കർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി മൂന്ന് മലയാളി സ്ഥാനാർത്ഥികളും; ആഭ്യന്തര മന്ത്രിയായിരുന്ന കെജി ജോർജിന്റെ വിജയം സർവജ്ഞപുരയിൽ; സിവിൽ സപ്ളൈസ് മന്ത്രി യുടി ഖാദർ ജയിച്ചുകയറിയത് മാംഗ്ളൂർ സിറ്റിയിൽ നിന്ന്; ശാന്തി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് എൻ എ ഹാരിസും; സ്വതന്ത്രനായും എഎപി സ്ഥാനാർത്ഥിയായും മത്സരിച്ച മറ്റു രണ്ട് മലയാളികൾക്ക് തോൽവി
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: കർണാടകത്തിൽ ബിജെപിയുടെ മുന്നേറ്റത്തോടെ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി പാർട്ടിക്കുവേണ്ടി മത്സരിച്ച് മൂന്ന് മലയാളി സ്ഥാനാർത്ഥികൾ. കന്നഡ വികാരം ശക്തമാണെന്നും ഇത് മലയാളി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമെന്നും ഇടയ്ക്ക് സൂചനകൾ വന്നെങ്കിലും സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാരായിരുന്ന കെജെ ജോർജും യു ടി ഖാദറും ജയിച്ചുകയറി. ശാന്തി നഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എൻ എ ഹാരിസും വിജയം നേടി. അതേസമയം ആംആദ്മിക്കുവേണ്ടി മത്സരിച്ച രേണുകാ വിശ്വനാഥനും സ്വതന്ത്രനായി മത്സരിച്ച മറ്റൊരു മലയാളിയായ അനിൽകുമാറും പരാജയപ്പെട്ടു.
സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കോട്ടയം സ്വദേശിയായ കെ ജി ജോർജ്. സർവജ്ഞപുര മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹത്തിന്റെ വിജയം. ചിങ്ങവനം സ്വദേശിയായ ജോർജ് കർണാടകത്തിൽ ഏറെക്കാലമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. അവിടെ സ്ഥിരതാമസക്കാരനുമാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 80-കളുടെ അവസാനത്തിൽ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയും പിന്നീട് ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായിരുന്നു ജോർജ്. കോൺഗ്രസിന്റെ കർണാടക ഘടകത്തിലെ നിറഞ്ഞുനിൽക്കുന്ന മലയാളി മുഖവുമാണ് അദ്ദേഹം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സർവജ്ഞാനനഗർ മണ്ഡലത്തിൽനിന്ന് ബിജെപി.യുടെ പത്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇക്കുറിയും ഇതേ മണ്ഡലത്തിൽ തന്റെ സിറ്റിങ് സീറ്റിൽ ജയം ആവർത്തിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മുതിർന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് ഈ പദവി ഒഴിഞ്ഞുകൊടുക്കുന്നത്.
പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി. തുടർന്ന് ഡിവൈ.എസ്പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് അധികാരത്തിൽ തിരിച്ചെത്തി.
മാംഗ്ലൂർ സിറ്റി മണ്ഡലത്തിലാണ് സിവിൽ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന യു.ടി ഖാദറിന്റെ വിജയം. മംഗളൂരു മണ്ഡലത്തിൽ രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന്റെ പാതയിലാണ് ഖാദറും രാഷ്ട്രീയത്തിൽ എത്തുന്നത്. പിതാവിനൊപ്പം പ്രവർത്തിച്ച പരിചയത്തിൽ സജീവ രാഷ്ട്രീയത്തിൽ എത്തിയതോടെ മണ്ഡലത്തിൽ വലിയ ജനസ്വാധീനമുള്ള നേതാവാണ് ഖാദർ.
കോൺഗ്രസ് നേതാവ് യു.ടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ ഇവിടെ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഖാദർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെയാണ് ഈ അംഗീകാരത്തിന്റെ തുടർച്ചയായി മന്ത്രിസ്ഥാനവും നേടുന്നത്. ഇപ്പോൾ വീണ്ടും വിജയംകൊയ്ത് ഹാട്രിക് നേടിയിരിക്കുകയാണ് യു ടി ഖാദർ
കാസർകോട് അടിവേരുകളുള്ള എൻ.എ. ഹാരിസ് പൊതുപ്രവർത്തനരംഗത്ത് സജീവമായ ഡോ. എൻ.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗർ മണ്ഡലത്തിൽനിന്നാണ് എൻ എ ഹാരിസ് വിജയിച്ചത്. ശാന്തിനഗറിലെ സിറ്റിങ് എംഎൽഎ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന വട്ട ലിസ്റ്റിൽ പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ്. ഈ വിശ്വാസം കാത്തുസൂക്ഷിച്ച് ജയിക്കാൻ ഹാരിസിനും കഴിഞ്ഞു. ഈയിടെ മകൻ മുഹമ്മദ് ഹാരിസിനെതിരെ കേസുണ്ടായതോടെയാണ ഇക്കുറി ആദ്യ ഘട്ടത്തിൽ എൻഎ. ഹാരിസിന്റെ പേര് പരിഗണിക്കാതിരുന്നത്. എങ്കിലും ശാന്തിനഗറിൽനിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളെന്ന നിലയിൽ വിജയ സാധ്യത പരിഗണിച്ചാണ് അവസാനി ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിച്ചത്.
അതേസമയം, ബൊമ്മനഹള്ളി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച അനിൽ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറിൽ എഎപി സ്ഥാനാർത്ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനും പരാജയപ്പെട്ടു. ഇവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്ന മറ്റ് മലയാളി സ്ഥാനാർത്ഥികൾ.
കർണാടകത്തിലെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു രേണുകാ വിശ്വനാഥൻ സഹോദരന്റെ പാതയിൽ ആം ആദ്മിയിൽ ആകൃഷ്ടയായാണ് ഇക്കുറി മത്സരത്തിന് ഇറങ്ങിയത്. 1978-ൽ ഉത്തര കന്നഡ ജില്ലയിൽ ഡെപ്യൂട്ടി കമ്മിഷണറായാണ് ആദ്യ നിയമനം നേടിയത്. തുടർന്ന് സംസ്ഥാനത്തും കേന്ദ്രസർക്കാരിലുമായി വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. 2008 ഡിസംബർ 31-ന് വിരമിച്ചു. പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിപദവിയിലിരിക്കെ ആയിരുന്നു വിരമിക്കൽ.
ഐ.എ.എസ്. ഉദ്യോഗസ്ഥനായ സഹോദരൻ രഘു കെജ്രിവാളിൽ ആകൃഷ്ടനായി സർവീസിൽനിന്ന് സ്വയം വിരമിച്ച് സഹോദരിക്കും ആം ആദ്മി പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.സി. രാഘവന്റെയും ഡോ. ചെമ്പകം രാഘവന്റെയും മകളാണ് രേണുക. ഐ.പി.എസ്. ഓഫീസറായിരുന്ന ഭർത്താവ് ആർ. വിശ്വനാഥൻ 2016-ൽ മരിച്ചു. ഏകമകൾ ലാവണ്യ വിദേശത്താണ്.
തിരുവനന്തപുരം കാട്ടാക്കട ആമച്ചൽ സ്വദേശിയായ അനിൽകുമാർ ദീർഘകാലമായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായിയായ അനിൽ സാമൂഹിക സേവനരംഗത്തും സജീവമാണ്. ബൊമ്മനഹള്ളി സിങ്ങസാന്ദ്രയിലാണ് താമസം. അനിൽകുമാറിനും ഭാര്യക്കും കൂടി 339 കോടി രൂപയുടെ ആസ്തിയുള്ളതായി പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇക്കുറി പാർട്ടി ടിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍