കേരളത്തിലെ ഏറ്റവും വലിയ 'ക്രൗഡ് പുള്ളർ' ഈ 93ാം വയസ്സിലും വി എസ് തന്നെ; കോഴിക്കോട്ടത്തെിയ പ്രതിപക്ഷ നേതാവിനെ കാണാൻ വീണ്ടും കണ്ണേ കരളേ വിളിയുമായി ജനസഞ്ചയം; എൽഡിഎഫ് വന്നാൽ ഉമ്മൻ ചാണ്ടിയെ വിചാരണ ചെയ്യുമെന്ന് വി എസ്
കെ വി നിരഞ്ജൻ
കോഴിക്കോട്: എന്തൊക്കെ പറഞ്ഞാലും കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ഇപ്പോളും വി എസ് അച്യുതാനന്ദനാണെന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരന്നു ഇന്നലെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ പ്രചാരണം. വളരെയധികം സമയ ഗതാഗതക്കുരുക്ക് ഉണ്ടാവുന്ന രീതിൽ പൂഴിയിട്ടാൽപോലും കാണാത്തത്ര ജനമാണ് കോഴിക്കോട്ടെ മൂന്ന് പ്രചാരണ വേദിയിലും കണ്ടത്.
മണിയൂർ പഞ്ചായത്തിലെ തുറശ്ശേരിമുക്കിലെ ആദ്യ വേദിയിൽ കത്തുന്ന വെയിലും ചൂടുകാറ്റും വകവെക്കാതെ ജനം വി എസ്സിനായി രാവിലെ മുതൽ കാത്തിരിക്കയായിരുന്നു.11.30ന് വി.എസിന്റെ കാർ വേദിക്കരികിലേക്ക് എത്തിയതോടെ പിന്നെ, ആവേശത്തിന്റെ നിമിഷങ്ങളായിരുന്നു. 'കണ്ണേ കരളേ വി.എസേ, കേരള മണ്ണിൻ പോരാളി, പോരാളികളുടെ നേതാവെ... എങ്ങും മുദ്രാവാക്യംവിളി ഉയർന്നു. ഏറെ പണിപ്പെട്ട് വി എസ് വേദിയിലത്തെി. പ്രവർത്തകരുടെ നേരെ കൈയുയർത്തി അഭിവാദ്യം. 11.26ന് ഹാരാർപ്പണം. പിന്നെ,പുതിയ ചില നമ്പറുകളായിരുന്നു. വി എസ് മാന്ത്രികനായി. മജീഷ്യൻ സനീഷ് വടകരയുടെ കൈയിൽനിന്ന് മാന്ത്രിക ദണ്ഡ് ഏറ്റുവാങ്ങി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ 'അഴിമതി, മതവർഗീയത, ജനവിരുദ്ധനയങ്ങൾ, ഇരുൾ മൂടിയ കാലം' എന്നെഴുതിയ നോട്ടീസ് വി എസ് കത്തിച്ച് ഒരു പാത്രത്തിലിട്ടു. നിമിഷങ്ങൾക്കം അതിൽനിന്നും സമാധാനത്തിന്റെ വെള്ളരിപ്രാവ് പുറത്തുവന്നു. കരഘോഷങ്ങൾക്കിടയിൽ വി എസ് പ്രാവിനെ പറത്തി.
തുടർന്ന് ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോഴും പ്രവർത്തകർക്കിടയിൽനിന്ന് മുദ്രാവാക്യമുയർന്നു. കുറ്റ്യാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.കെ. ലതികയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രസംഗം തുടങ്ങിയത്. ഇതിനിടെ ലതികയുടെ പേര് ലളിത, ലത എന്നിങ്ങനെ മാറി പറഞ്ഞു. നേതാക്കൾ തിരുത്തി. പിന്നെ, ഉമ്മൻ ചാണ്ടി, നരേന്ദ്ര മോദി സർക്കാറുകൾക്കെതിരെ രൂക്ഷവിമർശം ഉന്നയിച്ചുകൊണ്ടുള്ള പ്രസംഗം. 2002ൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തിൽ മുസ്ലിംകൾക്കുനേരെ ആക്രമണം നടന്നത്. 3000ത്തോളം പേർ കൊല്ലപ്പെട്ടു. ഗുരുജി ഗോൾവാൾക്കറുടെ വിചാരധാര എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്.
വിചാരധാരപ്രകാരം സംഘികൾക്ക് മൂന്നു ശത്രുക്കളാണുള്ളത്. മുസ്ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ. അതുകൊണ്ട് വർഗീയത വളർത്തുകയാണിവരുടെ ലക്ഷ്യം. കള്ളപ്പണം പിടിച്ചെടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലത്തെിയ മോദി ഇപ്പോൾ വാ തുറക്കുന്നില്ല. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ളവരുടെ നിരവധി പോരാട്ടങ്ങൾ നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. ഇങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഇവിടെയാണ് കഴിഞ്ഞ ഇടതുസർക്കാറിന്റെ ഇടപെടലുകളും യു.ഡി.എഫ് നയങ്ങളും വിലയിരുത്തേണ്ടത്. അപ്പോൾ ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിക്കേണ്ടത് അനിവാര്യതയായി മനസ്സിലാക്കുമെന്നും വി എസ് പറഞ്ഞു. ഇതേപോലെ തന്നെ വൻജനാവലിയായിരുന്നു പ്രേരാമ്പ്രയിലെയും കോഴിക്കോട് മുതലക്കുളത്തെയും യോഗങ്ങളിൽ കണ്ടത്.ഉമ്മൻ ചാണ്ടി സർക്കാറിന്റെ അഴിമതിക്കഥകൾ അക്കമിട്ടു നിരത്തി രാത്രി വൈകിയും വി എസ് അണികളെ ശരിക്കുംആവേശത്തിലാക്കി.
എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻ ചാണ്ടിയെ അന്തസ്സായി വിചാരണചെയ്യുമെന്ന് വി എസ്..പറഞ്ഞത് കൂട്ടകൈയടികളോടെയാണ് ജനം സ്വീകരിച്ചത്. ' തൊട്ടതിലൊക്കെ തുട്ട് കിട്ടണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ സിദ്ധാന്തം. ഉമ്മൻ ചാണ്ടിയുടെയും 19 മന്ത്രിമാരുടെയും പേരിലുള്ള അഴിമതിക്കെതിരെയുള്ള തന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞതായി കേട്ടു. മിസ്റ്റർ ഉമ്മൻ ചാണ്ടി, താങ്കൾക്കെതിരെ ഉന്നയിച്ചതൊന്നും ആരോപണമല്ല യഥാർഥ വസ്തുതകൾ മാത്രമാണ്. സുപ്രീം കോടതിയിലും വിജിലൻസ് കോടതിയിലുമടക്കം പല കോടതിയിലുമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്.
അതുസംബന്ധിച്ച് അദ്ദേഹം ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യസ്ഥനാണ്. ഉമ്മൻ ചാണ്ടിയുടെ പൊലീസ് തന്നെ എടുത്ത 316ൽപരം കേസുകളെക്കുറിച്ച് അറിയാത്തവരാണോ ജനങ്ങളെന്നും അദ്ദേഹം ചോദിച്ചു. ഈ കേസുകളെല്ലാം അന്തസ്സായി വിചാരണചെയ്യാൻ ഒരു സർക്കാർ ഉദയംചെയ്യാൻ പോകുന്നുണ്ട്. അപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകേണ്ടത് ആരാണെന്ന് അപ്പോഴറിയാം' വി എസ് കൂട്ടിച്ചേർത്തു.'
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനോട് പാക്കിസ്ഥാനിലേക്ക് പോകാൻ പറഞ്ഞ ബിജെപി ആർ.എസ്.എസ് പ്രവർത്തകർ കളിക്കുന്നത് കമ്യൂണിസ്റ്റുകാരോടാണെന്ന് ഓർക്കണം. റിയാസിനെ പേടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന പൂതി മനസ്സിൽ വച്ചാൽമതി. എൽ.ഡി.എഫ് പ്രവർത്തകരെ പാക്കിസ്ഥാനിലേക്ക് അയക്കാൻ തയാറായവരെ എങ്ങോട്ടാണ് അയക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. എൽ.ഡി.എഫിനെ ഭയപ്പെടുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍