Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞങ്ങൾ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ; കൂടംകുളം ആണവനിലയത്തിൽ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന വെളിപ്പെടുത്തലുമായി ദക്ഷിണകൊറിയൻ സുരക്ഷാ ഏജൻസി; ഇന്ത്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണം ദക്ഷിണ കൊറിയയിൽ നടത്തിയതിന് സമാനമായ രീതിയിൽ ഈ മെയിൽ ഹാക്കിങ്ങിലൂടെ; ലക്ഷ്യം ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്തുക മാത്രം;മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യ പഠിച്ചില്ലെന്നും ദക്ഷിണ കൊറിയൻ ഏജൻസി; വെളിപ്പെടുത്തൽ ഉന്നതരുടെ ഈ മെയിൽ ഹാക്ക് ചെയ്‌തെന്ന് അടിവരയിട്ട് പറഞ്ഞ്  

ഞങ്ങൾ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ; കൂടംകുളം ആണവനിലയത്തിൽ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന വെളിപ്പെടുത്തലുമായി ദക്ഷിണകൊറിയൻ സുരക്ഷാ ഏജൻസി; ഇന്ത്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണം ദക്ഷിണ കൊറിയയിൽ നടത്തിയതിന് സമാനമായ രീതിയിൽ ഈ മെയിൽ ഹാക്കിങ്ങിലൂടെ; ലക്ഷ്യം ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്തുക മാത്രം;മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യ പഠിച്ചില്ലെന്നും ദക്ഷിണ കൊറിയൻ ഏജൻസി; വെളിപ്പെടുത്തൽ ഉന്നതരുടെ ഈ മെയിൽ ഹാക്ക് ചെയ്‌തെന്ന് അടിവരയിട്ട് പറഞ്ഞ്   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൂടംകുളം ആണവനിലയത്തിലെ സൈബർ ആക്രണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്ത്യയുടെ ആണവരഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടാണ് ഉത്തരകൊറിയ ഈ മെയിൽ ഹാക്കിങ് വഴി ആണവോർജ രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടത്. ഇന്ത്യൻ ആണവ മേഖലയിലെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയൻ ഹാക്കിങ് സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നതായി ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനി കണ്ടെത്തി.

ആണവോർജ കമ്മിഷൻ മുൻ ചെയർമാൻ അനിൽ കക്കോദ്കർ, ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്‌നിക്കൽ ഡയറക്ടർ എസ്.എ. ഭരദ്വാജ് എന്നിവർക്ക്, കംപ്യൂട്ടറിലെ സകലവിവരവും ചോർത്താൻ കഴിയുന്ന മാൽവെയർ പ്രോഗ്രാമുകൾ ഇമെയിൽ അറ്റാച്ച്‌മെന്റായാണ് കഴിഞ്ഞ ദിവസം അയച്ചത്. എന്നാൽ സൈബർ ആക്രമണം നടന്നതായി അധികൃതർ പിന്നാലെ സ്ഥീരികരിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ദക്ഷിണകൊറിയാൻ സൈബർ സുരക്ഷാ കമ്പനി വെളിപ്പെടുത്തൽ നടത്തുന്നത്. കഴിഞ്ഞ വർഷം അവസാനവും ഈ വർഷം ആദ്യവുമായാണ് മെയിലുകൾ എത്തിയതെന്ന് ഇഷ്യുമേക്കേഴ്‌സ് ലാബ് കമ്പനി വെളിപ്പെടുത്തുന്നു. ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയുടെ ആണവ രഹസ്യങ്ങൾ ചോർത്താൻ ഉത്തരകൊറിയ ലക്ഷ്യമിട്ടിരുന്നതായി ദക്ഷിണ കൊറിയൻ സുരക്ഷാ കമ്പനി ഏപ്രിൽ 30ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ആണവനിലയങ്ങളുടെ രഹസ്യങ്ങൾ മോഷ്ടിക്കാനാണ് ശ്രമമെന്ന് ഇഷ്യുമേക്കേഴ്‌സ് ലാബ് പ്രതികരിക്കുന്നത്.. തോറിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. കൂടംകുളത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ ഡിട്രാക് വൈറസ് തന്നെയാണ് 2016 ൽ ദക്ഷിണ കൊറിയയുടെ സൈനിക ശൃംഖലയിൽ നുഴഞ്ഞുകയറിയതെന്നും ഇവർ കണ്ടെത്തി. 2007 മുതൽ ഇതേ പ്രോഗ്രാം വിവിധ സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഉത്തരകൊറിയയിൽ നിർമ്മിച്ച കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ പ്യോങ്യാങ്ങിലേതാണ് ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസം.

2014 ൽ ഞങ്ങളുടെ ദക്ഷിണ കൊറിയ ആണവനിലയങ്ങളെ തകർക്കാനായി ഉത്തര കൊറിയ ഉപയോഗിച്ച അതേ വൈറസാണ് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നത്. ഏപ്രിൽ 30ന് ഇതുസംബന്ധിച്ച് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് മെയിൽ ലഭിച്ച ഉന്നതരുടെ പേരുൾപ്പെടെ പുറത്തുവിട്ടതെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കുന്നു.

2008 മുതൽ ദക്ഷിണകൊറിയൻ സുരക്ഷാ കമ്പനി ഉത്തര കൊറിയൻ സംഘങ്ങളെ ട്രാക്ക് ചെയ്യുന്നുണ്ട്. ഇമെയിൽ കണ്ടെത്തിയ രീതി പുറത്തുവിടാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ടീം ബി,സി എന്നിങ്ങനെ 2 സംഘങ്ങളാണ് ഉത്തരകൊറിയയിലുള്ളത്. ആദ്യഘട്ട അക്രമം നടത്തിയശേഷം ടീം സി അത് ടീം ബിക്ക് നൽകും. മെയിൽ അയച്ചത് ടീം സി'യും രണ്ടാം ഘട്ടമായി ഡിട്രാക് വൈറസ് കടത്തിവിട്ടത് ടീം ബിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP