തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഇക്കുറിയും തരൂരിന്റെ കയ്യിൽ ഒതുങ്ങുമോ? തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുറുകുമ്പോൾ ചർച്ചകളും പുരോഗമിക്കുന്നു; കുമ്മനം, മോഹൻലാൽ, ശ്രീധരൻപിള്ള, സുരേഷ് ഗോപി എന്നിവരെ ചുറ്റിപ്പറ്റി ബിജെപിയിൽ ചർച്ച; കടുത്ത പരാജയങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലം വിട്ടുനൽകാൻ സിപിഎമ്മിൽ നിന്നും ആവശ്യം; പന്ന്യനെയോ നമ്പി നാരായണനെയോ, പൊതുസമ്മതരേയോ നിർത്താൻ ഇടതു നീക്കം; അഭ്യൂഹങ്ങൾ കനക്കുമ്പോൾ അനന്തപുരിയിൽ ഇത്തവണ പേരാട്ടം കടുക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർത്തി മുന്നണികൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കിയതോടെ തിരുവനന്തപുരത്തും രാഷ്ട്രീയ ചർച്ചകൾ സജീവം. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം കോൺഗ്രസിന് അനുകൂലമായാണ് നിലകൊണ്ടത്. അതുകൊണ്ട് തന്നെ ഹാട്രിക് ജയസാധ്യതയുമായി നിലകൊള്ളുന്ന ശശി തരൂരിനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നീക്കം. ഇടതുമുന്നണിയിൽ തിരുവനന്തപുരം ലോക്സഭാ സീറ്റ് സിപിഐയുടേതാണ്. അതുകൊണ്ട് തന്നെ സിപിഐയിൽ നിന്നാണ് തീരുമാനം വരേണ്ടത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയതിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കരുത്തനായ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഐ തീരുമാനമെടുത്തിട്ടുണ്ട്.
പാർട്ടി കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവരെ സിപിഐ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട്. ശക്തനായ സ്ഥാനാർത്ഥിയില്ലെങ്കിൽ കഴിഞ്ഞ തവണത്തെ പോലുള്ള റെക്കോർഡ് പരാജയമാകും തങ്ങളെ കാത്തിരിക്കുന്നത് എന്നാണ് സിപിഐ വിലയിരുത്തുന്നത്. പക്ഷെ പൊതുസമ്മതരെ മത്സരിപ്പിക്കാനാണ് സിപിഎമ്മിന്റെ ആവശ്യം. എപ്പോഴും കൈമോശം വരുന്ന ഈ സീറ്റിൽ വിജയം ഉറപ്പിക്കാൻ സിപിഎമ്മിന് ഈ സീറ്റ് സിപിഐ കൈമാറണം എന്നും ആവശ്യമുണ്ട്. പക്ഷെ ഘടകക്ഷി ബന്ധങ്ങളിൽ ഉള്ള കൈകടത്തൽ വരുന്നതിനാൽ ഈ ആവശ്യം അങ്ങിനെ ഉന്നയിക്കാൻ സിപിഐ തയ്യാറുമല്ല. ഐഎസ്ആർഒ കേസിലെ ജീവിക്കുന്ന രക്തസാക്ഷി ശാസ്ത്രജ്ഞൻ നമ്പി നാരായണനെ തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള ആവശ്യവും ഇടതു വൃത്തങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.
മിസോറാം ഗവർണർ ആയ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനടക്കമ്ുള്ള വിവിധ പദ്ധതികളാണ് ബിജെപിയുടേത്. കുമ്മനത്തിന്റെ ഗവർണർ സ്ഥാനം രാജിവെപ്പിക്കാൻ അനുബന്ധിച്ചുള്ള നീക്കങ്ങൾ ബിജെപിയിൽ സജീവമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ രാജഗോപാൽ നേടിയ 282336 വോട്ടുകൾക്ക് അടുത്തുള്ള വോട്ടുകൾ ഒരുപക്ഷെ അതിലും കൂടുതൽ അത് സ്കോർ ചെയ്യണമെങ്കിൽ കുമ്മനം തന്നെ എത്തണമെന്നാണ് പാർട്ടിയിൽനിന്ന് ഉയരുന്ന ആവശ്യം. കുമ്മനത്തിനും കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സജീവമാകാനാണ് താത്പര്യമെന്നാണ് അറിയുന്നത്. ഇതോടൊപ്പം ശ്രീധരൻ പിള്ള, സുരേഷ് ഗോപി എംപി, നടൻ മോഹൻലാൽ എന്നിവരുടെ പേരുകളും ബിജെപിയിൽ സജീവമാണ്. ഇതിൽ മോഹൻലാലിൻെ പേര് വെറുതെ എടുത്ത് ഇടുന്നതാണെന്നും അദ്ദേഹം ഉടനെയൊന്നും സജീവരാഷട്രീയത്തിൽ ഇറങ്ങില്ലെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
എന്നാൽ ഇടതുമുന്നണിയുടെയും ബിജെപിയുടെയും ഒരുക്കങ്ങളെ ഒട്ടും കൂസാതെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. തരൂർ ഇക്കുറിയും വിജയക്കൊടി പാറിക്കും എന്ന കാര്യത്തിൽ കോൺഗ്രസ് വൃത്തങ്ങളിൽ സംശയം ഉയരുന്നുമില്ല. സുനന്ദ പുഷക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് തരൂർ കഴിഞ്ഞ തവണയും വിജയിയാകുന്നത്. അതുകൊണ്ട് തന്നെ തരൂരിന് മുന്നിൽ അങ്ങിനെ വെല്ലുവിളി ഉയർത്താൻ ഇക്കുറി മുന്നണികൾക്ക് കഴിയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് ഇങ്ങിനെ പറയുന്നുണ്ടെങ്കിലും ബിജെപി പേടിയാണ് കഴിഞ്ഞ തവണ തരൂരിന് വിജയം ഉറപ്പാക്കിയത്. രാജഗോപാൽ വിജയിക്കുമെന്ന തോന്നലിൽ ഇടത് പാർട്ടികളിൽ നിന്ന് അടക്കമുള്ള വോട്ടുകൾ തരൂരിന് അനുകൂലമായി വന്നിരുന്നു. പതിനഞ്ചായിരത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂർ കഴിഞ്ഞ തവണ വിജയിയായത്. എന്നാൽ അതിനു തൊട്ടുമുൻപ് 2009-ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതായിരുന്നില്ല അവസ്ഥ. അന്ന് ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന സിപിഐയുടെ അഡ്വക്കേറ്റ് പി.രാമചന്ദ്രൻ നായരെ ഒരു ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂർ പരാജയപ്പെടുത്തിയത്. ആ ഭൂരിപക്ഷമാണ് ലോപിച്ച് വെറും 15000 ത്തോളം വോട്ടുകൾ ആയി മാറുന്നത്.
അതുകൊണ്ട് തന്നെ തരൂരിന്റെ കാര്യത്തിൽ കോൺഗ്രസ് ജാഗരൂകരാണ്. പക്ഷെ അന്നത്തെ രാഷ്ട്രീയ അവസ്ഥ പ്രത്യേകിച്ചും ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുന്നില്ല എന്ന് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തെ പോലെ ശക്തമായ ഒരു പോരാട്ടം ബിജെപിക്ക് നടത്താൻ കഴിയില്ലാ എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എന്നാൽ രണ്ടു തവണത്തെ പരാജയത്തിൽ നിന്ന് പാഠം പഠിച്ചതിനാൽ ഇക്കുറി കരുതിയാണ് സിപിഐ നീക്കം. പാർട്ടി സംഘടനാ വർക്കുകൾ സിപിഐ ശക്തിപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ ചേർക്കുന്ന ജോലികൾ വിജയകരമായി പൂർത്തീകരിച്ചതിൽ പാർട്ടി വൃത്തങ്ങൾ ആത്മവിശ്വാസത്തിലാണ്. ബൂത്ത് കമ്മറ്റി രൂപീകരണം പൂർത്തിയാക്കുകയാണ്. 100 ഓളം കുടുംബയോഗങ്ങൾ ഇതുവരെ സിപിഐ പൂർത്തിയാക്കിയിട്ടുണ്ട്. മറ്റു ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കുകയുമാണെന്നു പാർട്ടി വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതു മുന്നണി വിപുലീകരിക്കുമെന്നു കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. എൽജെഡി അടക്കമുള്ള ഒട്ടുവളരെ കക്ഷികൾ പുറത്ത് നിൽക്കുന്ന സാഹചര്യത്തിലാണിത്. ഇതും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കരുത്തുകൂട്ടും.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി തുടങ്ങിയിട്ട് ഒരു വർഷത്തോളമായതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഉപരാഷ്ട്രപതിയാകുന്നതിന് തൊട്ടുമുൻപ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം ബിജെപി തിരുവനന്തപുരത്ത് വിളിച്ചു. കൂട്ടിയിരുന്നു, നിരന്തരമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബിജെപി നടത്തിവരുന്നതായും പാർട്ടി പറയുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മഹാറാലികൾ വിളിച്ചു ചേർക്കാനും ബിജെപിയിൽ ആലോചനയുണ്ട്. പക്ഷെ കോൺഗ്രസ് അല്ലാതെ മറ്റു ഇരുമുന്നണികൾക്കും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ വ്യക്തതതയില്ല. ആദ്യം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുൻഗണന നൽകിയാണ് സിപിഐയും ബിജെപിയും മുന്നോട്ടു പോകുന്നത്.
Stories you may Like
- സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമോ?
- രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
- രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി
- വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- നിലവിലെ വനിതാ പ്രാതിനിധ്യം ഞെട്ടിക്കും, ബിൽ നിയമമായാൽ ചരിത്രമാറ്റം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍