തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ ഒരുമുഴം നീട്ടിയെറിഞ്ഞു; പ്രത്യേക പതാകാ വാദം ഉയർത്തി നാടിനെ ഇളക്കിയതിന് പിന്നാലെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വാഗ്ദാനവും; തന്ത്രങ്ങളുടെ ചാണക്യനായ സിദ്ധരാമയ്യയെ പൂട്ടാൻ വഴികൾ തേടി അമിത് ഷായും ബിജെപിയും; മെയ് 18 ന് വോട്ടെണ്ണുമ്പോൾ ലിംഗായത്ത് വോട്ടുകൾ പരമാവധി പെട്ടിയിലാക്കാൻ കർണാടകത്തിൽ രാഷ്ട്രീയക്കളികൾ തകൃതി
മറുനാടൻ ഡെസ്ക്
ബെംഗളൂരു: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ മത-സമുദായ കാർഡ് വച്ചുള്ള രാഷ്ട്രീയക്കളികൾ കർണാടകയിൽ തുടങ്ങിയിരുന്നു. തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയത് തന്നെ ഈ പോരിന്റെ ഏറ്റവും പുതിയ ഉദാഹരണം.കർണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മതപദവി നൽകാനുള്ള തീരുമാനം ഹിന്ദുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് അമിത് ഷാ വിമർശിച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനമാണ് ലിംഗായത്തുകൾ. ഈ സമുദായത്തിന്റെ വോട്ട് നേടാനുള്ള പോരിന്റെ ഭാഗമായാണ് പ്രത്യേക മത പദവി നൽകാനുള്ള തീരുമാനം അടുത്തിടെ സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. അന്തിമ അനുമതിക്കായി തീരുമാനം കേന്ദ്രത്തിനുവിടുന്നതോടെ പന്ത് ബിജെപിയുടെ കോർട്ടിലായി.ഇതാണ് ബദൽ തന്ത്രവുമായി ഇറങ്ങാൻ അമിത് ഷായെ പ്രേരിപ്പിച്ചത്. ബിജെപിയുടെ മുഖ്യ വോട്ട് ബാങ്കാണ് ലിംഗായത്തുകൾ. ഈ സമുദായത്തിൽ പെട്ട വ്യക്തിയായ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് കോൺ്ഗ്രസ് തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് അമിത് ഷായും ബിജെപിയും ആരോപിക്കുന്നത്.
സിദ്ധരാമയ്യയുടെ തന്ത്രം
കോൺഗ്രസിന്റെ കൂടാരത്തിൽ നിന്ന് അകന്നുനിൽക്കുന്ന ലിംഗായത്തുകളെ അടുപ്പിക്കാനുള്ള ഏറ്റവും ശക്തമായ തീരുമാനമാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. പ്രത്യേക മതപദവി എന്നത് ബിജെപിക്ക് തള്ളാനും കൊള്ളാനും കഴിയാത്ത ഒന്നായതുകൊണ്ട് തന്നെ കോൺഗ്രസിനെ ഏതെങ്കിലും വിധത്തിൽ പ്രതിരോധത്തിലാക്കുകയാണ് എളുപ്പവഴി. അതാണ് ഹിന്ദുക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിക്കുന്നത്.
ന്യൂനപക്ഷങ്ങൾ, പിന്നോക്കക്കാർ, ദളിതുകൾ എന്നീ വിഭാഗങ്ങൾ ഒഴിച്ചാൽ, കോൺ്ഗ്രസിന്റെ വോട്ട് ബാങ്ക് ചോർന്നുകൊണ്ടിരിക്കുന്ന കാലയളവിലാണ് സിദ്ധരാമയ്യയുടെ ധീരമായ നടപടി.തിരഞ്ഞെടുപ്പ് നാളിൽ ലിംഗായത്തുകളുടെ വോട്ട് പെട്ടിയിൽ വീഴുമെന്ന് ഉറപ്പാക്കാൻ തങ്ങളുടെ തുറുപ്പ് ചീട്ടായി ബിജെപി കണക്കാക്കുന്ന യെദ്യൂരപ്പയെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി.അധികാരത്തിലേറാൻ ബിജെപിക്ക് ലിംഗായത്തുകളുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെ അവരെ പിണക്കുന്ന എന്തിനും വൻ വില കൊടുക്കേണ്ടി വരികയും ചെയ്യും.ഹിന്ദുഐക്യത്തിന് വേണ്ടി നിലകൊള്ളുന്ന ആർഎസ്എസും, ബിജെപിയും വേറിട്ടൊരു മതപദവി വാഗ്ദാനം ചെയ്യുന്ന കോൺ്ഗ്രസിനെതിരെ 'ഭിന്നിപ്പിന്റെ' രാഷ്ട്രീയം ആരോപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
ലിംഗായത്തുകളുടെ ചരിത്രം
ഒബിസി വിഭാഗത്തിൽ പെടുന്ന ലിംഗായത്തുകൾ ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിവിഭാഗങ്ങൾ ചേർന്നാണ് രൂപം കൊണ്ടത്.ഭക്തി പ്രസ്്ഥാനത്തിന്റെ ഉപജ്ഞാതാവും, കവിയും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന 12 ാം നൂറ്റാണ്ടിലെ ബസവേശ്വരൻ എന്ന ബസവണ്ണയുടെ തത്വങ്ങളാണ് ലിംഗായത്തുകളെ ഒന്നിപ്പിക്കുന്നത്.ഹിന്ദു സാമൂഹിക ക്രമത്തിലെ അസമത്വങ്ങൾക്കെതിരെ പോരാടി ശിവാരാധനയിൽ അധിഷ്ഠിതമായ വീരശൈവ വിഭാഗത്തിന് പിറവി നൽകിയത് ബസവണ്ണയാണ്.ഹിന്ദുമതത്തിൽ നിന്ന വ്യത്യസ്തമായ അസ്തിത്വം ലിംഗായത്തുകൾക്കുണ്ട് എന്നത് കാലങ്ങളായി പറഞ്ഞുവരുന്നതാണ്. 2011 ലെ സെൻസസിൽ ഹിന്ദുക്കളായി രജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചില സമുദായ സംഘടനകൾ പ്രചാരണവും നടത്തിയിരുന്നു.ജൂലൈയിൽ ബിദറിൽ നടന്ന വൻപൊതുജന റാലിയിലാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി കാണണമെന്ന് പരസ്യമായി ആവശ്യമുന്നയിച്ചത്.
ലിംഗായത്തുകളെയും വീരശൈവരെയും ഒന്നായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ബിദർ റാലി ആവശ്യപ്പെട്ടു.ഹിന്ദുമതത്തിലെ ശിവാരാധനയുമായി ബന്ധപ്പെട്ടതാണ ്വീരശൈവമെന്നും, ബസവണ്ണയുടെ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മതമാണ് ലിംഗായത്തെന്നും അവർ സമർഥിക്കാൻ ശ്രമിച്ചു.ലിംഗായത്ത് സമുദായം ഇക്കാര്യം ഏകകണ്ഠമായി ആവശ്യപ്പെട്ടാൽ താൻ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ തന്ത്രപൂർവമായ സമീപനം.എന്നാൽ, തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി കോൺഗ്രസ് ഹിന്ദുസമുദായത്തിൽ ഭിന്നതയുണ്ടാക്കുകയാണ് എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.വീരശൈവരും , ലിംഗായത്തുകളും തമ്മിൽ വ്യത്യാസമില്ലെന്നും അവർ ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമാണെന്നും വാദിച്ച യെദ്യൂരപ്പ പ്രത്യേക മതപദവി തള്ളിക്കളയുകയും ചെയ്തു.
കോൺഗ്രസ് പഴയ കോൺഗ്രസല്ല
തങ്ങളുടെ തീരുമാനത്തിന് അനുസൃതമായി കാര്യങ്ങൾ നീക്കാൻ കോൺഗ്രസ് സംസ്ഥാനത്തുടനീളം അഭിപ്രായരൂപീകരണത്തിന് മന്ത്രിതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഇതിനെ ചെറുക്കാനാണ് ബിജെപിയുടെ ശ്രമം.ലിംഗായത്തുകളുടെ എതിരാളികളായ വോക്കലിംഗ സമുദായത്തെ പ്രതിനിധീകരിക്കുന്ന എച്ച.ഡി.കുമാരസ്വാമിയുടെ ജനതാദൾ എസും ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ തിരിഞ്ഞിട്ടുണ്ട്.അതേസമയം, ഹിന്ദുമതത്തിൽ നിന്ന് പുറത്തുപോകാനുള്ള ശക്തമായ പ്രചോദനത്തേക്കാൾ നിയമസഭാതിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ലിംഗായത്തുകളെ നയിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ നിരീക്ഷിക്കുന്നുണ്ട്.ലിംഗായത്ത് സമുദായത്തിലെ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളാണ് മുഖ്യമായി ഈ ആവശ്യം ഉന്നയിച്ചത്.ഏതായാലും ബിജെപി കോട്ടകളെ ഇളക്കാൻ സിദ്ധരാമയ്യയുടെ തീരുമാനത്തിനായി എന്നാണ് അമിത് ഷായുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
സംവരണം അടക്കമുള്ള വിഷയങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ചേക്കും. ഒബിസി വിഭാഗക്കാരെന്ന സംവരണം ഇപ്പോൾ ലിംഗായത്തുകൾ അനുഭവിക്കുന്നുണ്ട്. അഹിന്ദുക്കളാകുന്നതോടെ ഈ സംവരണാനുകൂല്യം അവർക്ക് നഷ്ടപ്പെട്ടേക്കും. ഏറെക്കാലമായി ഹിന്ദുഅസ്തിത്വത്തോട് ചേർന്നുനിൽക്കുന്ന ലിംഗായത്തുകൾക്ക് അത് വിട്ടുപോരണമെന്ന വികാരം അത്രമേൽ ശക്തവുമല്ല.എന്നാൽ ലിംഗായത്ത് സമുദായക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, മഠങ്ങളും നടത്തുന്നതുകൊണ്ട് പ്രത്യേക മതപദവി കിട്ടിയാൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കരുതുന്ന വിഭാഗക്കാരും ഏറെയുണ്ട്.
കർണാടകത്തിന് പ്രത്യേക പതാക എന്ന ആവശ്യമുയർത്തിയ സിദ്ധരാമയ്യ ഇപ്പോൾ കാര്യമായി അതിനെ കുറിച്ച് സംസാരിക്കാറില്ല. ഇതേ തന്ത്രമാകും ലിംഗായത്തുകളുടെ പ്രത്യേക മതപദവിയുടെ കാര്യത്തിലും ഈ ചാണക്യൻ സ്വീകരിക്കുക.തിരഞ്ഞെടുപ്പ് കാലത്ത് ഒരുഓളമുണ്ടാക്കി ബിജെപിയെ തറപറ്റിക്കുക, പിന്നീട് അത് മറക്കുക.ലിംഗായത്തുകൾ മുഖ്യവോട്ടുബാങ്കായ ബിജെപിക്ക് ഈ വിഷയം പരമാവധി ഒതുക്കുക എന്നതാണ് സ്വീകരിക്കാവുന്ന ചുരുങ്ങിയ തന്ത്രം.ലിംഗായത്തുവോട്ടുകൾ ഭിന്നിച്ചുപോവുകയും, ഹിന്ദുവോട്ടുകളുടെ ധ്രുവീകരണമുണ്ടാവുകയും ചെയ്താൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയുകയും വേണം.
ഓരോവട്ടവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് ഓരോ വിഷയം വീണുകിട്ടും. 2008 ൽ ജനതാദൾ എസ് മുഖ്യമന്ത്രി പദവി വിട്ടുനൽകാതിരുന്നതാണ് ബിജെപി തുറുപ്പ് ചീട്ടാക്കിയത്. 2013 ൽ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടിയാണ് കോൺഗ്രസ്് അധികാരത്തിലെത്തിയത്. 2018 ൽ അധികാരം നിലനിർത്താൻ പ്രയോഗിക്കുന്ന തന്ത്രമാകട്ടെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍