എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മറുനാടനോട് പ്രതികരിച്ചു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആകും ആദ്യം എണ്ണുക. വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും. 12 മണിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും-മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു.
രാത്രി ഒൻപതു മണിയോടെയേ ഔദ്യോഗിക ഫലം പുറത്തുവിടാൻ കഴിയുകയുള്ളൂ. കേരളത്തിലെ 20 കൗണ്ടിങ് സെന്ററുകളിൽ നിന്നാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 14 ടേബിളുകളാണ് ഒരു കൗണ്ടിങ് സ്റ്റേഷനിൽ ക്രമീകരിക്കുന്നത്. എല്ലാ വോട്ടിങ് മെഷീനും എണ്ണിക്കഴിഞ്ഞു മാത്രമാണ് വിവിപാറ്റ് എണ്ണാൻ ആരംഭിക്കുക. വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ വിവിപാറ്റ് ആയിരിക്കും ഔദ്യോഗികമായി സ്വീകരിക്കുക. നറുക്കെടുപ്പിലൂടെ തീരുമാനിച്ച ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു വിവിപാറ്റുകൾ ആയിരിക്കും ആദ്യം എണ്ണുക. നിയമസഭാ മണ്ഡലങ്ങൾ വേർതിരിച്ചാവും വോട്ടെണ്ണൽ നടക്കുക. നാലായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയിൽ പങ്കാളികളാകുന്നത്-ടീക്കാറാം മീണ പറഞ്ഞു.
അതേസമയം വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരള പൊലീസിനും സ്പെഷൽ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം. അധികമായി 140 റിട്ടേണിങ് ഓഫീസർമാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉദ്വേഗത്തോടെ നോക്കിക്കാണുന്ന വോട്ടെണ്ണൽ ഒരുക്കങ്ങൾ കേരളത്തിലും പൂർത്തിയായെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം വന്നിരിക്കെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ആകാംക്ഷയുടെ മുൾമുനയിലാണ്. ഏറ്റവും അവസാനം പുറത്തുവന്ന സർവേ ഫലങ്ങൾ കേന്ദ്രത്തിൽ എൻഡിഎയ്ക്കും കേരളത്തിൽ യുഡിഎഫിനുമാണ് മേൽക്കോയ്മ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ കേരളത്തിൽ യുഡിഎഫിന് അനുകൂലം എന്ന വാദങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്രങ്ങളിലും ആകാംക്ഷ നുരയിടുകയാണ്.
ശബരിമലയിലെ ആചാരലംഘന പ്രശ്നം തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രത്യേകിച്ച് ഇടതുമുന്നണിക്ക് തിരിച്ചടിയേൽക്കുകയാണെങ്കിൽ അത് കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ നാല് ലോക്സഭാ സീറ്റിലോ അതിനു താഴേയ്ക്കോ സിപിഎം ഒതുങ്ങുകയാണെങ്കിൽ ശബരിമല പ്രശ്നത്തിൽ സ്വീകരിച്ച നിലപാടുകളാണ് തിരിച്ചടിക്ക് കാരണമെന്നു പാർട്ടിക്കുള്ളിൽ വിലയിരുത്തൽ വരും. ദേശീയ രാഷ്ട്രീയത്തിൽ സിപിഎം ഇല്ലാതാകുമ്പോൾ ആകെയുള്ള രാഷ്ട്രീയ ആശ്രയമായിരുന്ന കേരളത്തിലും പാർട്ടിക്ക് വേരുകൾ നഷ്ടമാകുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തിൽ നിരീക്ഷണം വരും. ശബരിമല പ്രശ്നത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിരൽചൂണ്ടലും ഉയർന്നേക്കും. അങ്ങിനെയെങ്കിൽ കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടിൽ നിന്ന് പാർട്ടിക്ക് പിന്തിരിയേണ്ടിയും വന്നേക്കും. മറിച്ച് അഞ്ചിൽ കൂടുതൽ സീറ്റുകൾ,എട്ടു സീറ്റുവരെ നേടിയാൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അത് കടുത്ത ആത്മവിശ്വാസം തന്നെ പകർന്നു നൽകും. പക്ഷെ എക്സിറ്റ് പോളുകൾ പ്രകാരം കേരളത്തിൽ സിപിഎമ്മിന് കടുത്ത തിരിച്ചടികളാണ് പ്രവചിക്കപ്പെടുന്നത്.
കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത അവസ്ഥയിൽ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാൻ പോകുന്നത് എന്നാണ് എക്സിറ്റ് പോളുകൾ വിരൽ ചൂണ്ടുന്നത്. 12 മുതൽ 18 വരെ സീറ്റുകൾ ആണ് സർവേ ഫലങ്ങളിൽ യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കേരളത്തിൽ യുഡിഎഫിന് പകർന്ന പുത്തനുണർവ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലും തെളിയും എന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം സീറ്റിൽ ശശി തരൂർ വിജയിയാകുമോ, ആലപ്പുഴ സീറ്റ് നഷ്ടമാകുമോ? തൃശൂർ സീറ്റിൽ പ്രതാപന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങൽ നിൽക്കുമോ? കെ.മുരളീധരൻ വടകരയിൽ വിജയിക്കുമോ എന്ന കാര്യത്തിലെല്ലാം കോൺഗ്രസിൽ ആകാംക്ഷകൾ തിരതല്ലുന്നുണ്ട്. 15 സീറ്റിൽ കൂടുതൽ വിജയിച്ചാൽ അത് യുഡിഎഫിന്റെ ചരിത്രവിജയമായും വിലയിരുത്തപ്പെടും. കേന്ദ്രത്തിൽ യുപിഎ ഭരണത്തിനു ശക്തി പകരുന്ന വിധത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ കഴിഞ്ഞു എന്നും കെപിസിസി നേതൃത്വത്തിനു അവകാശപ്പെടാനും കഴിഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വവും ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഇക്കുറിയിലേത്. മൂന്നു സീറ്റുകളിൽ പൂർണ്ണ വിജയപ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ സീറ്റുകളിലാണ് വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം നിലകൊള്ളുന്നത്. തിരുവനന്തപുരത്ത് കുമ്മനവും, തൃശൂരിൽ സുരേഷ് ഗോപിയും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും വിജയിക്കുമെന്നു തന്നെയാണ് ബിജെപിയുടെ വിശ്വാസം. ഇനി മറ്റു രണ്ടു സീറ്റുകൾ ലഭിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന് തന്നെ ബിജെപി കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വ്യത്യസ്ത കാരണങ്ങളാൽ ഇടത്-വലത് മുന്നണികളും ബിജെപിയും ആകാംക്ഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പ് ഫലത്തിനാണ് നാളെ അരങ്ങൊരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍