കാശ്മീരിൽ ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ മോഡൽ രാജ്യതന്ത്രം; ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള തീരുമാനം ഇസ്രയേൽ ജറുസലേം തലസ്ഥാനമാക്കിയ മാതൃകയിൽ ചടുല നീക്കത്തോടെ; അതിനിർണായക തീരുമാനത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഉറ്റസുഹൃത്ത് ഇസ്രയേലും അമേരിക്കയും; ലോക രാഷ്ട്രങ്ങൾ ആകാംക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു; തുടക്കത്തിലുള്ള കാശ്മീരിലെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങുമെന്ന ആത്മവിശ്വാസത്തിൽ മോദിയും ഷായും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഭീകരവാദത്തെ നേരിടാൻ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേൽ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ കൂടുതലായി ഒറ്റപ്പെടുമ്പോൾ ലോകരാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയുടെ തെളിവായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകൾ. ഈ സൗഹൃദ കരുത്തിലാണ് കാശ്മീരിനെ നരേന്ദ്ര മോദി രണ്ടായി വിഭജിക്കുന്നത്. കുറച്ചു കാലം മുമ്പ് വരെ ആരും ചിന്തിക്കാത്ത സർജിക്കൽ സ്ട്രൈക്ക്. കാശ്മീരിലെ ഭീകര നേതൃത്വത്തെ അടിച്ചൊതുക്കിയെന്ന് കഴിഞ്ഞ ദിവസം സൈന്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇസ്രയേൽ മോഡൽ കാശ്മീരിലും നടപ്പാക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.
ഇന്ത്യയ്ക്കു പ്രതിരോധിക്കാൻ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നൽകും. അടുത്ത സുഹൃത്തായ ഇന്ത്യയ്ക്കു ഭീകരവാദത്തെ പ്രതിരോധിക്കാൻ എല്ലാവിധ സഹായവും നൽകാനൊരുക്കമാണ്. ഇന്ത്യയെയോ ഇസ്രയേലിനെയോ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണു ഭീകരവാദം- ഇതാണ് ഇസ്രയേലിന്റെ നിലപാട്. ഉറ്റസുഹൃത്തായ ഇന്ത്യയ്ക്കു തങ്ങളുടെ അറിവ്, സാങ്കേതികത തുടങ്ങിയവ പങ്കുവയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു. ഇസ്രയേലിലെ തെരഞ്ഞെടുപ്പിൽ മോദിയുടെ പോസ്റ്ററുകളും വോട്ട് അഭ്യർത്ഥനയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെരുവുകളിൽ നിറച്ചിരുന്നു. ഈ സൗഹൃദമാണ് ഇന്ത്യയുടെ കരുത്ത്. ഇസ്രയേൽ അടുത്ത് നിൽക്കുമ്പോൾ അമേരിക്കയും ഇന്ത്യയെ മാത്രമേ പിന്തുണയ്ക്കൂ. കടുത്ത നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റെ ട്രംപിനേയും ശ്രദ്ധേയനാകുന്നത്. ഇത്തരം തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതാണ് അമേരിക്കയുടെ ഇപ്പോഴത്തെ രീതി. അതുകൊണ്ട് തന്നെ രണ്ട് വമ്പൻ രാജ്യങ്ങൾ ഒപ്പമുണ്ടെന്നുറപ്പിച്ചാണ് മോദിയും അമിത് ഷായും ചേർന്ന് ഈ സുപ്രധാന തീരുമാനം എടുത്തത്.
മധ്യപൂർവ ദേശത്തെ യഹൂദ രാഷ്ടമായ ഇസ്രയേലും അതിനു ചുറ്റുമുള്ള അറബ് രാജ്യങ്ങളുമാണ് ആ മേഖലയിലെ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുക്കൾ. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്കങ്ങൾ യഹൂദർക്കുമാത്രമായി ഇസ്രയേൽ എന്ന രാജ്യം രൂപവത്കരിച്ചതോടെ ശക്തിപ്പെടുകയായിരുന്നു. ഇതിനുശേഷം ഒന്നിലേറെ അറബ് രാജ്യങ്ങളും ഇസ്രയേലുമായി ചെറുതും വലുതുമായ ഏറ്റുമുട്ടലുകൾ അരങ്ങേറി. 1948 മെയ് 14-ന് ഇസ്രയേൽ എന്ന ആധുനിക യഹൂദരാഷ്ട്രം ഉടലെടുത്തതിനെത്തുടർന്ന് അത് ഒരുവശത്തും പ്രാന്തവർത്തികളായ അറബിരാഷ്ട്രങ്ങൾ മറുവശത്തുമായി നടത്തിയിട്ടുള്ള യുദ്ധങ്ങളാണ് അറബി-ഇസ്രയേൽ യുദ്ധങ്ങൾ. ഇസ്ലാമിക സംസ്ക്കാരവും പാശ്ചാത്യ സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് - ഇസ്രയേൽ സംഘർഷങ്ങളുടെ കാതൽ എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ സംസ്ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാൾ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാർത്ഥ കാരണമെന്ന് ഇസ്രയേലും പറയുന്നു. ഇത് തന്നെയാണ് കാശ്മീരിലെ അടിസ്ഥാന പ്രശ്നമായി മോദിയും കൂട്ടരും നിർവ്വചിക്കുന്നത്. ഫലസ്തീനെ ഇസ്രയേൽ വരുതിക്ക് നിർത്തുന്നതു പോലെ കാശ്മീരിനെ അടക്കി ഭരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടേണ്ടതുമുണ്ട്. അമേരിക്കയും ഇസ്രയേലും പിന്തുണച്ചാൽ ഇത് സാധ്യമാകും.
മധ്യകാല അറബ് ഭൂഗോളശാസ്ത്രജ്ഞൻ അൽ-മുഖദ്ദസ്സി 'തേളുകൾ നിറഞ്ഞ സ്വർണപ്പാത്രം' എന്നാണ് യെരുശലേം നഗരത്തെ വിശേഷിപ്പിച്ചത്. 1967ൽ ഇസ്രയേലി പട്ടാളം കിഴക്കൻ യെരുശലേം കയ്യേറി മുഴുവൻ നഗരവും തങ്ങളുടെതെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിരുന്നില്ല. ആദ്യ ലോക മഹായുദ്ധത്തിനു ശേഷം ഫലസ്തീനും ഇസ്രയേലിനും കൂടി യെരുശലേം ഭാഗിച്ചു നൽകപ്പെട്ടിരുന്നു. 1948ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണ് ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തുന്നത്. അന്നുമുതൽ ഇസ്രയേൽ - ഫലസ്തീൻ തർക്കത്തിന്റെ കേന്ദ്രമായി തുടരുന്നു കിഴക്കൻ ജറുസലം.
1980ൽ ഐക്യ ജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇതു തള്ളിക്കളഞ്ഞു. പിന്നീട് വീണ്ടും പ്രഖ്യാപനമെത്തി. അപ്പോൾ പിന്തുണയുമായി അമേരിക്കയുമെത്തി. ഇതോടെ ഫലത്തിൽ യെരുശലേം ഇസ്രയേലിന്റേതായി. ഇതിലേക്ക് കാര്യങ്ങളെത്തിയതിന് സമാനമായ നീക്കമാണ് മോദിയും അമിത് ഷായും കാശ്മീരിൽ നടത്തുക. പ്രതിഷേധത്തെ അടിച്ചമർത്തി കാശ്മീരിൽ കരുത്തു കാട്ടാനാണ് മോദിയും ആഗ്രഹിക്കുന്നത്. അതായത് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ മോഡൽ കാശ്മീരിൽ നടപ്പാക്കുകയാണ് മോദിയും അമിത് ഷായും. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു മറുപടി നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ ആവർത്തിച്ചു യുഎസ് രംഗത്തെത്തിയിരുന്നു ഭീകരാക്രമണത്തിന്റെ വേരറുക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ ബലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തെ എതിർത്തതുമില്ല.
ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് വിദേശ ഭീകര സംഘടനയാണെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതും തന്ത്രപരമായ നീക്കങ്ങളോടെയാണ്. യുഎസ് ഇതിനകം തന്നെ ഐആർജിസിയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. യുഎസ് നടപ്പാക്കിയ ഉപരോധത്തിന്റെ സമ്മർദ്ദം ഇറാന്റെ സാമ്പത്തികരംഗത്തെ വലയ്ക്കുന്നതിനിടെയാണ് രാജ്യത്തെ ഒരു സൈനിക വിഭാഗത്തെ ഒന്നാകെ ഭീകരസംഘടനയായി മുദ്രകുത്തി ട്രംപ് ഭരണകൂടം മുന്നോട്ടു പോകുന്നത്. ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽ നിന്ന് പിന്നാക്കം പോയി ഒരു വർഷത്തിനിടെയാണ് ട്രംപിന്റെ നീക്കങ്ങൾ. ഈ മാത്രകയിലാണ് ഇന്ത്യയിലും യുഎപിഎ നിയമം കൊണ്ടു വന്നത്. ഭീകരരെ നേരിടാൻ അമേരിക്കൻ മാതൃക നടപ്പാക്കുന്ന മോദി കാശ്മീരിൽ ഇസ്രയേൽ വഴിയേ നീങ്ങുകയാണ്. അമേരിക്കയുടെ ഇറാൻ നീക്കത്തെ ഇസ്രയേലും പിന്തുണച്ചിരുന്നു. ഇന്ത്യ- പാക്ക് രാജ്യാന്തര അതിർത്തി പൂർണമായും അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അതിർത്തിയിലെ ടെക് സുരക്ഷ സേന ശക്തമാക്കിയിരുന്നു. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സ്ഥലങ്ങളിൽ ലേസർ വേലികൾ സ്ഥാപിക്കും. നേരത്തെ തന്നെ 40 സ്ഥലങ്ങളിൽ ലേസർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രദേശങ്ങളിൽ ഇതുകൊണ്ടുവരും.
രണ്ടു വർഷം മുൻപാണ് അതിർത്തി സേന ലേസർ വേലികൾ സ്ഥാപിക്കാൻ തുടങ്ങിയത്. എന്നാൽ നിലിവിൽ ലേസർ ഘടിപ്പിച്ച വേലികൾ എവിടെയാണെന്ന് ഭീകരർക്കും പാക്ക് നുഴഞ്ഞുകയറ്റക്കാർക്കും അറിയാം. ഇതു പരിഹരിക്കാൻ അതിർത്തി പൂർണമായും ലേസർ വേലികൾ ഉപയോഗിച്ച് അടയ്ക്കണമെന്നാണ് ബിഎസ്എഫിന്റെ നിർദ്ദേശം. ഇന്ത്യ-പാക്ക് അതിർത്തി സുരക്ഷ ശക്തമാക്കാൻ അത്യാധുനിക സംവിധാനങ്ങൾക്കെ സാധിക്കൂ. അതിർത്തിയിലെ ഭൂമിശാസ്ത്രപരമായ ആനുകൂല്യം മുതലെടുത്താണ് ഭീകരർ എത്തുന്നത്. ഇത്തരം കടന്നാക്രമണങ്ങളെ നേരിടാൻ ലേസർ ആയുധങ്ങൾക്ക് മാത്രമെ സാധിക്കൂ.
നുഴഞ്ഞുകയറ്റക്കാരെ കണ്ടുപിടിക്കാനും ആക്രമിക്കാനും ലേസർ ആയുധങ്ങൾക്ക് സാധിക്കും. അമേരിക്കൻ സേന ലേസർ ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. നിരവധി രാജ്യങ്ങൾ ലേസർ ആയുധങ്ങൾ വികസിപ്പിക്കാൻ നീക്കം നടത്തുന്നുണ്ട്. ലേസർ ആയുധങ്ങൾ വരുന്നതോടെ അതിർത്തിയിലെ ശത്രുക്കളുടെ എല്ലാ നീക്കങ്ങളും പെട്ടെന്ന് കണ്ടെത്തി തകർക്കാനാകും. ഭീകരർ ബങ്കറുകളിൽ ഒളിച്ചിരുന്നാൽ പോലും ലേസർ ആയുധങ്ങൾക്ക് കണ്ടെത്താനാകും. ഇത്തരം സാങ്കേതിക വിദ്യകളിലേക്ക് ഇന്ത്യ പോകുന്നതും അമേരിക്കയേയും ഇസ്രയേലിനേയും കൂടെ നിർത്താനാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്