അവസാന നിമിഷം വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും അപ്രത്യക്ഷമായ വോട്ടുകളിൽ മിക്കതും കോൺഗ്രസുകാരുടേയും ബിജെപിക്കാരുടേയും; മിക്ക മണ്ഡലങ്ങളിലും നാടകീയമായ അട്ടിമറി വഴി കുറഞ്ഞത് 1000 പേരുടെ എങ്കിലും വോട്ട്; ഓരോ മണ്ഡലത്തിലെ പല ബൂത്തുകളിൽ പല ഐഡി കാർഡുകൾ വഴി ഒരാളെ തന്നെ വോട്ട് ചെയ്യിപ്പിച്ചും അട്ടിമറി; വോട്ടിങ് മെഷീനുകൾ രംഗം പിടിച്ചിട്ടും കള്ളവോട്ട് കാര്യത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാനാവാതെ യുഡിഎഫും ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: വോട്ടർ ഐഡികാർഡിൽ ഫോട്ടോയുണ്ട്. ബൂത്തിലെ പട്ടികയിലും ഫോട്ടോ. എന്നിട്ടും കേരളത്തിൽ കള്ളവോട്ട് ഇപ്പോഴും സജീവമായി നടക്കുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ നിന്നാണ് കള്ളവോട്ട് ആരോപണം ഉയരുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിക്കുന്നതെന്ന് ആർക്കും പിടിത്തം കിട്ടുന്നില്ല. അത്യാധുനിക സംവിധാനങ്ങളുമായി വോട്ടിങ് മെഷീനെത്തിയിട്ടും കള്ള വോട്ട് തടയാൻ ഇപ്പോഴും കമ്മീഷന് കഴിയുന്നില്ല. സിസിടിവി ക്യാമറ വച്ചിട്ടും കാര്യമില്ല. ഇത് ബിജെപിയേയും കോൺഗ്രസിനേയും വെട്ടിലാക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നതാണ് വസ്തുത. ഗൾഫിലുള്ള ആളുകളെ വോട്ടുകൾ നാട്ടിൽ ചെയ്തുവെന്ന തരത്തിലാണ് കണ്ണൂരിൽ നിന്നുള്ള റിപ്പോർട്ടുകൾ. പ്രവാസി വോട്ടിന്റെ സാധ്യതയാണ് ദുരുപയോഗപ്പെടുത്തുന്നത്.
വോട്ടിങ് മെഷീനെ കുറിച്ചുള്ള പരാതിയും തെരഞ്ഞെടുപ്പ് ദിനം ചർച്ചയായി. എന്നാൽ പരാതിക്കാർ അത് തെളിയിക്കാൻ ബാധ്യസ്ഥരായിരുന്നു. ഇതോടെ ചിലർ അറസ്റ്റിലായി. പിന്നെ പരാതിയും കേട്ടില്ല. വോട്ടർ പട്ടികയിൽ പലരുടേയും പേരുകൾ കാണാതിരുന്നതു കേരളത്തിലെ പല ജില്ലകളിലും വ്യാപക പരാതിക്കിടയാക്കി. തൃശൂർ ജില്ലയിൽ ആയിരത്തിലേറെ വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്ന് അപ്രത്യക്ഷമായത്. കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരുടെയും പേരുകൾ ഇത്തവണ പട്ടികയിലില്ലെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. പലരും ബൂത്തുകളിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇത്തരം പ്രശ്നം നേരിടുന്നവർ തന്റെ ഓഫിസിനെ സമീപിക്കണമെന്ന് തരൂർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ആർക്കിടെക്റ്റ് ശങ്കർ ഉൾപ്പെടെ പലരുടെയും പേരുകൾ ഇത്തവണ പട്ടികയിലുണ്ടായിരുന്നില്ല. സിനിമാ താരം ജോജൂ ജോർജിനും ഇത് കാരണം വോട്ട് ചെയ്യാനായില്ല. എന്നാൽ ഏറെ സാധാരണക്കാർക്ക് വോട്ട് നഷ്ടമായി. ത്രികോണ ചൂടുണ്ടായിരുന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആളുകൾ ബൂത്തിലെത്തി മടങ്ങി. തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകൾ ഭരണ സ്വാധീനം ഉപയോഗിച്ച് തന്ത്രപരമായി നീക്കിയതായിരുന്നു ഇതിനും കാരണം.
ഇരട്ട വോട്ട് ആരോപണവും സജീവമായിരുന്നു. ഒരാൾ തന്നെ പല സ്ഥലത്ത് വ്യത്യസ്ത വോട്ടിങ് ഐഡി ഉപയോഗിച്ചും വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇത് നടന്നില്ല. നേരത്തെ തന്നെ ക്രമക്കേട് കണ്ടെത്തി കോൺഗ്രസും ബിജെപിയും പരാതി കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇരട്ട് വോട്ട് ചെയ്യുന്നവരെ പിടിക്കാൻ കമ്മീഷൻ പ്രത്യേക ഇടപെടൽ നടത്തി. ഈ സാഹചര്യത്തിൽ കേസ് വരുമെന്ന ഭയത്തിൽ ഇത്തരം വോട്ടർമാർ ഇന്നലെ വീട്ടിനുള്ളിൽ തന്നെ ഇരുന്നു. ഇത് ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടന്നതെന്ന ആരോപണം സജീവമാണ്.
ഇടുക്കി ജില്ലയിൽ പലരുടെയും പേരുകൾ പട്ടികയിൽ നിന്നു നീക്കം ചെയ്തതായാണു പരാതി. ജീവിച്ചിരിക്കുന്ന നൂറുകണക്കിന് ആളുകളെ മരിച്ചു പോയവരുടെ ലിസ്റ്റിൽപെടുത്തിയെന്നും പേരുകൾ വെട്ടിമാറ്റിയെന്നുമാണ് ആരോപണം. ജില്ലയിലെ വിവിധ ബൂത്തുകളിൽ അവസാനവട്ടമായി വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണു പലരുടെയും പേരുകൾ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത പലരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖകളുമായി എത്തിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. ഇവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. ഇത്തരത്തിൽ നീക്കം ചെയ്ത ഭൂരിപക്ഷം പേരും യുഡിഎഫ് അനുകൂലികളാണെന്ന് പറയുന്നു. ഇതിനു പിന്നിൽ എൽഡിഎഫ് പ്രവർത്തകരും ഇടതു സർവീസ് സംഘടനാ ഭാരവാഹികളുമാണെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
കൊല്ലം ജില്ലയിലും വോട്ടർ പട്ടികയിൽ നിന്നു പേരു വെട്ടിയെന്ന പരാതി വ്യാപകമായി ഉയർന്നു. തൃശൂർ ജില്ലയിൽ ആയിരത്തിലേറെ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ കാണാതായി. കരടു വോട്ടർ പട്ടികയിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ പട്ടികയിലും ഉൾപ്പെട്ടവരാണ് അന്തിമ വോട്ടർ പട്ടികയിൽ നിന്നു പുറത്തായത്. യുഡിഎഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും കുടുംബങ്ങളാണ് വോട്ടവസരം നഷ്ടപ്പെട്ടവരിലേറെയും. എറണാകുളം എസ്ആർവി സ്കൂളിലെ 88ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ പേരുകൾ പട്ടികയിൽ ഇല്ലായിരുന്നു. കുസാറ്റ് മുൻ പ്രോവൈസ് ചാൻസലർ പൗലോസ് േജക്കബിന്റെയും കുടുംബാംഗങ്ങളുടെയും 4 വോട്ടുകൾ നഷ്ടമായി. കന്യാസ്ത്രീകൾ ഉൾപ്പെടെ 15 പേർക്ക് ഇവിടെ വോട്ടു ചെയ്യാൻ കഴിയാതെ മടങ്ങേണ്ടി വന്നതായി പറയുന്നു.
കൊല്ലം ജില്ലയിൽ പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്കൂൾ, വിഷ്ണത്തുകാവ് ക്ഷേത്രത്തിനു സമീപം, അഞ്ചൽ ഏരൂർ ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ കള്ളവോട്ട് നടന്നു. പട്ടത്താനത്തെ ബൂത്തിൽ രണ്ടാമത്തെ വോട്ടായാണു കള്ളവോട്ട് വീണത്. കായംകുളത്ത് സിപിഐ നേതാവായ നഗരസഭാ കൗൺസിലർ ജലീൽ എസ്. പെരുമ്പളത്ത് ഇരട്ടവോട്ട് ചെയ്തതായി യുഡിഎഫ് പരാതി നൽകി. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പർ ബൂത്തിലും കൊയ്പ്പള്ളി കാരാഴ്മ സ്കൂളിലെ 82ാം നമ്പർ ബൂത്തിലുമാണ് ജലീൽ ഒരേ പേരിൽ വോട്ട് ചെയ്തതെന്നാണു പരാതി.
ആറാട്ടുപുഴ കള്ളിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 127ാം നമ്പർ ബൂത്തിൽ യഥാർഥ വോട്ടറായ കരിത്തറയിൽ അംബിക വോട്ട് ചെയ്യാൻ എത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടു. പ്രിസൈഡിങ് ഓഫിസർ യഥാർഥ വോട്ടറെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചാണു പ്രശ്നം പരിഹരിച്ചത്. ആറാട്ടുപുഴ പനയ്ക്കൽ സ്കൂളിലെ 134 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയയാൾ വിരലിൽ മഷി പുരട്ടിയശേഷം വോട്ട് ചെയ്യാതെ തിരിച്ചുപോയി. വോട്ടർക്ക് അതിനുള്ള അവകാശമുള്ളതിനാൽ ആരും എതിർത്തില്ല.
പാലക്കാട് ജില്ലയിൽ ആലത്തൂർ കണ്ണമ്പ്ര പഞ്ചായത്തിലെ 4 ബൂത്തുകളിൽ സഹായം ആവശ്യമായ വോട്ടർമാർക്കു വേണ്ടി സിപിഎം പ്രവർത്തകർ വോട്ടു ചെയ്തതായി പരാതിയുണ്ട്. പരാതിയെത്തുടർന്ന് ആലത്തൂർ ഡിവൈഎസ്പി ഇടപെട്ട് 2 പൊലീസുകാരെ മാറ്റി. അനിൽ അക്കര എംഎൽഎ കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്. വിളയൂർ യൂണിയൻ എഎൽപി സ്കൂളിലെ 26ാം ബൂത്തിലും 24ാം ബൂത്തിലും അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ പാടവയൽ 165ാം ബൂത്തിലും കള്ളവോട്ടിനു ശ്രമം നടന്നതായി പരാതിയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍