ഇടത്തും വലത്തും ചാഞ്ചാടി കളിച്ചുകൊണ്ടിരിക്കുന്ന കോട്ടയം തിരുവഞ്ചൂർ യുഡിഎഫ് കോട്ടയാക്കി; അഞ്ചുവർഷം കൊണ്ട് കോട്ടയത്തിന്റെ മുഖഛായ പാടെ മാറി; പാലങ്ങളും റോഡുകൾക്കുമായി വിനിയോഗിച്ചത് 1200 കോടി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: അടൂരിനെ സംവരണ മണ്ഡലമാക്കിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തേക്ക് വണ്ടി കയറി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ തിരുവഞ്ചൂരിന് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമായിരുന്നു. എന്നാൽ മണ്ഡലത്തെ ഇളക്കി മറിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോട്ടയത്തിന്റെ മനസ്സ് സ്വന്തമാക്കി. മന്ത്രിയാകുമെന്ന പ്രചരണവും അഞ്ച് കൊല്ലമുമ്പ് ഇടത്തോട്ടും വലത്തോട്ടും മാറി മാറി ചാഞ്ചാടുന്ന കോട്ടയത്തെ തിരുവഞ്ചൂരിനോട് അടുപ്പിച്ചു. എന്നാൽ അഞ്ച് കൊല്ലത്തിന് ഇപ്പുറം കോട്ടയം തിരുവഞ്ചൂർ കോട്ടയായി. സിപിഎമ്മിൽ സ്ഥാനാർത്ഥിയാകാൻ പോലും ആരും തയ്യാറാകാത്തെ മണ്ഡലം. കോട്ടയത്ത് തിരുവഞ്ചൂർ ഭൂരിപക്ഷം ഇത്തവണ ഉയർത്തുമെന്നാണ് ഏവരുടേയും വിലയിരുത്തൽ.
കോട്ടയത്തു യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഉറപ്പായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കോട്ടയം മണ്ഡലത്തിന്റെ വികസന നേട്ടങ്ങളാണ് എടുത്തു പറഞ്ഞിരിക്കുന്നത്. അക്ഷര നഗരിക്ക് അൻപതാണ്ടിന്റെ ഊർജം പകർന്ന അഞ്ചു വർഷം എന്ന തലക്കെട്ടിലാണ് പോസ്റ്റ്. അഞ്ചു വർഷത്തിനുള്ളിൽ 1,202.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് പദ്ധതികളുടെ പേര് സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ശരിയാണ് താനും. പാലങ്ങളും റോഡുകളുമെല്ലാമായി കോട്ടയത്തിന്റെ ചരികാല അഭിലാഷങ്ങൾ പലതും തിരുവഞ്ചൂർ നേടിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്കത്തിൽ റവന്യൂമന്ത്രിയായിരുന്നു. അപ്പോൾ ആവുന്നതെല്ലാം സ്വന്തം മണ്ഡലത്തിലെത്തിച്ചു. ആഭ്യന്തര മന്ത്രിയുടെ കരുത്ത് കട്ടിയപ്പോൾ കോട്ടയത്തെ മുഴുവൻ കൈക്കുള്ളിലാക്കി വികസനത്തിന് വേഗം നൽകി. പിന്നെ കായിക-ഗതാഗത മന്ത്രിയായുള്ള തരംതാഴ്ത്തൽ. ഇതിനേയും അവസരമായി തന്നെ തിരുവഞ്ചൂർ ഉപയോഗിച്ചു.
മന്ത്രിപദത്തിലെ അവസാനകാലത്ത് തിരുവഞ്ചൂർ മണ്ഡലത്തിൽ നിറഞ്ഞു. വിവാദങ്ങൾ പലതുണ്ടായതു കൊണ്ട് തന്നെ കരുതലോടെ ജനങ്ങളുമായി സംവദിച്ചു. വികസന നേട്ടങ്ങൾ എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു. കൊച്ചി ആലപ്പുഴ കോട്ടയം നഗരങ്ങളെ ബന്ധിപ്പിച്ചു വിപുലമായ ഗതാഗത സൗകര്യങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. ഇത്തരമൊരു പദ്ധതിക്കായി ഏകദേശം 720 കോടി രൂപ ചെലവു വരും. ഇതോടെ കോട്ടയത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടും. വേമ്പനാട് കായൽ കാഴ്ചകളും തീരദേശങ്ങളുടെയും നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ടു കോടിമതചേർത്തല പാത മറ്റൊരു സ്വപ്ന പദ്ധതിയാണ്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും അനുമതിയും തേടേണ്ടതുണ്ട്. കൊച്ചിയെന്ന പോലെ കോട്ടയത്തെയും മെട്രോ നഗരമാക്കി മാറ്റുകയാണ് തന്റെ സ്വപ്നമെന്നും തിരുവഞ്ചൂർ വിശദീകരിച്ചു. കൊച്ചി വികസിക്കുന്നതു പോലെ സമീപ പ്രദേശമായ കോട്ടയവും തൊടുപുഴയും എല്ലാം വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പാഴ് വാക്കാക്കില്ലെന്ന് അഞ്ചു കൊല്ലത്തെ പ്രവർത്തനം കൊണ്ട് തിരുവഞ്ചൂർ കോട്ടയത്തുകാരെ ബാധ്യപ്പെടുത്തിയെന്നതാണ് യാഥാർത്ഥ്യം.
ഭൂരിഭാഗം തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റുകളെ നെഞ്ചിലേറ്റിയ കോട്ടയം ഇടയ്ക്കൊക്കെ കോൺഗ്രസിനേയും കൈപിടിച്ചുയർത്തിയെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് തിരുവഞ്ചൂരിന്റെ ഇടപെടൽ കോട്ടയത്തെ പ്രധാന വിഷയമാകുന്നതും. 2001 മുതൽ ഇരുമുന്നണികളും മാറിമാറി വിജയിച്ചതാണ് ചരിത്രം. വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് വിജയം നേടാനായ തെരഞ്ഞെടുപ്പായിരുന്നു അത്. സിപിഐ(എം). ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥി മേഴ്സി രവി വിജയിച്ചത്. എന്നാൽ 2006ൽ സിപിഐ(എം). സ്ഥാനാർത്ഥി വി.എൻ.വാസവൻ ജയിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സിറ്റിങ് എംഎൽഎ. വി.എൻ.വാസവനെ തോൽപ്പിച്ചു. എംപി. ഗോവിന്ദൻ നായർ, ടി.കെ. രാമകൃഷ്ണൻ, എൻ. ശ്രീനിവാസൻ എന്നിവർ മന്ത്രിയായ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ ഒരു മന്ത്രിയെ കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്.
1957ൽ ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ പി.ഭാസ്കരൻ നായരാണ് വിജയിച്ചത്. കോൺഗ്രസിലെ എംപി ഗോവിന്ദൻ നായർ തോറ്റു. 1960ൽ എംപി ഗോവിന്ദൻ നായർ വിജയം നേടി. ആ വിജയം കോട്ടയത്തിന് നേടിക്കൊടുത്തത് ആദ്യമന്ത്രി സ്ഥാനം കൂടിയാണ്. 1962ൽ ആർ.ശങ്കർ മന്ത്രിസഭയിൽ ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. കേരള കോൺഗ്രസിന് രൂപം കൊടുത്തതിന് ശേഷം 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ എംപി. ഗോവിന്ദൻനായർ തോറ്റു. ജയിച്ചത് സിപിഎമ്മിലെ എം.കെ ജോർജ്. 1967ൽ എംപി. ഗോവിന്ദൻനായരും എം.കെ ജോർജും തമ്മിലുള്ള മൽസരം ആവർത്തിച്ചു. 1970ലാണ് കോട്ടയത്തെ രാഷ്ട്രീയസഖ്യങ്ങളിൽ മാറ്റം വന്നത്. കേരള കോൺഗ്രസിന്റെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.കെ.ജോർജ് തോമസ് മൽസരിച്ചു. വിജയിച്ചത് സിപിഎമ്മിലെ എം.തോമസ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ മൽസരം സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു. യു.ഡി.എഫ്. പിന്തുണയോടെ മൽസരിച്ച സിപിഐ സ്ഥാനാർത്ഥി പി.പി. ജോർജ് ജയിച്ചു. തോൽവി നേരിട്ടത് സിപിഎമ്മിലെ സിറ്റിങ് എംഎൽഎ. എം.തോമസിന്. 1980ൽ സിപിഎമ്മിലെ കെ.എം. ഏബ്രഹാമും 1982ൽ എസ്.ആർ.പിയിലെ എൻ. ശ്രീനിവാസനും ജയിച്ചു. അക്കുറി കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. 1987 മുതൽ 1996 വരെയുള്ള തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎ.മ്മിലെ ടി.കെ. രാമകൃഷ്ണനാണ്. ഈ ചരിത്രം മാറ്റിയെഴുതി മേഴ്സി കോട്ടയത്ത് ജയിച്ചു. 2006 ൽ വിഎൻ വാസവൻ ഇവിടെ അഞ്ഞൂറിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത് എഴുനൂറിലധികം വോട്ടുകൾക്കും. ഇവിടെ നിന്നാണ് വികസന നായകനെന്ന ലേബലിൽ തിരുവഞ്ചൂർ കോട്ടയത്തിന്റെ മനസ്സ് പിടിക്കുന്നത്.
കോട്ടയത്ത് സിപിഐ(എം) ഇത്തവണ റെജി സക്കറിയയെയാണ് മത്സരിപ്പിക്കുക. ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനാണ് റെജി സക്കറിയ. എങ്കിലും തിരുവഞ്ചൂരിനെ തളയ്ക്കാനുള്ള കരുത്ത് റെജി സക്കറിയയ്ക്കുണ്ടോ എന്നതാണ് സംശയം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍