയിലെ ഗാന്ധിയൻ ചെയർ എന്നിവയുടെ ഗവേണിങ് ബോഡി അംഗമായിരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു ജി സി) യുടെ വിവിധ കമ്മിറ്റികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു.
പതിനാറ് പുസ്തകങ്ങളുടെ രചയിതാവാണ്. ഗാന്ധിജി: നവോത്ഥാന ദാർശനികൾ, ക്രിസ്തു ദർശനം, കുറ്റവും ശിക്ഷയും, ഗാന്ധിജിയുടെ രാമരാജ്യ ദർശനം, ശ്രീനാരായണ ഗുരുവും ഗാന്ധിയും, ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ, മാർക്‌സിസവും അദ്വൈത വേദാന്തവും, സൗന്ദര്യശാസ്ത്രം - ഒരു പഠനം എന്നിവയാണ് ചില പുസ്തകങ്ങൾ. നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൻപതിലധികം ദേശീയ-അന്തർദ്ദേശീയ കോൺഫറൻസുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നൂറിലധികം റേഡിയോ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സത്യദീപത്തിൽ സമകാലിക സംഭവങ്ങളെ അധികരിച്ച് എഴുതിയ 'സമീക്ഷ' എന്ന പ്രതിവാര പംക്തി പ്രശസ്തമായിരുന്നു.
ഇപ്പോൾ മാതൃഭൂമി ദിനപത്രത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ 'മഹാഭാരത വിചാരങ്ങൾ' എന്ന പേരിൽ പ്രതിവാരപംക്തി എഴുതുന്നു. ഫിലോസഫി അദ്ധ്യാപകനെന്ന നിലയിൽ വിദേശത്തും സ്വദേശത്തും അനേകം ശിഷ്യസമ്പത്തുള്ള ഡോ. കെ. എസ്. രാധാകൃഷ്ണൻ പതിറ്റാണ്ടുകളായി ക്രിസ്ത്യൻ സെമിനാരികളിലും മദ്രസകളിലും ആശ്രമങ്ങളിലും ഫിലോസഫി പഠിപ്പിക്കുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി, തൃശൂരിലെ മുളയം മേരിമാത മേജർ സെമിനാരി എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായി പ്രവർത്തിച്ചു. പറവൂർ ഗവ. എൽ. പി. എസ്., പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം എൽ. പി. എസ്., പൊന്നാരിമംഗലം സെന്റ് ജോസഫ്‌സ് യു. പി. എസ്., എറണാകുളം മുനവറുൾ ഇസ്ലാം ഹൈസ്‌കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാതാപിതാക്കൾ: പരേതരായ കെ. എ. സുകുമാരൻ, ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രീകുമാരി. മക്കൾ: അശ്വതി, രേവതി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍