അരുവിക്കരയിൽ വി എസിന്റെ ചിത്രമുള്ള പോസ്റ്ററും കാണില്ല; കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിന് പുറകേ പുതിയ നീക്കവുമായി ഔദ്യോഗിക പക്ഷം; പ്രചാരണത്തിന് വിജയകുമാറിന്റെ മുഖം മാത്രം മതിയെന്ന് നിർദ്ദേശം; യെച്ചൂരി പറയാതെ ഒന്നിനുമില്ലെന്ന് വി എസും; വിഭാഗീയത അരുവിക്കരയിലും സിപിഎമ്മിന് തിരിച്ചടിയാകുമോ?
ബി രഘുരാജ്
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞടുപ്പിലും വിഭാഗീയത എൽഡിഎഫിനു വിനയാകുമോ? സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ രംഗത്തുനിന്നു തന്നെ വിട്ടുനിൽക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിക്കഴിഞ്ഞു.
വിഭാഗീയത അരുവിക്കരയിലും സിപിഎമ്മിന് പ്രശ്നമാകുമെന്നാണ് സൂചന. ഇനി കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നാണ് വി എസ് പറയുന്നത്. അരുവിക്കരയിലെ ഇടതുമുന്നണി കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിലെ കടുത്ത അതൃപ്തിയാണ് വി എസിന്റെ നിലപാടുകളിൽ നിന്നു വ്യക്തമാകുന്നത്. നെയ്യാറ്റിൻകരയിലും പിറവത്തും ഉപതെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തത് വി എസ് ആയിരുന്നു. എന്നാൽ ഇത്തവണ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എൽഡിഎഫ് ഏൽപ്പിച്ചത്. ഇത് തന്നെ ബോധപൂർവം അവഗണിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണെന്നാണ് വി എസിന്റെ നിലപാട്. എന്നാൽ വി എസ് മാത്രമല്ല, പിണറായി വിജയനും കൺവെൻഷനിൽ പങ്കെടുക്കുന്നില്ലെന്ന വിശദീകരണമാണ് പാർട്ടി നേതൃത്വം നൽകുന്നത്.
എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് പിണറായി നിറയുന്നു. തന്ത്രപരമായി തന്നെ ഒഴിവാക്കാൻ വേണ്ടി മാത്രമാണ് പിണറായി മാറി നിൽക്കുന്നതെന്നാണ് സൂചന. അതിനിടെ വിഎസിനെ പാർട്ടിയുടെ മുഖമാക്കി മാറ്റാൻ ആരേയും അനുവദിക്കില്ലെന്ന സ,ൂചനയാണ് സിപിഐ(എം) നൽകുന്നത്. തെരഞ്ഞെടുപ്പുകളിൽ വ്യക്തികേന്ദ്രീകൃതമായ പ്രചരണം സിപിഎമ്മിന്റെ നയമല്ല. എന്നാൽ പതിനഞ്ച് വർഷമായി അതിന് കേരളത്തിൽ മാറ്റം വന്നു. സ്ഥാനാർത്ഥികളുടെ ചിത്രത്തിനൊപ്പം വി എസ് അച്യുതാനന്ദനും പ്രത്യക്ഷപ്പെടുക പതിവായി. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലുമെല്ലാം വിഎസിന്റെ മുഖം സിപിഐ(എം) സ്ഥാനാർത്ഥികളുടെ പോസ്റ്ററിലെത്തി. ഇതിന് അരുവിക്കരയിൽ മാറ്റം വരും.
സ്ഥാനാർത്ഥിയായ വിജയകുമാറിന്റെ ചിത്രമുള്ള പോസ്റ്ററുകളും ബാനറുകളും മാത്രമേ തയ്യാറാക്കൂ. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥനയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പിണറായി വിജയന്റേയും പോലും ചിത്രം ഉണ്ടാകില്ല. കൺവെൻഷനുകൾക്കും മറ്റും ഉദ്ഘാടകന്റെ ചിത്രം ഉയർത്തികാട്ടും. രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് ആളെ എത്തിക്കാനും പ്രസംഗിക്കുന്നവരുടെ ചിത്രം ഉപയോഗിക്കും. അതിലുപരി സംസ്ഥാന ദേശീയ നേതാക്കളുടെ ചിത്രം അരുവിക്കരയിൽ സിപിഐ(എം) ഉപയോഗിക്കില്ല. വി എസ് അച്യൂതാനന്ദനെ പ്രചരണത്തിൽ നിന്ന് ഒഴിവാക്കാനുള്ള കുതതന്ത്രമായി ഇതിനെ വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ വിഎസിന് നല്ല സ്വാധീനമുണ്ട്. ഇതൊക്കെ അറിയമായിരുന്നിട്ടും സംസ്ഥാന നേതൃത്വം ഇത്തരം തീരുമാനം എടുക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കും. എന്നാൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുകൂല നിലപാടിലൂടെ എല്ലാം മറികടക്കാമെന്നാണ് പ്രതീക്ഷ.
യെച്ചൂരിയ്ക്കൊപ്പം വിഎസിനെ അരുവിക്കരയിൽ എത്തിക്കാനും നീക്കമുണ്ട്. സ്ഥാനാർത്ഥിയായ എം വിജയകുമാർ വിഎസിന്റെ അടുത്ത അനുയായി ആയിരുന്നു. എന്നാൽ കുറച്ചുകാലമായി ആ അടുപ്പമില്ല. എങ്കിലും വിഎസിനെ അരുവിക്കരയിൽ നിറയ്ക്കണമെന് ആഗ്രഹം വിജയകുമാറിനുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് അത്തരമൊരു നീക്കത്തിന് വിജയകുമാർ തയ്യാറല്ല. സിപിഐ(എം) ജില്ലാ ഘടകവും കരുതലോടെയാണ് പ്രശ്നത്തെ കാണുന്നത്. മാദ്ധ്യമങ്ങൾ വെറുതേ വിവാദമുണ്ടാക്കുന്ന എന്ന തരത്തിൽ കാര്യങ്ങളെ എത്തിക്കാനാണ് ശ്രമം. വിഎസുമായി സിപിഎമ്മിന് ഒരു പ്രശ്നവുമില്ലെന്ന് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു. അടുത്തയാഴ്ച സിപിഐ(എം) കേന്ദ്രകമ്മറ്റി യോഗം ചേരുന്നുണ്ട്. അതിൽ വിഎസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാന അജണ്ട.
അതിനിടെ അരുവിക്കരയിൽ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ തന്നെ ആയിരിക്കുമെന്ന് ഉപതിരഞ്ഞെടുപ്പിലെ സിപിഐ(എം) സ്ഥാനാർത്ഥി എം.വിജയകുമാർ പറഞ്ഞു. വി.എസിനെ മാറ്റി നിർത്തിയെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തീയതി നടക്കുന്ന ഇടത് കൺവെൻഷനിൽ നിന്ന് വി.എസിനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വിജയകുമാർ. വി എസ് പ്രചരണത്തിന് എത്തില്ലെന്നത് അബദ്ധധാരണയാണ്. സ്ഥാനാർത്ഥിയായ ശേഷം താൻ പല തവണ വി.എസിനെ കണ്ടിരുന്നെന്നും വിജയകുമാർ പറഞ്ഞു.
ഈ കേന്ദ്രകമ്മറ്റിയുടെ തീരുമാനം അരുവിക്കരയേയും സ്വാധീനിക്കും. തീരുമാനം വിഎസിന് എതിരായാൽ അരുവിക്കരയിൽ വി എസ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് നിറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രകമ്മറ്റിയിലെ ചർച്ച ഈ ഘട്ടത്തിൽ വേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടെ വി എസ് വിഷയം ചർച്ച ചെയ്യാനുള്ള പോളിറ്റ് ബ്യൂറോ കമ്മീഷന് മാത്രമേ കേന്ദ്രകമ്മറ്റി രൂപം നൽകൂ എന്നും സൂചനയുണ്ട്. മറ്റ് വിഷയങ്ങളെല്ലാം പോളിറ്റ് ബ്യൂറോ കമ്മീഷൻ പരിശോധിക്കും. അരുവിക്കരയിലെ തെരഞ്ഞെടുപ്പിന് ശേഷമേ പോളിറ്റ് ബ്യൂറോ കമ്മീഷൻ കേരളത്തിൽ എത്തൂവെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ വിഎസിനെ അരുവിക്കരയിൽ അനുനയിപ്പിച്ച് കൊണ്ട് വരാൻ കേന്ദ്ര നേതൃത്വത്തിന് കഴിയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍