കഴിഞ്ഞ വട്ടം തെരേസ മെയ് തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി; 66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിച്ചുകയറിയ ബോറിസ് ജോൺസൺ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി അംഗങ്ങൾ 92,153 വോട്ടുനൽകിയാണ് ജോൺസണെ അംഗീകരിച്ചത്. എതിരാളി ജെറമി ഹണ്ടിന് കിട്ടിയത് 46,656 വോട്ടുകൾ. ജോൺസൺ ബുധനാഴ്ച സ്ഥാനമേൽക്കും. പുതിയ പ്രധാനമന്ത്രി നേരത്തെ വിദേശകാര്യമന്ത്രിയും ലണ്ടൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ ടീമിനെ ജോൺസൺ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. താൻ കൊണ്ടുവന്ന ബ്രക്സിറ്റ് കരാർ ആവർത്തിച്ച് തള്ളിയതോടെ തെരേസ മെയ് രാജി പ്രഖ്യാപിച്ചപ്പോഴാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
തെരേസാ മേയുടെ പിൻഗാമിയായാണ് ബോറിസ് പ്രധാനമന്ത്രിയായി എത്തുന്നത്. ബ്രക്സിറ്റ് കരാറിൽ പാർലമെന്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്. തെരേസാ മേ ഉടൻ തന്നെ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബ്രക്സിറ്റ് വാഗ്ദാനങ്ങൾ നൽകിയാണ് ബോറിസ് ജോൺസനും പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നത്. ബ്രക്സിറ്റ് വിഷയത്തിൽ ഏറെ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ട തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാൽ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രിമാർ രംഗത്തെത്തിയിട്ടുമുണ്ട്.
ബ്രിട്ടന്റെ ഐക്യത്തിനായി താൻ നിലകൊള്ളുമെന്ന് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പിനെ തുടർന്ന പ്രഖ്യാപിച്ചു. ഉറങ്ങുന്ന ഭീമനെ പോലെ സ്വയംനിരാസത്തിന്റെയും, പ്രതിലോമചിന്തകളുടെയും കുരുക്കുകളിൽ നിന്ന് മികച്ച വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും, ബോറിസ് ജോൺസൺ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു.
കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോൺസൺ പിന്തുണയ്ക്കുന്നതിനെ എതിർത്താണ് രാജി. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു. 1.6 ലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടാണ് ഭരിക്കുന്ന പാർട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ ജോൺസന് അനുകൂലമായിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
ബോജോ അണികൾക്ക് പ്രിയങ്കരൻ
പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോൺസന്റെ ബ്രെക്സിറ്റ് നയങ്ങളോട് പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു മുൻപ് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ജോൺസൻ പ്രഖ്യാപിച്ചിരുന്നു.
കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന ഹിത പരിശോധനയിൽ അവസാന നാലു പേരിൽ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേൽ ഗോവ് എന്നിവർ അവസാന വോട്ടിങ്ങിൽ പുറംതള്ളപ്പെട്ടതോടെയാണ് ബോറിസ് ജോൺസൻ, ജെറമി ഹണ്ടും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടന്നത്. എംപിമാർക്കിടയിൽ അത്ര പ്രിയങ്കരൻ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നിൽ നിന്ന വായാടി എന്നറിയപ്പെടുന്ന 'ബോജോ'' പാർട്ടി അണികൾക്കിടയിൽ ഏറെ ബഹുജന സമ്മതനാണ്. അതിനാൽ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.
പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ തികഞ്ഞ പ്രായോഗിക വാദിയായാണ് ബോറിസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോ ജോൺസൺ ആകട്ടെ തികഞ്ഞ ഇന്ത്യൻ അനുകൂലിയാന്നെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണമാണ് ജോയോടൊപ്പം ഉള്ളത്. ഇതേ കാര്യത്തിൽ ബോറിസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫിസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല. ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് 2016ലെ ആഘോഷത്തിന് പ്രധാന സ്പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.
തെരേസ മേ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ കാശ്മീർ വിഷയത്തിൽ മുൻപിൻ നോക്കാതെ അഭിപ്രായം പറഞ്ഞ ബോറിസ് ഇന്ത്യ വിരുദ്ധതയുടെ ലേബൽ എടുത്തണിഞ്ഞതും മറക്കാനാകില്ല. എന്നാൽ പിന്നീട് തെരേസയുമായി തെറ്റിപ്പിരിഞ്ഞു മന്ത്രി സ്ഥാനം നഷ്ടമായ ബോറിസ് ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ബ്രക്സിറ്റ് ഹിതപരിശോധനയിൽ തന്റെ നയങ്ങൾ ജനങ്ങൾ അംഗീകരിക്കപ്പെടാതിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി രാജി വച്ചപ്പോൾ ഏറ്റവും സാധ്യത കൽപിച്ചിരുന്നത് ബ്രക്സിറ്റ് വാദിയായ ബോറിസിന് ആയിരുന്നു. അന്നദ്ദേഹം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.
മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രക്സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രക്സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിച്ചു സമാശ്വസിപ്പിക്കുക ആയിരുന്നു തെരേസ.
എന്നാൽ മൂപ്പിളമ തർക്കം അകത്തും പുറത്തും ഉണ്ടായതോടെ ബോറിസിനെ പുറത്താകുന്നതിൽ തെരേസ വിജയിച്ചു. അന്ന് മുതൽ തെരേസ മെയെ കസേരയിൽ നിന്നിറക്കാൻ ബോറിസ് നടത്തിയ കളികൾ ഒട്ടും മോശമല്ല. ഒടുവിൽ വീണ്ടും അവസരം കൈവന്നപ്പോൾ പഴയ ചരിത്രം ഓർമ്മിപ്പിച്ചു മൈക്കൽ ഗോവ് അവസാന മൂന്നു പേരിൽ ഒരാൾ ആയി മാറിയതോടെ ബോറിസ് ക്യാമ്പ് സകല ശക്തിയും പുറത്തെടുത്താണ് വെറും രണ്ടു വോട്ടിന് മൈക്കേലിനെ മൂലയ്ക്കിരുത്തിയത്. ഇതിൽ ഒരു മധുര പ്രതികാരം കൂടിയാണ് ബോറിസ് ആസ്വദിക്കുന്നത്.
എന്നാൽ ബോറിസ് നൽകുന്ന വാഗ്ദാനം അനുസരിച്ചു വെറും 99 ദിവസങ്ങളാണ് ബ്രക്സിറ്റിനായി അവശേഷിക്കുന്നത്. തെരേസ മേ രണ്ടു വർഷം കൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ കാര്യം ഇത്ര ചെറിയ വേഗത്തിൽ ബോറിസിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പാർലിമെന്റിൽ വീണ്ടും അംഗീകാരം തേടുമ്പോൾ തെരേസക്ക് സംഭവിച്ച വീഴ്ച ബോറിസിനും ഉണ്ടാകില്ലേ എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ തെരേസയെ എതിർത്തവരിൽ നല്ല പങ്കും ബോറിസിന് പിന്തുണ നൽകും എന്നാണ് കരുതപ്പെടുന്നത്.
കാരണം ഈ വിഷയത്തിൽ ബോറിസ് പരാജയപ്പെട്ടാൽ സർക്കാർ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത ഒട്ടു മിക്ക എംപിമാരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ തന്നെ തന്റെ ജോലി പ്രയാസം കൂടാതെ നടപ്പാക്കാൻ ബോറിസിന് കഴിയും എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്വതന്ത്രമായും സൗഹാർദ്ദപരമായും പെരുമാറുന്ന ബോറിസിന് പാർട്ടിയിൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നവർ അനേകമാണ്.
തെരേസ മെയ്ക്ക് ഇല്ലാതെ പോയതും ഈ സവിശേഷതയാണ്. അവരുടെ കടുംപിടുത്ത ശൈലിയാണ് പാർട്ടി എംപിമാരെ പോലും ശത്രുക്കളാക്കി മാറ്റിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബോറിസിന്റെ സർക്കാർ കൂടുതൽ മൃദു സമീപനം സ്വീകരിക്കുന്നതിനാൽ കടുത്ത നിലപാടുകൾ എടുക്കേണ്ട സാഹചര്യത്തിൽ പോലും സമവായം സൃഷ്ടിക്കപ്പെടും എന്നാണ് ബോറിസ് അനുകൂലികൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്