നോട്ട് ക്യൂവിൽ നിന്നും വോട്ട് ക്യൂവിലേക്ക് ജനങ്ങൾ ചുവടുവെക്കുമ്പോൾ വിലയിരുത്തപ്പെടുക മോദി ഭരണം; എന്തു വിലയും കൊടുത്ത് യുപി ഭരണം പിടിക്കാൻ കച്ചമുറുക്കി ബിജെപി; ദേശീയ പ്രാധാന്യം നിലനിർത്താൻ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കണം; വെല്ലുവിളിയായി ആംആദ്മിയുടെ സാന്നിധ്യവും: അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് നിർണായമാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 50 ദിവസത്തിലേറെ ഇന്ത്യൻ ജനത അനുഭവിച്ച ദുരിതം സമ്മാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപ്പര്യത്താൽ പ്രഖ്യാപിച്ച നോട്ട് നിരോധനമായിരുന്നു. കള്ളപ്പണത്തിന് എതിരായ സർജിക്കൽ സ്ട്രൈക്കായി നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ സമസ്ത മേഖലയെയും ബാധിച്ചു. അതുകൊണ്ട് തന്നെ നോട്ട് ക്യൂവിൽ നിന്നും ജനങ്ങൾ വോട്ട് ക്യൂവിലേക്ക് നീങ്ങുമ്പോൾ വിലയിരുത്തപ്പെടുക കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെയും മോദിയുടെയും അതിപ്രധാനമായ ഈ നയങ്ങൾ തന്നെയാകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിമാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസിനും ബിജെപിക്കും പുറമേ ആം ആദ്മിയും കച്ചമുറുക്കി രംഗത്തുണ്ടെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.
ദേശീയ രാഷ്ട്രീയത്തിന്റെ ദിശ തന്നെ നിർണയിക്കുന്ന അതീവ പ്രാധാന്യം അർഹിക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ഇതിൽ വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക് തന്നെയാണ് എല്ലാവരുടെയും നോട്ടവും. കാരണം യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്ന ആ പഴയ മുദ്രാവാക്യത്തിന് ഇപ്പോഴും ഏറെ കരുത്തുണ്ട് എന്നതു തന്നെയാണ് ഇതിന് കാരണം. ഉത്തർപ്രദേശിൽ ബിജെപി ഭരണം പിടിച്ചാൽ അത് അതീവ നിർണായകമാകും. ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി മോദി കൂടുതൽ കരുത്തനാകും. കൂടുതൽ പരിഷ്ക്കരണങ്ങളിലേക്ക് അദ്ദേഹം കടക്കുകയും ചെയ്യും. ഇത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിർണായകമാകും. മോദിക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ളയാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനുള്ള കരുത്തു പകരുന്നതാകും ബിജെപി യുപി ഭരണം പിടിച്ചാൽ സംഭവിക്കുക. എന്നാൽ, മോദിയെ മാത്രം മുന്നിൽ നിർത്തിയുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് നേരിടൽ ബിജെപിയെ സംബന്ധിച്ചിടത്തോളം കഠിനമായ കാര്യമാണ്.
ഒരു വശത്ത് അഖിലേഷ് യാദവെന്ന യുവ രാഷ്ട്രീയക്കാരന്റെ മുഖം സമാജ് വാദി പാർട്ടിക്ക് നേട്ടമാകും. ബിഎസ്പിയുടെ കാര്യത്തിൽ മായവതിയുണ്ട് താനും. എന്നാൽ, ബിജെപിക്ക് പ്രാദേശികമായി എടുത്തുകാട്ടാൻ കഴിയുന്ന ഒരു നേതാവില്ലെന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ, അമിത്ഷായുടെ നേതൃത്വത്തിൽ കുറേക്കാലങ്ങലായി നടക്കുന്ന ശക്തിപ്പെടുത്തൽ ഗുണകരമാകുമെന്ന വിശ്വാസം ബിജെപിക്കുണ്ട്. എന്നാൽ, ബിജെപിയെ നേരിടാൻ ബിഹാർ മോഡൽ സഖ്യം ഇനിയും രൂപം കൊള്ളാൻ സാധ്യതയുണ്ട്. എസ്പിക്കൊപ്പം കോൺഗ്രസ് ചേരുമെന്നാണ് പ്രതീക്ഷ. ഇതിൽ ഇനിയും തീരുമാനമാകാനുണ്ട്.
സമാജ്വാദി പാർട്ടിയിലെ യാദവപോര് ഇനിയും അവസാനിച്ചിട്ടില്ല. മുലായവും അഖിലേഷും തമ്മിലുള്ള ഈ തമ്മിലടിയിൽ തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും. പാർട്ടിയിലെ കുടുംബകലഹമാണ് അച്ഛനെയും മകനെയും രണ്ട് ദിശയിൽ എത്തിച്ചത്. ഇതിനിടെ മികച്ച ഒരുക്കങ്ങൽ നടത്തി മായാവതിയും ഭരണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഷീലാ ദീക്ഷിത്തിനെ മുന്നിൽ നിർത്തിയുള്ള പരീക്ഷണത്തിനാണ് കോൺഗ്രസ്. ഈ പരീക്ഷണം വിജയം കാണാൻ ഇടയില്ലെങ്കിലും സീറ്റ് വർദ്ധിപ്പിക്കുക എന്നതാണ് രാഹുലിന്റെ മനസിലുള്ള കാര്യം. ഇതിലൂടെ കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപി മുദ്രാവാക്യത്തെ മറികടക്കാൻ കോൺഗ്രസിന് സാധിച്ചേക്കും. 403 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തർപ്രദേശിൽ അധികം പ്രതീക്ഷ വെക്കാത്ത കോൺഗ്രസിന് അധികാരം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയുള്ളത് രണ്ട് സംസ്ഥാനങ്ങളിലാണ്. പഞ്ചാബിലും ഗോവയിലുമാണിത്. എന്നാൽ, രണ്ടിടങ്ങളിലും കോൺഗ്രസിന് വെല്ലുവിളി ആകുന്നത് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയാണ്. ശിരോമണി അകാലിദൾബിജെപി സഖ്യമാണ് പഞ്ചാബിലെ നിലവിലെ ഭരണപക്ഷം. 2007ൽ കോൺഗ്രസിനെ വീഴ്ത്തി അധികാരത്തിലെത്തിയ എൻഡിഎ സഖ്യം തുടർച്ചയായ രണ്ടാം തവണയാണ് അധികാരം പിടിച്ചത്. എന്നാൽ, രണ്ട് തവണത്തെ തിരിച്ചടിക്ക് പകരം വീട്ടുക എന്നതാണ് ക്യാപ്റ്റൻ അമരീന്ദർ സിങും ലക്ഷ്യമിടുന്നത്. പഞ്ചാബിൽ ആംആദ്മിപാർട്ടിയുടെ വരവോടെ അകാലിദൾ ബിജെപി സഖ്യവും കോൺഗ്രസും തമ്മിലുള്ള ത്രികോണ മൽസര പ്രതീതിയാണ് ഇവിടെ.
ഗോവയിലാണ് കോൺഗ്രസ് വീമ്ടും പ്രതീക്ഷ വെക്കുന്ന മറ്റൊരു സ്ഥലം. കോൺഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന ഗോവയിലെ ഭരണം തിരിച്ചു പിടിച്ചാൽ അത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്ന കാര്യമാകും. എന്നാൽ, ശക്തമായ നേതൃത്വം ഇല്ലെന്നതാണ് കോൺഗ്രസിന് തിരിച്ചടിയാകുന്ന ഘടകം. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിൽ പാർട്ടി ദേശീയ നേതൃത്വം വലിയ പ്രതീക്ഷ വെക്കുന്നില്ല. ബിജെപി ഇവിടെ അട്ടിമറിയിലൂടെ ഭരണം പിടിക്കാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇവിടെ വിജയിച്ചേ പറ്റൂ. വീഴാതിരിക്കാൻ കോൺഗ്രസും ഫൈറ്റു ചെയ്യുമെന്നത് ഉറപ്പാണ്.
മണിപ്പൂരിൽ കോൺഗ്രസ് വീണ്ടും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഇറോം ശർമ്മിളയുടെ രാഷ്ട്രീയ സ്വാധീനവും ഇവിടെ നിർണായകമാകും. ഭരണത്തുടർച്ച നേടുകയെന്നതാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. വലിയ മൽസരമൊന്നുമില്ലാതെയാണ് 2012ൽ 60 സീറ്റുകളിൽ 42ഉം പിടിച്ച് കോൺഗ്രസ് അധികാരത്തിലേറിയത്. ഒക്രം ഇബോബി സിങിന്റെ നേതൃത്വത്തിൽ തുടർച്ചയായി അധികാരം നിലനിർത്താമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ചെറിയ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചേക്കുമെങ്കിലും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്ക് തന്നെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചുവരാൻ സാധിക്കണമെങ്കിൽ യുപിയിൽ മുന്നേറ്റം അനിവാര്യമാണ്. ഇതിന് അഖിലേഷ് യാദവുമായി സഖ്യമാകാം എന്നാണ് കോൺഗ്രസിന്റെ ധാരണ.
മുലായവും അഖിലേഷും ഒറ്റയ്ക്കൊറ്റയ്ക്ക് തെരഞ്ഞെടുപ്പ് നേരിടാൻ തീരുമാനിച്ചാൽ അഖിലേഷിനെ ഒപ്പം കൂട്ടാനാണ് കോൺഗ്രസിന് താൽപര്യം. ഇരു കൂട്ടരും തമ്മിൽ സഖ്യചർച്ചകൾ സജീവമാണെന്നതിന്റെ സൂചന നൽകി ഷീലാ ദീക്ഷിത് അഖിലേഷ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന പ്രസ്താവനയും നടത്തിയിരുന്നു. സമാജ്വാദി പാർട്ടിയിലെ കലഹത്തിൽ ശക്തമായത് അഖിലേഷ് പക്ഷമാണ്. മുലായം സിങ് യാദവിനേയും ശിവ്പാൽ യാദവിനേയും പാർട്ടിക്കുള്ളിൽ കടത്തിവെട്ടാൻ അഖിലേഷിന് കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ എംഎൽഎമാർ അഖിലേഷിന്റെ പക്ഷമായതിനാൽ തന്നെ പാർട്ടി അവകാശത്തിനും ചിഹ്നത്തിനും നിയമസാധുതയുണ്ടെന്നതും മുലായത്തിനെതിരായ പോരിൽ അഖിലേഷിനെ ശക്തനാക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് യുപിയിൽ അഖിലേഷിനൊപ്പം ചേർന്ന് ബിജെപിയെ നേരിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ നിർണായ തീരുമാനങ്ങൾ ഇനിയും വരാനുണ്ട്. നോട്ട് പ്രതിസന്ധി ഇനിയും തീരാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് എത്തുന്നത്. അതുകൊണ്ട് തന്നെ ഫണ്ട് കണ്ടെത്തുക എന്നത് എല്ലാ പാർട്ടികളെയും സംബന്ധിച്ചിടത്തോളം നിർണായക തീരുമാനമാണ് താനും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍