അധികാരത്തിൽ ആരെത്തുമെന്ന് തീരുമാനിക്കുന്നത് സൈന്യം; ജനാധിപത്യത്തിലെ പട്ടാള സ്വാധീനത്തിൽ നട്ടം തിരിയുന്നത് പാവം പൗരന്മാർ; ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം ആയുധം വാങ്ങി കൂട്ടാൻ ഉപയോഗിക്കുമ്പോൾ പൊതുജനാരോഗ്യത്തിനുള്ളത് വെറും രണ്ടര ശതമാനം; അവസരം മുതലെടുത്ത് വളരുന്നത് മുറി വൈദ്യന്മാർ; ആശുപത്രികളിൽ സിറിഞ്ച് വാങ്ങാൻ പോലും കാശില്ല; എയിഡ്സ് പടർന്ന് പിടിക്കുന്നു; രോഗബാധിതരിൽ പിഞ്ചുകുട്ടികളും; ആണവ രാജ്യമെന്ന് വീമ്പു പറയുന്ന പാക്കിസ്ഥാനിൽ കാര്യങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമാബാദ്: ഇന്ത്യയെ തകർക്കും എന്ന ഭീഷണിയുമായി പാക് പ്രദാനമന്ത്രി ഇമ്രാൻ ഖാൻ വീരവാദം മുഴക്കുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് അന്താരാഷ്ട്ര സംഘടനകൾ പാക്കിസ്ഥാനെ കരിമ്പട്ടികയിലും പെടുത്തുന്നു. അതുകൊണ്ട് തന്നെ സാമൂഹിക ക്ഷേമ പ്രവർത്തനത്തിന് പോലും പാക്കിസ്ഥാന് പണമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. രാജ്യത്ത് ദാരിദ്രം പടർന്ന് പന്തലിക്കുന്നു. ഇന്ത്യയെ അതും ഇതും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഇമ്രാൻ ഖാന് പക്ഷേ രാജ്യത്തെ ദുരിതകൾ കാണാൻ പോലും കഴിയില്ല. ഭക്ഷണവും രോഗപീഡവുമായി ദുരിതത്തിലാണ് പാക്കിസ്ഥാനികൾ. എയിഡ്സ് എന്ന ലൈംഗിക രോഗം പടർന്ന് പിടിക്കുന്നതും പാക്കിസ്ഥാന് വലിയ ഭീഷണിയാണ്.
മുറിവൈദ്യന്മാർ അരങ്ങുവാഴുന്നതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയിഡ്സ് വലിയ തോതിൽ റിപ്പോർട്ട് ചെയ്തത്. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ നിലവാരമില്ലാത്തവയാണ്. സിറിഞ്ച് വാങ്ങാനുള്ള തുക പോലും ഇവിടെ ആശുപത്രികൾക്ക് കിട്ടുന്നില്ല. പാക് സാമ്പത്തിക സ്ഥിതിയുടെ ദയനീയ ചിത്രമാണ് ഇത്.
ഇന്ത്യയെ കാശ്മീരിന്റെ പേരിൽ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നു. അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാരെ വിട്ട് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇങ്ങനെ ഇന്ത്യയുടെ സമാധാനം കളയാൻ മാത്രം പാക്കിസ്ഥാൻ പെടാപാടു പെടുന്നു. ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാൻ കോടിക്കണക്കിനു രൂപ വകയിരുത്തുന്നുമുണ്ട്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലും ഉള്ള എല്ലാ ആയുധങ്ങളും വാങ്ങി കൂട്ടും. എന്നാൽ സ്വന്തം നാട്ടുകാരുടെ ആരോഗ്യത്തിന് വലിയും നൽകാറില്ല. ഇതാണ് പാക്കിസ്ഥാനിലെ ആരോഗ്യ രംഗം താറുമാറാകാനുള്ള കാരണം. ഭരണത്തെ നിയന്ത്രിക്കുന്നത് സൈന്യമാണ്. സൈന്യം ആഗ്രഹിക്കുന്നവർക്ക് അധികാരത്തിൽ എത്താം. ഇത് മനസ്സിലാക്കി ഇമ്രാൻ ഭരണകൂടവും സൈന്യത്തിനൊപ്പമാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ കേൾക്കുന്നത് അവർ പറയുന്നത് മാത്രം.
പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നിട്ട വർഷം 1.2 ലക്ഷം കോടി പാക്കിസ്ഥാൻ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തിൽ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോർട്ടുകൾ. സിറിഞ്ച് വാങ്ങാൻ പോലും ഇത് മൂലം കഴിയുന്നില്ല. എയിഡ്സ് പോലുള്ള മാരക രോഗങ്ങളുടെ വ്യാപനം അങ്ങനെ എളുപ്പത്തിലാകുന്നു. പ്രഥമ ശുശ്രൂഷ എന്ന നിലയിൽ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികൾ ഉപയോഗിച്ച് കുത്തിവയ്പ് നൽകുന്നതാണ് രോഗം അതിവേഗം പടരാൻ കാരണമെന്നാണു വിലയിരുത്തൽ.
ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനിൽ ഉള്ളത്. ഇതിൽ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. ഷാകോട്ടിൽ രണ്ടു വർഷത്തിനിടെ 140ൽ അധികം പേർക്ക് എച്ച്ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം മാത്രം ഇതു വരെ 85 പേർക്കു എച്ച്ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സർദാർ ഉസ്മാൻ ബസ്തറിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. നൻകാന സാഹിബിലെ ഷാക്കോട്ടിൽ പകർച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. ഇത് അതീവ ഭീതിജനകമായ സ്ഥിതി വിശേഷമാണ്. രണ്ടു ലക്ഷം ജനസംഖ്യയുള്ള ഇവിടെ 2018 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 54 പേർക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. എന്നാൽ ഈ വർഷം ജൂലൈ 27 വരെ 85 പേർ കൂടി എച്ച്ഐവി പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നു. ഇതിൽതന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ എയ്ഡ്സ് പടരുന്നതു തടയാൻ പാക്കിസ്ഥാൻ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു. സിന്ധ് പ്രവിശ്യയിൽ 600ഓളം പേർ എയ്ഡ്സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകൾ. യുഎൻ റിപ്പോർട്ട് അനുസരിച്ച് ഏഷ്യയിൽ അതിവേഗം എയ്ഡ്സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാൻ. 2017ൽ മാത്രം ഇരുപതിനായിരത്തോളം പേരാണ് അസുഖബാധിതരായത്. ഏഷ്യയിൽ ഫിലിപ്പീസിലാണ് എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുള്ളത് 170 ശതമാനം.
2019 മേയിൽ തെക്കൻ പാക്കിസ്ഥാനിലെ അല്ലാ ദിനോ സീൽറോ എന്ന ചെറുഗ്രാമത്തിൽ ഒരു മാസത്തിനിടെ 21 പേർക്ക് പുതുതായി എച്ച്ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 17 പേർ കുട്ടികളാണ്. 1500 ഓളം പേർ മാത്രമുള്ള ഗ്രാമത്തിൽ രണ്ട് മാസത്തിനിടെ 700ഓളം പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചെന്നാണ് അധികൃതരുടെ ഔദ്യോഗിക കണക്ക്. രണ്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 537 കുട്ടികൾക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് വൈറസ് പടർന്നുപിടിച്ചതെന്നോ എച്ച്ഐവി എന്തെന്നോ എങ്ങനെ പകരുമെന്നോ ഇവിടുത്തെ ഗ്രാമവാസികൾക്ക് അറിയില്ലെന്നും അല്ലാ ദിനോ സീൽറോയിലെ ഡോ. രമേശ് ലാൽ സേതിയ പറയുന്നു.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള വസായോ ഗ്രാമത്തിൽ ഇക്കഴിഞ്ഞ മേയിൽ നാനൂറോളം പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചിരുന്നു. അതിലും കുട്ടികളാണ് കൂടുതൽ. അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ച് ഒരേ ഡോക്ടർ കുത്തിവച്ചതിലൂടെയാണ് ഇത്രയധികം കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ശിശുരോഗ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫർ ഘാംഗ്രോയെ ഇതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നിരപരാധിയാണെന്നും എയ്ഡ്സ് എങ്ങനെ പകർന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഡോക്ടർക്കും എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 65 കുട്ടികൾ ഉൾപ്പെടെ 90 പേർക്കാണ് അണുവിമുക്തമാക്കാത്ത സിറിഞ്ചിലൂടെ എച്ച്ഐവി പകർന്നത്.
വ്യാജ ഡോക്ടർമാരുടെ ഇടപെടലും എയ്ഡ്സ് വ്യാപനത്തിനു കാരണമായി. ലർകാന നഗരപരിധിയിൽ ഇക്കഴിഞ്ഞ മേയിൽ മാത്രം 18 കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എച്ച്ഐവി ബാധ വ്യാപകമായതോടെ രോഗബാധിതരുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചിരുന്നു. എന്നാൽ ഇവരെ വൈറസ് ബാധിച്ചിട്ടില്ലെന്നു കണ്ടെത്തി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിലുമാണ് ഇവിടെ കൂടുതലായും എച്ച്ഐവി ബാധ കണ്ടുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍