12000 മരണം നടന്ന സ്വന്തം രാജ്യത്തെ കഴിവ്കേടു മറച്ചു ഇന്ത്യയിലേക്കു കണ്ണ് വച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ ; ഇന്ത്യയിൽ പിപിഇ ഇല്ലെന്നു ബിബിസി; മോദിയുടെ ലോക്ഡൗൺ ശരിയായില്ലെന്നു ദി ഗാർഡിയൻ; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യും കാലും ഇട്ടടിക്കുമ്പോഴും ഇന്ത്യ ചെയ്യുന്നതെല്ലാം കുറ്റം; മോശം വാർത്ത കിട്ടുന്നില്ലെന്ന് മാത്രമല്ല കോവിഡ് നിയന്ത്രണത്തിൽ ഇന്ത്യ മാതൃക എന്ന ലോകാരോഗ്യ സംഘടനയുടെ വാഴ്ത്തൽ കൂടി വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ബ്രിട്ടീഷ് മീഡിയ
പ്രത്യേക ലേഖകൻ
കവൻട്രി : ദിവസവും ശരാശരി ആയിരം പേരുടെ മരണത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന ഗതികേടിൽ ലോകത്തിനു മുന്നിൽ തല കുനിച്ചു നിൽക്കുന്ന ബ്രിട്ടന്റെ അസ്വസ്ഥത മറയ്ക്കാൻ പ്രധാന ദേശീയ മാധ്യമങ്ങൾ കണ്ണുവയ്ക്കുന്നത് ഇന്ത്യയിലേക്ക് . ഇന്ത്യയിൽ നടക്കുന്നത് എല്ലാം കുറ്റം പറയാൻ മാത്രമായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് കൊളോണിയൽ ഭൂതങ്ങൾ ഇപ്പോൾ നിറഞ്ഞാടുന്നത് മാധ്യമങ്ങൾ വഴിയാണെന്ന് അടുത്ത കാലങ്ങളിൽ വന്ന ഇന്ത്യ വിരുദ്ധ വാർത്തകൾ തന്നെ തെളിയിക്കുന്നു . കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടൻ കയ്യുംകാലും ഇട്ടടിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നും എന്തെങ്കിലും മോശം കാര്യങ്ങൾ കിട്ടിയാലോ എന്നാലോചിച്ചു തലകുത്തി മറിയുകയാണ് ബ്രിട്ടനിലെ മാധ്യമങ്ങൾ പലതും. അവർ പ്രതീക്ഷിച്ച പോലെ മോശം വാർത്തകൾ ഇന്ത്യയിൽ നിന്നും ലഭിക്കുന്നില്ല എന്ന് മാത്രമല്ല , മറ്റു രാജ്യങ്ങൾക്കു ഇന്ത്യ കോവിഡ് നിയന്ത്രണം പിടിച്ചു നിർത്തുന്നത് മാതൃകയാക്കാവുന്നതാണെന്നു ലോകാരോഗ്യ സംഘടനാ പോലും പറഞ്ഞു കഴിഞ്ഞു .
ഇതോടെ ബ്രിട്ടനിലെ മാധ്യമങ്ങൾക്കു ചൊറിച്ചിൽ കൂടുകയാണ് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ബി ബി സിയും ദി ഗാർഡിയനും പുറത്തു വന്നത് . മുൻപ് ബ്രിട്ടീഷുകാരെ കൊച്ചിയിൽ വിമാനത്തിൽ നിന്നും പിടിച്ചിറക്കി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സിച്ചപ്പോൾ അവിടെ പരിസരം മുഴുവൻ എലി ഉണ്ടെന്നായിരുന്നു ഗാർഡിയന്റെ കുറ്റാരോപണം. മാത്രമല്ല ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കളെ കൊണ്ട് പരാതി ഉയർത്തി ബ്രിട്ടീഷ് സർക്കാരിനെ പ്രശ്നത്തിൽ ഇടപെടുവിക്കാനും അവരെ തിരികെ എത്തിക്കാനും ഗാർഡിയൻ പത്രം ശ്രമം നടത്തി . എന്നാൽ 83 വയസു വരെയുള്ള 19 അംഗ ബ്രിട്ടീഷ് സംഘത്തിലെ മുഴുവൻ പേരെയും ജീവിതത്തിലേക്ക് മടക്കി എത്തിച്ചാണ് കേരളം മറുപടി നൽകിയത് . മാത്രമല്ല , ബ്രിട്ടീഷ് പത്രത്തിന് ഇതേക്കുറിച്ചു വെക്തമായി കത്തെഴുതിയാണ് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് സംഭവത്തിന് ഉഗ്രൻ ക്ളൈമാക്സ് ഒരുക്കിയത് .
ബ്രിട്ടനിൽ ഓരോ ദിവസവും കോവിഡ് മരണ നിരക്ക് ഉയരുമ്പോഴും ആശുപത്രി ജീവനക്കാർക്ക് നല്കാൻ പോലും മാസ്കും ഗ്ലൗസും പ്ലാസ്റ്റിക് ഗൗണുകളും ഇല്ലെന്ന വാർത്തകൾ ഇനിയും വേണ്ടത്ര ഗൗരവത്തിൽ കൊടുക്കാൻ സാധികാത്ത ബിബിസി ഇപ്പോൾ കരയുന്നത് ഇന്ത്യയിൽ ഡോക്ടർമാർ പി പി ഇ ഇല്ലാതെ വിഷമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് . പി പി ഇ ഇല്ലാതെ രോഗികളെ കൈകാര്യം ചെയ്യരുത് എന്ന് ആർ സി എൻ പോലും പറഞ്ഞിട്ടും ബി ബി സി അത് കണ്ടില്ലെന്നു നടിക്കുകയാണ് . മിക്ക ആശുപത്രികളിലും പി പി ഇ ഷോർട്ടേജ് മൂലം കഷ്ടപ്പെടുകയാണ് . ക്രോയിഡോണിൽ പി പി ഇ ഇല്ലാതെ രോഗികളെ പരിചരിച്ച മലയാളി നേഴ്സ് ഇപ്പോൾ കോവിഡ് ബാധിതയായി വീട്ടിൽ സെല്‍ഫ് ഐസലേഷനിലാണ് .
ഇത്തരത്തിൽ നൂറു കണക്കിന് നേഴ്സുമാരും ഡോക്ടർമാരും കോവിഡ് മൂലം പ്രയാസപ്പെടുകയാണ് . ഇതുവരെ 25 ലേറെ എൻഎച്എസ് ജീവനക്കാരാണ് കോവിഡ് വൈറസ് മൂലം മരിച്ചത് , ഇവരിൽ നല്ല പാങ്കും രോഗികളെ കൈകാര്യം ചെയ്തത് വഴിയാണ് വൈറസിന്റെ ആക്രമണത്തിന് ഇരയായതും . എന്നാൽ ഇത്തരം വാർത്തകൾ ഒക്കെ ബിബിസിയിൽ തമസ്ക്കരിക്കപ്പെടുകയാണ് . ഇന്ത്യയിൽ മഴക്കോട്ടും ഹെൽമെറ്റും ഒക്കെ കോവിഡ് ചികിത്സ രംഗത്ത് ഡോക്ടർമാർ ഉപയോഗിക്കുന്നു എന്നാണ് ബിബിസിയുടെ ആക്ഷേപം . എന്നാൽ ബ്രിട്ടനിൽ വെറും പ്ലാസ്റ്റിക് ഏപ്രൺ ഉപയോഗിക്കേണ്ടി വരുന്ന ഗതികേട് മാധ്യമ ഭീമൻ കാണുന്നുമില്ല .
എന്നാൽ ഇതിനേക്കാൾ കഷ്ടമാണ് ഗാർഡിയന്റെ അവസ്ഥ. ഇന്ത്യൻ ജനങ്ങൾ സർക്കാരിനെ അനുസരിക്കുന്നതിലാണ് പത്രത്തിന്റെ രോഷം മുഴുവൻ . രാജ്യത്തെ നിർധന ജനതയെ മോദി സർക്കാർ നിർബന്ധിച്ചു അടച്ചിട്ടിരിക്കുക ആണെന്നും ഇത് ക്രൂരത ആണെന്നനുമാണ് പത്രത്തിന് പറയാനുള്ളത് . ലോക് ഡൗൺ മൂലം തെരുവിൽ ജീവിച്ചവർക്കു അവരുടെ ദിവസങ്ങൾ ഏറെ പ്രയാസമായി മാറിയിരിക്കുകയാണ് എന്നാണ് പത്രം കണ്ടുപിടിച്ചിരിക്കുന്നത് . താൽക്കാലിക ജോലികൾ ചെയ്തു ജീവിച്ചവർക്കു ലോക്ദറൗണ് മൂലം ഏറെ പ്രയാസം ഉണ്ടെന്നാണ് റിപ്പോർട്ടിന്റെ കാതൽ . എന്നാൽ കൽക്കത്തയിൽ നിന്നുള്ള റിപ്പോർട്ടിൽ കോവിഡ് ആ മഹാനഗരത്തിൽ നിയന്ത്രണ വിധേയമാണ് എന്ന കാര്യം പത്രം സൗകര്യം പോലെ മറച്ചു വയ്ക്കുന്നു . ലോകത്തെ ഏറ്റവും വലിയ കോവിഡ് നിയന്ത്രണമാണ് ഇന്ത്യ നടത്തുന്നത് എന്നും ഇതിലൂടെ ലക്ഷകണക്കിന് ആളുകൾ പ്രയാസപ്പെടുകയാണ് എന്നും ഗാർഡിയൻ കണ്ടെത്തുന്നു
.
യുകെയിൽ സോഷ്യൽ ഡിസ്റ്റൻസും ലോക് ഡൗണും വേണ്ടത്ര ഗുണം ചെയ്യുന്നില്ല എന്നതും ദിവസവും ആയിരക്കണക്കിന് പുതിയ രോഗികൾ ഉണ്ടായികൊണ്ടിരിക്കുകയാണെന്ന സത്യവും മറച്ചു വച്ചാണ് ഗാർഡിയൻ ഇന്ത്യയിലേക്ക് ഒളിഞ്ഞു നോക്കുന്നത് . ഇന്ത്യ പോലെ ഒരു രാജ്യത്തു ലോക് ഡൗൺ പോലെയുള്ള ആശയങ്ങൾ നടപ്പിലാക്കുക പ്രായോഗികം അല്ലെന്ന പാശ്ചാത്യ ചിന്തയാണ് ഇപ്പോൾ മറിച്ചു വാർത്തകൾ നൽകി ലോകത്തിനു മുന്നിൽ ഇന്ത്യയെ താറടിക്കാൻ ഉള്ള അവസരമായി ഗാർഡിയൻ ശ്രമിക്കുന്നത് . വെറും നാലു മണികൂർ നോട്ടീസിലാണ് ഇന്ത്യ ലോക്ഡോൺ ആയതെന്നും പത്രം പറയുന്നു . എന്നാൽ ഇതിനേക്കാൾ വേഗത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച മൊറോക്കോ പോലെയുള്ള രാജ്യങ്ങളെ കുറിച്ചു വാർത്ത നല്കാൻ ഗാർഡിയൻ താൽപ്പര്യം കാണിക്കാത്തതോടെ ഇന്ത്യയെ എങ്ങനെയും താറടിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തം.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍