സുഷമയെത്തുമോ...അതോ ക്യാപ്ടനോ? രാംവിലാസ് ശർമ്മയും മുഖ്യമന്ത്രി സാധ്യതാ പട്ടികയിൽ; ചരിത്രമെഴുതി ഹരിയാനയും ബിജെപി പിടിച്ചു; 4 സീറ്റിൽ നിന്ന് ബിജെപിയെ 45 കടത്തിയത് മോദിയുടെ തന്ത്രങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ഹരിയാനയിലെ ഏറ്റവും മുതർന്ന ബിജെപി നേതാവ് സുഷമാ സ്വരാജാണ്. ജനപിന്തുണയിലും സുഷമ പിന്നിലല്ല. എന്നിട്ടും ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ സുഷമ പാർട്ടിയുടെ മുഖ്യ പ്രചാരണ മുഖമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടിയിലെ സ്വാധീനവും ശക്തിയുമായിരുന്നു കാരണം.
ആന കൊടുത്താലും ആർക്കും ആശ കൊടുക്കരുതെന്ന വാക്യവും ഹരിയാനയിൽ മോദി അർത്ഥവത്താക്കി. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് വോട്ട് നേടുന്ന പാർട്ടി ഹരിയാനിയിൽ അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. ഊഹാപോഹങ്ങൾ നേട്ടമുണ്ടാക്കുമെന്ന മോദി തിരിച്ചറിഞ്ഞു. സുഷമാ സ്വരാജിന്റെ അടക്കമുള്ള പേരുകൾ ഉയർന്ന് കേൾക്കുന്നു. എന്നാൽ കേന്ദ്ര വിദേശകാര്യമന്ത്രിയായ സുഷമ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാനത്തേക്ക് ഒതുങ്ങാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരി തോറ്റതും സുഷമ്മയെ രണ്ടാമത് ഒന്ന് ആലോചിപ്പിച്ചേക്കും
ഡൽഹിക്ക് തൊട്ടടുത്തള്ള സംസ്ഥാനവും പിടിച്ച് ഉത്തരേന്ത്യയിൽ സ്വാധീനം കൂട്ടകയാണ് പ്രധാനമന്ത്രി. ഡൽഹിയും ഉത്തർപ്രദേശും മധ്യപ്രദേശും തുടങ്ങിയ ഹിന്ദി ബെൽറ്റുകലിലെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയവുമായി ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ഹരിയാന മാത്രം അവരിൽ നിന്ന് അകന്നു നിന്നു. അതുകൊണ്ട് തന്നെയാണ് സുഷമ്മയ്ക്കപ്പുറം ഒരു പ്രമുഖ ദേശീയ നേതാവ് ഹരിയാനയിൽ നിന്ന് പാർട്ടിക്കുണ്ടാകാത്തതും. സുഷമ്മയുടെ ഡൽഹിയിൽ പ്രവർത്തിച്ചാണ് നേതൃനിരയിലെ പ്രധാനിയായതെന്നതും ഓർക്കണം.
എന്നാൽ മോദിയെത്തിയതോടെ ഹരിയാനയും മാറി. ലോക്സഭയിലെ പത്തിൽ ഏഴിലും ബിജെപി ജയിച്ചു. ഈ വിജയമാണ് വീണ്ടും ആവർത്തിക്കുന്നത്. എന്നാൽ ചെറിയൊരു മാറ്റമുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ക്യാമ്പിൽ ഒരു സഖ്യകക്ഷി ഉണ്ടായിരുന്നു. ഹരിയാനയിൽ സാമാന്യം സ്വാധീനമുള്ള ഹരിയാനാ ജനഹിത കോൺഗ്രസുമായി അകന്നായിരുന്നു ഇത്തവണത്തെ മത്സരം. എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം കാലിൽ നിൽക്കണമെന്ന മോദിയുടെ നിലപാട് തന്നെയായിരുന്നു ഈ റിസ്ക് എടുക്കലിന് കാരണം. അതു ഫലം കണ്ടപ്പോൾ കേന്ദ്രത്തിലേതിന് സമാനമായി ഹരിയാനയിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി.
1987ൽ 17 സീറ്റ് കിട്ടയതാണ് ഹരിയാനയിൽ ഇതിന് മുമ്പത്തെ ബിജെപിയുടെ മികച്ച പ്രകടനം. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അത് 11 ആയി. 2009ൽ 4 ഇടത്താണ് ജയിച്ചത്. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ അതിലും പകുതി സീറ്റിൽ. അവിടെയാണ് ഇത്തവണ മോദി തരംഗമായി നിയമസഭ ബിജെപി പിടിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മോദി സാന്നിധ്യം തന്നെയാണ് ഹരിയാനയിലെ ചിരിത്രം തിരുത്തി എഴുതിയതെന്ന് വ്യക്തം.
ഹരിയാനയ്ക്കായി മോദിയും തന്റെ വിശ്വസ്തനായ ദേശീയ പ്രസിഡന്റ് അമിത് ഷായും കൃത്യമായി തന്ത്രം മെനഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുമ്പ് ഓപ്രകാശ് ചൗത്താലയെ തീഹാർ ജയിലിലെത്തിക്കാനും ആയി. ഇതോടെ അവസാന ഘട്ടത്തിൽ ബിജെപി പ്രചരണത്തിൽ മുൻതൂക്കം നേടി. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ് ഹരിയാനയിലെങ്ങു ബിജെപി നിറച്ചത്. ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് സുഷമ്മയെ പോലൊരാൾ കൊണ്ടു പോകരുതെന്ന നിർബന്ധം മോദി ക്യാമ്പിനുണ്ടായിരുന്നു. അതു വിജയിച്ചു. അതുകൊണ്ട് തന്നെ ഹരിയാനയിലെ മുഖ്യമന്ത്രിയെ മോദി ചൂണ്ടിക്കാണിക്കും.
അത് സുഷമയായിരിക്കുമോ എന്നതാണ് ചോദ്യം. ചുറുചുറുക്കുള്ള മുഖ്യമന്ത്രിയെ ഹരിയാനയിൽ ഇറക്കിയാൽ ബിജെപിയുടെ ഉരുക്ക് കോട്ടയായി ഹരിയാനയെ മാറ്റാമെന്നാണ് പ്രതീക്ഷ. സുഷമ്മയുടെ സഹോദരിയെ മത്സരിപ്പിച്ചത് പോലും ഇതിനാണെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പദത്തിൽ സുഷമയെത്തിയാൽ ആ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കൊടുക്കണമെന്ന ധാരണ അവരുമായി നേരത്തെ ഉണ്ടാക്കിയുരുന്നു എന്നാണ് പ്രചരണമുണ്ടായത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സുഷമ്മയുടെ സഹോദരി വന്ദനാ ശർമ്മ തോറ്റു. ഹരിയാനയിൽ സുഷമ്മയക്ക് സ്വാധീനമില്ലന്നതിന് തെളിവായി ഇത് ഉയർത്തിക്കാട്ടാൻ ഇടയുണ്ട്. അതിനാൽ സുഷമ്മയ്ക്ക് അപ്പുറമൊരു പേര് മോദി ഉയർത്തുമെന്നാണ് സൂചന.
എന്നാൽ മോദിയുടെ മനസ്സാണ് പ്രധാനമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരും ഒന്നും പരസ്യമായി പറയില്ല. മുഖ്യമന്ത്രിയെ മോദി തീരുമാനിക്കട്ടേ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ജാട്ടു രാഷ്ട്രീയം അനുകൂലമാക്കിയാണ് ബിജെപി ഹരിയാന പിടിച്ചത്. 27 ജാട്ട് വിഭാഗക്കാരെ മത്സര രംഗത്ത് ഇറിക്കി. ഓപ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദള്ളും ഇതേ വിഭാഗക്കാരുടെ പ്രിയ പാർട്ടിയാണ്. കോൺഗ്രസിന് അടിതെറ്റുന്നതിനാൽ ചൗട്ടാലയാകും ഭാവിയിലെ രാഷ്ട്രീയ എതിരാളി. അതിനാൽ ജാട്ടുക്കാരനെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന പൊതു അഭിപ്രായവും ഉണ്ട്.
ക്യാപ്ടൻ അഭിമന്യു മോദിയുടെ അടുപ്പക്കാരനാണ്. ഒപ്പം ജാട്ട് നേതാവും. രാം ബിലാസ് ശർമ്മയും പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ള ബിജെപിക്കാരനാണ്. ആർഎസഎസുമായും കൂടുതൽ ചേർന്ന് നിൽക്കുന്നു. ശർമ്മ ബ്രാഹ്മണ സമുദായക്കാരനാണ്. അത് ഹരിയാനയിലെ പ്രാദേശിക ജാതി രാഷ്ട്രീയത്തിൽ ഗുണകരമാകില്ലെന്നാണ് വിലയിരുത്തിൽ. ഈ സാഹചര്യത്തിൽ സുഷമ്മയ്ക്ക് പകരമൊരു പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചാൽ ക്യാപ്ടൻ അഭിമന്യുവാണ് പ്രധാനി. എന്നാൽ ജാട്ട് സമുദായത്തിലെ നേതാവിനെ കേന്ദ്ര മന്ത്രിസഭയിൽ എടുത്ത് രാംവിലാസ് ശർമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന ഫോർമുലയും മോദിയുടെ മുന്നിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍