കേന്ദ്രമന്ത്രി സ്ഥാനം നൽകാതെ കുമ്മനം രാജശേഖരനെ തിരിച്ചയച്ചത് വട്ടിയൂർക്കാവിൽ താമര വിരിയിക്കാനോ? വിജയം മാത്രം മുന്നിൽ കണ്ട് ബിജെപിയും കോൺഗ്രസും; മൂന്നാം സ്ഥാനമെന്ന നാണക്കേട് എങ്ങനെ മറികടക്കും എന്നറിയാതെ സിപിഎം; കിട്ടിയ 'പണി' തിരിച്ചു കൊടുക്കാനൊരുങ്ങി സിപിഐ; തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേ അണിയറ നീക്കങ്ങൾ ശക്തമാക്കി പാർട്ടികൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനം ഇല്ലെന്നുറപ്പായതോടെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ തന്നെ ബിജെപി സ്ഥാനാർത്ഥിയാകും എന്ന പ്രചരണം ബലപ്പെടുന്നു. ലോക്സഭയിലെ പരാജയത്തിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പിൽ തീർക്കാനാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പിക്കാനാകും എന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
കെ മുരളീധരൻ വടകരയിൽ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് തിരിഞ്ഞിരുന്നു. കെ മുരളീധരൻ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെക്കാൾ 7622 വോട്ടുകൾ കൂടുതൽ നേടിയായിരുന്നു നിയമസഭയിലെത്തിയത്. കെ മുരളീധരൻ അന്ന നേടിയത് 51322 വോട്ടുകളാണ്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയുടെ കുമ്മനം രാജശേഖരൻ 43700 വോട്ടുകൾ നേടി. 40441 വോട്ടുകളുമായി സിപിഎമ്മിന്റെ ടി എൻ സീമ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് ഷെയർ വർദ്ധിപ്പിക്കുന്ന പ്രകടനമാണ് കുമ്മനം വട്ടിയൂർക്കാവിൽ കാഴ്ച്ചവെച്ചത്. മുന്നിലെത്താനായില്ലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം 2836 വോട്ടുകളാക്കി കുറക്കാൻ കുമ്മനത്തിന് കഴിഞ്ഞു. ശശി തരൂർ 53545 വോട്ടുകൾ വട്ടിയൂർക്കാവിൽ നേടിയപ്പോൾ കുമ്മനം 50709 വോട്ടുകളുമായി തൊട്ടുപിന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ വോട്ടുകൾ രണ്ടു പാർട്ടികളും നേടിയപ്പോൾ ഇടതുപക്ഷം നാൽപ്പതിനായിരത്തിൽ നിന്നും 2914ലേക്ക് കൂപ്പുകുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തരംഗം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗുണം കൂടി കുമ്മനം രാജശേഖരന് ഉപതെരഞ്ഞെടുപ്പിൽ ലഭിക്കും എന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്.
ബിജെപി ജില്ലാപ്രസിഡന്റ് എസ്.സുരേഷ്, മുൻ സംസ്ഥാനസെക്രട്ടറി ആർ.വി. രാജേഷ് എന്നിവരാണു സീറ്റിനു നോട്ടമുള്ള ജില്ലാതല സ്ഥാനാർത്ഥികൾ. സംസ്ഥാനവക്താവ് എം.എസ് കുമാറും പരിഗണിക്കപ്പെട്ടേക്കാം. സുരേഷ് ഗോപിയായിക്കൂടേയെന്നു ചോദിക്കുന്നവരുണ്ടെങ്കിലും രാജ്യസഭാംഗമായ അദ്ദേഹം അതു വിട്ടു നിയമസഭയിലേക്കു മത്സരിക്കുമോയെന്ന മറുചോദ്യം ഉയരുന്നു. സംസ്ഥാനത്തെ പ്രമുഖനേതാക്കളെ ആരെയെങ്കിലും ഇറക്കാൻ തീരുമാനിച്ചാൽ സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയടക്കമുള്ളവരുടെ പേരുകൾ ഉയർന്നേക്കാം. എങ്കിലും നിലവിലെ സാഹചര്യത്തിൽ കുമ്മനം രാജശേഖരൻ എന്ന പേരിന് മുകളിൽ മറ്റൊരു പേര് വെക്കാൻ ബിജെപി നേതൃത്വം രണ്ടാമത് ഒന്നുകൂടി ആലോചിക്കും.
കോൺഗ്രസിന് കനത്ത വെല്ലുവിളി
കെ. മുരളീധരന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന വെല്ലുവിളിയാണു യുഡിഎഫിനു മുന്നിൽ. ലോക്സഭാതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും നേടിയ ലീഡ് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാൽ, ഭൂരിപക്ഷം വളരെ കുറഞ്ഞും ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും തമ്മിലുള്ള വ്യ്തയാസവും എല്ലാം കോൺഗ്രസിന് മുന്നിൽ വെല്ലുവിളിയാണ്. കെ മുരളീധരനെ പോലെ ശക്തനായ ഒരു നേതാവിനെ സ്ഥാനാർത്ഥിയാക്കാനായില്ലെങ്കിൽ കോൺഗ്രസിന് കാര്യങ്ങൾ അത്ര ലളിതമാകില്ല.
മൂന്നു മുന്നണികളും സ്ഥാനാർത്ഥിത്വത്തിലേക്ക് ഔദ്യോഗികമായി ഇനിയും കടന്നിട്ടില്ലെങ്കിലും അനൗപചാരിക സംഭാഷണങ്ങളും സ്ഥാനാർത്ഥിത്വത്തിനായുള്ള കരുനീക്കങ്ങളും ശക്തമാണ്. സിറ്റിങ് സീറ്റെന്ന അനുകൂല്യവും ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും മൂലം കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ വൻ ഇടി തന്നെയാണ് ആരംഭിച്ചിരിക്കുന്നത്.
ഐ ഗ്രൂപ്പിലെ മുരളിയുടെ സീറ്റായതിനാൽ തങ്ങളുടെ വിഭാഗത്തിലുള്ള ഒരാൾക്ക് അവകാശപ്പെട്ടതാണെന്ന വിശ്വാസമാണ് അവർക്ക്. എൻ. പീതാംബരക്കുറുപ്പ്, മുരളിയുടെ സഹോദരി കൂടിയായ പത്മജാവേണുഗോപാൽ, കെ. മോഹൻകുമാർ എന്നിവരുടെ പേരുകൾ മുന്നിലുണ്ട്. എയിലെ പ്രമുഖരായ തമ്പാനൂർരവി, പാലോട് രവി എന്നിവരുടെ പേരുകളും ഉയർന്നു.
എൻഎസ്എസിനു സ്വാധീനമുള്ള മണ്ഡലത്തിൽ സംഘടനയുടെ പിന്തുണയാണ് കെപിസിസി നിർവാഹകസമിതി അംഗമായ ശാസ്തമംഗലം മോഹന്റെ സാധ്യത. യുവനേതാക്കളായ ജ്യോതി വിജയകുമാർ, പി.എസ്. പ്രശാന്ത്, ആർ.വി രാജേഷ് എന്നിവർക്കായി വാദിക്കുന്നവരും പാർട്ടിയിലുണ്ട്. മുരളി ഒഴിയുന്ന സീറ്റായതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും പാർട്ടി പ്രഥമ പരിഗണന നൽകുക.
ഇടമില്ലാതെ ഇടതുമുന്നണി
രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലം എന്നതു തന്നെയാണ് ഇടതുമുന്നണിക്കുള്ള വെല്ലുവിളി. പിണറായി സർക്കാർ കേരളം ഭരിക്കുമ്പോൾ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നിൽ രാഷ്ട്രീയമായി നിരന്തരം പിന്തള്ളപ്പെടുന്നുവെന്നത് ഇടതുമുന്നണിയെ വേട്ടയാടുന്നുണ്ട്. ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന് ഇവിടെ ലഭിച്ചത് 29414 വോട്ടു മാത്രം. അതുകൊണ്ടു തന്നെ ഉപതിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം അഭിമാനപ്രശ്നമാണ്.
മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാണ്. എ.എ. റഷീദ്, എസ്പി.ദീപക് എന്നിവരും പരിഗണനയിലുണ്ട്. വി. ശിവൻകുട്ടിയുടെ പേരും പറയുന്നവരുണ്ട്. വട്ടിയൂർക്കാവിൽ സ്ഥിരമുണ്ടാകുന്ന ക്ഷീണം മറികടക്കാൻ സാമുദായികവോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്വതന്ത്രസ്ഥാനാർത്ഥിയെ പരീക്ഷിക്കണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്.
തിരുവനന്തപുരത്തുകൊടുത്തത് വട്ടിയൂർക്കാവിൽ കിട്ടും
പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ കോൺഗ്രസിന് മറിച്ചു എന്ന വികാരം സിപിഐയിൽ ശക്തമാണ്. വട്ടിയൂർക്കാവിൽ മുപ്പതിനായിരം വോട്ടുപോലും തികച്ചു കിട്ടിയില്ല എന്നതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഐക്കുള്ളിലെ പടലപ്പിണക്കവും മുൻകാലങ്ങളിലേതിനെക്കാൾ ശക്തമാണ്. തോൽപ്പിക്കാനായി സീറ്റുനൽകി എന്നാണ് സി ദിവാകരനെ പിന്തുണയ്ക്കുന്നവരുടെ ആക്ഷേപം. കാനം രാജേന്ദ്രന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം സിപിഐയിൽ പുകയുകയാണ്. ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ സിപിഐ വോട്ടുകൾ ആർക്കു വീഴും എന്നതും ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ സ്വാധീനിക്കും.
Stories you may Like
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍