മുൻപിൽ നിന്ന് പടപൊരുതി തോൽവി ഏറ്റു വാങ്ങാൻ മോദിയുടെ ഈഗോ അനുവദിക്കുന്നില്ല; 2019ൽ ലോക്സഭയിൽ കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ മോദി മത്സരിക്കാതെ മാറി നിന്നേക്കും; ആദിത്യനാഥിനെ പകരക്കാരനാക്കാനുള്ള നീക്കവും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പോടെ പൊളിഞ്ഞു; സുഷമാ സ്വരാജിനേയോ നിർമ്മലാ സീതാരമനേയോ മുമ്പിൽ നിർത്തി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സജീവമായി ആലോചിച്ച് ബിജെപി വൃത്തങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർ എസ് എസിൽ നിന്ന് ബിജെപിയിലെത്തി ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മാറിയത് സംഘപരിവാർ പിന്തുണയോടെയാണ്. എൽകെ അദ്വാനിയുടെ വിശ്വസ്തൻ തന്ത്രപരമായി കരുക്കൾ നീക്കി പ്രധാനമന്ത്രിയുമായി. ഗുരുവായ അദ്വാനിയെ വരെ വെട്ടി മാറ്റിയുള്ള മുന്നേറ്റത്തിൽ ജനഹിതം ഒരിക്കലും മോദിക്ക് എതിരായിട്ടില്ല. ഗുജറാത്തിൽ മുഖ്യമന്ത്രിയായി ദീർഘകാലം ഭരിച്ചതും പ്രധാനമന്ത്രിയായതും വലിയ വിജയങ്ങൾ സ്വന്തമാക്കിയാണ്. ബിജെപിയുടെ തുടർ ഭരണം പ്രഖ്യാപിച്ചാണ് മോദി പ്രധാനമന്ത്രിയായത്. എന്നാൽ നാല് കൊല്ലം കൊണ്ട് മോദി തരംഗം മാഞ്ഞിരിക്കുന്നു. ഹിന്ദി ഹൃദയഭൂമിയും കൈവിടുന്നു. എൻഡിഎയിലെ സഖ്യകക്ഷികൾ പോലും പിണക്കത്തിൽ. ഈ സാഹചര്യത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മുമ്പിൽ നിന്ന് മോദി പട നയിച്ചാലും ബിജെപി ജയിക്കുമെന്ന് ഉറപ്പില്ല. അത് മോദിയേയും വലയ്ക്കുകയാണ്. തോൽക്കാനായി തെരഞ്ഞെടുപ്പിനെ നയിച്ച ചരിത്രം മോദിക്കില്ല. അതുകൊണ്ട് തന്നെ ഇനിയൊരു അങ്കത്തിന് മോദി തയ്യാറാകില്ലെന്നാണ് സൂചന. മോദിക്ക് പകരം പുതിയൊരു നേതാവിനെ ബിജെപി മുന്നിൽ വയ്ക്കുമെന്നാണ് സൂചന. ഇതിനുള്ള ചർച്ചകൾ പരിവാറുകാരിൽ സജീവമായെന്നാണ് സൂചന.
മോദിക്ക് പകരം യോഗി ആദിത്യനാഥിനെ ഉയർത്തിക്കാട്ടാനാണ് ആർ എസ് എസിന് താൽപ്പര്യം. ഇതിന്റെ പരീക്ഷണ വേദിയായിരുന്നു രാജസ്ഥാനിലേയും ചത്തീസ് ഗഡിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ്. ഇവിടെ മൂന്നിടത്തും യോഗിയെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരകനാക്കിയത്. എന്നാൽ ജനമനസ്സുകളെ സ്വാധീനിക്കാൻ യുപി മുഖ്യമന്ത്രിക്കായില്ല. യുപിയിലും യോഗിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നില്ല. ജയിച്ച ശേഷം യോഗിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവിയോടെ യോഗി പ്രഭാവം മങ്ങി. ഈ സാഹചര്യത്തിൽ മോദിക്ക് ബദലായി സുഷമാ സ്വരാജിനെയാണ് ആർഎസ്എസ് മനസ്സിൽ കാണുന്നത്. ആരോഗ്യ പ്രശ്നങ്ങൾ ഏറെയുള്ള സുഷമാ ഇനിയൊരു മത്സരത്തിന് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സുഷമയെ ഉയർത്തിക്കാട്ടിയുള്ള ലോക്സഭാ തെരഞ്ഞടുപ്പ് പോരാണ് ബിജെപി ലക്ഷ്യമിടുന്നത്.
മുന്നിൽ നിന്ന് പടനയിച്ച് തോൽക്കുന്നത് മോദിക്ക് ഇഷ്ടമില്ലാത്തതാണ് ഇതിന് കാരണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വീണ്ടുമെത്തി തോറ്റ് പ്രതിപക്ഷ നേതാവാകാനുള്ള മാനസികാവസ്ഥ മോദിക്കില്ല. അതുകൊണ്ട് തന്നെ പുതിയൊരു നേതാവിനായി മാറാൻ മോദിയും തയ്യാറാണ്. അതിന് ഏറ്റവും അനുയോജ്യ സുഷമായാണെന്നാണ് വിലയിരുത്തൽ. വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയത്തിന് അതീതമായി അംഗീകരിക്കപ്പെട്ടിരുന്നു. രാജ്യത്തുടനീളം എല്ലാ മത വിഭാഗങ്ങളും അംഗീകരിക്കുന്ന ബിജെപി നേതാവാണ് സുഷമാ. ജനകീയ ഇടപെടലുകളിലൂടെ സുഷമാ രാജ്യത്തെ ഏറ്റവും അംഗീകാരമുള്ള വനിതാ നേതാവായി മാറി കഴിഞ്ഞു. ഈ ഇമേജ് ഗുണകരമായി മാറുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മോദിക്ക് ലഭിക്കാനിടയില്ലാത്ത സ്ത്രീ വോട്ടർമാരും ബിജെപിയുമായി അടുക്കും. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ സുഷമാ മാറി നിന്നാൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനേയും പരിഗണിക്കും. സുഷമയെക്കാൾ മോദിക്ക് താൽപ്പര്യം നിർമ്മലാ സീതാരാമനോടാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 225 സീറ്റാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ കേവല ഭൂരിപക്ഷവും കഴിഞ്ഞ് മൂന്നോട്ട് പോയി. മോദിയുടെ തരംഗം ആഞ്ഞടിച്ചതാണ് ഇതിന് കാരണം. എന്നാൽ 2019ൽ ബിജെപിയുടെ സീറ്റ് 200ൽ താഴെ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. ഇനി മോദി തരംഗമുണ്ടെങ്കിൽ 225 സീറ്റ് വരെ കിട്ടൂവെന്നാണ് ബിജെപിയുടേയും വിലയിരുത്തൽ. അതാണ് മോദിയെ പിന്നോട്ട് അടിക്കുന്നത്. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ബിജെപിക്ക് അടുത്ത തവണ ഭരണമുണ്ടാകില്ല. ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്താൻ എല്ലാ ചെറു കക്ഷികളും ഒന്നിക്കും. നിതീഷ് കുമാറിന്റെ ജനതാദൾ പോലും ബിജെപിയെ കൈവിടും. ശിവസേനയടക്കം പിണക്കത്തിലാണ്. അതുകൊണ്ട് തന്നെ 282 സീറ്റ് കിട്ടിയാൽ മാത്രമേ പ്രധാനമന്ത്രിയാകാൻ തനിക്ക് ആവൂവെന്ന് മോദിക്ക് അറിയാം. സുഷമയാണെങ്കിൽ ഈ ചിത്രം മാറും. എല്ലാ ചെറു പാർട്ടികൾക്കും സർവ്വ സമ്മതയാണ് അവർ. ഈ സാഹചര്യത്തെ അനുകൂലമാക്കാനാണ് സുഷമയെ ബിജെപിയും സംഘപരിവാറും ഉയർത്തിക്കാട്ടുക.
മോദി ഭരണത്തിന് തുടക്കത്തിൽ വലിയ പ്രഭാവമുണ്ടാക്കാനായി. എന്നാൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തലതിരിഞ്ഞ നയങ്ങൾ ഭരണത്തെ വെട്ടിലാക്കി. സാമ്പത്തിക പരിഷ്കരണങ്ങളെല്ലാം തിരിച്ചടിച്ചു. സാധാരണ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകന്നു. ഈ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ജെയ്റ്റ്ലിക്ക് പോലും വിശ്രമം അനുവദിക്കുന്ന തരത്തിലാകും ആർഎസ്എസ് ഇടപെടലുകൾ ഉണ്ടാവുക. നിഥിൻ ഗഡ്ഗരിയെ പോലുള്ളവരെ ഉയർത്തിക്കാട്ടുന്ന തന്ത്രവും പരീക്ഷിക്കും. ജനകീയരായ നേതാക്കളെ പരമാവധി മുന്നിൽ നിർത്താനാണ് തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും ആർഎസ്എസ് സജീവമായി ഇടപെടും. കാര്യക്ഷ്മമായി ഇടപെടാത്ത എംപിമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കും. ഇവരുടെ നേതാവായി സുഷമാ സ്വരാജ് എത്തുന്നതോടെ കാര്യങ്ങൾ അനുകൂലമാകുമെന്നാണ് പരിവാർ നേതാക്കളുടെ നിലപാട്. എന്നാൽ അയോധ്യ ഉൾപ്പെടെയുള്ള വിഷയങ്ങളോട് സുഷമാ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയും ചില കോണുകൾക്കുണ്ട്.
വിദേശ കാര്യമന്ത്രിയെന്ന നിലയിൽ ലോകരാജ്യങ്ങളിലും സുഷമാ താരമാണ്. സുഷമയുടെ ജനകീയ ഇടപെടലുകൾ ഏറെ ചർച്ചയായി. അതുകൊണ്ട് തന്നെ മോദിക്ക് പകരം സുഷമയെ ഉയർത്തിയാലും ആഗോളതലത്തിൽ തല ഉയർത്തി നിൽക്കുന്ന സ്ഥിതി രാജ്യത്തിനുണ്ടാകും. കാര്യക്ഷ്മതയാണ് നിർമ്മലാ സീതാരാമാനെ സുഷമയുടെ പേരിനൊപ്പം നിർത്തുന്നത്. പ്രതിരോധ മന്ത്രിയെന്ന നിലയിലും വാണിജ്യമന്ത്രിയെന്ന നിലയിലും അസാമന്യ ഇടപെടലുകൾ അവർ നടത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവാണ് നിർമ്മലാ സീതാരാമൻ. ഈ മേഖലയിലുള്ളവരെ കൂടുതൽ ബിജെപിയിലേക്ക് അടുപ്പിക്കാനും നിർമ്മലാ സീതാരമാനിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് അവരുടെ പേരും സുഷമയ്ക്കൊപ്പം ചർച്ചയാക്കുന്നത്. വനിതാ വോട്ടുകൾ കൂടുതലായെത്തിയാലേ അടുത്ത തവണ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകൂവെന്നാണ് ഏവരുടേയും അഭിപ്രായം. ഇതിന് വേണ്ടിയാണ് മോദിക്ക് ബദലായി വനിതകളെ തേടുന്നത്.
ഇതിനൊപ്പം കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയം പൊളിച്ചടുക്കുകയും നേതൃ മാറ്റത്തിന്റെ മറ്റൊരു ലക്ഷ്യമാണ്. ആർക്കും ബിജെപിയെ പിടിച്ചെടുക്കാൻ കഴിയില്ലെന്ന സൂചനയും അതിലൂടെ നൽകും. ഇതിന് വേണ്ടിയാണ് മോദിക്ക് പകരം മറ്റൊരു മുഖത്തെ ബിജെപി തേടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍